2024ലെ പൊതുതിരഞ്ഞെടുപ്പിൽ മോദി - കെജ്രിവാൾ പോരാട്ടം വരുമോ? ഡൽഹിയിലെ ഹാട്രിക് വിജയം നേടിയതിന് പിന്നാലെ ഒരിക്കൽ ഉപേക്ഷിച്ച ദേശീയ രാഷ്ട്രീയ സ്വപ്നം കെജ്രിവാളിനെ കൊണ്ട് പൊടിതട്ടി എടുപ്പിക്കാൻ നീക്കം; കോൺഗ്രസ് തളരുന്ന ഗ്യാപ്പു നികത്തി രാഷ്ട്രനിർമ്മാണത്തിന് എഎപി മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ; മോദിയെ നേരിട്ട് ആക്രമിക്കാതെ മോദി ഭക്തരുടെയും വോട്ടുനേടിയ ഇന്ദ്രപ്രസ്ഥത്തിൽ മൂന്നാമൂഴം ഉറപ്പിച്ച കെജ്രിവാൾ റിസ്ക്കെടുക്കുമോ? ജനഹൃദയം തൊടുന്ന പ്രതിപക്ഷ നേതാവിനെ രാജ്യം തേടുമ്പോൾ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ഇന്ത്യാ മഹാരാജ്യം ഒരു പ്രതിപക്ഷ നേതാവിനെ തേടുന്ന തിരക്കിലാണ്. നരേന്ദ്ര മോദി - അമിത്ഷാ കൂട്ടുകെട്ടിനെ നേരിടാൻ കെൽപ്പുള്ളത് ആർക്കെന്ന ചോദ്യമാണ് ഉയരുന്നത്. ഹിന്ദി ഹൃദയഭൂമിയിൽ വേരുകൾ ഉള്ള, അടിമുടി ജനകീയനായ നേതാവിനെ തേടിയുള്ള രാഷ്ട്രത്തിന്റെ ശ്രമത്തിന് ഉത്തരം അരവിന്ദ് കെജ്രിവാളെന്നാണ് ആം ആദ്മി പ്രവർത്തകർ പറയുന്നത്. ഡൽഹിയിൽ തുടർച്ചയായി മൂന്നാം തവണയും കെജ്രിവാൾ വിജയം നേടുമ്പോൾ ഒരിക്കൽ ഉപേക്ഷിച്ച ദേശീയ രാഷ്ട്രീയ മോഹം കെജ്രിവാൾ വീണ്ടും പൊടിതട്ടി എടുക്കുമോ എന്ന ആകാംക്ഷയാണ് നിലനിൽക്കുന്നത്. ദേശീയത ആയുധമാക്കുന്ന ബിജെപിക്ക് അതേ നാണയത്തിൽ ദേശീയ ബോധം ഉയർത്തി കൊണ്ടുവരാൻ സാധിക്കുന്ന പാർട്ടിയാണ് ആം ആദ്മി പാർട്ടി. അഴിമതിക്കെതിരെ പോരാട്ടം നടത്തുന്നവർ.
ഡൽഹി തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ സവിശേഷ പ്രതികരണവുമായി എഎപി രംഗത്തുവന്നത് ദേശീയ രാഷ്ട്രീയത്തിലെ പുതിയ സൂചന ആണെന്നാണ് വിലയിരുത്തുന്നത്. രാഷ്ട്രനിർമ്മാണത്തിന് എഎപി എന്ന ബാനർ പാർട്ടി ആസ്ഥാനത്ത് ഉയർത്തിയത് 2024ൽ മോദിക്ക് എതിരാളി കെജ്രിവാൾ എന്ന നിലയിലാണ്. 2024ൽ മോദിക്കെതിരെ കെജ്രിവാളിനെ ഉയർത്തിക്കൊണ്ടുവരാനുള്ള പാർട്ടിയുടെ ആഗ്രഹത്തിന്റെ പ്രതിഫലനമാണ് ഇതെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. 2024ൽ മോദി വേഴ്സസ് കെജ്രിവാൾ എന്ന ബാനറും ഉയർത്തുന്നുണ്ട്. ഈ മട്ടിൽ നീങ്ങാനാകും പാർട്ടിയുടെ വരുംകാല പദ്ധതി. പക്ഷേ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്ന് കയറാനുള്ള പാർട്ടി നീക്കങ്ങൾ ഇതുവരെ ഫലം കണ്ടില്ല. പഞ്ചാബിൽ മാത്രമാണ് ആംആദ്മിക്ക് സ്വാധീനം ഉണ്ടാക്കാൻ സാധിച്ചത്. കോൺഗ്രസ് തളരുന്ന ഗ്യാപ്പിലേക്ക് കടന്നു കയറാനാണ ആപ്പിന്റെ ശ്രമം.
