തട്ടിപ്പ് നടത്തുന്നത് കണക്കെടുപ്പുദിവസം അൺ എയ്ഡഡ് സ്കൂളിൽനിന്ന് എയ്ഡഡ് സ്കൂളുകളിലേക്ക് കുട്ടികളെ മാറ്റിയിരുത്തി തസ്തിക സൃഷ്ടിക്കുന്ന മാനേജ്മെന്റുകളോ? പൊതുവിദ്യാലയങ്ങളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന 37 ലക്ഷം വിദ്യാർത്ഥികളിൽ രണ്ടര ലക്ഷം പേരുടെ ആധാർ വിശദാംശങ്ങൾ സംശയത്തിന്റെ നിഴലിൽ; വിദ്യാർത്ഥികളുടെ കണക്കെടുപ്പ് ബയോമെട്രിക് സംവിധാനങ്ങളുടെ സഹായത്തോടെ കുറ്റമറ്റ രീതിയിൽ നടത്താൻ സർക്കാരും; കുട്ടികളുടെ കള്ളക്കണക്കുകൾ ചർച്ചയാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന 37 ലക്ഷം വിദ്യാർത്ഥികളിൽ രണ്ടര ലക്ഷം പേരുടെ ആധാർ വിശദാംശങ്ങൾ സംശയത്തിന്റെ നിഴലിലെന്നു വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തുമ്പോൾ വെട്ടിലാകുന്നത് സ്കൂൾ മാനേജ്മെന്റുകൾ. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്നതായി രേഖയിലുള്ള ഈ വിദ്യാർത്ഥികളെല്ലാം നിലവിലുണ്ടോയെന്നു വിശദപരിശോധനയിലേ വ്യക്തമാകൂ. ക്ലാസുകളിൽ കുട്ടികളുടെ എണ്ണം കൂട്ടി എയ്ഡഡ് സ്കൂളുകളിൽ അദ്ധ്യാപകതസ്തിക സൃഷ്ടിച്ച് കോടികളുടെ അഴിമതിക്ക് കളമൊരുക്കുന്നതിന് വേണ്ടിയാണിതെന്നാണ് സൂചന. അദ്ധ്യാപകതസ്തിക സൃഷ്ടിക്കാൻ സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന നിബന്ധന ബജറ്റിൽ ഉൾക്കൊള്ളിച്ചിരുന്നു. ഇതിനെതിരേ മാനേജ്മെന്റുകൾ കടുത്ത പ്രതിഷേധം ഉയർത്തിവരുകയാണ്. ഇതിനിടെയാണ് പുതിയ വിവരങ്ങൾ പുറത്തു വരുന്നത്.
ഈ അധ്യയന വർഷം വിദ്യാർത്ഥികളുടെ കണക്കെടുപ്പിന്റെ ഭാഗമായി ആധാർ വിശദാംശങ്ങളും വിലയിരുത്തിയിരുന്നു. ഇതനുസരിച്ച് ആകെ 37,53,059 വിദ്യാർത്ഥികളിൽ 5,15,435 പേരുടെ ആധാർ നമ്പർ നൽകാതിരിക്കുകയോ തെറ്റായി രേഖപ്പെടുത്തുകയോ ചെയ്തതായി കണ്ടെത്തി. കണക്കുകൾ അപ്ലോഡ് ചെയ്തപ്പോൾ പിഴവു സംഭവിച്ചതാണെന്നു സ്കൂൾ അധികൃതർ അറിയിച്ചതിനെത്തുടർന്നു തിരുത്താൻ എല്ലാവർക്കും സർക്കാർ ഒരു അവസരം കൂടി നൽകി. പിഴവു തിരുത്തിയതോടെ ആകെ വിദ്യാർത്ഥികളുടെ എണ്ണം 37,17,403 ആയി. ഇപ്പോഴും 2,51,544 വിദ്യാർത്ഥികളുടെ കാര്യത്തിൽ വ്യക്തതയില്ല. ആവർത്തിച്ച് ആവശ്യപ്പെട്ട ശേഷവും 1,13,537 കുട്ടികളുടെ ആധാർ നമ്പർ രേഖപ്പെടുത്തിയിട്ടില്ല. ഐടി മിഷനിൽ നിന്നും യുഐഡി അഥോറിറ്റിയിൽ നിന്നും ലഭിച്ച കണക്കുകൾ അനുസരിച്ചു സംസ്ഥാനത്ത് 100% പേരും ആധാർ എടുത്തിട്ടുണ്ട്. 46,147 കുട്ടികളുടെ ആധാർ നമ്പർ നിശ്ചിത മാതൃകയിൽ നിന്നു വ്യത്യസ്തമായി തെറ്റായി രേഖപ്പെടുത്തിയതാണെന്നും കണ്ടെത്തി. വിശദാംശങ്ങളിലെ വൈരുധ്യം മൂലം 91,860 വിദ്യാർത്ഥികളുടെ നമ്പരുകൾ അസാധുവെന്നു കണ്ടു. ഈ വിദ്യാർത്ഥികളുടെ സ്കൂളുകളിൽനിന്നു നൽകിയ വിവരവും യുഐഡി അഥോറിറ്റി നൽകിയ വിവരവും വ്യത്യസ്തമാണ്.
