മുത്തൂറ്റ് ഫിനാൻസ് പേഴക്കാപ്പള്ളി ശാഖ കുത്തി തുറന്ന് മോഷണ ശ്രമം; ശാഖയ്ക്കെതിരായി സമരം ചെയ്ത ജീവനക്കാരുടെ തലയിൽ മോഷണം കെട്ടിവെയ്ക്കാൻ മാനേജ്മെന്റ് നീക്കം നടത്തുന്നതിനിടെ വിനയായി വനിതാ മാനേജറുടെ നാക്ക്പിഴ; രണ്ട് ഷട്ടറുകളും തകർത്തത് തന്റെ അറിവോടെയാണെന്ന് വനിതാ മാനേജർ പറഞ്ഞതോടെ സമരാനുകൂലികളും മാനേജറുമായി കയ്യാങ്കളി; പൊലീസ് ഇടപെട്ടതോടെ പൊളിഞ്ഞത് സമരം തകർക്കാനുള്ള മാനേജ്മെന്റിന്റെ തന്ത്രം; മൂവാറ്റുപുഴയിലെ മോഷണനാടകം സമരക്കാർ പൊളിച്ചത് ഇങ്ങനെ
ഗീവർഗീസ് എം തോമസ്
മൂവാറ്റുപുഴ: മുത്തൂറ്റ് ഫിനാൻസിന്റെ പേഴക്കാപ്പള്ളി ശാഖയിൽ നടന്ന മോഷണശ്രമത്തിന് പിന്നിൽ മാനേജ്മെന്റിന്റെ ഗൂഢാലോചനയെന്ന് പൊലീസ്. ശാഖയിലെ കവർച്ച ശ്രമവുമായി ബന്ധപ്പെട്ട പരാതിക്ക് പിന്നാലെയാണ് മോഷണശ്രമം മാനേജ്മെന്റിന്റെ ആസുത്രിത നാടകമാണെന്ന് തിരിച്ചറിഞ്ഞത്. ശാഖയിൽ മേനേജ്മെന്റിനെതിരായ ദീർഘനാളായി സമരം നടക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് മോഷണ നാടകവുമായി മാനേജ്മെന്റ് രംഗത്തെത്തിയത്. ശാഖയിൽ ചൊവ്വാഴ്ച രാവിലെ സമരാനുകൂലികൾ എത്തിയപ്പോഴായിരുന്നു രണ്ടു ഷട്ടറുകളും പൊളിച്ചനിലയിൽ കണ്ടത്. മോഷണ ശ്രമാണെന്നു കരുതി ഇവർ പൊലീസിനെ വിവരം അറിയിച്ചു. വിവരം അറിഞ്ഞു ബ്രാഞ്ച് മാനേജരായ സ്ത്രീയും സംഭവസ്ഥലത്തു എത്തിച്ചേർന്നു. സമരാനുകൂലികളാണ് ഇതിനു പിന്നിലെന്ന് ഇവർ ആരോപിച്ചതോടെ സമരക്കാരും ബ്രാഞ്ച് മാനേജരും തമ്മിൽ വാക്കുതർക്കത്തിലേർപ്പെടുകയും ചെയ്തു. ഈ തർക്കത്തിനൊടുവിലാണ് ഷട്ടറുകൾ പൊളിച്ചത് തന്റെ അറിവോടു കൂടി തന്നെയാണെന്ന് ഇവർ വ്യക്തമാക്കിയത്.
പൊലീസ് എത്തി രംഗം ശാന്തമാക്കി ഇവരെ ചോദ്യം ചെയ്തതോടെയാണ് സംഭവം ചുരുളഴിഞ്ഞത്. സമരക്കാരുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും തന്നെ കുറ്റവാളിയാക്കാൻ തൊഴിലാളികൾ ശ്രമിക്കുകയാണെന്നും പറഞ്ഞു ഇവർ തടിതപ്പാൻ ശ്രമിച്ചുവെങ്കിലും മൊബൈൽ കാൾ ഡീറ്റെയിൽസ് അടക്കമുള്ള വിവരങ്ങളും താഴിലെ ഫിംഗർ പ്രിന്റ് ഉൾപ്പടെയുള്ളവ പരിശോധിക്കുമെന്നു പറഞ്ഞു പൊലീസ് ഇവരെ വിരട്ടിയതോടെ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. ഇതിനായി ഒരു സഹായിയെ കൂട്ടുപിടിച്ചാണ് മാനേജർ കൃത്യം നടത്തിയത്.
പുലർച്ചെ തന്നെ ശാഖയിൽ എത്തിയ മാനേജരും സഹായിയും ഷട്ടറുകൾ കുത്തിപൊളിക്കുകയും തുടർന്ന് തിരിച്ചു പോകുകയുമായിരുന്നു. സമരക്കാരാണ് ഷട്ടറുകൾ പൊളിച്ചത് എന്നു വരുത്തി തീർക്കാനായിരുന്നു ശ്രമം. ഇതാണ് തൊഴിലാളികളുടെ സമയോചിതമായ ഇടപെടലിൽ പൊളിഞ്ഞത്.
മാനേജ്മെന്റ് തലത്തിൽ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്നും ഇവർക്ക് മാത്രമായി ഇത് ചെയ്യാൻ കഴിയില്ലെന്നും ശക്തമായ കരങ്ങൾ ഇതിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട് എന്നും തൊഴിലാളികൾ ആരോപിച്ചു. തുടർന്ന് പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. എന്നാൽ മാനേജ്മെന്റിന് പരാതിയില്ലതിനാൽ പൊലീസ് ഇവരെ വിട്ടയച്ചു. സമരത്തെ അടിച്ചമർത്താനുള്ള മാനേജ്മെന്റിന്റെ എല്ലാ നീക്കങ്ങളും നഖശിഖാന്തം എതിർക്കുമെന്ന് സമരാനുകൂലികൾ മറുനാടൻ മലയാളിയോട് പറഞ്ഞു.
അതെ സമയം മുത്തൂറ്റ് ഫിനാൻസിലെ തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് പൊലീസ് സംരക്ഷണം തേടി മാനേജിങ് ഡയറക്ടറും ജോലിക്ക് കയറാൻ തയ്യാറുള്ള ജീവനക്കാരും നൽകിയ ഹർജികൾ ഫെബ്രുവരി 19-ന് പരിഗണിക്കും . മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ തർക്കം പരിഹരിക്കാൻ ഹൈക്കോടതി നിരീക്ഷകന്റെ സാന്നിധ്യത്തിൽ മുൻപ് നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഇതോടെ തൊഴിലാളികളുമായി ഇനി ചർച്ച വേണ്ടെന്ന നിലപാടിലേക്ക് മാനേജ്മെന്റ് എത്തിയത്.
പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുത്ത ശേഷം മതി ചർച്ചയെന്ന നിലപാടായിരുന്നു സിഐടിയുവിന്. എന്നാൽ തീരുമാനം പുനഃപരിശോധിക്കാനില്ലെന്ന് മാനേജ്മെന്റും വ്യക്തമാക്കിയതോടെയാണ് ചർച്ച പരാജയപ്പെട്ടത്.പ്രശ്നപരിഹാരത്തിനായി ചർച്ച നടത്താൻ കോടതി നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം ചർച്ചയ്ക്കായി തീയതി നിശ്ചയിച്ചെങ്കിലും ഡയറക്ടർമാരുടെ യോഗം നടക്കുന്നതിനാൽ മാനേജ്മെന്റ് അസൗകര്യം അറിയിച്ചു. അതിനാൽ യോഗം നടന്നില്ല. തുടർന്ന് ഫെബ്രുവരി 17-ന് ഇരു കൂട്ടരും തമ്മിലുള്ള ചർച്ചയ്ക്ക് തീയതി നിശ്ചയിച്ചുണ്ട്. ഇത് കണക്കിലെടുത്താണ് ഹർജി പിന്നീട് പരിഗണിക്കാൻ ഹൈക്കോടതി മാറ്റിയത്. ജീവനക്കാരുമായി ചർച്ച നടത്തുന്നതിന് മുത്തൂറ്റ് ഫിനാൻസ് മുതലാളിമാർക്ക് താൽപ്പര്യമില്ല.
43 ബ്രാഞ്ചുകൾ പൂട്ടുകയും 164 തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തതോടെയാണ് മുത്തൂറ്റ് ശാഖകളിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ സമരം പ്രഖ്യാപിച്ചത്. മാനേജ്മെന്റ് നടപടി ഒത്തു തീർപ്പ് ചർച്ചകളുടെ ലംഘനമാണെന്നാണ് സിഐടിയു ആരോപിക്കുന്നത് . സമരത്തിനിടയിൽ കൊച്ചിയിൽ വെച്ച് മുത്തൂറ്റ് എം.ഡിക്ക് നേരെ ആക്രമണവുമുണ്ടായി. തുടർന്ന് ഹൈക്കോടതിയുടെ ഇടപെടലിലായിരുന്നു ഒത്തുതീർപ്പ് ചർച്ചകൾ. എന്നാൽ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാതെ ചർച്ചക്കില്ലെന്ന് സിഐടിയു നിലപാടെടുത്തു. 43 ശാഖകൾ പൂട്ടിയത് ബോർഡ് ആലോചിച്ചെടുത്ത തീരുമാനമാണെന്നും അത് സിഐടിയു പറഞ്ഞാൽ പുനഃപരിശോധിക്കാനാകില്ല എന്നായിരുന്നു മൂത്തൂറ്റ് മാനേജ്മെന്റിന്റെ നിലപാട് . ചർച്ചകൾ തുടരാനാണ് ഹൈക്കോടതി നിരീക്ഷകന്റെ നിർദ്ദേശം.
ഇതാണ് അട്ടിമറിക്കാൻ ശ്രമിച്ചത്. ഹൈക്കോടതി ഇടപെടലോടെ ചർച്ച തുടരേണ്ട സാഹചര്യമാണ് ഉണ്ടാകുന്നത്.മുത്തൂറ്റ് ഫിനാൻസിനുമുന്നിൽ ജീവനക്കാർ നടത്തുന്ന സമരം അടിച്ചമർത്താനുള്ള മാനേജ്മെന്റ് നീക്കം വിലപ്പോകില്ലെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ മുൻപ് വ്യക്തമാക്കിയിരുന്നു.മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട് മാനേജ്മെന്റ് ഒത്തുതീർപ്പിനു തയാറാകുന്നില്ലെങ്കിൽ പ്രശ്നപരിഹാരത്തിന് നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണനും വ്യക്തമാക്കി.
'ഈ വിഷയത്തിൽ മാനേജ്മെന്റ് സ്വീകരിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ല. മാനേജ്മെന്റിന്റെ നിഷേധാത്മക സമീപനമാണു പ്രശ്ന പരിഹാരത്തിനു തടസം. മുത്തൂറ്റ് സമരം ഒത്തുതീർപ്പാക്കുന്നതിനു ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സർക്കാരുമായി ഉണ്ടാക്കിയ നിർദ്ദേശങ്ങളും കരാറുകളും ലംഘിക്കുന്ന സമീപനമാണു മാനേജ്മെന്റ് സ്വീകരിച്ചിട്ടുള്ളത്. ഒക്ടോബർ പത്തിന് ഹൈക്കോടതി നിരീക്ഷകന്റെ സാന്നിധ്യത്തിലുണ്ടാക്കിയ ത്രികക്ഷി കരാർ ലംഘിച്ച് ഏകപക്ഷീയമായി ജീവനക്കാരെ പിരിച്ചുവിടുകയും ബ്രാഞ്ചുകൾ പൂട്ടുകയുമാണ് മാനേജ്മെന്റ് ചെയ്തത്.
ഇതിനെതിരേ നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് അസോസിയേഷൻ (സിഐടിയു) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ലേബർ കമ്മീഷണർ ഇരു കക്ഷികളേയും ചർച്ചയ്ക്കു ക്ഷണിച്ചെങ്കിലും ബ്രാഞ്ചുകൾ പൂട്ടുന്ന കാര്യത്തിലും തൊഴിലാളികളെ പിരിച്ചുവിടുന്ന കാര്യത്തിലും പിന്നോട്ടില്ലെന്ന നിലപാടാണ് യോഗത്തിൽ മാനേജ്മെന്റ് സ്വീകരിച്ചത്. തുടർന്നു തൊഴിൽ മന്ത്രിയെന്ന നിലയിലും യോഗം ചേർന്നു.
ത്രികക്ഷി കരാറിലെ വ്യവസ്ഥകൾ മാനേജ്മെന്റ് ലംഘിച്ചതായും ഇതു നീതിയുക്തമല്ലെന്നും യോഗം വിലയിരുത്തി. 166 തൊഴിലാളികളെ പിരിച്ചുവിട്ടതു സംബന്ധിച്ച് മുത്തൂറ്റ് മാനേജിങ് ഡയറക്ടർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ട്.സമരം തുടരുന്ന സാഹചര്യത്തിൽ, ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ലേബർ കമ്മീഷണർ പ്രശ്ന പരിഹാരത്തിനു യോഗങ്ങൾ വിളിച്ചുചേർത്തു. പിരിച്ചുവിട്ട ജീവനക്കാരെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കണമെന്ന് ഹൈക്കോടതി നിരീക്ഷകന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗം ശുപാർശ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു'.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