നിങ്ങളുടെ സമ്പത്ത് നാളെ എന്തു ചെയ്യണമെന്ന മനപ്രയാസത്തോടെ നിങ്ങൾ രാത്രി ഉറങ്ങാൻ കിടക്കുന്നതെങ്കിൽ ഞങ്ങൾ പകൽ ചെയ്ത ഈ സേവനത്തിന്റെ മനസംതൃപ്തിയിലാണു കിടന്നുറങ്ങുന്നത്; ഹമീദ് കൊടവണ്ടിക്ക് മൃതദേഹങ്ങളെ മതവിവേചനമില്ലാതെ പരിപാലിക്കാനും കൈകാര്യം ചെയ്യാനും മനക്കരുത്ത് നൽകുന്നത് എല്ലാം മത കൽപ്പനയെന്ന വിശ്വാസം; ഇപ്പോഴിതാ 'മരണ ഗ്രൂപ്പിന്' കൺവെൻഷനും; മഞ്ചേരിയിലെ പരേതർക്ക് വേണ്ടി ജീവിതം മാറ്റിവച്ച സന്നദ്ധ സേവകന്റെ കഥ
മറുനാടൻ മലയാളി ബ്യൂറോ
മഞ്ചേരി: വാട്സാപ്പിലെ മരണ ഗ്രൂപ്പിനും കൺവെൻഷൻ.. മരണ ഗ്രൂപ്പെന്നാൽ മരണം അറിയിക്കാനുള്ള ഗ്രൂപ്പ്. വാട്സാപ്പിന്റെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും മരണ ഗ്രൂപ്പിന്റെ കൺവൻഷൻ. പരേതർക്കു വേണ്ടി ജീവിതം മാറ്റിവച്ച ഹമീദ് കൊടവണ്ടി. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ സുപരിചതനാണ് ഈ പേരുകാരൻ. ഹമീദിന്റേതാണ് മരണ ഗ്രൂപ്പ്. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രി ഡോക്ടർമാർ, ആശുപത്രി സ്റ്റാഫ്, മഞ്ചേരിയിലെയും പരിസരങ്ങളിലെയും പൊലിസ് ഉദ്യോഗസ്ഥർ, സന്നദ്ധസേവകർ, രാഷ്ട്രീയക്കാർ, സാമൂഹ്യ പ്രവർത്തകർ തുടങ്ങി എല്ലാവർക്കും സുപരിചിതമാണ് ഹമീദ് കൊടുണ്ടിയുടെ ജീവിതം.
പോസ്റ്റ്മോർട്ടം ടേബിളിൽ കീറിമുറിച്ച മൃതദേഹം പൊതിഞ്ഞുകെട്ടി തരുമ്പോൾ ഏറ്റുവാങ്ങാൻ ഉറ്റവർ മരവിച്ച മനസ്സുമായി നിൽക്കുമ്പോൾ മുൻപിൽ കാണുന്ന ഒരു മുഖമാണ് ഹമീദിന്റേത്. കയ്യുറ ധരിച്ച്, പുതയ്ക്കാൻ വെള്ള തുണിയുമായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറി പരിസരത്തു നടക്കുന്ന കുറിയ മനുഷ്യൻ. ഈ മനുഷ്യന്റേതാണ് മരണം അറിയിക്കാനുള്ള വാട്സാപ്പ് ഗ്രൂപ്പ്. അഡ്മിനും ഹമീദാണ്.മഞ്ചേരിയിലെയും പരിസരത്തെയും മരണ വിവരം അറിയിക്കാനാണ് ഗ്രൂപ്പ്. ഇതിനകം ആയിരങ്ങളുടെ മരണ വിവരം ഗ്രൂപ്പിലൂടെ നാട് അറിഞ്ഞു. മരണ വിവരം മാത്രമാണ് ഇതിൽ നൽകുക. മറ്റെന്തെങ്കിലും അയച്ചാൽ അയാൾ ഗ്രൂപ്പിൽനിന്നു പുറത്ത്. പിന്നീട് തിരിച്ചെടുക്കില്ല. ജനാധിപത്യ രീതിയിലാണ് ഗ്രൂപ്പ് പ്രവർത്തനം. ഇതിന്റെ ഭാഗമായിരുന്നു കഴിഞ്ഞ ദിവസം നടന്ന കൺവെൻഷൻ
