പണം വാരിക്കോരി എറിഞ്ഞിട്ടും രാജ്യം എമ്പാടും നിന്നും വോട്ടർമാർ രാപകൽ അധ്വാനിച്ചിട്ടും എന്തു കൊണ്ട് ഇങ്ങനെ ദയനീയമായി തോറ്റു? ലോക്സഭയിൽ തൂത്തുവാരിയിട്ടും എന്തുകൊണ്ട് കച്ചിയടിച്ചില്ല? ഇന്ത്യ മുഴവുൻ ഹിന്ദുത്വവത്കരിച്ച് മുന്നേറുമ്പോൾ എന്തു കൊണ്ട് ഡൽഹിക്കാർ തല തിരിച്ചു? ദയനീയമായ തോൽവിയെക്കാൾ ബിജെപിയെ ഞെട്ടിച്ചത് ആംആദ്മിയുടെ 62 സീറ്റിന്റെ മൃഗീയ ഭൂരിപക്ഷം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ സീലംപുർ, ഓഖ്ല, ചാന്ദ്നി ചൗക്ക്, മാത്തിയ മഹൽ, ബല്ലിമാരൻ മണ്ഡലങ്ങളൊഴികെ ഡൽഹിയിൽ 65 ഇടത്തും ബിജെപിക്കായിരുന്നു ഭൂരിപക്ഷം. അഞ്ചിടത്ത് കോൺഗ്രസ് മുന്നിൽ നിന്നപ്പോൾ എഎപി ഒരിടത്തു പോലും മുന്നിലെത്തിയതുമില്ല. ലോക്സഭ തിരഞ്ഞെടുപ്പിന് ആറു മാസത്തിനപ്പുറം എല്ലാം മാറി മറിഞ്ഞു. ഇതാണ് കെജ്രിവാൾ മാജിക്ക്. ഇതിന് മുമ്പിൽ ബിജെപി പകയ്ക്കുകയാണ്. അതുകൊണ്ട് തന്നെ ദേശീയരാഷ്ട്രീയത്തിലും ബിജെപി. രാഷ്ട്രീയത്തിലും നിർണായകമായ ചൂണ്ടുപലകയാണ് ഡൽഹി തിരഞ്ഞെടുപ്പ് ഫലം. രാജ്യതലസ്ഥാനം പിടിക്കാനുള്ള ബിജെപി.യുടെ നീക്കം ഒരിക്കൽക്കൂടി പരാജയപ്പെട്ടു. അമിത് ഷായുടെ കൈകളിൽനിന്ന് അധ്യക്ഷപദവി ഏറ്റെടുത്ത ജെ.പി. നഡ്ഡയുടെ നേതൃത്വത്തിൽ പാർട്ടി നേരിട്ട ആദ്യ ജനവിധിയിലാണ് തിരിച്ചടി. ഡൽഹിക്കുപിന്നാലെ നടക്കാനിരിക്കുന്ന ബിഹാർ തിരഞ്ഞെടുപ്പിൽ ബിജെപി.ക്ക് തന്ത്രങ്ങൾ പുതുക്കേണ്ടിവരും.
ഡൽഹിയിൽ തോൽവി ബിജെപി പ്രതീക്ഷിച്ചിരുന്നു. എന്നാൽ മാന്യമായ തോൽവിയാണ് ആഗ്രഹിച്ചത്. കഴിഞ്ഞ തവണ ഡൽഹി ആം ആദ്മി പാർട്ടി തൂത്തു വാരിയിരുന്നു. അതുകൊണ്ട് തന്നെ 25 സീറ്റുകൾ നേടി അതിശക്തമായ പ്രതിപക്ഷം ആകാനായിരുന്നു ബിജെപിയുടെ തന്ത്രങ്ങൾ. കെജ്രിവാളിന്റെ ജനപ്രീതി തിരിച്ചറിഞ്ഞായിരുന്നു ഇത്. അതുകൊണ്ടാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയേയും പ്രഖ്യാപിക്കാതിരുന്നത്. എന്നാൽ ആംആദ്മി നേടിയത് 62 സീറ്റിന്റെ മിന്നും ജയമാണ്. ഇത്രയും വലിയ വിജയം ബിജെപി പ്രതീക്ഷിച്ചിരുന്നില്ല. ഇതാണ് അവരെ തളർത്തുന്നത്. ബിജെപിക്ക് ജയിച്ചിടത്തും കഷ്ടി വിജയമാണ് നേടാനായത്. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ബഹുഭൂരിപക്ഷം സ്ഥലത്തും ആംആദ്മിക്ക് ലഭിച്ചില്ല. അപ്പോഴും തെറ്റില്ലാത്ത വോട്ടുകൾ എല്ലാവരും നേടി. പത്തിൽ താഴെ സീറ്റിൽ ബിജെപിയെ തളയ്ക്കാനായത് കെജ്രിവാളിന്റെ ജന സ്വാധീനത്തിന് തെളിവുമായി.
