ജീവന്റെ തുടിപ്പു തുടങ്ങുന്നതു മുതൽ നമുക്കൊപ്പമുള്ള ശാശ്വതസത്യം ഒന്നേയുള്ളു-അമ്മ! ആ അമ്മയെന്ന സത്യത്തെ സ്വജീവിതത്തിൽ ദൈവമായി കണ്ട രജിത് കുമാറിനെ കുടുംബത്തിന്റെ വിലയറിയാത്തവൻ എന്ന് വിമർശിച്ച ആര്യ അറിയുന്നുണ്ടോ നിങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ എത്രമേൽ അപഹാസ്യയായിരിക്കുന്നുവെന്ന യാഥാർത്ഥ്യം? ഡോ. രജിത് കുമാറിന്റെ മാതൃസ്നേഹത്തെ കുറിച്ച് അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു
അഞ്ജു പാർവ്വതി പ്രഭീഷ്
മലയാളികളായ പ്രേക്ഷക ലക്ഷങ്ങൾക്ക് കൈയടിക്കാനും വിമർശിക്കാനുമുള്ള ധാരാളം അവസരങ്ങളും പഴുതുകളും നല്കിക്കൊണ്ട് ബിഗ്ബോസ് മലയാളം സീസൺ 2 ജൈത്രയാത്രതുടരുകയാണ്. പതിവുപ്പോലെ തന്റെ മാസ് ഡയലോഗുകളിലൂടെയും സ്വതസിദ്ധമായ ശൈലിയിലൂടെയും ഡോ.രജിത് കുമാർ പ്രേക്ഷകഹൃദയങ്ങളിൽ സ്ഥാനം നേടി മുന്നോട്ടുപ്പോകുമ്പോൾ വെറുപ്പിന്റെ രാഷ്ട്രീയവുമായി കുടുംബാംഗങ്ങളിൽ ചിലർ അദ്ദേഹത്തിനെതിരെ പടനയിക്കുന്നുണ്ട്. അദ്ദേഹത്തിനെതിരെ കുടുംബത്തിന്റെ വില അറിയാത്തവനെന്ന വിലകുറഞ്ഞ വിമർശനവുമായി വന്ന ആര്യ ആ വിമർശനത്തിലൂടെ സ്വയം അപഹാസ്യയായി പൊതുസമൂഹത്തിനു മുന്നിൽ മാറുകയാണ്.
ജോലിക്കിടയിൽ ഒരു സ്ത്രീയിൽ നിന്നും മർദനമേറ്റ സെക്യൂരിറ്റി ജീവനക്കാരനായ യുവാവിനെ കുറിച്ചുള്ള വാർത്ത ഏറെ വേദനയോടെയും അമർഷത്തോടെയുമാണ് നമ്മൾ ഓരോരുത്തരും വായിച്ചും കേട്ടുമറിഞ്ഞത്.അതുകഴിഞ്ഞ് ഏറെ സന്തോഷത്തോടെയും ആദരവോടെയും വായിച്ചറിഞ്ഞ വാർത്തയായിരുന്നു ആ റിങ്കുവെന്ന യുവാവിന് കാലടി ശ്രീ.ശങ്കരാ കോളേജിലെ അദ്ധ്യാപകനും പൊതുപ്രവർത്തകനുമായ ഡോ. രജിത് കുമാർ സാമ്പത്തികസഹായം നല്കിയെന്നത്.അദ്ദേഹം റിങ്കുവിനു നല്കിയ അരലക്ഷം രൂപയേക്കാൾ എന്നെ സ്വാധീനിച്ചത് അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ച വികാരമായിരുന്നു.അന്ന് മുഖ്യധാരാമാധ്യമങ്ങളിൽ വാർത്താപ്രാധാന്യം കൊടുത്തത് ആ രൂപയ്ക്കായിരുന്നതിനാൽ അധികമാരും അറിയാതെയും വായിക്കപ്പെടാതെയും പോയത് എന്തിന്റെ പേരിൽ റിങ്കുവിനു സാമ്പത്തികസഹായം അദ്ദേഹം കൊടുഞ്ഞുവെന്നതാണ്. അതിന് ഒറ്റ ഉത്തരമേയുള്ളൂ-കറയറ്റ മാതൃസ്നേഹം!
