രാജ്ഭവന് മുമ്പിൽ അമിത വേഗതയിൽ എത്തി ഡിവൈഡർ ഇടിച്ചു തകർത്തത് ശ്രീപത്മനാഭ ബിൽഡേഴ്സ് ആൻഡ് ഡെവലപേഴ്സ് ഉടമയുടെ ബിഎംഡബ്ല്യൂ; ആഡംബര കാറിന്റെ നമ്പർ പ്ലേറ്റ് ചുരണ്ടി മാറ്റിയത് പിവൈ-1-സിടി-9311 എന്ന നമ്പർ; തിരുവനന്തപുരത്തെ രാജവീഥിയിൽ ഇന്നലെയുണ്ടായത് അമിത വേഗതയുടെ അപകടം; മുൻ ടയർ പൊട്ടി നിയന്ത്രണം വിട്ടപ്പോൾ ഡിവൈഡറിൽ തട്ടി നിന്നതിനാൽ ദുരന്തം ഒഴിവായി; ബിൽഡർ സുനിൽകുമാറിനെതിരെ കേസെടുത്ത് പൊലീസ്
എം മനോജ് കുമാർ
തിരുവനന്തപുരം: ഇന്നലെ രാജ്ഭവന് മുന്നിൽ അപകടത്തിൽപ്പെട്ട ബിഎംഡബ്ല്യുകാർ ശ്രീപത്മനാഭ ബിൽഡേഴ്സ് ആൻഡ് ഡെവലപേഴ്സ് ഉടമ എം.സുനിൽകുമാറിന്റെത്. ഇന്നലെ രാത്രി 11.30 നാണ് രാജ്ഭവന് മുന്നിൽ സുനിൽകുമാറിന്റെ പിവൈ-1-സിടി-9311 ബിഎംഡബ്ല്യു കാർ അപകടത്തിൽപ്പെടുന്നത്. അപകടത്തിൽപ്പെട്ടയുടൻ തന്നെ കാറിന്റെ നമ്പർ പ്ലേറ്റ് സുനിൽകുമാർ മാറ്റിയിരുന്നു. നമ്പർ ആരും കണ്ടു പിടിക്കാതിരിക്കാൻ വേണ്ടി സുനിൽകുമാർ ചെയ്ത മുൻകരുതലായിരുന്നു ഇത്. ഇതോടെ സംഭവം വിവാദമാവുകയും ചെയ്തു.
അപകടം നടന്നയുടൻ തന്നെ മ്യൂസിയം പൊലീസ് സ്ഥലത്തെത്തുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. അപകടകരമായ ഡ്രൈവിങ് നടത്തി അപകടം വരുത്തിവെച്ചതിന്റെ പേരിൽ സുനിൽകുമാറിനെതിരെ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അപകടം നടക്കുമ്പോൾ കാർ അമിത വേഗതയിലായിരുന്നുവെന്നാണ് സൂചന. അതുകൊണ്ട് തന്നെ അമിതവേഗത്തിൽ ഓടിച്ച് അപകടം വരുത്തിവെച്ചതിനാണ് കേസ് എടുത്തിട്ടുള്ളത്.
വാഹനം അമിതവേഗത്തിലായിരുന്നതുകാരണം മുൻ ടയർ പൊട്ടിയ ശേഷം കാർ ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇതേ രാജപാതയിൽ തന്നെയാണ് തലസ്ഥാനത്തിനു പ്രിയംകരനായ മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിന്റെ ജീവൻ തന്റെ ആഡംബരകാറിൽ ശ്രീറാം വെങ്കിട്ടരാമൻ കോർത്തെടുത്തത്. മദ്യപാർട്ടി കഴിഞ്ഞു അർദ്ധ രാത്രി പെൺസുഹൃത്ത് വഫയെയും കൂട്ടിയുള്ള ശ്രീറാമിന്റെ അതിവേഗതയിലുള്ള വരവാണ് ബഷീറിനു ജീവൻ നഷ്ടമാക്കിയത്. കിംസ് ആശുപത്രിയിൽ പോയി ബ്ലഡ് പ്യൂരിഫൈ ചെയ്ത ശേഷം മാത്രമാണ് പൊലീസ് ശ്രീറാമിന്റെ രക്ത പരിശോധന നടത്തിയത്.
