ബിജെപിക്കാരും കോൺഗ്രസുകാരും ഒന്നോർത്തോളൂ.....അവരുടെ മുഴുവൻ പേര് അതിഷി സിങ് എന്നാണ്..അവർ ഒരുരജപുത്ര വനിതയാണ്..ക്ഷത്രിയ വനിത..ഝാൻസി റാണി..അവർ ജയിക്കും, ചരിത്രം സൃഷ്ടിക്കും: മനീഷ് സിസോദിയയുടെ പഴയ തീപ്പൊരി വാക്കുകൾ ഓർമിപ്പിച്ചാൽ വികാസ് മാർഗിലെ പാർട്ടി ഓഫീസിൽ ഇരുന്ന് അതിഷി ചിരിക്കും; 'മർലേന' എന്ന സർനെയിമിന്റെ പേരിൽ എതിരാളികൾ യഹൂദയും ക്രിസ്ത്യാനിയും ആക്കിയ കാലത്തും വെറുപ്പിന്റെ ഒരുവാക്കും ഉച്ചരിച്ചില്ല; ഇന്ദ്രപ്രസ്ഥം കാതോർക്കുന്നു അതിഷി സിങ് വിദ്യാഭ്യാസ മന്ത്രിയാകുമോ?
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: നിങ്ങൾ എഎപിക്ക് വേണമെങ്കിൽ വോട്ട് ചെയ്തോളൂ....ചൂലിന് വോട്ട് ചെയ്തോളൂ..എന്നാൽ, ഒരുയഹൂദ വനിതയ്ക്ക് നിങ്ങൾ വോട്ട് ചെയ്താൽ അത് എനിക്ക് പ്രശ്നമാണ്. ഓഖ്ലയിലെ മുൻ കോൺഗ്രസ് എംഎൽഎ ആസിഫ് ഖാൻ തട്ടിവിടുകയാണ്. ഈസ്റ്റ് ഡൽഹി ലോക്സഭാമണ്ഡലം സ്ഥാനാർത്ഥിയെ എഎപി പ്രഖ്യാപിച്ച സമയത്തായിരുന്നു ആ ആക്രമണം. യഹൂദന്മാർക്ക് ഇന്ത്യയിൽ ഒരുസ്ഥാനവുമില്ലെന്നും ഈ സന്ദേശം ഓരോ വീട്ടിലും എത്തിക്കണമെന്നും പറഞ്ഞുകളഞ്ഞു ആസിഫ് ഖാൻ. ഹിന്ദു-മുസ്ലിം -സിഖ്-ഈസായി ഭായി ഭായി.. എന്നാൽ യഹൂദന്മാരോട് കൂട്ടുകൂടരുത്...മുസ്ലീങ്ങൾക്കുള്ള വീഡിയോ സന്ദേശത്തിലായിരുന്നു ആസിഫ് ഖാന്റെ ആഹ്വാനം. ലാക്കാക്കിയത് മറ്റാരെയുമല്ല അതിഷി സിങ്ങിനെ. എഎപിയുടെ സ്റ്റാർ കാൻഡിഡേറ്റ്.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കൽക്കാജിയിൽ ജയിച്ചുകയറിയ അതിഷി സിങ്. രാഷ്ട്രീയ പ്രവർത്തക എന്നതിലുപരി വിദ്യാഭ്യാസ പ്രവർത്തകയായ അതിഷിക്കെതിരെ ആക്രമണം രൂക്ഷമായപ്പോൾ, അന്ന് രക്ഷയ്ക്കെത്തിയത് മനീഷ് സിസോദിയ. 'കഷ്ടമാണ് കേട്ടോ...ബിജെപിയും കോൺഗ്രസും ഒന്നിച്ച് കിഴക്കൻ ഡൽഹി സ്ഥാനാർത്ഥിയെ കുറിച്ച് നുണകൾ പ്രചരിപ്പിക്കുകയാണ്. ബിജെപിക്കാരും കോൺഗ്രസുകാരും ഒന്നോർത്തോളൂ.....അവരുടെ മുഴുവൻ പേര് അതിഷി സിങ് എന്നാണ്, അവർ ഒരുരജപുത്ര വനിതയാണ്. ക്ഷത്രിയ വനിത. ഝാൻസി റാണി. അവർ ജയിക്കും, ചരിത്രം സൃഷ്ടിക്കും, സിസോദിയ പറഞ്ഞു'.