ഒരിക്കൽ ദേശീയ രാഷ്ട്രീയത്തിൽ കാലിടറിയ കെജ്രിവാൾ ഇതിന് റിസ്ക്ക് എടുക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ഡൽഹിയിൽ കാലിടറിയെങ്കിലും മറ്റിടങ്ങളിൽ കോൺഗ്രസ് ശക്തമായി തിരിച്ചു വന്നിരുന്നു. ഇപ്പോൾ വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കുമ്പോൾ കെജ്രിവാൾ ഒരിക്കൽ കൂടി മോദിക്ക് ബദലായി രാഷ്ട്രീയത്തിൽ ഉയർന്നു വരുമോ എന്നാണ് അറിയേണ്ടത്. പത്ത് വർഷത്തെ രാഷ്ട്രീയ ജീവിതത്തിനിടയിൽ കെജ്രിവാൾ ആവശ്യത്തിന് അബദ്ധങ്ങളൊക്കെ ഉണ്ടാക്കിയിട്ടുണ്ട്. നരേന്ദ്ര മോദിയെ നേരിട്ടു ആക്രമിച്ചാൽ അത് തിരിച്ചടിയാകും എന്നറിഞ്ഞത് ഡൽഹിയിലെ ഈ തിരഞ്ഞെടുപ്പിൽ അദ്ദേഹം മോദിയെ ആക്രമിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
വികസനം ചർച്ചയാക്കിയ ബിജെപിയുടെ വർഗീയ അജണ്ടയിൽ വീഴാതിരിക്കാനും അദ്ദേഹത്തിന് ശ്രമിച്ചു. ഇതെല്ലാം കൂടിയാകുമ്പോൾ രാജ്യത്തെ പ്രധാന പ്രതിപക്ഷമെന്ന പദവിയിൽനിന്നും കോൺഗ്രസിനെ മറികടന്ന് ആംആദ്മിക്കും കെജ്രിവാളിനും മുന്നിൽ ഇനിയും സാധ്യതകളിലേക്ക് വിരൽചൂണ്ടുന്നവർ ഏറെയുണ്ട്. 2017ൽ പഞ്ചാബിൽ നേരിട്ട തിരിച്ചടിയിലേക്ക് വന്നാൽ, അതദ്ദേഹത്തിന് മാനഹാനി വരുത്തിയിരുന്നെന്ന് ഉറപ്പാണ്. അതിൽനിന്നും സമയമെടുത്തായിരുന്നു കെജ്രിവാൾ പുറത്തുകടന്നത്. 51 വയസാണ് കെജ് രിവാളിനിപ്പോൾ. തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ അദ്ദേഹത്തിന് ഇനി ഇരുപതോ മുപ്പതോ വർഷം മാത്രമേ ബാക്കിയുള്ളു. അതുകൊണ്ടുതന്നെ കെജ്രിവാൾ തന്റെ അഭിലാഷങ്ങളെ ഒട്ടും സമയം കളയാതെ രാജ്യമൊട്ടാകെ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളാവും നടത്തുക.