അതുകൊണ്ട് തന്നെ അമിതമായി മദ്യപിച്ച് വാഹനം ഓടിച്ച് അപകടം വരുത്തി എന്ന കുറ്റത്തിൽ നിന്നും ശ്രീറാമിന് രക്ഷപ്പെടാൻ കഴിഞ്ഞു. അതിനു ശേഷവും മദ്യപിച്ച് വാഹനം ഓടിച്ച് ഈ രാജപാതയിൽ പലരും അപകടം വരുത്തിവെച്ചിട്ടുണ്ട്. ശ്രീറാം അപകടം മുന്നിൽ നിൽക്കുന്നതിനാൽ പൊലീസ് കാര്യക്ഷമമായി സുനിൽ കുമാർ അപകടത്തിൽ ഇടപെട്ടിട്ടുണ്ട്. നമ്പറിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലാത്തതിനാൽ നമ്പർ പ്ലേറ്റ് പ്രശ്നത്തിൽ സുനിൽകുമാറിനെതിരെ കേസ് ചാർജ് ചെയ്യേണ്ട ആവശ്യമില്ലെന്നും പക്ഷെ അമിതവേഗത്തിൽ അശ്രദ്ധമായി ഓടിച്ചതിന് കേസ് എടുത്തിട്ടുണ്ടെന്നും സിഐ സന്തോഷ് കുമാർ മറുനാടനോട് പറഞ്ഞു.
വെള്ളയമ്പലം-രാജ്ഭവൻ-കവടിയാർ രാജ പാത അപകടക്കെണിയോരുക്കുകയാണ്. പരന്നു കിടക്കുന്ന ഈ റോഡ് തന്നെയാണ് എത്രയോ ആളുകളുടെ ജീവൻ അപഹരിച്ചത്. തലസ്ഥാന നഗരിയിലെ സമ്പന്നരുടെ മക്കൾക്ക് ബൈക്ക് റെയ്സിനും കാർ റെയ്സിനുമുള്ള ഇടമാണ് ഈ രാജപാത. രാജ് ഭവൻ ഉള്ളതിനാൽ അതീവ സുരക്ഷാ മേഖലകൂടിയാണിത്. പക്ഷെ വാഹനങ്ങൾ കുതിച്ചു പായുകയാണ് ഈ റോഡിൽ. ഈ രാജവീഥിയിൽ എത്രയോ ക്യാമറകളുണ്ട്.
അപകടം നടക്കുമ്പോൾ എന്തുകൊണ്ട് ആ സ്ഥലത്തെ ക്യാമറകൾ കണ്ണടയ്ക്കുന്നു എന്നതും കൂടി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തേണ്ട ആവശ്യം വരുന്നുണ്ട്. ശ്രീറാം വെങ്കിട്ടരാമൻ ബഷീറിന്റെ ജീവൻ എടുത്തുകൊണ്ട് കുതിച്ചു പാഞ്ഞതും അമിതവേഗതയിലായിരുന്നു. പല ക്യാമറകളും ഈ അപകട സമയത്ത് കണ്ണടച്ചിരുന്നു. പക്ഷെ മോട്ടോർ വാഹനവകുപ്പ് ശ്രീറാമിന്റെ കാർ അമിതവേഗതയിലായിരുന്നു എന്ന് കണ്ടെത്തുക തന്നെ ചെയ്തിരുന്നു. ഇതോടെയാണ് നിയമക്കുരുക്കിലേക്ക് ശ്രീറാം അകപ്പെട്ടത് തന്നെ.