പേരിനെ ചൊല്ലി പോര്
തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ ഇടക്കാലത്ത് ഉപേക്ഷിച്ച 'മർലേന' എന്ന സർനെയിം ഉൾപ്പെടുത്തിയതോടൊണ് അതിഷിക്കെതിരെ ആക്രമണം തുടങ്ങിയത്. രാഷ്ട്രീയ എതിരാളികൾ തന്റെ പേര് ദുരുപയോഗിച്ച് വ്യക്തിപരമായ അധിക്ഷേപം നടത്തിയതോടെയാണ് അതിഷി മർലേന എന്ന സർനെയിം ഉപേക്ഷിച്ചത്. ഡൽഹി സർവകലാശാലയിലെ അദ്ധ്യാപകരായ വിജയ് സിംഗിന്റെയും തൃപ്ത വാഹിയുടെയും മകളാണ് ആതിഷി. മിശ്രവിവാഹിതരായിരുന്നു അവർ. മകളുടെ പേരിന്റെ കൂടെ ജാതിപ്പേരോ കുടുംബത്തിന്റെ പേരോ ചേർക്കാൻ അവർ ഇഷ്ടപ്പെട്ടില്ല. പകരം അവർ മാർക്സിന്റെയും ലെനിന്റേയും പേര് കൂട്ടിച്ചേർത്ത് അതിഷി മർലേന എന്ന് വിളിച്ചു. എന്നാൽ, മർലേന കടന്നുകൂടിയതോടെ, അവർ ക്രിസ്ത്യാനിയാണെന്നും യഹൂദയാണെന്നും ബിജെപിയും കോൺഗ്രസും പ്രചാരണം തുടങ്ങി. ഇതോടെ തന്റെ പേര് ദുരുപയോഗിച്ച് ധ്രുവീകരണത്തിന് കോപ്പുകൂട്ടാതിരിക്കാൻ വേണ്ടിയാണ് അതിഷി, മർലേന എന്ന ഉപനാമം ഉപേക്ഷിച്ചത്.
തന്റെ രജപുത്ര വംശത്തെ സൂചിപ്പിക്കുന്ന സിങ് എന് സർനെയിം താൻ നേരത്തെ ഉപേക്ഷിച്ചതാണെന്നും അവർ പറഞ്ഞ് നോക്കി. ഏതായാലും കിഴക്കൻ ഡൽഹിയിൽ ലോക്സഭാ സ്ഥാനാർത്ഥിയായപ്പോൾ നാമനിർദ്ദേശ പത്രികയ്ക്കൊപ്പം മർലേന ചേർത്തതാണ് ആസിഫ് ഖാനെ പോലുള്ളവർക്ക് വളമായത്. പേരിൽ എന്തിരിക്കുന്നുവെന്നും ജാതി നോക്കിയല്ല തന്റെ പ്രവർത്തനമാണ് വിലയിരുത്തേണ്ടതെന്നും അതിഷി പറഞ്ഞുനോക്കിയെങ്കിലും ആരു കേൾക്കാൻ. രാഹുൽ ഗാന്ധി പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ഫലമൊന്നുമുണ്ടായില്ല. താൻ പഞ്ചാബി രജപുത്ര കുടുംബത്തിൽ പെട്ടതാണെന്ന് അറിയാമെങ്കിലും രാഷ്ട്രീയ മുതലെടുപ്പിനായി യഹൂദയെന്ന് മുദ്രകുത്തുകയാണെന്നാണ് അതിഷി രാഹുലിനോട് പരാതി പറഞ്ഞത്.
കൽക്കാജിയിൽ മാറ്റുരച്ചപ്പോൾ അതിഷി 'സിങ്ങി'നെ കൂട്ടി
കൽക്കാജി മണ്ഡലത്തിൽ നിന്ന് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതോടെ അതിഷി വീണ്ടും അതിഷി സിങ്ങായി. തന്റെ വോട്ടർമാർക്ക് അയച്ച സന്ദേശങ്ങളിലെല്ലാം അതിഷി സിങ്ങെന്നാണ് ഒപ്പുവച്ചത്. 2018 ഓഗസ്റ്റിൽ മർലേന എന്ന സർനാമം ഉപേക്ഷിച്ച ശേഷം വീണ്ടും ഒരു മാറ്റം. അവരുടെ പിതാവും ഭർത്താവും സിങ് ആയതുകൊണ്ടാണ് അതിഷി സിങ് പേരിനോട് ചേർത്ത് ഉപയോഗിച്ച് തുടങ്ങിയതെന്നായിരുന്നു പാർട്ടി നേതാക്കളുടെ വിശദീകരണം. എന്നാൽ വാർത്താകുറിപ്പുകളിൽ അതിഷി എന്ന മാത്രമേ ഉണ്ടായിരുന്നുള്ളു. കൽക്കാജി മണ്ഡലത്തിൽ പഞ്ചാബി ജനസംഖ്യ ഏറെയുള്ളതുകൊണ്ടാണ് അതിഷി, സിങ് കൂട്ടിച്ചേർത്തതെന്നായിരുന്നു പ്രചാരണകാലത്തെ സംസാരം.
