അതിസമ്പന്നനായ റോയി തോമസിനെ ജീവിതത്തിൽ ഉറപ്പിച്ച് നിർത്താൻ ബിരുദമുണ്ടെന്ന് അമ്മായി അമ്മയോട് കള്ളം പറഞ്ഞു; പാലായിൽ ബിഎഡും കട്ടപ്പനയിൽ എംകോ ഇപ്രൂവ്മെന്റും തുടങ്ങിയ കള്ളങ്ങൾ പിറകെ; അമ്മായി അമ്മയുടെ 'ജോലി' ശല്യം കൂടിയപ്പോൾ ഡോഗ് കില്ലറിൽ ആദ്യ പരീക്ഷണം; പിന്നെ ആട്ടിൻ സൂപ്പിൽ കൂടതൽ വിഷം കലർത്തി നൽകി അന്നമ്മയെ കൊലപ്പെടുത്തി; കൂടത്തായിയിൽ ജോളിയെ സൈമൺ തളയ്ക്കുന്നത് തെളിവുകളുടെ ബലത്തിൽ; ജോളിയെ അഴിക്കുള്ളിലാക്കിയത് തന്റേടിയായ വീട്ടമ്മയാകാനുള്ള മോഹം
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ജോളി പറഞ്ഞ കള്ളങ്ങളിൽനിന്നായിരുന്നു പിന്നീടുണ്ടായ കൂടത്തായിയിലെ ക്രൂരമായ കൊലപാതക പരമ്പരകളുടെ തുടക്കമെന്ന് പൊലീസ്. ബിരുദധാരിയാണെന്ന നുണ മറച്ചുവെക്കുന്നതിനായി അന്നമ്മയെ കൊലപ്പെടുത്തി. പിന്നെ ശത്രുക്കളെ എല്ലാം അതേ വഴിയിൽ ജോളി തീർത്തു.
കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പരക്കേസിലെ ആറാമത്തേതും അവസാനത്തേതുമായ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. മുഖ്യപ്രതി ജോളിയുടെ ഭർതൃമാതാവ് അന്നമ്മ തോമസ് കൊല്ലപ്പെട്ട കേസിലാണ് ഇന്നലെ കുറ്റപത്രം സമർപ്പിച്ചത്. ആറു കൊലപാതകങ്ങളിൽ ആദ്യത്തേതായിരുന്നു അന്നമ്മ തോമസിന്റേത്. ജോളി ജോലിക്കു പോകണമെന്ന് അന്നമ്മ തോമസ് നിർബന്ധിച്ചതും ഭർതൃമാതാവ് ഇല്ലാതായാൽ വീടിന്റെ നിയന്ത്രണം തന്റെ കൈകളിലാക്കാമെന്നു ജോളി കരുതിയതുമാണു കൊലപാതകത്തിനു കാരണമെന്നു കേസന്വേഷണത്തിന് നേതൃത്വം നൽകിയ റൂറൽ എസ്പി: കെ.ജി സൈമൺ അറിയിച്ചു.
റോയി തോമസ് എന്ന അതി സമ്പന്നനായ യുവാവിനെ തന്റെ ജീവിതത്തിൽ ഉറപ്പിച്ച് നിർത്താനായിരുന്നു ജോളിയുടെ കള്ളം പറച്ചിൽ. ഇതിന് താൻ മിനിമം ഒരു ബിരുദധാരിയെങ്കിലും ആവണമെന്ന ചിന്ത ജോളിയെ ആദ്യ കള്ളം പറയിച്ചു. ഭർത്താവിന്റെ അമ്മ അന്നമ്മ തോമസിനെ പോലെ തന്റേടിയായ വീട്ടമ്മയാവാനായിരുന്നു ശ്രമം. ബിരുദധാരിയായ മരുമകൾ വെറുതെ വീട്ടിലിരിക്കേണ്ട എന്ന അന്നമ്മ തോമസിന്റെ തീരുമാനമായിരുന്നു ജോളിക്ക് ലഭിച്ച ആദ്യ തിരിച്ചടി. അന്നമ്മയുടെ നിർബന്ധം കൂടിവന്നപ്പോൾ എം.കോം പഠനത്തിന്റെ പേരിൽ പാലായിലേക്ക് പോയി. ഇതോടെ പുതിയ ബന്ധങ്ങൾ തേടിയെത്തി.
