കോട്ടയം ജില്ല നാളിത് വരെ കാണാത്ത കാസർകോട്ടെ വസ്ത്രസ്ഥാപന ഉടമയ്ക്കെതിരെ ഗാന്ധിനഗർ സ്റ്റേഷനിൽ കേസ്; മജീദിന്റെ ഫോട്ടോയെടുത്ത് തട്ടിപ്പുകാരനെന്നു വാർത്ത നൽകി എസ്ഐ; 'നിന്റെ നിലയും വിലയുമൊക്കെ ഇല്ലാതാക്കുമെന്നും' ഭീഷണി; ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടന്നത് 11 ദിവസം; അനിയൻ കാട്ടിയ സാമ്പത്തിക ക്രമക്കേടിന് തന്നെ ക്രൂശിച്ചതിന് എതിരെ പോരാടാൻ ഉറച്ച് മജീദ്
ആർ പീയൂഷ്
കാസർകോട് : കാസർകോട്ടെ വസ്ത്രസ്ഥാപന ഉടമ അബ്ദുള്ള മജീദിനെ കോട്ടയത്ത് സഹോദരൻ ഉണ്ടാക്കിയ സാമ്പത്തിക ബാധ്യതയുടെ പേരിൽ പൊലീസ് രണ്ടാംപ്രതിയാക്കി കേസെടുത്തു ജയിലിൽ അടച്ചു. ജീവിതത്തിൽ കോട്ടയം കാണാത്ത കാസർകോട് എസ്പി നഗർ സ്വദേശി അബ്ദുള്ള മജീദിന് പ്രതികളെ നേരിട്ടോ അല്ലാതെയോ അറിയില്ല. അനിയൻ കോട്ടയം സ്വദശികളുമായി ഉണ്ടായ തർക്കത്തിൽ മജീദിനെ പ്രതി ചേർത്തങ്കിലും ഒരു അന്വഷേണവും നടത്തിയിരുന്നില്ല. വർഷങ്ങൾക്ക് മുമ്പ് വീടും കുടുംബവുമായി അകന്നു കഴിയുന്ന അനുജൻ ഫിർദൗസ് മുഹമ്മദ് കഴിഞ്ഞ വർഷം വസ്ത്രത്തിന്റെ മൊത്തവ്യാപാരത്തിന്റെ പുതിയ സ്ഥാപനം ആരംഭിച്ചുവെന്നും കുറച്ചു സാധങ്ങൾ എടുക്കണം എന്നും അറിയിച്ചു ബന്ധപ്പെട്ടിരുന്നു.
ജി.എസ്.ടി അംഗീകാരം ഉണ്ടെങ്കിൽ കുറച്ചു സാധനങ്ങൾ എടുക്കാം എന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വിവിധ തരത്തിലുള്ള ഷർട്ടുകളുടെ 1000 എണ്ണം പണം നൽകി വാങ്ങിച്ചിരുന്നു. അതും ട്രാൻസ്പോർട് ബില്ലും ഉൾപ്പെടുത്തിയാണ് വാങ്ങിച്ചത്. ഇതിൽ ഗുണനിലവാരം കുറഞ്ഞതിന്റെ പേരിൽ 500 എണ്ണം മടക്കി അയക്കുകയും ചെയ്തു. ഇതിന്റെ ബില്ലുകളും രേഖകളും ഉണ്ട്. ഈ കച്ചവടത്തിൽ ഒരു സെയിൽസ്മാൻ എന്നതിലുപരി ഒരു ബന്ധവും അനുജനുമായി ഉണ്ടായിരുന്നില്ല. മാത്രമല്ല തിരിച്ചയച്ച 500 എണ്ണത്തിന്റെ പണവുും തിരികെ ലഭിക്കാനുണ്ട്.