പണം വാരിക്കോരി എറിഞ്ഞിട്ടും രാജ്യം എമ്പാടും നിന്നും വോട്ടർമാർ രാപകൽ അധ്വാനിച്ചിട്ടും എന്തു കൊണ്ട് ഇങ്ങനെ ദയനീയമായി തോറ്റുവെന്നത് ബിജെപിയെ ഞെട്ടിച്ചിട്ടുണ്ട്. ലോക്സഭയിൽ തൂത്തുവാരിയിട്ടും എന്തുകൊണ്ട് കച്ചിയടിച്ചില്ലെന്ന ചോദ്യത്തിനും ഉത്തരം ഇല്ല. ഇന്ത്യ മുഴവുൻ ഹിന്ദുത്വവത്കരിച്ച് മുന്നേറുമ്പോൾ എന്തു കൊണ്ട് ഡൽഹിക്കാർ തല തിരിച്ചുവെന്നതിൽ ബിജെപി കാര്യമായ ചിന്തകൾ നടത്തും. ദയനീയമായ തോൽവിയെക്കാൾ ബിജെപിയെ ഞെട്ടിച്ചത് ആംആദ്മിയുടെ 62 സീറ്റിന്റെ മൃഗീയ ഭൂരിപക്ഷമാണ്. അതുകൊണ്ട് തന്നെ കൂടുതൽ കരുതലുകൾ ഇനി ബിജെപി എടുക്കും. ബിഹാറിൽ കൂടി തോറ്റാൽ അത് മോദി സർക്കാരിന് വലിയ വെല്ലുവിളിയായി മാറും. അതുകൊണ്ട് തന്നെ കരുതലോടെയാകും ഇനി ബിജെപിയുടെ യാത്ര.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ച് സീറ്റ് വർദ്ധിപ്പിച്ചുവെങ്കിലും ബിജെപി നേരിട്ടത് കനത്ത തിരിച്ചടിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ വേട്ടിനേക്കാൾ 17 ശതമാനം വോട്ട് കുറഞ്ഞു. ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലും കനത്ത പരാജയമാണ് ബിജെപി നേരിട്ടത്. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും സർക്കാർ രൂപീകരിച്ച് പരിഹാസ്യരായ ബിജെപിക്ക് മഹാരാഷ്ട്രയിലും തിരിച്ചടി നേരിട്ടു. പൗരത്വ നിയമ ഭേദഗതി വിഷയം അടക്കം ഉന്നയിച്ച് ശക്തമായ ധ്രുവീകരണം ലക്ഷ്യമിട്ട് ബിജെപി നടത്തിയ പ്രചരണം ഡൽഹിയിൽ ഫലം കണ്ടില്ല. അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേതൃത്വം നൽകിയ പ്രചരണത്തിൽ ബിജെപി ഇരുനൂറിലധികം എംപിമാരെയും രംഗത്തിറക്കിയിരുന്നു. എന്നാൽ വ്യാപകമായ പ്രചരണം ഫലം കണ്ടില്ല.