റിങ്കുവെന്ന ബി.ടെക്കുക്കാരൻ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു സെക്യൂരിറ്റി ജീവനക്കാരനായത് തന്റെ അമ്മയെ സംരക്ഷിക്കാൻ വേണ്ടി മാത്രമായിരുന്നു.ഉന്നതപദവിയായ ലക്ചറർ സ്ഥാനം വേണ്ടെന്നു വച്ച് അമ്മയ്ക്കൊപ്പം നില്ക്കാനായി മാത്രം ഹയർ സെക്കണ്ടറി അദ്ധ്യാപകന്റെ തസ്തിക ചോദിച്ചുവാങ്ങിയ രജിത് എന്ന മകനല്ലാതെ മറ്റാർക്കാണ് റിങ്കുവിന്റെ ഉള്ളുരുക്കം അത്രവേഗത്തിൽ മനസ്സിലാക്കാൻ കഴിയുക? രോഗിയായ അമ്മയുടെ മനസ്സുവേദനിക്കുമെന്നോർത്താണ് പ്രതികരിക്കാതിരുന്നത് എന്ന റിങ്കുവിന്റെ വാക്കുകളിൽ മാതൃഹൃദയം തൊട്ടറിയാൻ രജിത്കുമാർ എന്ന മകന് പെട്ടെന്നു കഴിഞ്ഞത് ജീവിതം ഒരമ്മയ്ക്കുമാത്രമായി മാറ്റിവച്ചതുക്കൊണ്ടാണ്.ലോകത്തിലെ എല്ലാ അമ്മമാരും എന്റെ അമ്മയാണെന്ന് പറയുകമാത്രമല്ല ജീവിച്ചുകാണിച്ചുകൊടുക്കുകയും ചെയ്ത ഒരാളാണ് ഡോ.രജിത് കുമാർ. ഡോ.രജിത് കുമാർ ഏർപ്പെടുത്തിയ അര ലക്ഷം രൂപ ധനസഹായം ശ്രീ. റിങ്കുവിന് കാലടി ശ്രീശങ്കരാ കോളേജിൽ വച്ച് 17 -10 - 19 ന് നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ.സുരേഷ് കൈമാറുന്ന ചടങ്ങിൽ പ്രസംഗിക്കുമ്പോൾ അദ്ദേഹം വികരാധീനനായി മാറിയത് കണ്ട സഹ അദ്ധ്യാപിക എന്നോട് അതേക്കുറിച്ച് പറഞ്ഞ വാക്കുകൾ ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ട്.' സ്വാർത്ഥലാഭത്തിനു വേണ്ടി പെറ്റ വയറുകളെ തെരുവുകളിലും അഗതിമന്ദിരങ്ങളിലും വലിച്ചെറിയുന്ന ഇന്നിന്റെ യുവത്വങ്ങൾക്ക് രജിത് കുമാറെന്ന മനുഷ്യനോട് പത്തു നിമിഷം സംസാരിക്കാൻ കഴിഞ്ഞാൽ മാതൃത്വത്തിന്റെ പരിപാവനതയെന്തെന്ന് മനസ്സിലാക്കാൻ കഴിയുമായിരുന്നു'.
ബിഗ്ബോസ് ഹൗസിൽ സഹകുടുംബാംഗങ്ങളിൽ നിന്നും നേരിടുന്ന കടുത്ത അവഗണനകളെയും അപഹാസ്യങ്ങളെയും പുഞ്ചിരിയോടെ നേരിടുന്ന അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു തൂവിയതും ശബ്ദം ഇടറിപ്പോയതും അമ്മയെക്കുറിച്ചുള്ള ഓർമ്മകളിൽ മാത്രമാണ്.അലീനയ്ക്കു മുന്നിൽ തൊണ്ട ഇടറി വിവരിക്കുന്നുണ്ട് അദ്ദേഹം അമ്മയുടെ അവസാനനാളുകളെക്കുറിച്ച്.ദൈവത്തിൽ നിന്ന് നമുക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് അമ്മ. നമ്മൾ അമ്മയ്ക്കായി എന്ത് ചെയ്താലും, അമ്മ ചെയ്ത ത്യാഗങ്ങൾക്കു മുന്നിൽ അതൊക്കെ വെറും നിസ്സാരമെന്നു അദ്ദേഹം പറയുന്നുണ്ട്.അത് അദ്ദേഹം വെറും വാക്കായി പറഞ്ഞതല്ലെന്ന് അദ്ദേഹത്തെ അടുത്തറിയുന്നവർക്കറിയാം.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആ അമ്മ അവശനിലയിൽ കിടക്കുമ്പോൾ ഊണും ഉറക്കവുമില്ലാതെ ദിവസങ്ങളോളം ഐസിയുവിനു മുന്നിൽ കാവലിരുന്ന ആ മകൻ അന്ന് അവിടുത്തെ ജീവനക്കാർക്കും രോഗികളുടെ കൂട്ടിരിപ്പുകാർക്കും കൗതുകമായത് രൂപസവിശേഷതകാരണമായിരുന്നു.
അന്ന് അദ്ദേഹം fb പേജിൽ കുറിച്ച പോസ്റ്റിലെ ചില വരികൾ ഇവിടെ കൊടുക്കുന്നു.
