ഷാഹീൻബാഗ് ഉൾപ്പെട്ട ഓഖ്ലയിൽ ബിജെപിക്ക് വൻ തോൽവി; ആം ആദ്മി പാർട്ടിയുടെ അമാനത്തുല്ല ഖാൻ വിജയിച്ചത് എഴുപതി അയ്യായിരം വോട്ടുകൾക്ക്; തുടക്കത്തിൽ പിന്നോട്ടു പോയ അമാനുള്ള ഖാൻ പിന്നീടു നടത്തിയത് വൻ മുന്നേറ്റം; ഷാഹീൻബാഗിലെ പ്രതിഷേധക്കാർ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് പരിക്കേൽപ്പിക്കുന്നെന്നും കെജ്രിവാൾ പ്രതിഷേധക്കാർക്ക് ബിരിയാണി വിളമ്പുന്നു എന്നുമുള്ള പ്രധാനമന്ത്രിയുടെ ആരോപണങ്ങൾ അടക്കം തള്ളി ഒഖ്ലയിലെ ജനത; പുരോഗതിയുണ്ടെങ്കിലും ഫലമില്ലാത്തതിൽ നിരാശയിൽ ബിജെപി
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരെ അതിശക്തമായ പ്രതിഷേധം നടന്ന സ്ഥലമാണ് ഷാഹീൻബാഗ്. ഡൽഹി തിരഞ്ഞെടുപ്പിൽ വർഗീയത ഇളക്കിവിടാൻ ബിജെപി ഉപയോഗിച്ചത് ഈ കേന്ദ്രത്തെ ആയിരുന്നു. എന്നാൽ, ബിജെപിയുടെ വർഗീയ അജണ്ട ഏശാതെ പോയതോടെ കെജ്രിവാൾ വീണ്ടും അധികാരത്തിലെത്തി. ഷഹീൻബാഗ് ഉൾപ്പെടുന്ന മേഖലയിൽ ആം ആദ്മി പാർട്ടി വൻ വിജയം നേടിയത് ബിജെപിക്ക് കനത്ത പ്രഹരമായി മാറി. 75000ത്തിലേറെ വോട്ടിനാണ് ഇവിടെ ആം ആദ്മി സ്ഥാനാർത്ഥി മുന്നിട്ടു നിൽക്കുന്നത്. വിജയം ഉറപ്പിച്ചാണ് അദ്ദേഹത്തിന്റെ മുന്നേറ്റം.
13 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ആം ആദ്മിയുടെ അമാനത്തുല്ല ഖാൻ ഇവിടെ 72,000 വോട്ടുകൾക്ക് മുമ്പിലാണ്. മൊത്തം പോൾ ചെയ്ത വോട്ടിൽ 76 ശതമാനവും എ.എ.പിക്കാണ് കിട്ടിയിട്ടുള്ളത്. അഞ്ചു റൗണ്ട് എണ്ണിക്കഴിയുമ്പോൾ 22000 വോട്ടുകളുടെ ലീഡാണ് ഖാന് ഉണ്ടായിരുന്നത്. ഇത് 11 റൗണ്ടായപ്പോൾ 65000 ആയി ഉയർന്നു. ഇതാണ് ഇപ്പോൾ 75,000ത്തിലേക്ക് അടുക്കുന്നത്.
ബിജെപിക്കായി ബ്രഹം സിങാണ് ഇവിടെ മത്സരംഗത്തുണ്ടായിരുന്നത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ ബ്രഹംസിങ് മുന്നിട്ടു നിന്ന ശേഷമാണ് ഏറെ പിന്നോട്ടു പോയത്. കോൺഗ്രസിനായി പർവേസ് ഹാഷ്മിയാണ് മത്സരിച്ചിരുന്നത്. ഷാഹീൻബാഗ് എന്ന ഒരൊറ്റ ബിന്ദുവിൽ കേന്ദ്രീകരിച്ചുള്ള വിഭജന രാഷ്ട്രീയമാണ് ഇത്തവണ പ്രചാരണത്തിൽ ഉടനീളം ബിജെപി പയറ്റിയിരുന്നത്. ഷാഹീൻബാഗിലെ പ്രതിഷേധക്കാർ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് പരിക്കേൽപ്പിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിഷേധക്കാർക്ക് ബിരിയാണി വിളമ്പുകയാണ് അരവിന്ദ് കെജ്രിവാൾ എന്ന് യോഗി ആദിത്യനാഥും ആരോപിച്ചിരുന്നു.
വീടുകൾ തോറും കയറിയിറങ്ങി രാജ്യദ്രോഹത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കെജ്രിവാൾ സ്വീകരിക്കുന്നത് എന്ന പ്രചാരണവും ബിജെപി നടത്തിയിരുന്നു. ഈ പ്രചാരണങ്ങളെ മറികടന്നുള്ളതാണ് എ.എ.പിയുടെ വിജയം. 2015ൽ ആം ആദ്മിക്കായി അമാനത്തുല്ല ഖാനും ബിജെപിക്കായി ബ്രഹം സിങും തന്നെയാണ് മത്സരിച്ചിരുന്നത്. അന്ന് 38.72 ശതമാനം വോട്ടോടെ 64,532 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഖാൻ ജയിച്ചിരുന്നത്. 2013ൽ കോൺഗ്രസാണ് ഇവിടെ ജയിച്ചിരുന്നത്. ഇത്തവണത്തെ വോട്ടെടുപ്പിൽ മണ്ഡലത്തിൽ 58.84 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയിരുന്നത്. 2015ൽ ഇത് 60.94 ശതമാനമായിരുന്നു.