മോദിയുടെ കടുത്ത വിമർശകൻ ആയാലും ദേശീയ രാഷ്ട്രീയത്തിൽ അംഗീകാരം കിട്ടില്ലെന്ന ബോധ്യം ഇപ്പോൾ കെജ്രിവാളിനുണ്ട്. അതുകൊണ്ടാണ് പോലസിന്റീവ് പ്രരണം ഇത്തവണ അദ്ദേഹം നടത്തിയത്. ഡൽഹിയുടെ വികസനത്തിനായി മോദിയുമായി കൈകോർക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. 2014ൽ മോദിക്ക് രാജ്യത്തുടനീളം വോട്ടർമാരോട് വാഗ്ദാനം ചെയ്യാനുണ്ടായിരുന്നത് ഗുജറാത്ത് മോഡൽ എന്നായിരുന്നെങ്കിൽ, അതിന് വിപരീതമായി ഡൽഹി മോഡലിനെക്കുറിച്ചാണ് ആംആദ്മി പാർട്ടി സംസാരിക്കുന്നത്. ഇതേ പ്രശാന്ത് കിഷോറിനോടാണ് കെജ്രിവാൾ 2020 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള സഹായം അഭ്യർത്ഥിച്ചിരുന്നുത്. അതുകൊണ്ട് ഇപ്പോൾ ജെഡിയു വിട്ട പ്രശാന്ത് കിഷോറുമായി കൈകോർക്കുമോ എന്നാണ് അറിയേണ്ടത്. ബിഹാറിൽ ഒരു ആം ആദ്മി പ്രശാന്ത് കിഷോറുമായി കൈകോർത്ത് രാഷ്ട്രീയം സഖ്യത്തിനുള്ള സാധ്യത ഉണ്ടെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ഡൽഹി മുഖ്യമന്ത്രി പദവി വഹിക്കുമ്പോൾ തന്നെ ദേശീയ നേതാവായി രൂപാന്തരം പ്രാപിക്കുക എന്നത് കെജ്രിവാളിനെ സംബന്ധിച്ചിടത്തോളം ശ്രമകരമായ ദൗത്യമാണ്. ദേശീയ ചിത്രത്തിലേക്ക് തന്നെ പരുവപ്പെടുത്താൻ നരേന്ദ്ര മോദി നടത്തിയതും ഇത്തരത്തിൽ വർഷങ്ങളുടെ പ്രയത്നമായിരുന്നു. രാജ്യം മുഴുവൻ സഞ്ചരിച്ച് മോദിക്ക് ബദലായി വളരാൻ കെജ്രിവാൾ ശ്രമിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. എന്നാൽ ഡൽഹിയിൽ അത്ഭുതം കാണിച്ച കെജ്രിവാളിന്റെ മനസ്സിൽ എന്താണെന്ന് ആർക്കും വ്യക്തമല്ല. വിഐപികൾക്ക് മാത്രമാണ് ഇന്നും നീതിയും, അവകാശങ്ങളും ഒക്കെ ലഭിക്കുന്നതെന്ന വാദമുയർത്തിയാണ് ആം ആദ്മി തരംഗമായി മാറിയത്. 'ആം ആദ്മി' അഥവാ സാധാരണക്കാരന് വേണ്ടി സംസാരിക്കാൻ ഒരു പാർട്ടിയുമില്ല എന്നും ഇന്ത്യൻ രാഷ്ട്രീയത്തിലെ ആ ഒരു വിടവാണ് തങ്ങൾ നികത്തുന്നത് എന്നുമാണ് ആം ആദ്മി പാർട്ടി അവകാശപ്പെടുന്നത്.
അതേസമയം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് നേരിടേണ്ടി വന്ന ദയനീയമായ പരാജയം അവരുടെ രാഷ്ട്രീയ നിലപാടുകളിൽ കാര്യമായ മാറ്റങ്ങൾ വരുത്തി. ദേശീയ രാഷ്ട്രീയത്തിൽ സൂക്ഷിച്ച് ഇടപെട്ടില്ലെങ്കിൽ, ആകെ സ്വാധീനമുണ്ട് എന്ന് പറയാവുന്ന ഡൽഹിയിലെ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നുപോലും തങ്ങൾ തുടച്ചു നീക്കപ്പെട്ടേക്കാം എന്ന സത്യം അവർക്ക് ബോധ്യപ്പെട്ടു. അത്, അവരുടെ രാഷ്ട്രീയ നിലപാടുകളിൽ കാതലായ ഒരു മാറ്റത്തിന് വഴിവെച്ചു. ആ പരാജയത്തോടെ അവർ 2020 -ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ട് അതിനുവേണ്ട സൂക്ഷ്മമായ പ്ലാനിങ് തുടങ്ങി. തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ തുടങ്ങുന്ന കാലത്തു തന്നെയാണ്, അതായത് 2019 -ന്റെ അവസാന പാദത്തിലാണ് രാജ്യത്ത് പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച പ്രശ്നങ്ങളും പൊട്ടിപ്പുറപ്പെടുന്നത്. പ്രസ്തുത വിഷയത്തിലെ പ്രതിഷേധങ്ങളുടെ കേന്ദ്രബിന്ദുവായി ഷാഹീൻബാഗ് എന്ന സമരവേദി ഡൽഹിയിൽ തന്നെ ആയിരുന്നതിനാൽ ഡൽഹി അക്കാലത്ത് തുടർച്ചയായി പൗരത്വ പ്രതിഷേധങ്ങളിൽ നിറഞ്ഞു നിന്നു. എന്നിട്ടും താൻ തീരുമാനിച്ചുറപ്പിച്ച നയങ്ങളിൽ നിന്ന് കെജ്രിവാൾ ഒരടി പിന്നോട്ട് മാറിയില്ല.