ഇതിനിടയിലാണ് ജനുവരി 15 ന് കോട്ടയം പൊലീസ് കാസർകോട് പൊലീസിന്റെ സഹായത്തോടെ പിടിച്ചുകൊണ്ടുപോകുകയും ലോക്കപ്പിലിട്ട് മാനസികമായി പീഡിപ്പിക്കുകയും ജയിലിലടക്കുകയും ചെയ്തത്. 11 ദിവസമാണ് ജയിലിൽ കിടക്കേണ്ടി വന്നത്. അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് കേസ് ഒത്തുതീർപ്പാക്കാൻ പരാതിക്കാർ സമ്മർദ്ദം ചെലുത്തിയെങ്കിലും തട്ടിപ്പിൽ പങ്കാളിയാകാത്തതിനാൽ മജീദ് തായ്യാറായില്ല. അതിനിടെ പണം കിട്ടാൻ മറ്റ് മാർഗ്ഗമുണ്ടെന്നുംഇവനെ വെറുതെ വിട്ടില്ലെന്നും പറഞ്ഞു ഭീഷണിപ്പെടുത്തിയതായി മജീദ് പറയുന്നു.
തുടർന്നു എസ്ഐ മജീദിന്റെ ഫോട്ടോയെടുത്ത് മാധ്യമങ്ങളിൽ തട്ടിപ്പ്കാരനെന്നു കാണിച്ചു വാർത്ത നൽകുകയായിരുന്നു. ഫോട്ടോയെടുക്കുമ്പോൾ നിന്റെ നിലയും വിലയുമൊക്കെ ഇല്ലാതാക്കുമെന്നും പറഞ്ഞുകൊണ്ടിരുന്നു. പീന്നിട് മാധ്യമങ്ങളിൽ വാർത്ത വന്നതോടെ സ്കൂളിൽ പഠിക്കുന്ന തന്റെ മക്കൾക്കും കുടുംബാംഗങ്ങൾക്കും തീർത്താൽ തീരാത്ത മാനക്കേടുണ്ടാക്കി എന്നും മജീദ് പറയുന്നു. അന്യായമായി കസ്റ്ററ്റഡിയിലെടുത്ത് ജയിലിലടച്ചതിനെതിരെ മജീദ് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,രാജ്മോഹൻ ഉണ്ണിത്താൻ എം പി ,എൻ എ നെല്ലിക്കുന്ന് എം എൽ എ, ഡി ജി പി കേരള, കാസർകോട് ജില്ലാ പൊലീസ് മേധാവി, മനുഷ്യാവകാശ കമ്മിഷൻ, പൊലീസ് കംപ്ലൈന്റ് അഥോറിറ്റി എന്നിവർക്ക് പരാതി നൽകിയിരിക്കുകയാണ്.
സ്വീകർത്താവ്.
ബഹു: സംസ്ഥാന മുഖ്യമന്ത്രി
സെക്രട്ടറിയേറ്റ്,
തിരുവനന്തപുരം. 695 010
സാർ,
വിഷയം: കള്ളകേസുണ്ടാക്കി അന്യായമായി അറസ്റ്റ് ചെയ്ത് കേസെടുത്ത് ജയിലിലടച്ചത് സംബന്ധിച്ച് :-
15.01.2020 ന് വൈകുന്നേരം കാസർകോട് ടൗൺ സ്റ്റേഷൻ സിഐ.അബ്ദുറഹിം കാസർകോട് റെഡിമെയ്ഡ് വസ്ത്ര വ്യപാരം നടത്തുന്ന എന്നെ ടെലഫോൺ നമ്പറിൽ വിളിച്ച് നിങ്ങൾ എവിടെയാണ് ഉള്ളതെന്ന് അന്വേഷിക്കുകയും, ഞാൻ കടയിലാണുള്ളതെന്നും പറയുകയും, നിമിഷങ്ങൾക്കകം റഹീം സാർ കടയിൽ വന്ന് കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോകുകയും, അവിടെയുണ്ടായിരുന്ന കോട്ടയത്ത് നിന്നും വന്നെന്ന് പറഞ്ഞ് രണ്ട് പൊലീസുകാരെ ഏൽപിക്കുകയും ചെയ്തു .