Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തലയിൽ അടിയേറ്റ പാട് ബലപ്രയോഗം നടന്നതിന്റെ ലക്ഷണമെന്ന് പൊലീസ്; രമയുടെ മരണം വിനോദും മക്കളും മരിച്ച 24 മണിക്കൂർ പിന്നിട്ട ശേഷമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടും; വിനോദ് ഭാര്യയേും മക്കളേയും കൊലപ്പെടുത്തിയ ശേഷം സ്വയം ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് സംശയിച്ചിരുന്നെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഗതിമാറ്റം; ആത്മഹത്യ കുറിപ്പിലും ദുരൂഹത; അയൽവാസികളോട് അടുപ്പമില്ലാതിരുന്നതും അന്വേഷിക്കാൻ പൊലീസ്; കൊടുങ്ങല്ലൂരിലെ നാലംഗകുടുംബത്തിന്റെ ആത്മഹത്യയിൽ അടിമുടി ദുരൂഹത

മറുനാടൻ മലയാളി ബ്യൂറോ

കൊടുങ്ങല്ലൂർ: പുല്ലൂറ്റ് കോഴിക്കട സെന്ററിൽ ഒരു കുടുംബത്തിലെ നാലുപേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടൊയാണ് സംഭവത്തിലെ ദുരൂഹതയ്ക്ക് ആക്കം കൂട്ടുന്നത്. പടിഞ്ഞാറ് പുഞ്ചപറമ്പ് റോഡ് തൈപറമ്പത്ത് വീട്ടിൽ വിനോദ് (46), മക്കളായ നയന (17), നീരജ് (9) എന്നിവർ മരിച്ച് 24 മണിക്കൂർ പിന്നിട്ട ശേഷമാണ് ഭാര്യ രമ (40) മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. നേരത്തെ, ഭർത്താവ് മൂവരെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതായിരിക്കുമെന്നാണ് പൊലീസ് സംശയിച്ചിരുന്നത്.

രമയുടെ തലയിൽ അടിയേറ്റ ഒരു പാടുണ്ട്. സംഭവ ദിവസം മർദ്ദനമേറ്റ് രമയുടെ ബോധം നഷ്ടപ്പെടുകയും ഇതിന് ശേഷം വിനോദ് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തിരിക്കാം എന്നാണ് പൊലീസ് നിഗമനം. അതേ സമയം മണിക്കൂറുകൾക്ക് ശേഷം രമയ്ക്ക് ബോധം തിരിച്ച് കിട്ടുകയും ഈ സമയം ഭർത്താവിന്റെയും മക്കളുടെയും മൃതദേഹം കാണുകയും ഇവരും ആത്മഹത്യ ചെയ്തിട്ടുണ്ടാകുമെന്നും പൊലീസ് കരുതുന്നു. കേസിൽ ഇവരുെട കിടപഗ്പ് മുറിയിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പ് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് ഒരു വീട്ടിലെ നാലുപേടങ്ങുന്ന കുടുംബത്തെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ അഴുകിയ നിലയിലായിരുന്നു.പരിസരത്ത് രൂക്ഷമായ ദുർഗന്ധം പടർന്നതിനെ തുടർന്ന് പ്രദേശവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഇവരെ കുറിച്ച് വിവരമില്ലാതിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. കുടുംബ പ്രശ്നങ്ങളൊന്നും ഉള്ളതായി അറിവില്ലെന്നും നാട്ടുകാർ പറയുന്നത്.

നാല് പേരുടെയും മൃതദേഹങ്ങൾ ഇന്നലെ സംസ്‌കരിച്ചു.കഴിഞ്ഞദിവസം വൈകിട്ടാണ് തൈപറമ്പിൽ വിനോദ്, ഭാര്യ രമ, മക്കളായ നയന, നീരജ് എന്നിവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കാണുന്നത്. മൂന്നു ദിവസത്തോളം പഴക്കമുള്ള മൃതദേഹങ്ങളാണ് കണ്ടെത്തിയത്. എല്ലാവർക്കും മാപ്പ്, പക്ഷെ തെറ്റ് ചെയ്തവർക്ക് മാപ്പില്ല. ഇതാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. ഈ ആത്മഹത്യാ കുറിപ്പ് കേന്ദ്രമാക്കിയാണ് അന്വേഷണം മുന്നോട്ടു നീക്കുന്നത്.

ഭാര്യ രമ്യ, നയന, നീരജ് എന്നിവരെ കൊലപ്പെടുത്തി ഗൃഹനാഥനായ വിനോദ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇത് പൊലീസ് ഉറപ്പിച്ചിട്ടില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ നിഗമനങ്ങൾക്ക അനുശ്രിതമായിട്ടാണ് അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്. രമയുടെ തലയിൽ അടിയേറ്റ പാട് ബലപ്രയോഗം നടന്നിട്ടുണ്ടാകുമെന്ന് പൊലീസ് സംശയിക്കുന്നത്. ഹാളിലുള്ള ജനൽ കമ്പിയിൽ മകനും, മുറികളിലെ ജനൽ കമ്പികളിൽ അമ്മയും മകളും, ഹാളിലെ ഹുക്കിൽ അച്ഛനും തൂങ്ങിയ നിലയിലായിരുന്നു. അമ്മയുടെയും മക്കളുടെയും കാലുകൾ നിലത്ത് മുട്ടിയ നിലയിലാണ് പൊലീസ് കണ്ടെത്തുന്നത്.