ഇക്കാര്യം പൊതു വിദ്യാഭ്യാസ സെക്രട്ടറിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം വിലയിരുത്തുകയും എഇഒ ഓഫിസ് അടിസ്ഥാനത്തിലുള്ള കണക്കു തയാറാക്കാൻ കൈറ്റിനെ (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ) ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതു പൂർത്തിയാകുമ്പോൾ എല്ലാം വ്യക്തമാകും. അതിന് ശേഷം 4 കാര്യങ്ങൾ സ്കൂളുകളിൽ നിന്ന് ആവശ്യപ്പെടണമെന്നാണു നിർദ്ദേശം. തെറ്റായ ആധാർ നമ്പർ ചേർക്കാനുണ്ടായ സാഹചര്യവും തിരുത്താൻ അവസരം നൽകിയിട്ടും ശരിയാക്കാതിരുന്നതിന്റെ കാരണവും, തെറ്റായ ആധാർ നമ്പരുള്ള കുട്ടികൾ സ്കൂളിൽ ഇപ്പോഴും പഠിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അവരുടെ ആധാറിന്റെ പകർപ്പ് അവിടെ സൂക്ഷിച്ചിട്ടുണ്ടോ? ആധാർ അസാധുവെന്നു പറയപ്പെടുന്ന വിദ്യാർത്ഥികളിൽ എത്ര പേരുടെ ആധാർ പകർപ്പ് സ്കൂളിലുണ്ട്. അതിൽ കുട്ടിയുടെ പേര്, ജനനത്തീയതി തുടങ്ങിയവയിൽ വൈരുധ്യം കണ്ടെത്തിയിട്ടുണ്ടോ? ഉണ്ടെങ്കിൽ അതു ശരിയാക്കാൻ എടുത്ത നടപടി, 4 ആധാർ ഇല്ലെന്നു രേഖപ്പെടുത്തിയ വിദ്യാർത്ഥികൾക്കു യഥാർഥത്തിൽ അതു ലഭിച്ചിട്ടില്ലെന്ന് ഉറപ്പാണോ? എന്നിവയിലാകും വിശദീകരണം തേടുക.
കണക്കെടുപ്പുദിവസം അൺ എയ്ഡഡ് സ്കൂളിൽനിന്ന് എയ്ഡഡ് സ്കൂളുകളിലേക്ക് കുട്ടികളെ മാറ്റിയിരുത്തി തസ്തിക സൃഷ്ടിക്കുന്ന രീതി ചില സ്കൂളുകൾ അവലംബിക്കുന്നുണ്ട്.വ്യാജ അഡ്മിഷൻ നടത്തി തസ്തിക സൃഷ്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് കൈറ്റിനെ കുട്ടികളുടെ വിവരങ്ങൾ ആധാറുമായി ബന്ധിപ്പിക്കാൻ ചുമതലപ്പെടുത്തിയത്. എയ്ഡഡ് സ്കൂളുകളിൽ 1:30, 1:35 എന്നിങ്ങനെയാണ് എൽ.പി., യു.പി. ക്ലാസുകളിലെ അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം. നേരത്തേ 1:45 ആയിരുന്നപ്പോൾ രണ്ടാമത്തെ തസ്തികയ്ക്ക് 51 കുട്ടികൾ വേണമായിരുന്നു. വിദ്യാഭ്യാസാവകാശ നിയമപ്രകാരം അനുപാതം കുറച്ചപ്പോൾ രണ്ടാമത്തെ തസ്തികയ്ക്കുവേണ്ട കുട്ടികളുടെ എണ്ണം നിശ്ചയിച്ചില്ല. ഇതിനിടെ 31 കുട്ടികളുണ്ടെങ്കിൽ രണ്ടാംതസ്തിക അനുവദിക്കാമെന്ന നിലയിൽ ഉത്തരവും ഇറങ്ങി. ഒരു കുട്ടി കൂടിയാൽ ഒരധ്യാപക തസ്തികയെന്ന വ്യാഖ്യാനത്തിലേക്ക് കാര്യങ്ങൾ മാറിയത് ഇതുമൂലമാണ്.
വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒരു സ്കൂളിൽ 60 കുട്ടികൾക്ക് രണ്ട് അദ്ധ്യാപകരെന്നത് കേരളത്തിൽ ക്ലാസ് അടിസ്ഥാനത്തിലേക്കു മാറ്റുകയായിരുന്നു. ബജറ്റ് പ്രസംഗത്തിൽ ഒരു കുട്ടി കൂടിയാൽ ഒരു അദ്ധ്യാപക തസ്തികയെന്നത് അംഗീകരിക്കാനാകില്ലെന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു. രണ്ടാമത്തെ തസ്തികയ്ക്ക് എത്ര കുട്ടികൾ വേണമെന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കേണ്ടിവരും. ഇതിനിടെയാണ് പുതിയ വിവരങ്ങൾ പുറത്തു വരുന്നതെന്നതും നിർണ്ണായകമാണ്. നൽകിയ യു.ഐ.ഡി. നമ്പർ ശരിയാണോയെന്നു കണ്ടെത്താനാകാത്ത 91,000-ൽപ്പരം കുട്ടികളാണുള്ളത്. ആധാറിലും സ്കൂൾരേഖയിലുമുള്ള പേര്, ജനനത്തീയതി, ലിംഗം എന്നിവയിൽ ഏതെങ്കിലും വ്യത്യാസപ്പെട്ടാൽ പരിശോധിക്കാനാകാതെ വരും. ഇത്തരം കേസുകളിൽ കൂടുതൽ വിശദമായ പരിശോധന വേണമെന്നാണ് വിലയിരുത്തൽ.
ഈ സാഹചര്യത്തിൽ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ കണക്കെടുപ്പ് ആധാർ, ബയോമെട്രിക് സംവിധാനങ്ങളുടെ സഹായത്തോടെ കുറ്റമറ്റ രീതിയിൽ നടത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ കണ്ണ്, വിരലടയാളം തുടങ്ങിയവ കൂടി പരിശോധിച്ച് ഉറപ്പാക്കാനാണു നിർദ്ദേശം. ആറാം പ്രവൃത്തി ദിവസം ഹെഡ്മാസ്റ്റർമാർ നൽകുന്ന കണക്കിന്റെ അടിസ്ഥാനത്തിൽ അധിക തസ്തിക സൃഷ്ടിക്കുന്നതിനു പകരം ഡിസംബർ വരെയോ വിദ്യാഭ്യാസ വർഷം അവസാനിക്കുന്നതു വരെയോ എത്ര വിദ്യാർത്ഥികളുണ്ടെന്നു വിലയിരുത്തി തസ്തിക അനുവദിക്കുന്ന നിർദ്ദേശവും പരിഗണനയിലുണ്ട്.
തസ്തിക വർധിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ അവിടെ യോഗ്യതയുള്ള ദിവസക്കൂലിക്കാരെ നിയമിക്കാം. പരിശോധനയ്ക്കുശേഷം അധിക തസ്തിക അനുവദിച്ചാൽ ഇവരുടെ നിയമനം മുൻകാല പ്രാബല്യത്തോടെ അംഗീകരിക്കും. ഇല്ലെങ്കിൽ താൽക്കാലിക അദ്ധ്യാപകർ പുറത്താകും. എഇഒ, ഡിഇഒ എന്നിവർക്കു പകരം തസ്തിക അനുവദിക്കുന്നതും അംഗീകരിക്കുന്നതും സർക്കാരായിരിക്കും. വിദ്യാലയങ്ങളിൽ നിന്നു കൊഴിഞ്ഞു പോകുന്ന വിദ്യാർത്ഥികളുടെ കണക്കെടുപ്പ് എല്ലാ മാസവും എടുക്കാൻ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മാസം 31 വരെ കൊഴിഞ്ഞു പോയവരുടെ കണക്ക് നൽകേണ്ട അവസാന തീയതി ഇന്നലെയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