തദവസരത്തിൽ ഞാൻ ചോദിച്ചു എന്ത് കാരണത്താലാണ് എന്നെ ഇവിടെ കൊണ്ട് വന്നത്, അപ്പോഴാണ് പറയുന്നത് കോട്ടയം ജില്ലയിലെ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എനിക്കതിരെ ഒരു പരാതിയുണ്ട്, അവിടെ പോയി ഒപ്പിട്ട് വന്നാൽ മതിയെന്ന്, കോട്ടയം ജില്ലാ നാളിന്നു വരെ കാണാത്ത തനിക്കെങ്ങിനെയാണ് അവിടെ കേസുണ്ടായതെന്ന് അന്വേഷിച്ചപ്പോൾ അതൊക്കെ അവിടെ എത്തിയിട്ട് പറയാമെന്നും ഇപ്പോൾ തന്നെ പോകണമെന്നും പറഞ്ഞപ്പോൾ ഞാൻ എന്റെ വാഹനത്തിൽ തന്നെ പോകാമെന്ന് പറയുകയും രണ്ട് പൊലീസുകാരും എന്റെ കടയിലെ ഒരു ചെറുപ്പക്കാരനെയും കൂടെ കൂട്ടി കോട്ടയത്ത് നിന്ന് വന്ന പൊലീസുകാരുടെ കൂടെ യാത്ര തിരിക്കുകയും 16 ആം തിയ്യതി രാവിലെ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എത്തുകയും ചെയ്തതിന് ശേഷം, സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഒരു വസ്ത്രാലയുവുമായി ബന്ധപ്പെട്ട് അനുജൻ ഫിർദൗസ് നടത്തിയ സാമ്പത്തിക ഇടപാടിന്റെ പേരിൽ എന്റെ പേരും കൂട്ടി ചേർത്ത് ലൈല പി.എ. എന്ന സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എന്നെ കാസർകോട് നിന്നും പിടിച്ച് കൊണ്ട് വന്നതെന്ന് അറിയിച്ചു , ഞാൻ എന്റെ സത്യവസ്ഥ എല്ലാം പറഞ്ഞിട്ടും ഒന്നും കേൾക്കാൻ കൂട്ടാക്കാതെ ഒരു അന്വഷേണവും നടത്താതെ ഒരു ദിവസം മുഴുവൻ ലോക്കപ്പിലിട്ട് മാനസികമായി പീഡിപ്പിച്ചു . കേസിൽ എന്ന പ്രതിയാകുനുള്ള പ്രഥമിക അന്വഷേണം പോലും നടത്താതെ ഒരാൾ പരാതി നൽകിയെന്ന പേരിൽ കസ്റ്റഡിയിൽ എടുക്കുകയും ലോക്കപ്പിലാകുക എന്നുള്ളത് എന്ത് നീതിയാണ്,ഇങ്ങനെയൊരു കേസ് ഉണ്ടെങ്കിൽ എന്നിക്ക് അറിയേണ്ടേ ? 17.02.2020 ന് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്ത് എന്നെ 11 ദിവസം തടവിലാക്കി. പരാതിക്കാർ എസ ഐ നൽകിയ നിർദ്ദേശം ഇങ്ങനെയായിരുന്നു , ഇവനെ നാറ്റിച്ചാൽ പണം ലഭിക്കുമെന്നും അറിയിച്ചപ്പോൾ ഫോട്ടോയെടുത്തു ഒരു തട്ടിപ്പുകാരനായി പത്ര മാധ്യമങ്ങളിൽ വാർത്തകൾ നൽകുകയും ചെയ്തു ,
ഇതോടെ ജീവിതം ദുരിത പൂർണ്ണമാകുകയും. വിവാഹപ്രായമായ മകളുടെ ജീവിതത്തെ പോലും ബാധികുകയും ചെയ്തു , മക്കൾക്ക് സ്കൂള്‍ കളിൽനിന്നും പരിഹാസ കുത്തുവാക്കുകകൾ കേൾക്കാൻ ഇട വരിക വഴി മാനസികമായ പിരിമുറുക്കമുണ്ടാകുകയും ചെയ്തോതോടെ ആത്മഹത്യ പോലും ചിന്തിച്ചു , കഴിഞ്ഞ 15 വർഷമായി നടത്തി വരുന്ന കച്ചവടം തകരുകയും ചെയ്തു .