'എന്റെ സഹോദരങ്ങൾ അറിയാൻ, നേരത്തേ ശ്രദ്ധിച്ചാൽ ദുഃഖിക്കേണ്ട. ശ്രദ്ധിക്കാത്തതിന്റെ ഫലം ഞാൻ പറയാം. പലതും തെറ്റായി ഞാൻ കേട്ടിരുന്നതിനാൽ, സത്യത്തിൽ ഞാൻ ഏറെ വെറുത്തിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് 95% മരണം സംഭവിച്ച് കഴിഞ്ഞ എന്റെ അമ്മയുമായി 14-4-19 ൽ അത്യാഹിത വിഭാഗത്തിൽ കാലം എന്നെ കൊണ്ടുവന്നു. Chronic Liver Cyrrosis & Gallbladder Stone. ശ്രദ്ധിക്കാതെ അനുസരിക്കാതെ കൊണ്ടു നടന്നതിനാൽ കാര്യങ്ങൾ വഷളായി. Private Hospital-ലിൽ പോകാൻ ചിന്തിച്ചെങ്കിലും ഞാൻ ഏറെ വിശ്വസിക്കുന്ന TVM MCH ലെ സർജറി S3 വിഭാഗത്തിലെ Asso. Prof. Dr. കൃഷ്ണകുമാർ സാർ ഇവിടെ കൊണ്ട് വരാൻ നിർദ്ദേശിച്ചു. ഞാൻ അനുസരിച്ചു. പരിശോധനകൾക്ക് ശേഷം പറഞ്ഞു, ഇൃശശേരമഹ ആണ്. എന്നാലും ശ്രമിക്കാം. Admit ചെയ്തു .അദ്ദ്ദേഹം തന്നെ എല്ലാം Direct ചെയ്തു.
24 മണിക്കൂറും വേദന കൊണ്ട് വിളിക്കുന്ന അമ്മയുടെ വേദന മാറ്റണം എന്ന ചിന്ത മാത്രമായിരുന്നു എന്റെ മുന്നിൽ. സർജറി നടത്തി കല്ല് നീക്കണം. എന്നാൽ 80 വയസ്സ്, ഷുഗർ, പ്രഷർ, Heart, lungs, Liver etc എല്ലാം പ്രശ്നങ്ങൾ . Child C വിഭാഗത്തിലുള്ള Liver ആയതിനാൽ സർജറി ചെയ്യാൻ കഴിയില്ല എന്ന് Anasthesia വിഭാഗം വിധിയെഴുതി.
വീണ്ടും പലവട്ടം നടന്നു. സ്നേഹൂർവ്വം Doctors എന്നെ നിരുൽസാഹപ്പെടുത്തി. അവസാനം Dr. വിശ്വനാഥൻ സാറിന്റെ കാല് പിടിച്ചു. എന്തുവന്നാലും പരാതിയില്ല എന്ന് സത്യവാങ്മൂലം നൽകി. ഓരോ ദിവസവും ഞാൻ തളരുകയും എന്റെ പ്രാർത്ഥനയുടെ ശക്തി വളരുകയും ചെയ്തു. എനിക്ക് ആശ്വാസവുമായി എല്ലാ സഹായങ്ങളും ചെയ്യ്ത് തന്നു കൊണ്ട് MCH ന്റെ സൂപ്രണ്ട് Prof. Dr. ഷർമ്മാദ് സാറിനെ ദൈവം അയച്ച് തന്നു. കൂടാതെ അമ്മയെ സർജറിക്ക് വേണ്ടി തയ്യാറാക്കാനായി Geriatric വിഭാഗം HOD and Prof Bb Dr. അരുണ മാഡവും Team ഉം മുന്നോട്ട് വന്നു. ഇതിന്റെ യെല്ലാം Master Brain ദൈവവും കൃഷ്ണകുമാർ സാറുമായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു.
MCH ൽ പലരും റിലേ ഓടുമ്പോൾ ഞാൻ ഒറ്റക്ക് രോഗിയുടെ അടുക്കൽ നിന്ന് മെഡിക്കൽ സ്റ്റോർ or Lab or ഹോട്ടൽ ഓടിക്കൊണ്ടിരുന്നു. കൂടാതെ എന്റെ വാട്ട്സാപ്പിലൂടെ ആയിര ക്കണക്കിന് സഹോദരങ്ങൾ എന്റെ അമ്മക്ക് വേണ്ടിയും ഡോക്ടേർസിന് വേണ്ടിയും പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു. വേദങ്ങളിൽ നിന്നും ഞാൻ മനസ്സിലാക്കിയ ഒരു ദാനം ഞാൻ ദൈവത്തിന് നൽകി. എന്റെ ഇനിയുള്ള ജീവന്റെ -ആയുസിൽ നിന്നും 10 വർഷം എന്റെ അമ്മക്ക് വേണ്ടി നൽകി. വാക്കിൽ നേരുള്ളവർ പറഞ്ഞാൽ ദൈവം അത് സ്വീകരിക്കും. ചിലർ ഇത് കേട്ട് പരിഹസിക്കും. അത്തരക്കാർ സ്വാർത്ഥരായ മക്കളായിരിക്കും.'
