ബിജെപിയുടെ കെണികളിൽ വീഴാതെ മെയ് വഴക്കത്തോടെ രക്ഷപ്പെട്ട വിരുത്; ചുട്ടു പൊള്ളുന്ന പൗരത്വ വിഷയത്തിൽ പോലും അതി സൂക്ഷ്മമായ തന്ത്രങ്ങൾ ഉപയോഗിച്ചു; ഷഹീൻബാഗ് സമരക്കാരെ തള്ളാതെയും കൊള്ളാതേയും നടത്തിയ നീക്കം കിടിലോൽകിടിലം; ഭക്തിക്കും ദേശസ്നേഹത്തിനും ഒട്ടും പിശുക്കു കാട്ടാതെ ബിജെപിയുടെ മാർക്കെറ്റും പിടിച്ചു; പ്രചരണത്തിൽ നടന്നത് കൃത്യമായ ആസൂത്രണവും നടപ്പിലാക്കലും; കെജ്രിവാൾ തന്ത്രങ്ങളുടെ തമ്പുരാൻ ആയവിധം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: വിവിധ ക്ഷേമ പദ്ധതികൾ, സൗജന്യ വൈദ്യുതി, സൗജന്യ വെള്ളം, സ്ത്രീകൾക്ക് സൗജന്യ യാത്ര, സ്കൂളൂകളുടെ നവീകരണം തുടങ്ങിയവ ഉയർത്തി പ്രത്യക്ഷ വോട്ട് പിടിത്തം. വികസനം മാത്രമാണ് പ്രത്യക്ഷത്തിൽ ചർച്ചയാക്കിയത്. എന്നാൽ തന്ത്രപരമായി എല്ലാ വിഷയങ്ങളിലും പരോക്ഷ സമീപനമെടുത്ത് എല്ലാ വിധ വോട്ടർമാരേയും സ്വാധീനിച്ചു. പൗരത്വ ഭേദഗതി നിയമത്തിൽ ശക്തമായ വേർതിരിവ് രാജ്യത്ത് ദൃശ്യമായിരുന്നു. ഇതിൽ ഒരു പക്ഷത്തും നിൽക്കാതെ നടത്തിയ കളിയും ഉജ്ജ്വലമായി. ഭൂരിപക്ഷത്തേയും ന്യൂനപക്ഷത്തേയും വികസന ചരടിൽ കൂട്ടിക്കെട്ടാൻ എല്ലാ മാർഗ്ഗവും കെജ്രിവാൾ പയറ്റി. ബിജെപിയെ അവരുടെ തന്ത്രങ്ങളുടെ ഊർജ്ജം ഉൾക്കൊണ്ട് തകർത്തു. മോദിയെ എന്റെ പ്രധാനമന്ത്രിയെന്ന് പോലും പറഞ്ഞു. പ്രധാനമന്ത്രിയെ കടന്നാക്രമിക്കാതെ ഡൽഹിയിലെ ബിജെപിക്കെതിരെ ആക്രമണം അഴിച്ചു വിട്ട് കെജ്രിവാൾ മുമ്പോട്ട് നീങ്ങി. ഫലം വീണ്ടും ഡൽഹി ആം ആദ്മിക്കൊപ്പം നിന്നു. വാഗ്ദാനങ്ങളൊക്കെ പാലിക്കുന്ന മുഖ്യമന്ത്രി എന്ന പ്രതിഛായയാണ്, ബിജെപിയുടെ വമ്പൻ പ്രചാരണ തന്ത്രങ്ങളെയെല്ലാം അതിജീവിക്കാൻ ഇക്കുറിയും കേജ്രിവാളിനു കരുത്തായത്.