അരവിന്ദ് കെജ്രിവാൾ തത്വത്തിൽ പൗരത്വനിയമ ഭേദഗതിക്ക് എതിരായിരുന്നു എങ്കിലും, അത് പരസ്യമായി പ്രകടിപ്പിക്കാൻ അദ്ദേഹം മടിച്ചു. ചുരുക്കം ചില ചാനൽ ചർച്ചകളിലും, ട്വീറ്റുകളിലും ഒക്കെയായി തൊട്ടും തൊടാതെയും ചില പ്രതികരണങ്ങൾ നടത്തിയതൊഴിച്ചാൽ കൃത്യമായ ഒരു നിലപാട് ആം ആദ്മി പാർട്ടിയിൽ നിന്നോ അവരുടെ നേതാക്കളിൽ നിന്നോ ഉണ്ടായില്ല. 2011 -ലെ സെൻസസ് ഡാറ്റ പ്രകാരം ഡൽഹിയിൽ 82 ശതമാനം ജനങ്ങളും ഹിന്ദു മതത്തിൽ ജനിച്ചവരാണ്. ഏതാണ്ട് 12 ശതമാനത്തോളം മാത്രമാണ് മുസ്ലിങ്ങൾ ഉള്ളത്. ഷാഹീൻബാഗിൽ സമരം നടത്തുന്നവരിൽ അധികവും മുസ്ലീങ്ങളാണ്. 12 ശതമാനം വരുന്ന മുസ്ലിം വോട്ടുബാങ്കിനെ പിണക്കാതിരിക്കാൻ അദ്ദേഹം ആശ്രയിച്ചത് ആം ആദ്മി പാർട്ടി എംഎൽഎ ആയ അമാനത്തുള്ളാ ഖാനെയാണ്. ഹിന്ദു ധ്രുവീകരണം നടത്താൻ ബിജെപി ആഗ്രഹിച്ചെങ്കിലും അതിന് നിന്നു കൊടുക്കാൻ കെജ്രിവാൾ തയ്യാറായില്ല. മറുതന്ത്രങ്ങൾ കൊണ്ട് അതിനെ മറികടക്കാൻ അദ്ദേഹത്തിന് സാധിച്ചു.
രാഷ്ട്രീയത്തിലെ അതിബുദ്ധിമാനാണ് കെജ്രാവാൾ. ബിജെപിയടക്കമുള്ള കക്ഷികൾ തനിക്കെതിരെ തൊടുക്കുന്ന ഓരോ അസ്ത്രങ്ങളും തിരിച്ച് അവർക്കെതിരെയുള്ള വജ്രായുധങ്ങളാക്കി മാറ്റാനുള്ള അപാരമായ സിദ്ധി അരവിന്ദ് കേജ്രിവാളിനുണ്ട്. തന്നെ ഭീകരവാദി എന്നുവിളിച്ച പർവേശ് ശർമ്മയോട് കേജ്രിവാൾ ചോദിച്ച ചോദ്യം തന്നെ അതിന് ഏറ്റവും നല്ല ഉദാഹരണമാണ്. 'നിങ്ങൾക്ക് അസുഖം വന്നാൽ ചികിത്സിക്കാൻ ചെല്ലുന്ന സർക്കാർ ആശുപത്രികളിൽ സേവനം സൗജന്യമാകുന്നതിനെ ഭീകരവാദം എന്നാണോ വിളിക്കേണ്ടത്? നിങ്ങളുടെ കുട്ടികൾക്ക് ഇന്ന് മികച്ച വിദ്യാഭ്യാസം കിട്ടുന്നുണ്ട് എങ്കിൽ അതിനെയും ഭീകരവാദമെന്നാണോ വിളിക്കേണ്ടത് ? കുറഞ്ഞ നിരക്കിൽ വെള്ളവും, വൈദ്യുതിയും കിട്ടിത്തുടങ്ങുമ്പോൾ അതിനെയും നിങ്ങൾ ഭീകരവാദം എന്നാണോ വിളിക്കുക? എങ്കിൽ തീവ്രവാദിയായിത്തന്നെ തുടരുന്നതാണ് എനിക്കിഷ്ടം''- ഇത്തരം മറുപടികളിലൂടെ കെജ്രിവാൾ ഹീറോയായി മാറുകയാണ്. രാഷ്ട്രീയ തന്ത്രങ്ങൾ കൊണ്ട് കെജ്രിവാൾ ദേശീയ രാഷ്ട്രീയത്തിന്റെ മുഖമായി മാറുമോ എന്നാണ് ഇനി അറിയേണ്ടത്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്