സയലന്റ് ന്യൂസ് മേക്കർ
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആപ് തൂത്തുവരിയപ്പോൾ പിന്നണി പോരാളിയായി പ്രവർത്തിച്ച പാർട്ടിയിലെ മുഖ്യവനിത അതിഷി തന്നെ. കൽക്കാജി മണ്ഡലത്തിൽ ആദ്യഘട്ടത്തിൽ ഏഴ വോട്ടിന് മാത്രം എതിർ സ്ഥാനാർത്ഥിയായ ബിജെപിയിലെ ധരംബീർ സിങ്ങിനെക്കാൾ പിന്നിലായിരുന്നെങ്കിലും പിന്നീട് ജനം മനസ് നിറഞ്ഞ് സ്വീകരിച്ചത് ഈ 38 കാരിയെ. അതിഷിക്ക് വോട്ട് ചെയ്യാൻ ഡൽഹിക്കാരെ പ്രേരിപ്പിച്ചത് എന്താവണം? സംശയമില്ല അതിഷിയുടെ ആരാധകർ മാനിക്കുന്നത് ഡൽഹിയിലെ പൊതുവിദ്യാലയങ്ങളെ കരകയറ്റിയ അവരുടെ ഹാർഡ് വർക്ക് തന്നെ. ചില സർക്കാർ സ്കൂളുകൾ ഇപ്പോൾ സ്വകാര്യ മേഖലയോട് കിടപിടിക്കുന്നതാണെന്നും റിപ്പോർട്ടുകളുണ്ട്. നിലവിലുള്ള രാഷ്ട്രീയ സംവിധാനത്തിൽ ഒരുരാഷ്ട്രീയ നേതാവിനും അവകാശപ്പെടാൻ കഴിയാത്ത നേട്ടം.
ഡൽഹി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയയുടെ മുൻ ഉപദേഷ്ടാവാണ് അതിഷി. പൊതുനയ രൂപവത്കരണത്തിൽ അതീവതത്പര. 2001 -ൽ ആതിഷി ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദം നേടുമ്പോൾ സർവകലാശാലയിലെ ഒന്നാം റാങ്കുകാരിയായിരുന്നു. ചരിത്രത്തിൽ ബിരുദാനന്തര ബിരുദമെടുത്തത് ഓക്സ്ഫഡ് സർവകലാശാലയിൽനിന്നാണ്. 2003 -ൽ സ്കോളർഷിപ്പോടെയായിരുന്നു ആതിഷി ഓക്സ്ഫഡിൽ തന്റെ പഠനം പൂർത്തിയാക്കിയത്. പിന്നീട് ഓക്സ്ഫഡിൽതന്നെ ഗവേഷകയായും പ്രവർത്തിച്ചു. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ പാർട്ടി നടത്തിയ സമഗ്ര പ്രവർത്തനം എല്ലാ സമുദായത്തിൽ പെട്ടവരും അംഗീകരിച്ചതിന്റെ ഫലമാണ് തിരഞ്ഞെടുപ്പ് നേട്ടമെന്ന് അതിഷി വിശ്വസിക്കുന്നു. പാർട്ടി താഴെത്തട്ടിൽ നടത്തിയ പ്രവർത്തനമാണ് വീണ്ടും ജയത്തിലേക്ക് നയിച്ചത്.
ഒരു ആഡംബരത്തിലും വിശ്വസിക്കുന്നില്ല അതിഷി. ലളിതമായ വേഷം. പക്ഷേ ഇച്ഛാശക്തിയും ആത്മവിശ്വാസവും നിറഞ്ഞ് തുളുമ്പും. ഒരു രൂപ മാത്രമാണ് ശമ്പളം കൈപ്പറ്റിയിരുന്നത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കിഴക്കൻ ഡൽഹിയിൽ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനോട് തോറ്റപ്പോൾ പലരും അതിഷിയെ പഴിച്ചു. എന്നാൽ, ഇപ്പോഴത്തെ തകർപ്പൻ ജയം തീർച്ചയായും അവരുടെ പ്രവർത്തനങ്ങൾക്കുള്ള ട്രോഫിയാണ്. കൽക്കാജിയിൽ 55897 വോട്ട് വിഹിതത്തോടെയാണ് ജയിച്ചത്.