ഞാൻ ഒരു ഭീകരവാദിയാണെന്ന് വിശ്വസിക്കുന്നവർ താമര ചിഹ്നത്തിന് വോട്ട് ചെയ്തേക്കാം, പക്ഷേ, ഞാൻ ഡൽഹിക്കും രാജ്യത്തിനും വേണ്ടി പ്രവർത്തിച്ചവനാണെന്ന് വിശ്വസിക്കുന്നവർ ആംആദ്മിയുടെ ചൂൽ ചിഹ്നത്തിൽ വോട്ട് ചെയ്യും'. ഇത്തവണ എല്ലാ പാർട്ടികളും ഒരുമിച്ചാണ്. ബിജെപി, കോൺഗ്രസ്, എൽജെപി, ആർജെഡി, ജെഡിയു എന്നിവർക്കെല്ലാം കെജ്രിവാളിനെ തോൽപ്പിക്കുക എന്നത് മാത്രമാണ് ലക്ഷ്യം. നല്ല സ്കൂൾ കെട്ടിടങ്ങൾ നിർമ്മിക്കുമെന്ന് ഞാൻ പറയുമ്പോൾ അവർ പറയുന്നത് കെജ്രിവാളിനെ തോൽപ്പിക്കൂ എന്നാണ്. മികച്ച ആശുപത്രികൾ നിർമ്മിക്കുമെന്ന് പറയുമ്പോഴും അവർ പറയുന്നത് കെജ്രിവാളിനെ തോൽപ്പിക്കൂ എന്നാണ്. അത് മാത്രമേ അവർക്ക് പറയാനുള്ളൂ. കെജ്രിവാളിനെ തോൽപ്പിക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. പക്ഷേ, ഈ ജനങ്ങളിലൂടെ മാത്രമേ കെജ്രിവാളിനെ തോൽപ്പിക്കാനാകൂ, അത് മറക്കരുത്'-ഈ വാക്കുകളെല്ലാം പ്രചരണത്തിനിടെ ചർച്ചയായി. 'ഞാൻ എന്റെ ജോലിചെയ്തെന്ന് നിങ്ങൾക്ക് തോന്നിയെങ്കിൽ മാത്രം നിങ്ങൾ എനിക്ക് വോട്ട് ചെയ്യൂ, അല്ലെങ്കിൽ എനിക്ക് വോട്ട് ചെയ്യേണ്ട' എന്ന് കെജ്രിവാൾ തുറന്ന് പറഞ്ഞു. ഇതും പ്രചരണത്തിലെ വ്യത്യസ്ത സമീപനമായിരുന്നു. അങ്ങനെ കൃത്യമായ ആസൂത്രണത്തിന്റെയും അത് പ്രാവർത്തികമാക്കിയതിന്റെയും ഫലമാണ് കെജ്രിവാൾ എന്ന ഐഐടി ബിരുദധാരി ഡൽഹിയിൽ നേടിയത്.
ആവനാഴിയിലെ എല്ലാ ആയുധങ്ങളും പുറത്തെടുത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയ ബിജെപിയെ കെജ്രിവാൾ തകർത്തു. തുടക്കം മുതൽ ബിജെപി ഒരുക്കിയ കെണികളിൽ വീഴാതെ വളരെ തന്ത്രപരമായി എല്ലാത്തിനേയും നേരിട്ടതായിരുന്നു വിജയതന്ത്രം. വിവാദങ്ങളിൽനിന്ന് അദ്ദേഹം കൃത്യമായ അകലം പാലിച്ചു. പൗരത്വ നിയമ ഭേദഗതി, കശ്മീരിന്റെ പ്രത്യേകാധികാരം റദ്ദാക്കിയ നടപടി, മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയത്, ബാലക്കോട്ട് വ്യോമാക്രമണം തുടങ്ങിയ വിഷയങ്ങളായിരുന്നു ബിജെപിയുടെ പ്രചരണ വിഷയങ്ങൾ. ഇതിൽ ദേശീയത ഉയർത്തനായിരുന്നു ശ്രമം. ഇതിനെതിരെ കെജ്രിവാൾ സംസാരിച്ചില്ല. മാത്രമല്ല മോദിയാണ് തന്റേയും പ്രധാനമന്ത്രിയെന്ന് പറഞ്ഞ് ദേശീയതയ്ക്ക് പുതിയ വ്യാഖ്യാനവും നൽകി. പാക് പ്രധാനമന്ത്രിയുടെ മോദിയെ കുറിച്ചുള്ള വിമർശനത്തിന് നടത്തിയ കടന്നാക്രമണം പോലും കെജ്രിവാളിന്റെ രാഷ്ട്രീയ ബുദ്ധിയുടെ നേർ സാക്ഷ്യമായിരുന്നു. മോദി അനുകൂലികളെ കൊണ്ട് പോലും വോട്ട് ചെയ്യിക്കുന്ന സമർത്ഥമായ നീക്കം. ഇവിടെയാണ് ബിജെപിക്ക് കാലിടറിയത്.