മൃതദേഹം പരിപാലനം, മരണ വാർത്തകൾ നാടിനെ അറിയിക്കുക തുടങ്ങിയവ ജീവിത ദൗത്യമായി കരുതുകയാണ് ഹമീദ്. ദുരൂഹ മരണം, ആത്മഹത്യ, അപകടത്തിൽ മരിച്ചത്, തിരിച്ചറിയാത്തത് തുടങ്ങി ദിവസം 2 മൃതദേഹം എങ്കിലും മോർച്ചറിയിൽ എത്തും. ഡോക്ടറുടെ ജോലി കഴിഞ്ഞാൽ മോർച്ചറിക്കു മുൻപിൽ ഏറ്റുവാങ്ങാൻ ഹമീദ് ഉണ്ടാകും. കുളിപ്പിക്കാൻ, വെള്ള പുതയ്ക്കൽ, എംബാം ചെയ്യൽ, ആംബുലൻസ് ഒരുക്കൽ തുടങ്ങിയവയ്ക്കു സൗകര്യം ഒരുക്കും. ചിലപ്പോഴതു മരിച്ചു ദിവസങ്ങൾ കഴിഞ്ഞ മൃതദേഹങ്ങളുമാകാം. മൃതദേഹങ്ങളെ അവയുടെ മതാചാരപ്രകാരം പരിപാലനവും കഴിഞ്ഞാണ് ബന്ധുക്കൾക്ക്, ബന്ധപ്പെട്ടവർക്കു കൈമാറുക. ഹമീദിനെ സഹായിക്കാൻ കൊച്ച് ആർമിയും ഉണ്ട് ഇന്ന്. പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹങ്ങൾക്കുമേലുള്ള മതപരമായ ചടങ്ങുകൾ നിർവഹിക്കുക എന്നത് എല്ലാവരും അനുഭവിക്കുന്ന വലിയ പ്രതിസന്ധിയാണ്. എന്നാൽ, ഹമീദും സംഘവും ഇക്കാര്യത്തിലാണ് ഏറെ വിദഗ്ദ്ധർ. മൃതദേഹങ്ങൾ ഏറ്റുവാങ്ങി വൃത്തിയാക്കി അതതു മതക്കാർക്കനുസരിച്ചു കർമങ്ങൾ നിർവഹിച്ചു ബന്ധപ്പെട്ടവർക്ക് ഏൽപ്പിക്കുകയാണ് ഹമീദ് ചെയ്യുന്നത്.
എത്ര സമ്പത്തുള്ളവനും ദൈവവിധിക്കു മുൻപിൽ നിസാരനാണ്. നിങ്ങളുടെ സമ്പത്ത് നാളെ എന്തു ചെയ്യണമെന്ന മനപ്രയാസത്തോടെയാണു നിങ്ങൾ രാത്രി ഉറങ്ങാൻ കിടക്കുന്നതെങ്കിൽ, ഞങ്ങൾ പകൽ ചെയ്ത ഈ സേവനത്തിന്റെ മനസംതൃപ്തിയിലാണു കിടന്നുറങ്ങുന്നത്. ഈ സന്നദ്ധ പ്രവർത്തകർക്കു സേവനമെന്നതു വിശ്വാസത്തിന്റെ ഭാഗമാണ്. മൃതദേഹങ്ങളെ മതവിവേചനമില്ലാതെ പരിപാലിക്കാനും കൈകാര്യം ചെയ്യാനും മനക്കരുത്ത് നൽകുന്നതും ആ വിശ്വാസം തന്നെയാണ്. അതുകൊണ്ട് പലരും ഈ സേവന പ്രവർത്തനത്തിനു വില നിശ്ചയിച്ചപ്പോൾ ഇതു തന്റെ മതത്തിന്റെ കൽപനയാണെന്നു പറഞ്ഞു തിരസ്കരിക്കേണ്ടി വന്നിട്ടുണ്ട് ഹമീദിന്.