പാലായിലെ പഠന തട്ടിപ്പിന് ശേഷം നാട്ടിൽ തിരിച്ചെത്തിയപ്പോഴും ജോലിക്ക് പോവണമെന്ന നിർബന്ധത്തിൽ നിന്ന് അന്നമ്മ പിന്നോട്ടുപോയില്ല. ഒടുവിൽ വിദ്യാഭ്യാസ കൺസൽട്ടൻസി നടത്തിയിരുന്ന അന്നമ്മയുടെ ഭർത്താവും മുൻ ജില്ലാ വിദ്യാഭ്യാസ ഓഫീസറുമായിരുന്ന ടോം തോമസിന്റെ സ്ഥാപനത്തിൽ നിന്ന് മോഷ്ടിച്ച ബിരുദ സർട്ടിഫിക്കറ്റുകളിൽ തിരുത്തൽ വരുത്തി തനിക്ക് ബിരുദവും ബിരുദാനന്തര ബിരുദവും ഉണ്ടെന്ന് അന്നമ്മയെ ബോധ്യപ്പെടുത്തി. പിന്നീട് നെറ്റ് സർട്ടിഫിക്കറ്റും ജോളി ഇങ്ങനെ വ്യാജമായി നിർമ്മിച്ചു.
ജോലിക്ക് പോവാതിരുന്നാൽ താൻ പിടിക്കപ്പെട്ടുമെന്നും അന്നമ്മയുടെ മുന്നിൽ ഇനിയും പിടിച്ചുനിൽക്കാൻ കഴിയില്ലെന്നും മനസ്സിലായതോടെ അവരെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. പാലായിൽ ആയിരുന്നപ്പോൾ പട്ടിയെ കൊല്ലാൻ അവിടെയുള്ള വീട്ടുകാരൻ ഉപയോഗിച്ച ഡോഗ് കിൽ എന്ന വിഷം അന്നമ്മയിൽ പരീക്ഷിക്കാനും തീരുമാനിച്ചു. ഇതിനു മുന്നോടിയായി പരീക്ഷണം എന്ന നിലയിൽ അന്നമ്മ മരിക്കുന്നതിന് ഒരു വർഷം മുൻപ് അന്നമ്മയിൽ പ്രയോഗിക്കുകയും ചെയ്തു. ഇത് വിജയംകാണുമെന്ന് തോന്നിയതോടെയാണ് ആദ്യം പ്രയോഗിച്ചതിന്റെ ഇരട്ടി വിഷം അന്നമ്മയിൽ വീണ്ടും പരീക്ഷിച്ചത്. അത് ഫലം കാണ്ടു.
കോഴിക്കോട് സർക്കാർ മൃഗാശുപത്രിയിൽ എത്തി ജോളി സ്വന്തം പേരിൽ തന്നെ മരുന്ന് വാങ്ങുകയായിരുന്നു. ഇതിന്റെ തെളിവുകളെല്ലാം പൊലീസിന് ലഭിച്ചിട്ടുണ്ട്. ആട്ടിൻ സൂപ്പ് കുടിക്കുന്ന ശീലമുണ്ടായിരുന്ന അന്നമ്മയ്ക്ക് അതിൽ തന്നെ വിഷം കലർത്തി നൽകിയാണ് ജോളി അന്നമ്മയെ കൊന്നത്. ജോളിയുടെ ബിരുദ, ബിരുദാനന്തര സർട്ടിഫിക്കറ്റുകളുടെ യഥാർഥ ഉടമയെ തിരിച്ചറിഞ്ഞതും കേസിൽ നിർണായക തെളിവായി മാറി.
പാലായും വൈക്കവും കട്ടപ്പനയും പിന്നെ ആട്ടിൻസൂപ്പും
പൊന്നാമറ്റം തറവാടിന്റെ നിയന്ത്രണം അന്നമ്മ ടീച്ചർക്കായിരുന്നു. ബി.കോം പാസായെന്നാണു ജോളി ഭർതൃവീട്ടുകാരെ ധരിപ്പിച്ചിരുന്നത്. ബിരുദധാരിയായ ജോളി ജോലിക്കു പോകണമെന്ന് അന്നമ്മ തോമസ് നിരന്തരം ആവശ്യപ്പെട്ടിരുന്നു. നിർബന്ധം സഹിക്കവയ്ായതെ ഒടുവിൽ ബി.എഡ്. എടുക്കാനെന്നു പറഞ്ഞ് 2001 ൽ ജോളി പാലായിലേക്കു പോയി.