അഞ്ചു വർഷം മുൻപ്, 2015ൽ, എഎപിയുടെ വിജയത്തിന്റെ വൻ കുത്തൊഴുക്കിനിടയിലും ബിജെപിയെ കൈവിടാതിരുന്നതു മൂന്നു മണ്ഡലങ്ങൾ മാത്രമായിരുന്നു മുസ്തഫാബാദ്, വിശ്വാസ് നഗർ, രോഹിണി. 2017ൽ രജൗരി ഗാർഡനിൽ ഉപതിരഞ്ഞെടുപ്പു നടന്നപ്പോൾ അകാലിദളിന്റെ പിന്തുണയോടെ ആ സീറ്റും ബിജെപി പിടിച്ചു. അങ്ങനെ ആകെ നാലു സീറ്റുകൾ. എന്നാൽ 2020ലെത്തുമ്പോൾ രണ്ടു മണ്ഡലങ്ങൾ ബിജെപിയുടെ കൈവിട്ടുപോയിരിക്കുന്നു. മുസ്തഫാബാദും രജൗരി ഗാർഡനും. ഇതാണ് ബിജെപിയെ കൂടുതൽ വേദനിപ്പിക്കുന്നത്. രണ്ട് മണ്ഡലങ്ങൾ വിട്ടുപോയെങ്കിലും വിശ്വാസ് നഗറിലും രോഹിണിയിലും ബിജെപി ഇത്തവണയും വിജയം കണ്ടു. ഇവ കൂടാതെ ആറു മണ്ഡലങ്ങൾ എഎപിയിൽ നിന്നു ബിജെപി പിടിച്ചെടുക്കുകയും ചെയ്തു. ഘോണ്ട, കരവാൽ നഗർ, ബദർപുർ, റോഹ്താസ് നഗർ, ലക്ഷ്മി നഗർ, ഗാന്ധി നഗർ എന്നിവയാണവ.ചില മണ്ഡലങ്ങളിലാകട്ടെ നേരിയ ഭൂരിപക്ഷത്തിലാണു ബിജെപി ജയം. ബവാന, കൽക്കാജി, പട്പട്ഗഞ്ച്, ഷാലിമാർബാഗ്, ശാഹ്ദ്ര, കിരാഡി, കൃഷ്ണനഗർ എന്നീ മണ്ഡലങ്ങളും ബിജെപിക്കൊപ്പം നിൽക്കുമെന്നായിരുന്നു ആദ്യഫല സൂചനകൾ. എന്നാൽ വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ ആ പ്രതീക്ഷയും കൈവിട്ടുപോവുകയായിരുന്നു. ഇതോടെ ബിജെപിയുടെ വിജയം എട്ടിലേക്ക് ഒതുങ്ങി.
നിയമസഭാതിരഞ്ഞെടുപ്പുകളിൽ അടിക്കടിയുണ്ടായ പരാജയവും ജെ.പി. നഡ്ഡ അധ്യക്ഷപദവി ഏറ്റെടുത്തതിനുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ മോശം പ്രകടനവും ബിജെപി.ക്കു ക്ഷീണമായി. അയോധ്യ ഉൾപ്പെടെയുള്ള അതിതീവ്ര മുദ്രാവാക്യങ്ങൾ ഉയർത്തിയിട്ടും വോട്ടർമാരിൽ കാര്യമായ ചലനമുണ്ടാക്കാനായില്ല എന്നതും പാർട്ടിയെ അമ്പരപ്പിച്ചിട്ടുണ്ട്. പൗരത്വനിയമഭേദഗതിക്കുനേരെയുള്ള പ്രതിഷേധം ശക്തമായതിനുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഡൽഹിയിലേത്. ഡൽഹിയിൽ ഭരണം പിടിക്കുക ബിജെപി.യുടെ അഭിമാനവിഷയമായിരുന്നു. പാർട്ടിനേതാക്കൾ അന്താരാഷ്ട്രവേദികളിൽ എത്തുമ്പോൾ മറുപടിപറയേണ്ട ചോദ്യവും ഡൽഹിയിലെ ഭരണമില്ലായ്മയെക്കുറിച്ചായിരുന്നു. അതിനാൽ, ഏത് ആയുധം പ്രയോഗിച്ചും ഡൽഹി പിടിക്കാനാണ് ബിജെപി. ശ്രമിച്ചത്.
വികസനവിഷയമുയർത്തി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുന്നേറിയ എ.എ.പി.യെ, ഷഹീൻബാഗ്, അയോധ്യ തുടങ്ങിയ വിഷയങ്ങളിൽ തളച്ചിടാനാണ് ബിജെപി. നോക്കിയത്. ഷഹീൻബാഗിൽ രാജ്യവിരുദ്ധപ്രവർത്തനമാണെന്നാരോപിച്ച് കേന്ദ്രനേതൃത്വം അതിശക്തമായ പ്രചാരണതന്ത്രങ്ങളുമായി രംഗത്തിറങ്ങി. തീപ്പൊരികോരിയിട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും എത്തി. ഇതിനിടയിൽ അയോധ്യയിലെ ക്ഷേത്രനിർമ്മാണത്തിന് ട്രസ്റ്റ് രൂപവത്കരിച്ച തീരുമാനം പ്രധാനമന്ത്രി തിടുക്കത്തിൽ പാർലമെന്റിൽ പ്രഖ്യാപിച്ചത് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുതന്നെയായിരുന്നു. ഹിന്ദുത്വ വികാരം ആളികത്തിക്കാനുള്ള ഈ നീക്കവും ഫലം കണ്ടില്ല.
