കാലുപിടിച്ചാലും ഇനി ഉടൻ അവധി കിട്ടില്ല; വീട്ടിലെ മരണം അടക്കം അടിയന്തരകാര്യങ്ങൾക്ക് മാത്രം അവധി; കൊറോണ റിപ്പോർട്ട് ചെയ്ത കേരളത്തിലേക്ക് വരാൻ സിആർപിഎഫ് ജവാന്മാർക്ക് വിലക്ക്; ഒഴിവ് കൊടുത്താൽ യൂണിറ്റുകളിൽ വൈറസ് പടരുമെന്ന് മേധാവികൾക്ക് ഭീതി; മലയാളികൾക്ക് അവധി നിഷേധിച്ച് സിആർപിഎഫ് ഉത്തരവ് ഇറക്കിയതുകൊറോണ കേരളം നിയന്ത്രണവിധേയമാക്കിയപ്പോൾ; അമർത്തിയ സ്വരത്തിൽ പ്രതിഷേധവുമായി ജവാന്മാർ
എം മനോജ് കുമാർ
തിരുവനന്തപുരം: കൊറോണ കാലത്ത് സിആർപിഎഫിൽ നിന്നും കേരളത്തിനു ഇരുട്ടടി. ആയിരക്കണക്കിന് മലയാളി ജവാന്മാരുള്ള സിആർപിഎഫ് മലയാളികൾക്ക് ഇപ്പോൾ അവധി നൽകുന്നില്ല. മരണം പോലുള്ള വലിയ കാരണങ്ങൾ വന്നാൽ മാത്രം അവധി നൽകിയാൽ മതിയെന്നാണ് മുകളിൽ നിന്നുള്ള നിർദ്ദേശം. കേരളത്തിൽ കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നതിനാൽ ജവാന്മാർ കേരളത്തിൽ എത്തിയാൽ കൊറോണ മറ്റുള്ളവർക്കും പകരും എന്നാണ് സിആർപിഎഫിലുള്ള ആശങ്ക. ആയിരക്കണക്കിന് സിആർപിഎഫ് ജവാന്മാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും നിർദ്ദേശം തിരിച്ചടിയായിട്ടുണ്ട്. മെഡിക്കൽ വിഭാഗത്തിൽ നിന്നുള്ള നിർദ്ദേശമാണ് സിആർപിഎഫ് ഇപ്പോൾ നടപ്പിലാക്കപ്പെടുന്നത്. ഈ ഉത്തരവിന്റെ കോപ്പികൾ ഇപ്പോൾ വാട്ട്സ്അപ്പിൽ സന്ദേശങ്ങളായി പരന്നു നടക്കുന്നുമുണ്ട്. ഈ ഉത്തരവ് ഒറിജിനൽ ആണെന്ന് സിആർപിഎഫ് അധികൃതർ മറുനാടനോട് സ്ഥിരീകരി ച്ചിട്ടുണ്ട്.
കേരളത്തിൽ കൊറോണ വന്നത് ചൈനയിൽ നിന്നും വന്നവർ വഴിയാണ്. ഇവരൊക്കെ ഐസൊലേഷൻ വാർഡുകളിലുമാണ്. ഒന്ന് രണ്ടു കേസുകളിൽ മാത്രമാണ് കൊറോണ സ്ഥിരീകരിക്കപ്പെട്ടത്. ആ ഫലങ്ങൾ തന്നെ ഇപ്പോൾ നെഗറ്റീവുമാണ്. നിപ്പ-കൊറോണ കാലത്ത് കേരളത്തിലെ ആരോഗ്യവകുപ്പ് നടത്തിയ അതിശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ കാരണമാണ് നിപ്പയും കൊറോണയും നിയന്ത്രണ വിധേയമായത്. നിപ്പ കാലത്തുള്ള ജാഗ്രത കൊറോണ കാലത്തും കേരളത്തിലെ ആരോഗ്യവകുപ്പ് പിന്തുടരുന്നുണ്ട്. അതുകൊണ്ട് തന്നെ കൊറോണ കേരളത്തിൽ പടർന്നിട്ടില്ല. സാഹചര്യങ്ങൾ ഈ രീതിയിൽ നിൽക്കവേയാണ് കേരളത്തിൽ നിന്ന് മറ്റു സംസ്ഥാനങ്ങളിൽ ജോലി നോക്കുന്ന സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് കേരളത്തിലേക്ക് മടങ്ങുന്നതിൽ സിആർപിഎഫ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.
