പഠിച്ചത് സാമ്പത്തികവും പ്രതിരോധ തന്ത്ര വൈദഗ്ധ്യവും; വാട്ടർ അഥോറിറ്റിയിൽ ജയതിലകിനൊപ്പം നിന്ന് ശുദ്ധീകരണത്തിന് മുന്നിൽ നിന്ന ബോർഡ് മെമ്പർ; അന്താരാഷ്ട്ര ആണവേർജ കമ്മീഷനിലും ലോക ഭക്ഷ്യ സുരക്ഷാ പദ്ധതിയിലും കണക്കുകൾ നോക്കിയ മലയാളി; തിരുവനന്തപുരത്തെ ഓഫീസിലെ ജോലി കാർക്കശ്യം എത്തിച്ചത് 'ജീൻസ് വിവാദത്തിലും'; ബെഹ്റയെ കുടുക്കിയ അഴിമതിയും ഉണ്ട നഷ്ടവും കണ്ടെത്തിയത് ഓഡിറ്റിംഗിലെ സുനിൽരാജിന്റെ മികവ്; പൊലീസിനെ വെട്ടിലാക്കിയ പൊലീസുകാരന്റെ മകന്റെ ഔദ്യോഗിക കഥ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളാ പൊലീസിനെ അഴിമതിക്കുരുക്കിലാക്കുന്നത് പൊലീസുകാരൻ മകൻ. എസ് ഐയായി സർവ്വീസിൽ കയറി എസ് പിയായി വിരമിച്ച സോമരാജൻ എന്ന പേരെടുത്ത പൊലീസുകാരന്റെ മകനാണ് സുനിൽ രാജ്. ഡിജിപി റാങ്കിലുള്ള ഋഷിരാജ് സിങ് അടക്കമുള്ള സൗഹൃദങ്ങൾ 1996 ബാച്ചുകാരനായ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനുണ്ട്. ഓഫീസിൽ കർശന നിലപാടുകളെടുക്കുന്ന സുനിൽ രാജിനെതിരെ ജീൻ വിവാദം പോലും ജീവനക്കാർ ഉയർത്തി. എന്നാൽ പക്വമായ പ്രതികരണത്തിലൂടെ അതെല്ലാം ഒഴിവാക്കുകയും ചെയ്തു. വാട്ടർ അഥോറിട്ടിയിൽ മെമ്പറായിരിക്കെ അഴിമതിക്കെതിരെ അതിശക്തമായ നിലപാട് എടുത്ത ഐഎഎഎസ് ഉദ്യോഗസ്ഥനാണ് സുനിൽ രാജ്.
സ്പെഷ്യൽ ആംഡ് പൊലീസ് ബറ്റാലിയനിൽ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും സ്റ്റോക്ക് രജിസ്റ്ററും രേഖകളും ശരിയായ രീതിയിലല്ല സൂക്ഷിച്ചിരിക്കുന്നതെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ കണ്ടെത്തൽ ഏറെ ചർച്ചയായി കഴിഞ്ഞു. 25 എണ്ണം 5.56 എംഎം ഇൻസാസ് റൈഫിളും 12,061 കാർട്രിഡ്ജും സ്റ്റോക്കിൽ കുറവുണ്ടെന്ന് നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 250 എണ്ണം 9 എംഎം ഡ്രിൽ കാർട്രിഡ്ജുകളുടെ കുറവ് കൃത്രിമ കാർട്രിഡ്ജുകൾ ഉപയോഗിച്ച് മറച്ചുവച്ചതായും റിപ്പോർട്ടിലുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ച് ക്രൈംബ്രാഞ്ച് വഴി പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടതായി അറിയിച്ചിട്ടുണ്ടെന്ന് അക്കൗണ്ടന്റ് ജനറൽ എസ് സുനിൽരാജ് വിശദീകരിച്ചു. 2013ൽ മുതൽ 2018 മാർച്ച് വരെ പൊലീസിന്റെ നവീകരണവും ശാക്തീകരണവും സംബന്ധിച്ച പ്രവർത്തനക്ഷമതാ ഓഡിറ്റിലാണ് സിഎജി കേരളാ പൊലീസിനെ പ്രതിക്കൂട്ടിൽ നിർത്തുന്നത്.