പല റോളുകളിൽ തിളങ്ങി
ജൂലായ് 2015 മുതൽ 2018 ഏപ്രിൽ 17 വരെ മനീഷ് സിസോദിയയുടെ വിദ്യാഭ്യാസ ഉപദേഷ്ടാവ്. എന്നാൽ, അതിഷിയുടെ നിയമനത്തിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരമില്ല എന്നാരോപിച്ച് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ വർഷം അവരെ ആ സ്ഥാനത്ത് നിന്ന് പിരിച്ചുവിട്ടു. വലിയ തോതിൽ വിമർശനം ക്ഷണിച്ചുവരുത്തിയ സംഭവം. 2015 ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മാനിഫെസ്റ്റോ തയ്യാറാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു അതിഷി. ലക്ഷ്മി നഗർ മെട്രോ സ്റ്റേഷന് അടുത്തുള്ള വികാസ് മാർഗിലെ പാർട്ടി ഓഫീസിൽ നിന്നാണ് പ്രവർത്തനം. 2013 ൽ പാർട്ടി വക്താവായി. ടെലിവിഷൻ സംവാദങ്ങളിലെ പാർട്ടി പ്രതിനിധി. ആന്ധ്രയിലെ റിഷിവാലി സ്കൂളിൽ കുറച്ചുനാൾ അദ്ധ്യാപികയായിരുന്നു.സമഭാവന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി പോലെയുള്ള ചില സർക്കാരിതര സ്ഥാപനങ്ങളിലും പ്രവർത്തിച്ചു.
2013 ജനുവരി മുതൽ പാർട്ടിയുടെ നയരൂപവത്കരണത്തിൽ പങ്കാളിയാണ്, പാർട്ടി രാഷ്ട്രീയ കാര്യസമിതി അംഗം. ഡൽഹി സർക്കാരിന്റെ മൊഹല്ല സഭ പദ്ധതിയുടെ നേതൃത്വം. 2018 ഏപ്രിലിൽ കേന്ദ്ര സർക്കാർ മാറ്റും വരെ ഒരു രൂപ ഓണറേറിയം കൈപ്പറ്റി ഡൽഹി സർക്കാരിന് വേണ്ടി പ്രവർത്തനം. തലസ്ഥാനത്തെ വിദ്യാഭ്യാസ സംവിധാനത്തിനുള്ള അതിഷിയുടെ ഏറ്റവും വലിയ സംഭവാന മിഷൻ ബുനിയാദാണ്. മൂന്നുമാസത്തെ മിഷൻ ബുനിയാദ് മൂന്നു മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് വായിക്കാനും എഴുതാനും കണക്കുകൂട്ടാനും ഉള്ള അടിസ്ഥാന വൈദഗ്ധ്യം സൃഷ്ടിക്കുന്നതിന് വേണ്ടിയായിരുന്നു.
ഏതായാലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്യാഭ്യാസം ഒരുവിഷയമായേ ഉയർന്നുവന്നില്ല. ഷഹീൻബാഗും മറ്റും വിവാദവിഷയങ്ങളായി നിറഞ്ഞുനിന്നു. ആരൊക്കെ എന്തൊക്ക പറഞ്ഞാലും, ഡൽഹിയിലെ ജനങ്ങൾ നേരത്തെ തന്നെ മനസിൽ ഉറപ്പിച്ചിരുന്നു..ഇത്തവണത്തെ വോട്ട്, വികസനത്തിനാണ്. കൽക്കാജിയെ ഡൽഹിയിലെ ഏറ്റവും മികച്ച് മണ്ഡലമാക്കുകയാണ് അതിഷിയുടെ അടുത്ത ലക്ഷ്യം. അതിഷി വിദ്യാഭ്യാസ മന്ത്രിയാകണേ എന്നാവും ഡൽഹിയിലെ വോട്ടർമാർ ഇപ്പോൾ ഏറ്റവുമധികം ആഗ്രഹിക്കുന്നത്. പാർട്ടി എന്തുപറഞ്ഞാലും ആ ജോലി ചെയ്യും എന്നാണ് അതിഷിയുടെ മറുപടി.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്