സിആർപിഎഫിനും കേരളത്തിലും ക്യാമ്പുകളുണ്ട്. മറുനാടന്‍ ലഭിച്ച വാട്സ് അപ്പ് സന്ദേശം പള്ളിപ്പുറത്തുള്ള സിആർപിഎഫ് ഡിഐജിക്ക് മറുനാടൻ അയച്ചു കൊടുത്തു. ഓർഡർ സിആർപിഎഫ് ഡിഐജി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഈ രീതിയിലുള്ള ഉത്തരവ് തങ്ങൾക്ക് ലഭിച്ചിട്ടില്ല എന്നാണ് ഡിഐജി മാത്യു മറുനാടനോട് പറഞ്ഞത്. ഈ ക്യാമ്പിലുള്ള സൈനികർ ലീവെടുത്ത് സ്വന്തം നാടുകളിലേക്ക് മടങ്ങുന്നുണ്ട്. തങ്ങൾക്ക് ഈ രീതിയിൽ ഒരുത്തരവ് ലഭിച്ചിട്ടില്ലാത്തതിനാൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല- മാത്യു പറയുന്നു.
കേരളത്തിലേക്ക് ലീവിലേക്ക് മടങ്ങാൻ അനുമതി നൽകാത്ത കാര്യത്തിൽ സിആർപിഎഫിൽ അതൃപ്തി പടരുന്നുണ്ട്. ഡൽഹിയിൽ നിന്നും ഇത്തരത്തിലുള്ള വാർത്തകൾ വന്നിട്ടുണ്ട്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മലയാളികളായ സിആർപിഎഫ് ജവാന്മാരുടെ അവധി റദ്ദാക്കിയിട്ടുണ്ട് എന്നാണ് ഡൽഹിയിൽ നിന്നും ലഭിക്കുന്ന വാർത്ത. വൈറസ് ബാധ സ്ഥിരീകരിച്ചതിനാൽ കേരളത്തിലേക്ക് യാത്ര ചെയ്യേണ്ടെന്നാണ് ജവാന്മാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. മറ്റ് ജവാന്മാർക്ക് അസുഖം ബാധിക്കുന്നത് ഒഴിവാക്കാനാണ് അവധി റദ്ദാക്കാൻ ആവശ്യപ്പെട്ടതെന്നാണ് ഇതേക്കുറിച്ച് ഡൽഹിയിൽ നിന്നും വരുന്ന ഔദ്യോഗിക വിശദീകരണം.കേരളത്തിൽ കൊറോണ നിയന്ത്രണവിധേയമായിട്ടും അവധി റദ്ദാക്കുന്നതിൽ സൈനികർക്കിടയിൽ പ്രതിഷേധം ശക്തമാണ്. രാജ്യവ്യാപകമായി ജവാന്മാരുടെ അവധി നിഷേധിച്ചിട്ടുണ്ട്. ഇതാണ് സിആർപിഎഫ് ജവാന്മാർക്കിടയിൽ പുകയുന്നത്.
അതേസമയം കൊറോണയിൽ ശക്തമായ നടപടികളുമായി കേരളം മുന്നോട്ടു നീങ്ങുകയാണ്. പുതിയ നിർദ്ദേശമാണ് ഇപ്പോൾ ആരോഗ്യമന്ത്രി നൽകിയിട്ടുള്ളത്. കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട, അതിന്റെ പ്രധാന കേന്ദ്രങ്ങളായി കരുതുന്ന ചൈന, തായ്ലണ്ട്, മലേഷ്യ, സിംഗപ്പൂർ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് വന്നവർ, ഇനിയും വരുന്നവർ 28 ദിവസം ക്വാറന്റെയിൻ ചെയ്തിരിക്കണമെന്നാണ് ആരോഗ്യമന്ത്രി ഇറക്കിയ നിർദ്ദേശം. ഈ രാജ്യങ്ങളിൽ നിന്ന് ആരു വന്നാലും 28 ദിവസം ക്വാറന്റിന് വിധേയമാകണം-ഇതാണ് ആരോഗ്യമന്ത്രി ശൈലജ ടീച്ചർ നൽകിയ നിർദ്ദേശം.
വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ നിർദ്ദേശ പ്രകാരം 27 രാജ്യങ്ങളാണ് കൊറോണ ബാധിത രാജ്യങ്ങളായി പറഞ്ഞിരിക്കുന്നത്. ചൈന, തായ്ലണ്ട്, മലേഷ്യ, സിംഗപ്പൂർ രാജ്യങ്ങൾ ഇതിൽ പ്രധാന രാജ്യങ്ങളാണ്. ഈ രാജ്യങ്ങൾ കൊറോണ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുള്ള രാജ്യങ്ങളാണ്. മറ്റുള്ള രാജ്യങ്ങളിൽ കൊറോണ അവിടുള്ളവരിലേക്ക് വന്നിട്ടില്ല. അതവർ ഐസൊലെറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ചൈന, തായ്ലണ്ട്, മലേഷ്യ, സിംഗപ്പൂർ രാജ്യങ്ങൾ കൊറോണ വാഹകരാണ്. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് ഇവിടെ നിന്നും കൊറോണ വന്നിട്ടുണ്ട്. പെർസൺ ടു പെർസൺ കൊറോണ വന്നിട്ടുള്ള രാജ്യങ്ങളിൽ നിന്നും വന്നിട്ടുള്ളവർ 28 ദിവസം ക്വാറന്റിന് വിധേയമാകണം-ഇതാണ് ആരോഗ്യമന്ത്രി ശൈലജ ടീച്ചർ പറഞ്ഞത്.
ഈ നാല് രാജ്യങ്ങളിൽ നിന്ന് ആര് വന്നാലും എയർപോർട്ട് മുതൽ ആരോഗ്യ പരിശോധനകൾ നേരിടേണ്ടി വരും. 28 ദിവസം ഒരൊറ്റ മുറിയിൽ ആരോടും ഇടപഴകാതെ കഴിയുകയും ചെയ്യേണ്ടി വരും. ചൈന, തായ്ലണ്ട്, മലേഷ്യ, സിംഗപ്പൂർ രാജ്യങ്ങളിൽ നിന്ന് വന്നവർ കൊറോണ മുക്തരെങ്കിലും ഈ നടപടിക്രമങ്ങളിലൂടെ ഇവർക്ക് കടന്നുപോകണം. ഇവർ വീടുകളിൽ എത്തിയാൽ ആരോഗ്യവകുപ്പ് അധികൃതർ നിരന്തരമായ നിരീക്ഷണങ്ങൾ ഏർപ്പെടുത്തും. ഇവർ വീടുകളിൽ കഴിയുന്ന 28 ദിവസവും മോണിറ്ററിങ് ഉണ്ടാകും. ചൈന, തായ്ലണ്ട്, മലേഷ്യ, സിംഗപ്പൂർ രാജ്യങ്ങളിൽ നിന്ന് വന്നവർ കൊറോണ പരത്താൻ ഇടയാക്കാൻ സാധ്യതയുണ്ട്. വൈറസ് അവരിലുണ്ടോ എന്ന അറിയാൻ 28 ദിവസം വേണ്ടി വരും. അതാണ് ഈ കാലാവധിയിൽ ഇവരെ ഹോം ഐസൊലെഷന് വിധേയമാക്കുന്നത്. ഈ തീരുമാനത്തിൽ ഇതുവരെ മാറ്റം വരുത്തിയിട്ടില്ല. മാറ്റം വരുത്തണോ എന്നത് സ്ഥിതിഗതികൾ പരിശോധിച്ച് മാത്രമേ സാധ്യമാകൂ-ഹെൽത്ത് ഡയറക്ടറേറ്റ് അധികൃതർ പറയുന്നു.
ഏഴാം തീയതി ചൈനയിലെ കുമ്മിങ്ങിൽ നിന്ന് കൊച്ചിയിലെത്തിയ 15 മലയാളി മെഡിക്കൽ വിദ്യാർത്ഥികളുടെ സ്രവ പരിശോധനയിൽ വൈറസ് ബാധയില്ലെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം കൊറോണ വൈറസ് സ്ഥിരീകരിച്ച തൃശൂരിലെയും ആലപ്പുഴയിലെയും വിദ്യാർത്ഥികളുടെ അവസാന പരിശോധനാഫലം നെഗറ്റിവാണ്. തൃശൂരിലെ പെൺകുട്ടിയുടെ രോഗം സുഖപ്പെട്ടെങ്കിലും ഒരു തവണകൂടി സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ഇന്നോ നാളെയോ ലഭിച്ചേക്കും. ഇതിലും ഫലം നെഗറ്റീവ് ആയാൽ പെൺകുട്ടി ആശുപത്രിവിടും. ആലപ്പുഴയിലെ വിദ്യാർത്ഥിയുടെയും ഫലം നെഗറ്റീവാണെന്നാണു സൂചനയെങ്കിലും പൂണെയിൽ നിന്നുള്ള ഫലം കൂടി ലഭിച്ച ശേഷമേ ഈ കാര്യം വ്യകതമാകൂ. .
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