ഈയിടെയാണ് വെള്ളയമ്പലം റോഡിൽ രണ്ടു ജീവനുകൾ പൊലിഞ്ഞത്. ബൈക്ക്-കാർ ഉൾപ്പെട്ട ഈ അപകടത്തിൽ ക്യാമറകൾ ഉണ്ടായിരുന്നിട്ടു കൂടി എങ്ങിനെ അപകടം സംഭവിച്ചു എന്ന് പൊലീസിന് കണ്ടെത്താൻ കഴിഞ്ഞില്ല. ശാസ്തമംഗലത്ത് രണ്ടുപേരുടെ ജീവൻ നഷ്ടപ്പെടാനിടയാക്കിയ വാഹനാപകടത്തിനു കാരണമായെന്ന് കരുതുന്ന കാർ മ്യൂസിയം പൊലീസ് കണ്ടെത്തി. എന്നാൽ, വാഹനം തട്ടിയിട്ടില്ലെന്നതിൽ ഉടമ ഉറച്ചുനിൽക്കുന്നതിനാൽ ഇതിന്റെ ശാസ്ത്രീയ പരിശോധനകൂടി നടത്തിയതിനുശേഷം തുടർ നടപടികളിലേക്കു കടക്കാനാണ് പൊലീസ് തീരുമാനം.
രാജ്ഭവൻ ക്ലറിക്കൽ അസിസ്റ്റന്റ് സനാതനന്റേതാണ് ചാരനിറത്തിലുള്ള സെൻ എസ്റ്റിലോ കാറെന്ന് പൊലീസ് അറിയിച്ചു. ആർ.ടി. ഓഫിസിൽനിന്നു ലഭിച്ച കാറുകളുടെ വിവരങ്ങളും സി.സി.ടി.വി. ദ്യശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലുമാണ് വാഹനം കണ്ടെത്തിയത്. ക്വാർട്ടേഴ്സിൽ ഒതുക്കിയിട്ടിരുന്ന കാർ കഴിഞ്ഞ ദിവസമാണ് പൊലീസ് കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ വാഹനം തട്ടിയതിന്റെ അടയാളങ്ങളില്ല. കാർ അപകടത്തിൽപ്പെട്ടിട്ടില്ലെന്നും ബൈക്ക് യാത്രക്കാരനെയോ, കാൽനടയാത്രക്കാരനെയോ തട്ടിയിട്ടില്ലെന്നും ഉടമ അറിയിച്ചതായി പൊലീസ് പറഞ്ഞു.
വെള്ളയമ്പലം-ശാസ്തമംഗലം റോഡിൽ ഡിസംബർ 29-ന് രാത്രി ഒൻപതിനു നടന്ന അപകടത്തിൽ നാലാഞ്ചിറ മാർ ഗ്രിഗോറിയസ് കോളേജിലെ നാലാംവർഷ നിയമവിദ്യാർത്ഥി ആദിത്യ ബി.മനോജ് (22), ഊബർ ഈറ്റ്സ് ഭക്ഷണവിതരണക്കാരനായ അബ്ദുൽ റഹീം (44) എന്നിവരാണ് മരിച്ചത്. ആദിത്യ ബൈക്കിൽനിന്നു തെറിച്ചുവീണും അബ്ദുൽറഹീം റോഡ് മുറിച്ചുകടക്കുമ്പോഴുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട സ്പോർട്സ് ബൈക്ക് രണ്ടുതവണ ഫൊറൻസിക് വിദഗ്ധരെക്കൊണ്ട് പൊലീസ് പരിശോധിപ്പിച്ചിരുന്നു.
എന്നിട്ടും എങ്ങിനെ രണ്ടു ജീവനുകൾ പൊലിഞ്ഞു എന്ന് പൊലീസിന് കണ്ടെത്താൻ കഴിഞ്ഞില്ല. ഈ അപകടം മുന്നിൽ നിൽക്കെയാണ് സുനിൽകുമാറിന്റെ ബിഎംഡബ്ല്യു കാർ കൂടി രാജ് ഭവന് മുന്നിൽ അമിതവേഗത്തിൽ വന്നു അപകടം സൃഷ്ടിച്ചിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