മൂവാറ്റുപുഴ സബൈൻ ആശുപത്രിയിൽ അനധികൃതമായി അണ്ഡവിൽപ്പനയും വാടക ഗർഭപാത്ര ബിസിനസും നടക്കുന്നതിന്റെ ദൃശ്യങ്ങൾ ഉണ്ടെന്ന് ഭീഷണിപ്പെടുത്തി ബ്ലാക്ക്മെയിലിങ്; ദ്യശ്യങ്ങൾ ഓൺലൈൻ ന്യൂസ് പോർട്ടലിലൂടെ 10 മിനിറ്റിനകം വിടുമെന്നും മുന്നറിയിപ്പ്; ബ്ലാക്മെയിലിങ്ങിന് ശേഷം ബിനു മുങ്ങിയത് ഭാര്യയ്ക്കും മൂന്നുകാമുകിമാർക്കും ഒപ്പം; ആശുപത്രി ഉടമയിൽ നിന്ന് പണം തട്ടുന്ന ദൃശ്യങ്ങൾ പുറത്ത്
പ്രകാശ് ചന്ദ്രശേഖർ
മൂവാറ്റുപുഴ: അപകീർത്തികരമായ വാർത്ത പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം കൈപ്പറ്റിയ സംഭവത്തിൽ മൂവാറ്റുപുഴ പൊലീസ് പ്രതി ചേർത്ത ഇടുക്കി ശാന്തൻപാറ വള്ളക്കാകുടിയിൽ ബിനു മാത്യു ആശുപത്രി ഉടമയിൽ നിന്നും പണം തട്ടുന്ന ദൃശ്യങ്ങൾ പുറത്ത്. ആശുപത്രിയിൽ അനധികൃതമായി അണ്ഡവിൽപ്പനയും വാടകയ്ക്ക് ഗർഭാശയം തരപ്പെടുത്തലും മറ്റും നടക്കുന്നുണ്ടെന്നും ഇത് തെളിയിക്കുന്ന ദൃശ്യങ്ങൾ കൈവശം ഉണ്ടെന്നും പറഞ്ഞാണ് ബിനുമാത്യു മൂവാറ്റുപുഴയിലെ സബൈൻ ഹോസ്പ്റ്റൽ ഉടമയെ സമീപിച്ചതെന്നാണ് സൂചന.
ആശുപത്രിയിലെത്തി ബിനു ഹോസ്പിറ്റൽ ഉടമ ഡോക്ടർ സബൈനുമായി സംസാരിച്ചിരിക്കുന്നതും പിന്നീട് പണം വാങ്ങി പോക്കറ്റിലിട്ട് മടങ്ങുന്നതുമായ ദൃശ്യമാണ് പുറത്തുവന്നിട്ടുള്ളത്. വാർത്ത തയ്യാറാക്കിയിട്ടുണ്ടെന്നും 10 മിനിട്ടിനുള്ളിൽ പുറം ലോകത്തെത്തിക്കാൻ കഴിയുമെന്നുമായിരുന്നു ഡോക്ടർ സബൈന്റെ മുമ്പാകെ ഇയാളുടെ ഭീഷണി. ആശുപത്രിയുടെ ഉൾഭാഗങ്ങൾ ഉൾപ്പെടുന്ന ഏതാനും ദൃശ്യങ്ങളും ഇയാൾ തന്നെ കാണിച്ചിരുന്നതായി ഡോക്ടറെ വെളിപ്പെടുത്തി.
നിയമപ്രകാരമല്ലാതെ ഇവിടെ യാതൊന്നും നടക്കുന്നില്ലന്ന് രേഖകൾ സഹിതം താൻ ബിനുവിനെ ബോദ്ധ്യപ്പെടുത്തിയെന്നും തുടർന്ന് ബിനു മടങ്ങുകയായിരുന്നെന്നും, ഡോക്ടർ പറഞ്ഞു. പിന്നീട് വിവരം താൻ പൊലീസിൽ അറിയിക്കുകയും അവർ നിർദ്ദേശിച്ച പ്രകാരം ബിനുവിന്റെ നീക്കങ്ങൾ രഹസ്യമായി മൊബൈലിൽ ചിത്രീകരിക്കുകയായിരുന്നെന്നും ഡോക്ടർ സബൈൻ മറുനാടനോട് വ്യക്തമാക്കി.
നേരിൽക്കണ്ടതിന് ശേഷം ബിനുതന്നെ വീണ്ടും വിളിച്ചെന്നും വാർത്ത പുറത്തുവിടുന്നില്ലെന്നും മാസങ്ങളായി ഇത് തയ്യാറാക്കുന്നതിനായി താനും മറ്റുചിലരും പ്രവർത്തിച്ചുവരികയായിരുന്നെന്നും ഇതിനായി ചെലവായ തുക തരണമെന്നാണ് ഈ ഘട്ടത്തിൽ ഇയാൾ ആവശ്യപ്പെട്ടതെന്നും ഡോക്ടർ പറയുന്നു. ഇതിന് ശേഷം അപ്രതീക്ഷിതമായി ബിനു ആശുപത്രിയിലെത്തി തന്നെക്കണ്ട് പണം ആവശ്യപ്പെട്ടെന്നും ഇയാളെ കുടുക്കാൻ തെളിവ് ആവശ്യമായിരുന്നതിനാൽ പണം നൽകുന്നത് രഹസ്യമായി മൊബൈൽ ക്യാമറയിൽ ചിത്രീകരിക്കുകയായിരുന്നെന്നുമാണ് ഡോക്ടർ വ്യക്തമാക്കുന്നത്.
സംഭാഷണം വ്യക്തമല്ലെങ്കിലും ബിനു പണം വാങ്ങി പോക്കറ്റിലിടുന്ന ദൃശ്യം വീഡിയോയിൽ വ്യക്തമാണ്. ബിനുവിനെയും ഭാര്യടക്കം ഒപ്പമുള്ള 5 യുവതികളെയും കണ്ടെത്തുന്നതിന് പൊലീസ് നടത്തിവരുന്ന നീക്കം 4 -മാസം പിന്നിടുകയാണ്. ബെംഗളൂരിനും കേരളത്തിലെ വിവിധ ജില്ലകളിലും പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇവരെക്കുറിച്ച് യാതൊരുവിവരവും ലഭിച്ചില്ല. വാട്സാപ്, ഫേസ്ബുക്ക് തുടങ്ങിയ ആപ്ലിക്കേഷനുകളൊന്നും ബിനുമാത്യു ഉപയോഗിക്കുന്നില്ലന്നും ടെലഗ്രാം മാത്രമാണ് ഇയാൾ ഇപ്പോൾ ഉപയോഗിക്കുന്നതെന്നും ഇതുവഴി കൈമാറുന്ന വിവരങ്ങൾ ചോർത്താൻ കഴിയുന്ന സാങ്കതിക വിദ്യ നിലവിൽ ഉപയോഗത്തിലില്ലന്നുമാണ് പൊലീസ് ഭാഷ്യം.
കുറ്റവാളിയെത്തേടിയുള്ള അന്വേഷണത്തിനിടെ ഇത്രയും കബളിപ്പിക്കപ്പെടുന്നത് ഇത് ആദ്യമായിട്ടാണെന്നാണ് അന്വേഷണ സംഘത്തിലെ ഒട്ടുമിക്ക ഉദ്യോഗസ്ഥരുടെയും വിലയിരുത്തൽ .ശാന്തൻപാറയാണ് സ്വദേശമെങ്കിലും കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി കോലഞ്ചേരിയാണ് ബിനുവിന്റെ തട്ടകം. ഇവിടെ വീട് വാടകയ്ക്കെടുത്ത് താമസിച്ചുവരികയായിരുന്നു ഇയാൾ. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഈ വീട്ടിൽ പരിശോധനയ്ക്കെത്തുമ്പോൾ പ്രതിഷേധമുയർത്തി ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന രശ്മി ഉണ്ണിയും സ്ഥലത്തുണ്ടായിരുന്നു. ഇവർ കതക് വലിച്ചടച്ചതിനെത്തുടർന്ന് തന്റെ കൈക്ക് പരിക്കേറ്റെന്നും ഈ സംഭവത്തിൽ ഇവർക്കെതിരെ കേസ്സെടുത്തിട്ടുണ്ടെന്നു മൂവാറ്റുപുഴ എസ്ഐ ടി എം സൂഫി അറിയിച്ചു.