ഷഹീൻബാഗിലെ പ്രതിഷേധങ്ങളും ബിജെപി തിരഞ്ഞെടുപ്പ് പ്രചരണത്തിൽ മുഖ്യവിഷയമാക്കി മാറ്റി. പൗരത്വ നിയമ ഭേദഗതി വിഷയത്തിലും ഷഹീൻബാഗ് വിഷയത്തിലും കടുപ്പമേറിയ നിലപാടുകൾ സ്വീകരിക്കാതെ കെജ്രിവാൾ മാറിനിന്നു. എതിർത്തുമില്ല അനുകൂലിച്ചുമില്ല. ഇതിലൂടെ മുസ്ലിം വോട്ടുകൾ ചോരുന്നില്ലെന്ന് ഉറപ്പാക്കി. ഡൽഹിയിലെ വികസനകാര്യങ്ങളും തന്റെ സർക്കാർ പാലിച്ച വാഗ്ദാനങ്ങളും ചർച്ചയാക്കി എല്ലാ വിഭാഗങ്ങളിലേക്കും ഇറങ്ങി ചെന്നു. 81 ശതമാനത്തോളം ഹിന്ദുവിഭാഗക്കാർ ജീവിക്കുന്ന ഡൽഹിയിൽ ബിജെപിയുടെ പ്രചരണം ഭൂരിപക്ഷത്തെ ലക്ഷ്യമിട്ടായിരുന്നു. അതുകൊണ്ട് തന്നെ താൻ ഒരു ഹിന്ദുവാണെന്നത് ഒന്നുകൂടി ഉറപ്പിക്കുന്നതിനുള്ള നീക്കങ്ങളും കെജ്രിവാളിന്റെ ഭാഗത്തുനിന്നുണ്ടായി. ഹനുമാൻ സ്വാമിയുടെ ഭക്തനെന്ന കെജ്രിവാളിന്റെ പരസ്യ പ്രസ്താവന ഇതിന് വേണ്ടി കൂടിയായിരുന്നു.
പൗരത്വ നിയമഭേദഗതിക്കെതിരേ പാർലമെന്റിൽ എതിർത്ത് വോട്ട് ചെയ്തു. എന്നാൽ പിന്നീട് ആ വീറൊന്നും പ്രതികരണത്തിൽ കണ്ടില്ല. കരുതലോടെയാണ് നീങ്ങിയത്. ന്യൂനപക്ഷ വോട്ടുക്കൾക്കൊപ്പം ഭൂരിപക്ഷത്തേയും അടുപ്പിക്കുന്ന തന്ത്രം. പൊലീസ് അതിക്രമം അരങ്ങുവാഴുമ്പോളും കെജ്രിവാൾ സംയമനം പാലിച്ചു. ട്വീറ്റുകളിൽ മാത്രം പ്രതികരണം ഒതുക്കി. ഇതിനൊപ്പം പരിക്കേറ്റവർക്കും മറ്റും ചികിത്സാസൗകര്യങ്ങൾ ഉറപ്പുവരുത്തി. കോൺഗ്രസിന്റെയും മറ്റു പ്രതിപക്ഷ പാർട്ടികളുടെയും നേതൃത്വത്തിൽ നടന്ന സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളിൽനിന്നും ആംആദ്മി അകലംപാലിച്ചു. പൗരത്വ വിഷയത്തെക്കുറിച്ചുള്ള പ്രതികരണത്തിൽ ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധിയെ കൂട്ടിച്ചേർത്ത് മറുപടി നൽകി. സാമ്പത്തിക പ്രതിസന്ധി ഇത്രയും രൂക്ഷമായിരിക്കുമ്പോൾ എവിടെയാണ് കുടിയേറ്റക്കാരായെത്തുന്ന ലക്ഷക്കണക്കിന് പേരെ ഉൾക്കൊള്ളുകയെന്ന് അദ്ദേഹം ചോദിച്ചു. അതിൽ എല്ലാം ഉണ്ടായിരുന്നു.
ഡൽഹിയിലെ വോട്ടെടുപ്പിന് കൃത്യം ഒരാഴ്ച മുമ്പ് ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തി താനൊരു ഹിന്ദു മതവിശ്വാസിയാണെന്നകാര്യം ഓർമപ്പെടുത്തി. ഹിന്ദുത്വം എന്ന ബിജെപിയുടെ അജണ്ട സെറ്റിങ് അങ്ങനെ തനിക്ക് കെജ്രിവാൾ അനുകൂലമാക്കി. ആംആദ്മിയുടെ മുസ്ലിം സ്ഥാനാർത്ഥികളുടെ പ്രചരണത്തിന് പാർട്ടിത്തലത്തിൽ ശക്തമായ പിന്തുണയുണ്ടായിരുന്നെങ്കിലും കെജ്രിവാൾ അകലം പാലിച്ചിരുന്നു. ന്യൂനപക്ഷ സംവരണസീറ്റുകളിലെ പരസ്യപ്രചരണങ്ങളിൽനിന്നും അദ്ദേഹം വിട്ടു നിന്നു. ഷഹീൻബാഗിലെ പ്രതിഷേധങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ പ്രതിരോധത്തിലാക്കിയതോടെ താൻ ഒരിക്കലും ഷഹീൻബാഗിൽനിന്നും അകലംപാലിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എല്ലാവർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും എന്നാൽ അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കി ആവരുതെന്നും അദ്ദേഹം പറഞ്ഞു.