ഹമീദ് കൊടവണ്ടിക്ക് പാരമ്പര്യമായി കിട്ടിയതാണ് ഈ സേവനമനസ്. പ്രത്യേകിച്ചും മൃതദേഹ പരിപാലനം. പിതാവും പിതാവിന്റെ അച്ഛനും ഇത്തരം സേവനങ്ങൾക്കു നാട്ടിൽ കേളികേട്ടവരായിരുന്നു. പൊതുപ്രവർത്തനങ്ങളിലും സന്നദ്ധ സേവനങ്ങളിലും അവർ എന്നും മുൻപിലുണ്ടായിരുന്നു. പിതാവിന്റെ കൂടെ മയ്യിത്ത് പരിപാലനത്തിനു സഹായിക്കാൻ പോകാറുണ്ടായിരുന്നു. എന്നാൽ ആദ്യമായി അത്തരമൊരു കാര്യം നേരിട്ട് ചെയ്യുന്നത് പിതാവിന്റെ മയ്യിത്ത് തന്നെയാണ്. 1993ൽ പിതാവിന്റെ മൃതദേഹം കുളിപ്പിച്ചു തുടക്കമിട്ട ആ സേവനദൗത്യം രണ്ടര പതിറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു.
പിതാവ് മുഹമ്മദിന്റെ മൃതദേഹം പരിപാലിച്ചാണു തുടക്കം. 1993ൽ ആയിരുന്നു മരണം. ജില്ലാ ആശുപത്രി ആയിരുന്നപ്പോൾ സിമന്റ് തറയിൽ വച്ചാണ് മൃതദേഹം പരിപാലിക്കൽ. തേലക്കാട് ബസ് അപകടം, ഓടക്കയം കോളനി ഉരുൾപൊട്ടൽ, കവളപ്പാറ ദുരന്തം തുടങ്ങി ഏതാനും കൂട്ടമരണത്തിലും ഹമീദിന്റെ സേവന ഹസ്തം എത്തി. കവളപ്പാറയിൽ ചെളി പുരണ്ട 28 മൃതദേഹങ്ങൾ ഹമീദിന്റെ നേതൃത്വത്തിൽ കഴുകി വൃത്തിയാക്കി മേശയിൽ കിടത്തി. അതിനു കലക്ടറുടെ പ്രത്യേക പുരസ്കാരവും തേടിയെത്തി.