2002 ൽ വീട്ടിൽ തിരിച്ചെത്തിയപ്പോൾ വീണ്ടും ജോലിക്കു പോകാൻ നിർബന്ധമുണ്ടായി. അങ്ങിനെ സെന്റ് തോമസ് സ്കൂളിൽ ജോലിക്കെന്നും പറഞ്ഞു പോയി. താൽക്കാലിക ജോലിയെന്നാണ് പറഞ്ഞത്. ആദ്യം വൈക്കത്ത് താമസിച്ചു. കൊച്ചിനെ നോക്കണമെന്നും റോയിക്ക് കട നോക്കണമെന്നും പറഞ്ഞ് ആഴ്ചകൾക്കകം വീട്ടിൽ തിരിച്ചെത്തി. പിന്നീട് എം.കോം ഇംപ്രൂവ് ചെയ്യണമെന്നും പറഞ്ഞ് കട്ടപ്പനയ്ക്കു പോയി. മൂന്ന് മാസം കഴിഞ്ഞ് തിരിച്ചു വരുന്നു.
പാലായിൽ എവിടെപ്പോയി, എവിടെ താമസിച്ചു, വൈക്കത്ത് എവിടെ താമസിച്ചു എന്നതിനെല്ലാം തെളിവുണ്ട്. ബി.കോം ബിരുദധാരിയെന്ന് ആദ്യം കള്ളംപറഞ്ഞതാണ് വീണ്ടും വീണ്ടും കള്ളം പറയാൻ കാരണമായത്. അന്ന് സത്യം പറഞ്ഞിരുന്നുവെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു. അന്നമ്മ ടീച്ചർ ഉണ്ടായാൽ ഇനിയും പ്രശ്നമുണ്ടാകുമെന്നു ജോളി ഭയന്നു. കട്ടപ്പനയിൽനിന്നു നായയെ കൊല്ലാനുള്ള മരുന്ന് തരപ്പെടുത്തി.
2002 ജൂലൈ 29 ന് ആട്ടിൻ സൂപ്പിൽ ചേർത്തു നൽകി. അന്നതു കഴിച്ച അന്നമ്മ തോമസിന്റെ ആരോഗ്യനില വഷളായെങ്കിലും ആശുപത്രിയിൽ എത്തിച്ചതിനെത്തുടർന്നു ഭേദപ്പെട്ടു. 2002 ഓഗസ്റ്റ് 22 ന് ആട്ടിൻ സൂപ്പിൽ കൂടുതൽ വിഷം ചേർത്തു കൊടുത്തെന്നും എസ്പി. പറഞ്ഞു.
വ്യാജനുണ്ടാക്കിയത് ഫോട്ടോ സ്റ്റാറ്റിൽ
ബിരുദധാരിയെന്നു വീട്ടുകാരെ വിശ്വസിപ്പിച്ചിരുന്ന ജോളി തന്ത്രപൂർവം വ്യാജ സർട്ടിഫിക്കറ്റുകളും തയാറാക്കിയിരുന്നു. ഭർതൃപിതാവ് ടോം തോമസ് ഒരു കൺസൾട്ടൻസി സ്ഥാപനം നടത്തുന്നുണ്ടായിരുന്നു. അവിടെനിന്ന് ഒരു എം.ജി. സർവകലാശാലാ ബി.കോം വിദ്യാർത്ഥിനിയുടെ നമ്പർ നോക്കി സർട്ടിഫിക്കറ്റ് എടുത്ത് ഫോട്ടോസ്റ്റാറ്റ് എടുത്തു. ബി.കോം. ഫലം പത്രത്തിൽ വന്നപ്പോൾ ജയിച്ച കുട്ടിയുടെ നമ്പർ കണ്ടെത്തിയാണ് ഇതു സംഘടിപ്പിച്ചത്.
പേരും മാർക്കും എല്ലാം തിരുത്തി ഫോട്ടോസ്റ്റാറ്റ് എടുത്തു. പേര് മാത്രം തിരുത്തുമ്പോൾ അത് പകർപ്പിൽ ശ്രദ്ധിക്കപ്പെടുമെന്നും അതുകൊണ്ടാണു മാർക്കും തിരുത്തിയതെന്നായിരുന്നു പൊലീസിന്റെ ചോദ്യത്തിനുള്ള ജോളിയുടെ മറുപടിയെന്നും എസ്പി. പറഞ്ഞു. ബി.കോമിനു രജിസ്റ്റർ ചെയ്തിരുന്ന ജോളി ആദ്യത്തെ രണ്ട് പരീക്ഷ മാത്രമാണ് എഴുതിയിരുന്നത്. എം.കോം. വ്യാജ സർട്ടിഫിക്കറ്റ് കേരള യൂനിവേഴ്സിറ്റിയുടെ പേരിലുള്ളതാണ്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്