ബിജെപിക്കും അമിത് ഷായ്ക്കും ഡൽഹിയിലെ ജനങ്ങൾ ഒരു ഷോക്ക് ട്രീറ്റ്മെന്റ് നൽകിയിരിക്കുകയാണ്. വികസനം വിജയിക്കും, വിദ്വേഷം തോൽക്കും. ഞാനല്ല, ജനങ്ങളാണ് റെക്കോർഡ് തകർത്തത്', എന്നായിരുന്നു അമാനത്തുള്ള ഖാൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഒരു ഘട്ടത്തിൽ നേരിയ വോട്ടിന് പിന്നിൽ പോയെങ്കിലും പിന്നീട് വൻ മുന്നേറ്റമാണ് അമാനത്തുള്ള ഖാൻ നടത്തിയത്. ഡൽഹി ബിജെപിക്ക് സമ്മാനിച്ചത് വലിയ തിരിച്ചടിയാണ്. ആഗ്രഹിച്ച ഫലമുണ്ടാകാത്തതാണ് ബിജെപിക്ക് പ്രഹരമായി മാറിയത്. പുരോഗതിയുണ്ടെങ്കിലും അതുകൊണ്ട് പ്രത്യേകിച്ച് ഫലമൊന്നും ഉണ്ടായില്ല. ഡൽഹിയിലെ വോട്ടുകൾ എണ്ണിക്കഴിയുമ്പോൾ ബിജെപി ക്യാമ്പിലെ അവസ്ഥ ഇതാണ്. എഎപി തരംഗം ആഞ്ഞുവീശിയ 2015-ൽ മൂന്ന് സീറ്റിൽ ഒതുങ്ങിയ ബിജെപിക്ക് ഇത്തവണ 8 സീറ്റിലെ വിജയം കച്ചിത്തുരുമ്പും ആശ്വാസവുമാണ്.
നാലിരട്ടിയായി സീറ്റ് കൂടി. കഴിഞ്ഞ തവണ 32.8 ശതമാനമായിരുന്ന വോട്ട് 38.6 ശതമാനമായി. 6 ശതമാനത്തോളം വർധന. ഇതെല്ലാം ബിജെപി ക്യാമ്പിന് ആശ്വാസം പകരുന്നു. അപ്പോഴും ലോക്സഭയിൽ കിട്ടിയ 56 ശതമാനത്തിൽ നിന്ന് 18 ശതമാനത്തിന്റെ വലിയ ഇടിവുണ്ടാകുകയും ചെയ്തു. പക്ഷേ ചെയ്ത അധ്വാനത്തിന് തക്കഫലമാണോ കിട്ടിയത് എന്ന് ചോദിച്ചാൽ അല്ല താനും. കഴിഞ്ഞ തവണ ബിജെപിക്കൊപ്പം നിന്ന വിശ്വാസ് നഗറിലും രോഹിണിയിലും മുസ്തഫാബാദിലും ഇത്തവണയും ജയിച്ച് കയറാനായി. ഷഹീൻബാഗ് ഉൾക്കൊള്ളുന്ന ഓഖ്ല മണ്ഡലത്തിൽ തുടക്കത്തിൽ ലീഡ് നേടാനായെങ്കിലും പിന്നീട് ബഹുദൂരം പിന്നിലായി പരാജയത്തിലേക്ക് നീങ്ങുന്നു.
വിദ്വേഷവും വർഗീയവികാരം ആളിക്കത്തിക്കാനുള്ള അജണ്ടയും പൊളിഞ്ഞത് ബിജെപിക്ക് പുനർവിചിന്തനത്തിനുള്ള മുന്നറിയിപ്പാണ്. കെജ്രിവാളും എഎപിയും മുന്നോട്ടുവച്ച വികസന അജണ്ടയും ജനകീയ നടപടികൾക്കും ബദൽ അവതരിപ്പിക്കാതെ പോയത് ബിജെപിക്ക് വലിയ തിരിച്ചടിയായി. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുന്നിൽ വെക്കാതെ കെജ്രിവാളിനെ നേരിടുക ഭാവിയിലും ബുദ്ധിമുട്ടാകുമെന്ന പാഠവും ബിജെപിക്ക് ഈ തിരഞ്ഞെടുപ്പ് നൽകുന്നുണ്ട്. മോദിയെ മാത്രം മുന്നിൽ വച്ചാൽ സംസ്ഥാന തിരഞ്ഞെടുപ്പുകൾ ജയിക്കുന്ന കാലം കഴിഞ്ഞു എന്നും ബിജെപിയെ ഈ ഫലം ഓർമ്മിപ്പിക്കുന്നു. ഡൽഹി പിടിക്കാനുള്ള ബിജെപിയുടെ കാത്തിരിപ്പ് നീളുന്നു.
Stories you may Like
- മുണ്ടുടുത്ത് മലയാളി ഹൃദയത്തിലേക്ക് മോദി നടന്നു കയറുമ്പോൾ
- മരുമകനെ വേദിയിലിരുത്തി പരിഹസിച്ച് ഷാഹിദ് അഫ്രീദി
- മലയാളി മെന്റലിസ്റ്റിന്റെ ബാഗും 12 ലക്ഷത്തിന്റെ വസ്തുക്കളും വിമാനത്തിൽ നഷ്ടമായി
- ഷഹീൻ അഫ്രീദിയുടെ തീപാറും ഇൻസ്വിംഗർ; കോലിയെയും രോഹിതിനെയും നഷ്ടപ്പെട്ട് ഇന്ത്യ
- പണവും രേഖകളുമടങ്ങിയ ബാഗ് നഷ്ടപ്പെട്ട സങ്കടത്തിൽ അയ്യപ്പഭക്തൻ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