മെഡിക്കൽ കോളജിന്റെ പഴയരൂപം ജില്ലാ ആശുപത്രിയായിരുന്നു. ഓടിട്ട പുരയായിരുന്നു അന്നത്തെ മോർച്ചറി. പോസ്റ്റ്മോർട്ടം നടത്തുന്ന സിമന്റ് തറയിൽ തന്നെയായിരുന്നു അന്നു മൃതദേഹം വൃത്തിയാക്കാനും ഡ്രസ്സ് ചെയ്യാനും ഉപയോഗപ്പെടുത്തിയിരുന്നത്. അസൗകര്യങ്ങൾക്കു നടുവിലാണെങ്കിലും മയ്യിത്ത് കുളിപ്പിക്കലും കഫൻ ചെയ്യലുമടക്കം അന്ന് ഒറ്റയ്ക്കു തന്നെ നിർവഹിച്ചു. ഇപ്പോൾ ഗവ. മെഡിക്കൽ കോളജ് കോംപൗണ്ടിൽ തന്നെ മയ്യിത്ത് കുളിപ്പിക്കുന്നതടക്കമുള്ള മൃതദേഹ പരിപാലനത്തിനുള്ള കെട്ടിടം വന്നതിനു പിന്നിലും ഹമീദിന്റെ കരങ്ങളുണ്ട്. വ്യാപാരി വ്യവസായി ജില്ലാ സെക്രട്ടറിയായി സേവനം ചെയ്തിരുന്ന ഇ.കെ ചെറിയാക്കയുടെ ശ്രമഫലമാണ് ഇന്നു കാണുന്ന മോർച്ചറിക്കടുത്തുള്ള മൃതദേഹം കുളിപ്പിക്കാനുള്ള കെട്ടിടം. ജില്ലാ പഞ്ചായത്തിനു കീഴിൽ ആശുപത്രിക്കു പുതിയ ബ്ലോക്ക് വന്നപ്പോൾ ചെറിയാക്ക ഹമീദിനെ വിളിച്ച് ഇവിടെ സൗകര്യപ്പെടുത്തിയാൽ ചെയ്തുവരുന്ന ഈ സേവനം വിപുലപ്പെടുത്തിക്കൂടെ എന്നാരായുകയും അതിനുവേണ്ട അംഗീകാരം ജില്ലാപഞ്ചായത്തിൽനിന്ന് വാങ്ങുകയും ചെയ്തു. അങ്ങനെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി 2007ൽ ആ കെട്ടിടം നിർമ്മിച്ചു.
പുതിയ കെട്ടിടം വന്നതോടെ മോർച്ചറിയിലെത്തുന്ന ഏതു മൃതദേഹവും വൃത്തിയാക്കുന്ന കാര്യം സ്വയം ഏറ്റെടുത്തു ചെയ്യാൻ തുടങ്ങി. അതിൽ മുസ്ലിമും ഹിന്ദുവും ക്രിസ്ത്യാനിയും ആദിവാസിയും ഇതര സംസ്ഥാനക്കാരും അജ്ഞാതരും എല്ലാമുണ്ടാകും. കത്തിക്കരിഞ്ഞു തിരിച്ചറിയാൻ കഴിയാതെ വെന്തുരുകിയവരും ദിവസങ്ങളോളം ആരും കാണാതെ കിടന്ന അളിഞ്ഞ മൃതദേഹങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു. സ്വന്തം കുടുംബം പോലും ധൈര്യത്തോടെ അടുക്കാൻ അറക്കുന്ന ബോഡി പോലും ഒരു വൈമനസ്യവുമില്ലാതെ ഹമീദും കൂട്ടരും ഏറ്റെടുത്തു വൃത്തിയാക്കി ബന്ധുക്കൾക്കു കൈമാറും.
സന്നദ്ധ സേവനത്തിന്റെ ഭാഗമായി ഇവർക്ക് രണ്ട് ആംബുലൻസുമുണ്ട്. പോസ്റ്റ്മോർട്ടം കഴിഞ്ഞ മൃതശരീരം വീട്ടിലെത്തിക്കാൻ മലപ്പുറം ജില്ലയിൽ പൂർണമായും സൗജന്യമായി ആംബുലൻസ് സഹായത്തിനെത്തും. മഞ്ചേരിയിലും പരിസരത്തും ഡയാലിസിസ് ചെയ്യുന്നവരെ ആശുപത്രിയിലെത്തിക്കാനും തിരിച്ചു വീട്ടിലെത്തിക്കാനും ദിവസവും സർവിസ് നടത്തിക്കൊണ്ടിരിക്കുന്നു. ഇപ്പോൾ നാൽപതോളം രോഗികൾക്ക് ഇതിന്റെ ഗുണം ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. മഞ്ചേരി മുനിസിപ്പാലിറ്റി വൈസ് ചെയർമാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട് ഈ കാരുണ്യമനുഷ്യൻ, ഹമീദ് കൊടവണ്ടി. ഇപ്പോൾ മഞ്ചേരി സെൻട്രൽ ജുമാമസ്ജിദ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചുവരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്