മൃതദേഹങ്ങൾ അഴുകിയ നിലയിലായിരുന്നു. മകൾ നയന പ്ലസ് ടു വിദ്യാർത്ഥിയാണ്. മകൻ നീരജ് നാലാം ക്ലാസ് വിദ്യാർത്ഥിയുമാണ്. ചെറിയ വീടാണെങ്കിലും സാമ്പത്തിക പ്രശ്നങ്ങൾ ഇവരെ അലട്ടിയിരുന്നില്ലാ എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. താമസിക്കുന്ന വീട് ഇവരുടെ സ്വന്തവുമാണ്. വിനോദും ഭാര്യ രമ്യയും കൊടുങ്ങല്ലൂർ സ്വദേശികളാണ്. വിവാഹം കഴിഞ്ഞിട്ടും വർഷങ്ങളായി. പതിനേഴ് വർഷത്തോളമായി ഇവർ താമസിക്കുന്നത് ഈ വീട്ടിൽ തന്നെയാണ്. ഭാര്യ രമ്യ ജോലി ചെയ്യുന്നത് ഒരു സ്റ്റെഷനറി കടയിലാണ്. കടയുടമ ഇവരെ വിളിച്ചെങ്കിലും ഫോൺ എടുത്തിരുന്നില്ല. അയൽക്കാരുമായി ഇവർക്ക് ബന്ധം കുറവാണ്.

അതുകൊണ്ട് തന്നെയാണ് മരിച്ചിട്ട് മൂന്നു ദിവസം കഴിഞ്ഞിട്ടും ആരും വിവരമറിയാതെ പോയത്. ഇവരുടെ വീട്ടിനു തൊട്ടടുത്ത് തന്നെ മറ്റു വീടുകളുണ്ട്. പക്ഷെ ആരും വിവരം അറിയുകയോ, ഇവരെക്കുറിച്ച് തിരക്കുകയോ ചെയ്തിരുന്നില്ല. പരിസരത്ത് രൂക്ഷമായ ദുർഗന്ധം പടർന്നതിനെ തുടർന്ന് പ്രദേശവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഇവരെ കുറിച്ച് വിവരമില്ലാതിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.

പൊലീസെത്തി വീട് കുത്തിതുറന്ന് നോക്കിയപ്പോഴാണ് നാലു പേരേയും മരിച്ചനിലയിൽ കണ്ടെത്തിയത്. നാല് പേരും തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു. അച്ഛനും മകനും ഹാളിലും അമ്മയും മകളും രണ്ട് മുറികളിലുമായിട്ടായിട്ടാണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. മൃതദേഹങ്ങൾക്ക് മൂന്നുദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് സൂപ്രണ്ട് കെ.പി.വിജയകുമാരൻ, ഇരിങ്ങാലക്കുട ഡിവൈഎസ്‌പി ഫേമസ് വർഗീസ്, കൊടുങ്ങല്ലൂർ സിഐ പി.കെ.പത്മരാജൻ, എസ്‌ഐ ഇ.ആർ.ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലതെത്തിയിരുന്നു.

ഞായറാഴ്ച രാവിലെ അഞ്ചിന് വിനോദിനെ തിരക്കിയെത്തിയ അയൽവാസി ഷൺമുഖൻ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് വിനോദിന്റെ മൊബൈൽ ഫോണിലേക്ക് വിളിച്ചു. വീടിനുള്ളിൽ ഫോൺ റിങ്ങ് ചെയ്യുന്ന ശബ്ദം കേട്ടെങ്കിലും ഫോൺ ആരും എടുത്തില്ല. തുടർന്ന് കൊടുങ്ങല്ലൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വിനോദിനെ മൂന്നു ദിവസമായി ജോലിസ്ഥലത്തു കാണാതായതോടെ സഹപ്രവർത്തകൻ അന്വേഷിച്ചെത്തിയപ്പോഴാണ് അയൽവാസിയുടെ ഇടപടലുണ്ടായത്.

വീട് അടഞ്ഞു കിടക്കുന്നതു കണ്ടപ്പോൾ മൊബൈൽ ഫോണിൽ വിളിച്ചു. അകത്ത് മൊബൈൽ ബെല്ലടിക്കുന്നുണ്ടായിരുന്നു. അയൽവാസികളോടു കാര്യം തിരക്കിയതോടെ ഇവരും ബന്ധുക്കളും എത്തി വീടിനു ചുറ്റും തിരഞ്ഞപ്പോഴാണ് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപെട്ടത്. തുടർന്നാണ് പൊലീസിനെ വിളിച്ചു വരുത്തിയത്. ഇതോടെയാണ് ആത്മഹത്യാ വിവരം പുറത്തറിയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP