ഭൂതത്താൻകെട്ടിലെ അനധികൃത ബണ്ട് പൊളിക്കാനെത്തിയ വാഹനത്തിന് മുന്നിൽ കയറിനിന്ന് തടഞ്ഞത് സിപിഎമ്മിന്റെ ജനപ്രതിനിധികളടക്കമുള്ള നേതാക്കൾ; എംഎൽഎ എത്തി ചർച്ച നടത്തിയ ശേഷം മണ്ണ് മാറ്റാൻ അനുവദിക്കാമെന്ന നിർദ്ദേശവും കളക്ടർക്ക് സ്വീകാര്യമായില്ല; നടപടി നിർത്തിവെക്കാൻ ഉന്നതങ്ങളിൽ നിന്നും ഉടൻ നിർദ്ദേശമെത്തുമെന്ന് നേതാക്കൾ മാധ്യമങ്ങളെ അറിയിച്ചതിന് തൊട്ടുപിന്നാലെ ബണ്ട് പൊളിച്ചുകളഞ്ഞത് കളക്ടറുടെ കർശന നിർദ്ദേശം ലഭിച്ചതോടെ
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം: ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ പുന്നേക്കാട് വെള്ളംകെട്ടിച്ചാലിൽ നീർച്ചാർ പ്രദേശത്തിന് കുറുകെ നിർമ്മിച്ച കൂറ്റൻ ബണ്ട് പൊളിച്ചുനീക്കി. സി പി എം ജനപ്രതിനിധികളും നേതാക്കളും നാട്ടുകാരെകൂട്ടി നടത്തിയ പ്രതിഷേധവും ചെറുത്തുനിൽപ്പും അവഗണിച്ചാണ് വൻ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെ പെരിയാർവാലി അധികൃതർ ബണ്ട് പൊളിച്ചുനീക്കിയത്. 10 അടിയോളം വീതിയിൽ 60 അടിയോളം നീളത്തിലാണ് ബണ്ട് നിർമ്മിച്ചിരുന്നത്. ബണ്ടിന് ഇരുവശങ്ങളിലും കോതമംഗലം ഫോറസ്റ്റ് റെയിഞ്ചിന് കീഴിലെ വനപ്രദേശമാണ്.
ചുരുക്കം താമസക്കാരൊഴിച്ചാൽ പിന്നെ ഈ ബണ്ടിന്റെ പ്രയോജനം ലഭിക്കുക അക്കരെയുള്ള ഭൂഉടമകൾക്കാണ്. വൈദീകനടക്കം ഏതാനും പേർക്ക് ഇവിടെ കൃഷി ഭൂമിയുണ്ട്. ഇവിടേയ്ക്ക് വാഹനങ്ങളെത്തിയാൽ സ്ഥലത്തിന് മൂല്യം വർദ്ധിക്കുമെന്ന തിരിച്ചറിവിൽ കൃഷിഭൂമിയുള്ളവർ ബന്ധപ്പെട്ട വകുപ്പധികൃതരുടെ മൗനസമ്മതത്തോടെ പ്രദേശവാസികളെകൂട്ടി ബണ്ട് നിർമ്മാണം പൂർത്തിയാക്കുകയായിരുന്നെന്നാണ് അറിയുന്നത്. അടുത്തിടെ ജനവാസനേഖലയോട് അടുത്ത് സ്ഥിതിചെയ്യുന്ന വെള്ളംകെട്ടിച്ചാൽ ഭാഗത്ത് ആനയിറങ്ങിയിരുന്നു.നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ആനക്കൂട്ടത്തെ തുരത്തുന്നതറിഞ്ഞ് ആഴ്ചകൾക്ക് മുമ്പ് പ്രദേശിക ചാനൽ പ്രവർത്തകരടക്കമുള്ള ഒരു സംഘം മാധ്യമ പ്രവർത്തകരും എത്തിയിരുന്നു.
വനമേഖലയിലൂടെ ഓടിമറയുന്ന ആനക്കൂട്ടത്തിന്റെ ദൃശ്യമെടുക്കാൻ പായുന്നതിനിടെയാണ് ചാനൽ പ്രവർത്തകർ ബണ്ട് നിർമ്മാണം ശ്രദ്ധിയിക്കുന്നത്.തൊട്ടടുത്ത ദിവസം പ്രാദേശിക ചാനലിൽ ഈ ബണ്ട് നിർമ്മാണം സംബന്ധിച്ച് റിപ്പോർട്ടും വന്നിരുന്നു. തുടർന്ന് പത്രങ്ങളുടെ പ്രാദേശിക പേജിലും വാർത്ത ഇടം പിടിച്ചു.പെരിയാർവാലി ജലസേചന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചിട്ടുള്ള ഭൂതത്താൻകെട്ട് അണക്കെ
ട്ടിന്റെ നിർച്ചാൽ പ്രദേശമായതിനാൽ ഇക്കാര്യത്തിൽ ബന്ധപ്പെട്ട ജലസേചന വകുപ്പ് അധികതരുടെ ഭാഗത്തുനിന്നും കുറ്റകരമായ അനാസ്ഥയുണ്ടായെന്നാണ് ഈ ഘട്ടത്തിൽ പൊതുവെ വിലയിരുത്തപ്പെട്ടിരുന്നത്.
സംഭവം മാധ്യമശ്രദ്ധയാകർഷിച്ചതോടെ പെരിയാർവാലി അധികൃതർ ബണ്ട് നിർമ്മിച്ചവർക്കെതിരെ നിയമനടപകൾ ആരംഭിച്ചിരുന്നു.ബണ്ട് പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് കൃഷി ഭൂമികളുടെ ഉടമസ്ഥർക്ക് നോട്ടീസ് നൽകിയതായി പെരിയാർവാലി അസി.എക്സിക്യൂട്ടീവ് എഞ്ചിനിയർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഇതിനിടെ മാധ്യമവാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കളക്ടർ ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കോതമംഗലം തഹസീൽദാരെ ചുമതപ്പെടുത്തുകയായിരുന്നു.നിർമ്മാണം അനധികതമാണെന്ന് ്അന്വേഷണത്തിൽ വ്യക്തമായതായി തഹസീൽദാർ കളക്ടർക്ക് റിപ്പോർട്ട് നൽകി.പിന്നാലെ ബണ്ട് പൊളിച്ചുനീക്കാൻ കളക്ടർ പെരിയാർവാലി അധികൃതർക്ക് നിർദ്ദേശം നൽകുകയായിരുന്നു.
ഇതുപ്രകാരം ഇന്നലെ പൊളിച്ചുനീക്കൽ ആരംഭിച്ചിരുന്നു. പ്രദേശത്തെ സി പി എം ജനപ്രതിനിധികളും നാട്ടുകാരിൽ ചിലരും എതിർപ്പുമായി എത്തിയതോടെ നേരിയ സംഘർഷം ഉണ്ടായെങ്കിലും മണ്ണ് നീക്കുന്ന ജോലി തുടരുകയായിരുന്നു. ഉച്ചകഴിഞ്ഞ് കളക്ടർ എസ് സുഹാസ് സ്ഥിതിഗതികൾ വിലയിരുത്താൻ നേരിട്ടെത്തി. ഈയവസരത്തിൽ ഒപ്പമുണ്ടായിരുന്ന കോതമംഗലം ഡി എഫ് ഒ യെ പ്രതിഷേധക്കാർ തടയാൻ ശ്രമിച്ചിരുന്നു. ഈ സംഭവത്തിൽ കേസ്സെടുക്കാൻ പൊലീസിനോടും ജെ സി ബി ഉപയോഗിച്ച് മണ്ണ് നീക്കം വേഗത്തിലാക്കാൻ പെരിയാർവാലി അധികതരോടും നിർദ്ദേശിച്ചാണ് കളക്ടർ മടങ്ങിയത്.