മൂന്നാം തവണയും ആം ആദ്മിയിൽ വിശ്വസമർപ്പിച്ച ജനങ്ങൾക്ക് നന്ദി പറഞ്ഞ് അരവിന്ദ് കെജ്രിവാൾ എത്തുന്നതും ബിജെപി ശൈലിയിലാണ്. 'ഇത് എന്നെ മകനായി കണക്കാക്കിയവരുടെ വിജയമാണ്. ഡൽഹിക്കാരുടെ മാത്ര വിജയമല്ല ഇന്ത്യക്കാരുടെ മുഴുവൻ വിജയമാണ് ഇത്. ഡൽഹിയിലെ ജനങ്ങളെ ഭഗവാൻ ഹനുമാൻ അനുഗ്രഹിച്ചു. ജനങ്ങൾ വോട്ട് ചെയ്തത് വികസനത്തിന് വേണ്ടിയാണ്. തിരഞ്ഞെടുപ്പ് വിജയത്തിലൂടെ രാജ്യത്ത് പുതിയൊരു രാഷ്ട്രീയത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്, അത് വാഗ്ദാനങ്ങളുടേതല്ല, പ്രവൃത്തിയുടെ രാഷ്ട്രീയമാണെന്നും' കെജ്രിവാൾ പറഞ്ഞു. ഇന്ത്യ ഭരിക്കുന്ന ബിജെപിയുടെ രാഷ്ട്രീയചാണക്യന്മാരെ നിഷ്പ്രഭമാക്കിയ കെജ്രിവാളിന്റെ മാന്ത്രികവടി അടിയുറച്ച ജനകീയപിന്തുണ ഒന്നുമാത്രം. പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെയുള്ള ദേശീയ രാഷ്ട്രീയവിഷയങ്ങളിൽ ഊന്നി ഡൽഹി തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്കു കെജ്രിവാളിന്റെ മറുപടി ഇത്രമാത്രമായിരുന്നു: വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം, വൈദ്യുതി. പറഞ്ഞതു പ്രവർത്തിക്കുന്ന കെജ്രിവാളിലെ ഭരണാധികാരിയെ ഇതിനോടകം തിരിച്ചറിഞ്ഞ ജനം അദ്ദേഹത്തിന്റെ 'ലളിതമായ പ്രകടനപത്രിക' നെഞ്ചേറ്റുകയും ചെയ്തു.
വിശ്വാസ്യതയും മാന്യതയുമാണു കെജ്രിവാൾ ബ്രാൻഡിൽ ജനം കണ്ട മറ്റൊരു സവിശേഷത. ഡൽഹിക്കുവേണ്ടി താൻ എന്തുചെയ്തു എന്നതു മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണവിഷയം. എതിരാളികൾ കൊരുത്തുനീട്ടിയ പ്രകോപനത്തിന്റെ ചൂണ്ടകളിലൊന്നും കെജ്രിവാൾ കൊത്തിയില്ല.
Stories you may Like
- കെജ്രിവാളിനും പ്രതീക്ഷ; ബീനാ കുര്യന്റെ വിജയം ചർച്ചകളിൽ
- മെഡിക്കൽ ലാബ് നടത്തുന്ന ബീനാ കുര്യനിലൂടെ കരിങ്കുന്നത് ആംആദ്മി വസന്തം
- അലങ്കോലമാക്കിയവർ ഇത്തവണ മത്സരത്തിന് പോലും മുതിർന്നില്ല; ഡൽഹിയിൽ ആപ്പ് ഭരണം തുടരും
- എഎപി എംഎൽഎമാർക്ക് 25 കോടി വീതം ബിജെപി വാഗ്ദാനം ചെയ്തെന്ന് കേജ്രിവാൾ
- കെജ്രിവാളിന്റെ അറസ്റ്റ് പ്രചാരണ വിഷയമാക്കി ആംആദ്മി പാർട്ടി
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്