ആ മനുഷ്യനെയാണ് ആര്യയെന്ന മത്സരാർത്ഥി കുടുംബത്തിന്റെ വില അറിയാത്ത മനുഷ്യനെന്ന് വിമർശിച്ചത്.ആര്യേ,ഈ ലോകത്ത് പകരം വയ്ക്കാനാകാത്ത ഒരൊറ്റ ബന്ധമേയുള്ളൂ! അതാണ് അമ്മ! ജീവന്റെ തുടിപ്പു തുടങ്ങുന്നതുമുതൽ നമുക്കൊപ്പമുള്ള ശാശ്വതസത്യം! ആ സത്യത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ആ മനുഷ്യനല്ലാതെ മറ്റാർക്കാണ് കുടുംബമൂല്യങ്ങളെ കുറിച്ച് പറയാൻ കഴിയുക.? കുടുംബത്തിന്റെ നെടുംതൂണെന്ന് എല്ലാവരും സമ്മതിക്കുന്ന മാതൃത്വത്തെ ഇത്രമേൽ അറിഞ്ഞ,ആദരിച്ച അദ്ദേഹത്തെയാണോ ഒരു ഗെയിമിൽ സ്റ്റാറാകാൻ വേണ്ടി സ്വന്തം കുഞ്ഞിനെ 100 ദിവസം കാണാതെയിരിക്കാൻ മനസ്സുകാണിച്ച നിങ്ങൾ വിമർശിക്കുന്നത്? മാനവ സംസ്കൃതിയുടെ അടിസ്ഥാനം അമ്മയാണ് ആര്യേ.
ഗർഭാവസ്ഥയിൽ `ഈറ്റുനോവ്', ജനനം കൊടുക്കുമ്പോഴുള്ള പേറ്റുനോവ്', തന്നോളം വളർത്തി വലുതാക്കുമ്പോഴുള്ള 'പോറ്റുനോവ്,' അങ്ങനെ എല്ലാ നൊമ്പരങ്ങളിലൂടേയും ഒരമ്മ കടന്നു പോകുമ്പോഴാണ്, ഓരോ വ്യക്തിയും സ്വന്തം കാലിൽ നിൽക്കാൻ തക്ക വിധം പ്രാപ്തനാകുന്നത്. അങ്ങനെ മക്കൾ പ്രാപ്തരാകുമ്പോൾ സംരക്ഷിക്കപ്പെടുന്നതിനു പകരം തെരുവിൽ അലയേണ്ടിവരുന്ന അമ്മമാരുടെ കദന കഥകൾ ദിവസവും കേൾക്കുന്ന സമൂഹത്തിലാണ് രജിത് സാറിനെപ്പോലുള്ള മക്കൾ ആദരവിനു പാത്രമാകുന്നത്. രജിത് സാറെന്ന മത്സരാർത്ഥി ഷോ ജയിച്ചാലും ഇല്ലെങ്കിലും ജനമനസ്സുകളിൽ ഹീറോ ആകുന്നത് ഇങ്ങനൊക്കെയാണ്.ഒരു ജനതയാകമാനം അദ്ദേഹഞ്ഞിനു കുടുംബമായി മുന്നിലുള്ളപ്പോൾ ,അദ്ദേഹത്തെ ഉള്ളറിഞ്ഞ് സ്നേഹിക്കുമ്പോൾ അങ്ങകലെ ജനിമൃതികൾക്കപ്പുറമിരുന്ന് ആനന്ദാശ്രു പൊഴിക്കുന്നുണ്ടാകും ഭാഗ്യവതിയായ ഒരമ്മ.
Stories you may Like
- ഫേസ്ബുക്ക് കാമുകനെ തേടി പാക്കിസ്ഥാനിലെത്തിയ ഇന്ത്യൻ യുവതിക്ക് വിവാഹം
- ഇന്ത്യൻ യുവതിയുമായി പ്രണയത്തിലല്ലെന്ന് പാക്കിസ്ഥാൻ യുവാവ്
- പാക്കിസ്ഥാനിൽ പോയി ഇന്ത്യയിൽ മടങ്ങിയെത്തിയ അഞ്ജുവിനെ കാണാനില്ല
- പാക്കിസ്ഥാന്റെ സൗന്ദര്യത്തെ പുകഴ്ത്തി വീണ്ടും അഞ്ജുവിന്റെ വീഡിയോ
- രാജസ്ഥാനിൽ നിന്നുള്ള യുവാവ് പാക് യുവതിയെ ഓൺലൈനിലൂടെ വിവാഹം കഴിച്ചു
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്