പതിവ് ശൈലി വിട്ടുള്ള പത്ര സമ്മേളനമാണ് കഴിഞ്ഞ ദിവസം സുനിൽ രാജ് നടത്തിയത്. എല്ലാം ചോദ്യത്തിനും കിറു കൃത്യമായ മറുപടി നൽകി. ഇതോടെ വെട്ടിലായത് പൊലീസും ഡിജിപി ലോക്നാഥ് ബെഹ്റയുമാണ്. പൊലീസിനെ വെട്ടിലാക്കിയത് പൊലീസുകാരന്റെ മകനാണെന്നത് കൗതുകത്തോടെയാണ് സേനയ്ക്കുള്ളിലുള്ളവരും കാണുന്നത്. വലിയ പ്രതിസന്ധിയിലേക്കും അഴിമതി ആരോപണങ്ങളിലേക്കും പൊലീസിനെ തള്ളി വിടുന്നതാണ് ഈ റിപ്പോർട്ട്. ഇരട്ട പിജിയുള്ള സുനിൽ രാജ് എന്നും അഴിമതിക്കെതിരെ കടുത്ത നിലപാടാണ് എടുത്തിട്ടുള്ളത്.
എംജി യൂണിവേഴ്സിറ്റിയിൽ നിന്ന് എക്കണോമിക്സിൽ പിജിയും മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഫൻസ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസിൽ പിജെയും നേടിയിട്ടുണ്ട്. തിരുവനന്തപുരത്ത് അക്കൗണ്ടന്റെ ജനറലാകുന്നതിന് മുമ്പ് മധ്യപ്രദേശിലും ഇതേ ജോലി ചെയ്തിരുന്നു. ചെന്നൈയിലും രാജ്കോട്ടിലും മുംബൈയിലും എല്ലാം ജോലി ചെയ്തിട്ടുണ്ട്. രണ്ട് കൊല്ലം മുമ്പാണ് തിരുവനന്തപുരത്ത് എത്തുന്നത്. ഓഫീസിൽ കർശന നിലപാടാണ് ഇദ്ദേഹം എടുക്കാറുള്ളത്. ഓഫീസിൽ ഔദ്യോഗിക വസ്ത്രം മാത്രമേ ധരിക്കാവൂ എന്ന നിലപാട് ഇദ്ദേഹം എടുത്തിരുന്നു. ഇതിനെ ജീൻസ് നിരോധിക്കലായി ഒരു കൂട്ടർ ചിത്രീകരിച്ചു. ഇതേ തുടർന്ന് സുനിൽരാജ് യോഗം വിളിച്ചു. ജീൻസ് നിരോധിച്ചെന്ന വ്യാജ പ്രചരണം നിർത്തണമെന്നും ആവശ്യപ്പെട്ടു.
സോമരാജന്റെ അച്ഛൻ പൊലീസിൽ എസ് ഐയായിട്ടാണ് സർവ്വീസിൽ കയറിയത്. ഐപിഎസ് കൺഫർ ചെയ്തു കിട്ടുകയും ചെയ്തു. സർവ്വീസിൽ നിന്ന് വിരമിച്ചിട്ട് നാളേറെയാവുകയും ചെയ്തു. അന്വേഷണ മികവിലും മറ്റും പേരെടുത്ത സോമരാജൻ കുറ്റാന്വേഷണത്തിലും മറ്റും മികവ് കാട്ടിയ വ്യക്തിയാണ്. സുനിൽരാജും അച്ഛനെ പോലെ ജോലിയിൽ ഉറച്ച നിലപാടുകളാണ് എടുക്കാറുള്ളത്. സുനിൽ രാജിന്റെ ഭാര്യാ പിതാവ് എസ് എൻ ഡി പിയുടെ പ്രധാന നേതാവുമാണ്. 2010ലാണ് വാട്ടർ അഥോറിറ്റിയിലെ അക്കൗണ്ട് മെമ്പറായി സുനിൽ രാജ് എത്തുന്നത്. അന്ന് ഡോ ജയതിലകായിരുന്നു ചെയർമാൻ. എംഡി സുസൻ ജേക്കബായിരുന്നു. വാട്ടർ അഥോറിറ്റിയിലെ കെടുകാര്യസ്ഥകളിൽ ജയതിലകിനൊപ്പം നിന്ന് പോരാട്ടം നടത്തുകയായിരുന്നു സുനിൽ രാജ്.