ചൂൽ ചിഹ്നമാക്കി എഎപി രൂപീകരിക്കുമ്പോൾ പരിഹസിച്ചവർക്ക് അദ്ഭുതമാകുകയാണ് കേജ്രിവാൾ എന്ന ഒറ്റയാന്റെ വിജയക്കുതിപ്പുകൾ. നിശ്ചയദാർഢ്യമാണു കേജ്രിവാളിന്റെ കരുത്ത്. സർക്കാരിനു കിട്ടുന്ന നികുതിപ്പണം പാവപ്പെട്ടവർക്കു സൗജന്യം നൽകാൻ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നു തുറന്നുപറഞ്ഞ ചങ്കൂറ്റം. ഐഐടി ഖരഗ്പുരിൽ നിന്നു മെക്കാനിക്കൽ എൻജിനീയറിങ് പാസായ അരവിന്ദ് കേജ്രിവാൾ 1995 ൽ ഇന്ത്യൻ റവന്യു സർവീസിൽ പ്രവേശിച്ചു. ആദായനികുതി വിഭാഗം ജോയിന്റ് കമ്മിഷണറായിരിക്കെ 'പരിവർത്തൻ' എന്ന സംഘടനയ്ക്കു രൂപംനൽകി. നാടിന്റെ പരിവർത്തനത്തിനുള്ള ശ്രമങ്ങൾക്ക് അംഗീകാരമായി മാഗ്സസെ പുരസ്കാരം പിന്നാലെയെത്തി. അവധിയെടുത്തതു സംബന്ധിച്ച് മേലധികാരികളുമായുള്ള തർക്കത്തിനൊടുവിൽ ജോലി രാജിവച്ചു.
പൊതുവിതരണ സമ്പ്രദായത്തിലെ അഴിമതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ 'പരിവർത്തൻ' സജീവമായി ഇടപെട്ടു. താമസിയാതെ അതൊരു ജനകീയ മുന്നേറ്റമായി. വിവരാവകാശ നിയമവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ 'കബീർ' എന്ന സംഘടനയ്ക്കും രൂപം നൽകി. അണ്ണാ ഹസാരെ, അരുണ റോയ് തുടങ്ങിയവരുമായി സഹകരിച്ച് വിവരാവകാശ നിയമത്തിനു വേണ്ടി നടത്തിയ ഇടപെടലുകൾ ദേശീയ ശ്രദ്ധയാകർഷിച്ചു. 2011 ൽ അണ്ണാ ഹസാരെ, കിരൺ ബേദി എന്നിവരുമായി ചേർന്ന് 'ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ' (ഐഎസി) രൂപീകരിച്ചതോടെ, കേജ്രിവാൾ അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ നേതൃസ്ഥാനത്തേക്ക് ഉയർന്നു. രണ്ടാം യുപിഎ സർക്കാരിന്റെ പതനത്തിനു പോലും കാരണമായത് ഐഎസിയുടെ അഴിമതിവിരുദ്ധ ജൻ ലോക്പാൽ സമരമായിരുന്നു.
പിന്നാലെയായിരുന്നു ആം ആദ്മി പാർട്ടി (പാവങ്ങളുടെ പാർട്ടി) രൂപീകരണം. 2013 ൽ നിയമസഭയിലേക്കുള്ള ആദ്യ മത്സരത്തിൽത്തന്നെ കോൺഗ്രസിന്റെ കരുത്തയായ മുഖ്യമന്ത്രി ഷീല ദീക്ഷിതിനെ ന്യൂഡൽഹി മണ്ഡലത്തിൽ 25,864 വോട്ടുകൾക്കാണു കേജ്രിവാൾ തറപറ്റിച്ചത്. കഴിഞ്ഞ തവണ തന്റെ സ്വപ്നങ്ങളുമായാണ് കേജ്രിവാൾ വോട്ടർമാരെ സമീപിച്ചതെങ്കിൽ, ഇക്കുറി ചെയ്തുതീർത്ത പദ്ധതികൾ എടുത്തുകാട്ടിയായിരുന്നു വോട്ടു തേടൽ. ഭാര്യ സുനിതയും ഇന്ത്യൻ റവന്യു സർവീസ് ഉദ്യോഗസ്ഥയായിരുന്നു. പുൽകിതും ഹർഷിതയുമാണ് മക്കൾ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്