എന്റെ ജീവിത സാഹചര്യം ആകെ താറുമാറാകുകയും, മാനസികമായി തകരുകയും ചെയ്ത ഒരവസരത്തിലാണ്, നാളിന്ന് വരെ ഒരു പെറ്റികേസിൽ പോലും പ്രതിയാകാത്ത എന്നെ സഹോദരൻ ചെയ്ത തെറ്റിന്റെ പേരിൽ ജയിലിൽ അടക്കപ്പെട്ടത് ,നാളിത് വരെ കോട്ടയം ജില്ല സന്ദർശിക്കുക പോലും ചെയ്യാത്ത ഒരാളുടെ പേരിൽ വ്യാജ പരാതി നൽകിയപ്പോൾ യാതൊരു വിധ പ്രാഥമികാന്വേഷണം പോലും നടത്താതെ കേസെടുത്ത് ജയിലിൽ അടച്ച് പത്ര ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തി ജീവിതം തകർക്കാൻ കൂട്ട് നിന്ന കോട്ടയം ഗാന്ധിനഗർ പൊലീസ് ഉദ്യോഗസ്ഥന്മാർക്കും, സഹോദരൻ ചെയ്ത സാമ്പത്തിക ഇടപാടിന്റെ പേരിൽ എന്റെ പേര് കൂട്ടി ചേർത്ത് പരാതി നൽകിയവർക്കും എതിരെ ശക്തമായ നിയമ നടപടികൾ കൈകൊള്ളണമെന്ന് വിനയപൂർവ്വം അപേക്ഷിക്കുന്നു.
അനുഭാവപൂർവ്വമായ നടപടിയുണ്ടാകുമെന്ന ശുഭാപ്തി വിശ്വാസത്തോടെ,
അബ്ദുൽ മജീദ്
ഫാഷൻ ക്ലബ്
പ്രസ് ക്ലബ് ജെൻഷൻ
കാസർകോട്
ഫോൺ നമ്പർ
7403333334
04994223033
ഈ പരാതിയുടെ പകർപ്പുകൾ താഴെ പറയുന്ന ഉദ്യോഗസ്ഥർക്കും അയച്ചു നല്കയിട്ടുണ്ട് .
1, രമേശ് ചെന്നിത്തല ,പ്രതിപക്ഷ നേതാവ് ,തിരുവനന്തപുരം ,
2 ,രാജ്മോഹൻ ഉണ്ണിത്താൻ എം പി കാസർകോട്
3 ,എൻ എ നെല്ലിക്കുന്ന് എം എൽ എ കാസർകോട്
4, ഡി ജി പി കേരള, തിരുവനന്തപുരം
5 , കാസർകോട് ജില്ലാ പൊലീസ് മേധാവി ,കാസർകോട്
6 , മനുഷ്യാവകാശ കമ്മിഷൻ, കേരളം തിരുവനന്തപുരം
7 ,പൊലീസ് കംപ്ലൈന്റ് അഥോറിറ്റി ,എറണാകുളം
8 ,എല്ലാ പത്ര -ദൃശ്യ മാധ്യമങ്ങൾക്കും
Stories you may Like
- ഹമാസിനെ വിമർശിച്ച മുജാഹിദ് നേതാവ് അബ്ദുൽ മജീദ് സ്വലാഹിയെ അഭിനന്ദിച്ച് കാസ
- ഇക്കാര്യത്തിലൊന്നും ഞാൻ ഒരു പ്രതികരണവും നടത്തന്നില്ല: കൊച്ചി മെട്രോ ചെയർമാൻ
- അഞ്ചു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച 42കാരൻ അറസ്റ്റിൽ
- കോതമംഗലം ഇഞ്ചൂരിലെ പെൺകുട്ടിയെ കണ്ടെത്തിയത് ഇങ്ങനെ
- കാസർകോട്ടെ മോക് പോൾ വിഷയം; പരിശോധിക്കണമെന്ന് നിർദ്ദേശിച്ച് സുപ്രീംകോടതി
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