അന്ന് എൻകെ പ്രേമചന്ദ്രനായിരുന്നു ജലവിഭവ മന്ത്രി. കള്ളക്കളികളിൽ സുനിൽ രാജ് ഉറച്ച നിലപാട് എടുത്തപ്പോൾ വാട്ടർ അഥോറിട്ടിയെ സമ്പൂർണ്ണമായും അഴിച്ചു പണിയുകയായിരുന്നു അന്നത്തെ ഇടത് സർക്കാർ ചെയ്തത്. അങ്ങനെ അഴിമതിക്കെതിരെ കർശന നിലപാടാണ് സുനിൽ രാജ് എടുത്തിട്ടുള്ളത്. അന്താരാഷ്ട്ര തലത്തിലും സുനിൽരാജ് പ്രവർത്തിച്ചിട്ടുണ്ട്. യുഎന്നിലും ലോക ഭക്ഷ്യസുരക്ഷാ പദ്ധതിയിലും എല്ലാം ഓഡിറ്ററായി. അന്താരാഷ്ട്ര അറ്റോമിക് എനർജി ഏജൻസിയിലും ജോലി നേക്കി. വിയന്ന, ജപ്പാൻ, കൊറിയ, സിംഗപ്പൂർ എന്നിവിടങ്ങളിലും വിവിധ ജോലികളുമായി എത്തി. ആഫ്രിക്കൻ രാജ്യങ്ങളായ സെനഗലിലും നൈഗറിലും ജോലി നോക്കി.
ഒഴിവ് സമയത്ത് വായനയോടാണ് കൂടുതൽ താൽപ്പര്യം. ബാഡ്മിന്റണും കളിക്കും. ടെന്നീസും ക്രിക്കറ്റും കളിക്കാനും സമയം കണ്ടെത്താറുണ്ട്. അങ്ങനെ ജോലിതിരക്കുകൾക്കൊപ്പം വായനയും കളികളുമായി മുമ്പോട്ട് പോകുന്ന സിവിൽ സർവ്വീസുകാരനാണ് സുനിൽ രാജ്. ഇത് തന്നെയാണ് പൊലീസുമായി ബന്ധപ്പെട്ട അന്വേഷണത്തിലും നിറയുന്നത്. കർശനമായ നിലപാടുകൾ റിപ്പോർട്ടിലും സ്വീകിരച്ചു. ഇക്കാലയളവിൽ മാർഗനിർദ്ദേശം ലംഘിച്ച് പൊലീസ് വകുപ്പ് വാങ്ങിയ 269 ലൈറ്റ് മോട്ടോർ വാഹനങ്ങളിൽ 15 ശതമാനവും ഉന്നത ഉദ്യോഗസ്ഥരുടെയും സിബിസിഐഡിയുടെയും ഉപയോഗത്തിനുള്ള ആഡംബര കാറുകളായിരുന്നുവെന്നാണ് കണ്ടെത്തൽ. ദർഘാസ് ക്ഷണിക്കാതെ 1.10 കോടി രൂപയ്ക്ക് വിവിഐപി സുരക്ഷയ്ക്കായി രണ്ട് ബുള്ളറ്റ്പ്രൂഫ് വാഹനം വാങ്ങി.
അപ്പർ സബോർഡിനേറ്റ് ജീവനക്കാർക്ക് ക്വാർട്ടേഴ്സ് നിർമ്മാണത്തിനുള്ള 2.81 കോടി രൂപ സംസ്ഥാന പൊലീസ് മേധാവിക്കും എഡിജിപിമാർക്കും വില്ല നിർമ്മിക്കാൻ വക മാറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഇതിന് സർക്കാർ അനുമതി നൽകിയിരുന്നില്ലെന്ന് എജി വ്യക്തമാക്കി.
Stories you may Like
- ജയിലിൽ കിടന്ന് കോടീശ്വരനായ ആദ്യ മലയാളി! കൊടി സുനിയുടെ ജീവിത കഥ
- മലയാളികളെ ജോലിക്കെടുത്ത ന്യുകാസിലിലെ കെയർ ഹോം വമ്പൻ പ്രതിസന്ധിയിലേക്ക്
- ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- കോൺഗ്രസ് വിജയത്തിലെ അദൃശ്യ ശക്തിയായി സുനിൽ കനുഗോലു
- സുനിൽ കനഗോലു ഇനി സിദ്ധരാമയ്യയുടെ മുഖ്യ ഉപദേഷ്ടാവ്
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