ഇന്ന് രാവിലെ മണ്ണ് നീക്കാൻ ജെ സി ബി യുമായി പെരിയാർവാലി അധികൃതർ എത്തിയതോടെ സംഘർഷാവസ്ഥ സംജാതവുകയായിരുന്നു. സ്ഥലത്തെത്തിയ കോതമംഗലം തഹസീൽദാർ റെയിച്ചൽ കെ വറുഗീസ് വിവരം കളക്ടറുടെ ശ്രദ്ധിയിൽപ്പെടുത്തി. പൊലീസിന്റെ സഹായത്തോടെ മണ്ണുമാറ്റൽ പൂർത്തിയാക്കാനായിരുന്നു കളക്ടറുടെ നിർദ്ദേശം. വിവരം തഹസീൽദാർ കോതമംഗലം സി ഐ യെ അറിയിച്ചതോടെ പൊലീസ് ആക്ഷൻ തുടങ്ങി. വാഹനത്തിന് മുന്നിൽക്കയറി നിന്നിരുന്ന സി പി എം ജനപ്രതിനിധികളായ സാബു വറുഗീസ്,ബിജു പി നായർ കീരംപാറ പഞ്ചായത്ത് അംഗം സിനി യാക്കോബ്ബ്, സി പി എം നേതാവ് ഇ പി രഘു തുടങ്ങിയവരെയും പ്രദേശവാസികളായ സ്ത്രീകളടക്കമുള്ളവരെയും പൊലീസ് ബലം പ്രയോഗിച്ച് നീക്കി.
വിവരമറിഞ്ഞ് കളക്ടർ താൽക്കാലികമായി മണ്ണ് മാറ്റൽ ജോലി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് 12 മണിയോടടുത്തായിരുന്നു കളക്ടറുടെ ഇടപെടൽ. അരമണിക്കൂർ പിന്നിട്ടതോടെ മണ്ണ്മാറ്റൽ പുനരാരംഭിക്കാൻ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഈ ഘട്ടത്തിൽ പ്രതിഷേധക്കാർ വീണ്ടും ഇരച്ചെത്തിയെങ്കിലും പൊലീസ് ശക്തമായ പ്രതിരോധം തീർത്തതിനാൽ ഇവർക്ക് മുന്നോട്ടുപോകാനായില്ല. വൈകിട്ട് 3.30 തോടെ മണ്ണ് നീക്കൽ പൂർത്തിയായി.3 അടി വഴി മാത്രമാണ് നിലവിൽ ഈ ഭാഗത്തുള്ളത്.കോതമംഗലം സി ഐ യൂനസ്, പിറവം സി ഐ ലൈജുമോൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം മണ്ണുമാറ്റം പൂർത്തിയാകുന്നതുവരെ സംഭവസ്ഥലത്തുണ്ടായിരുന്നു.
എം എൽ എ സ്ഥലത്തെത്തിയ ശേഷം വിഷയം ചർച്ച ചെയ്യാമെന്നും തീരുമാനത്തോട് സഹകരിക്കാമെന്നും മറ്റും സി പി എം നേതാവ് സാബു വർഗീസ് മൊബൈലിൽ കളക്ടറെ അറിച്ചെങ്കിലും അദ്ദേഹം ഇത് അംഗീകരിക്കാൻ തയ്യാറായില്ല. സംസ്ഥാന ചീഫ് സെക്രട്ടറി വിഷയത്തിൽ കളക്ടർക്ക് മെയിൽ അയച്ചെന്നും ഉടൻ മണ്ണ് മാറ്റം നിർത്താൻ ഉന്നതങ്ങളിൽ നിന്നും നിർദ്ദേശമെത്തുമെന്നും സി പി എം നേതാക്കൾ മാധ്യമങ്ങളെ അറിയിച്ചതിന് പിന്നാലെയാണ് മണ്ണ് മാറ്റൽ പുനരാരംഭിക്കാൻ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്.
Stories you may Like
- അച്ചൻകോവിലാറ്റിലെ ബണ്ട് നിർമ്മാണത്തിന്റെ പേരിൽ ഫണ്ട് ഊറ്റുന്നതാര്?
- അച്ചൻകോവിലാറ്റിലെ ബണ്ട് നിർമ്മാണത്തിന്റെ പേരിൽ ഫണ്ട് ഊറ്റുന്നതാര്?
- ഉദ്ഘാടനം ചെയ്തത് ഒരു മാസം മുൻപ്; റോഡിന്റെ പാർശ്വഭിത്തി തകർന്നു അപകടാവസ്ഥയിൽ
- കനത്ത മഴയിൽ തിരുവനന്തപുരത്ത് വീടുകളിൽ വെള്ളം കയറി
- കായലിൽ വീണ കാറിൽ നിന്നും മൂന്നു യാവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