ഭാര്യ പാല സ്വദേശിനി എൽസിറ്റിനെകൂടാതെ കോതമംഗലത്തുനിന്നുള്ള പ്രവാസിയായ നഴ്സ് ബിജി, ആലുവയിൽ ഹോസ്റ്റലിൽ നിന്ന് പഠിച്ചിരുന്ന കോളേജ് വിദ്യാർത്ഥിനി ആന്മരിയ, തിരുവനന്തപുരത്ത് പി ആർ ഡി യിലെ ജീവനക്കാരിയായിരുന്ന കെസിയ, കോലഞ്ചേരിയിലെ ഓഫീസ് ജിവനക്കാരി രശ്മി ഉണ്ണി എന്നിവർ ബിനുവിനൊപ്പമുണ്ടെന്നാണ് മൂവാറ്റുപുഴ പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തയിട്ടുള്ളത്.
രശ്മി ഉണ്ണിയെയും കെസിയയെയും ആന്മരിയയെയും ഇയാൾ പ്രണയം നടിച്ച്് വശത്താക്കുകയായിരുന്നെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. ബിജിയുമായി ഭാര്യയോടെന്നപോലെ തന്നെ അടുപ്പമാണ് ബിനുവിനുണ്ടായിരുന്നതെന്നാണ് ഇവരുടെ ഭർത്താവിൽ നിന്നും പൊലീസിന് ലഭിച്ച വിവരം. ഈ ബന്ധത്തെച്ചോല്ലി താൻ ഇപ്പോൾ ഭാര്യയിൽ നിന്നും അകന്നുകഴിയുകയാണെന്നും ബിജിയുടെ ഭർത്താവ് പൊലീസിനെ അറിയിച്ചിട്ടുണ്ട്.
കോതമംഗലം, ആലുവ, പൂത്തൻകുരിശ് സ്റ്റേഷനുകളിൽ ബന്ധുക്കളുടെ പരാതികളെത്തിയതോടെയാണ് കാണാതായ മൂന്നുയുവതികളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. കെസിയ വീട്ടുകാരുമായി തെറ്റി ഒറ്റയ്ക്കുതാമസിച്ചുവരികയായിരുന്നെന്നാണ് പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. കാണാതായ ഈ 4 പേരും ബിനുവിനൊപ്പമുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. തമിഴ്നാട്,കർണ്ണാടക എന്നിവിടങ്ങിലെ വിവധ കേന്ദ്രങ്ങളിലും തിരുവനന്തപുരത്തും കോട്ടയത്തുമെല്ലാം ഇവർ എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പിതാവ് നേരത്തെ മരണമടഞ്ഞതിനെത്തുടർന്ന് ബന്ധുക്കളുടെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന ഇഞ്ചൂർ സ്വദേശിനിയെ വീട്ടിലെ സാഹചര്യം മുതലെടുത്ത് ബിനു വലയിലാക്കുകയായിരുന്നെന്നാണ് സൂചന. ആലുവ യുസി കോളേജിലെ വിദ്യാർത്ഥിനിയായിരുന്ന മകളെ ബിനു തട്ടിക്കൊണ്ടുപോയതായിട്ടാണ് മാതാവ് പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. ബിനുവിന്റെ ഭാര്യയും കോതമംഗലത്തുനിന്നും അപ്രത്യക്ഷയായ നേഴ്സും ഒരുമിച്ച് പഠിച്ചവരായിരുന്നെന്നും പഠിക്കുന്ന കാലത്ത് കോതമംഗലം സ്വദേശിനിയെയും ഇപ്പോഴത്തെ ഭാര്യയെയും ഒരേസമയം പ്രണയിച്ചിരുന്നെന്നും വിവാഹക്കാര്യമെത്തിയപ്പോൾ ജാതക പ്രശനം ഉയർത്തി കോതമംഗലം സ്വദേശിനിയെ തഴയുകയായിരുന്നെന്നുമാണ് ഇവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പൊലീസ് നടത്തിയ അന്വേണത്തിൽ പുറത്തുവന്നിട്ടുള്ള വിവരം.
കോതമംഗലം സ്വദേശിനി വിവാഹിതയായെങ്കിലും ബിനുവുമായുള്ള ബന്ധം തുടർന്നിരുന്നെന്നും പണം തട്ടിയ മൂവാറ്റുപുഴയിലെ സബൈൻ ആശുപത്രിയിലെ വിവരങ്ങൾ ചോർത്താൻ ഈ യുവതിയെ ഇയാൾ ഉപയോഗിച്ചിരുന്നെന്ന് സൂചന ലഭിച്ചിട്ടുണ്ടെന്നും മൂവാറ്റുപുഴ എസ് ഐ ടി എം സൂഫി അറിയിച്ചു. ആഡംമ്പര ജീവിതം നയിച്ചിരുന്ന ബിനു താൻ മനോരമ ലേഖകൻ ആണെന്നാണ് ഇടക്കാലത്ത് കോതമംഗലം സ്വദേശിനിയെ വിശ്വസിപ്പിച്ചിരുന്നതെന്നും വ്യക്തമായിട്ടുണ്ട്. താൻ വീട്ടിലുണ്ടായിരുന്ന അവസരത്തിൽ ബിനുവിന്റെ മൊബൈലിൽ നിന്നും ഭാര്യയ്ക്ക് കോളെത്തിയിരുന്നെന്നും ബിനു മനോരമ എന്നാണ് പേര് കോൾസലിസ്റ്റിൽ പേര് കണ്ടതെന്നും ബിജിയുടെ ഭർത്താവ് പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
ഒരു ഓൺലൈൻ ന്യൂസ്സ് പോർട്ടൽ നടത്തുന്നുണ്ടെന്നും ഇതുവഴി വാർത്ത പുറത്തുവിടുമെന്നുമായിരുന്നു ബിനുമാത്യുവിന്റെ ഭീഷണി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുള്ളത്. പുത്തൻകുരിൽ നടിയുടെ വീട്ടിൽ അത്താഴം കഴിക്കാനെത്തുകയും തുടർന്ന് നാട്ടുകാർ തടഞ്ഞുവയ്ക്കുകയും ചെയ്ത എസ് ഐയിൽ നിന്നും സംഭവത്തിന്റെ എക്സ്ക്ലൂസിവ് ദൃശ്യം കൈയിലുണ്ടെന്നും പുറത്തുവിടാതിരിക്കാൻ ലക്ഷങ്ങൾ വേണന്നും ബിനു ആവശ്യപ്പെട്ടതായുള്ള വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
പിതാവ് മരണപ്പെട്ട ഇഞ്ചൂർ സ്വദേശിനിയെ വലയിലാക്കി 10 ലക്ഷരൂപ തട്ടുന്നതിനും ബിനു ശ്രമിച്ചിരുന്നതായിട്ടുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. വീടും സ്ഥലവും പണയപ്പെടുത്തി 10 ലക്ഷം രൂപ നൽകിയാൽ ബിസിനസ്സിൽ പങ്കാളിയാക്കാമെന്നും ഇതുവഴി നല്ലൊരുതുക വീട്ടിലേക്ക് ലഭിക്കുമെന്നും വെളിപ്പെടുത്തി ഇയാൾ പെൺകുട്ടിയുടെ മാതാവിനെ സമീപിച്ചിരുന്നു. ആലോചിക്കാമെന്നറിയിച്ച് മാതാവ് ഇയാളെ മടക്കി. പിന്നീട് കുടുംബാംഗങ്ങളുമായി ആലോചിച്ചപ്പോൾ ഇത്തരത്തിലൊരു നീക്കം വേണ്ടെന്ന് അഭിപ്രായമുയർന്നതിനാൽ മാതാവ് ഈ വഴിക്കുള്ള നീക്കം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. വാർത്ത കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഹൈറേഞ്ചിലെ കഞ്ചാവ് വിൽപ്പനക്കാരനിൽ നിന്നും ബിനു 5000 രൂപ കൈപ്പറ്റിയതായും മുവാറ്റുപുഴ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബിനുവിനെ കണ്ടെത്താൻ പൊലീസ് കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസും ഇറക്കിയിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്