അച്ചൻ കൈയേറിയത് പതിനൊന്ന് ഏക്കർ കടൽ ഭൂമി; മറിച്ച് വിറ്റത് മത്സ്യ തൊഴിലാളികൾക്കും; തട്ടിപ്പ് തിരിച്ചറിഞ്ഞ് ചോദിച്ചതിന് മത്സ്യ തൊഴിലാളി കുടുംബത്തെ ഊരുവിലക്കിയതും ഇടവക വികാരി മെൽബിൻ സൂസ; ജനിച്ച് വളർന്ന അടിമലത്തുറ ഇന്ന് ഉഷാറാണിക്ക് പേടി സ്വപ്നം; ലോഡ്ജിൽ താമസിക്കുന്ന കുടുംബം തുറയിൽ എത്തിയാൽ ഇല്ലാതാക്കുമെന്നും ഭീഷണി; പള്ളിക്കമ്മറ്റിയുടെ കള്ള പരാതിക്കൊപ്പം പൊലീസും; ലത്തീൻ സഭയുടെ ക്രൂരത തുറന്ന് കാട്ടി കടൽ കൈയേറ്റം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം : അടിമലത്തുറയിൽ പള്ളികമ്മിറ്റി അനധികൃതമായി പതിനൊന്ന് ഏക്കർ തീരപ്രദേശം കയ്യേറി മൽസ്യ തൊഴിലാളികൾക്ക് മറിച്ചു വിറ്റ സംഭവത്തിൽ വൈദികന്റെ നടപടികളെ ചോദ്യം ചെയ്ത മത്സ്യത്തൊഴിലാളി കുടുംബത്തെ ഊരുവിലക്കി ലത്തീൻ പള്ളിക്കമ്മിറ്റി അധികാരികൾ. വൈദികനോട് കയർത്തതിന് കുടുംബം ഒരു ലക്ഷം പിഴ നൽകണമെന്നാണ് കമ്മിറ്റിയുടെ ശാസന. ഉഷാറാണിയും കുടുംബവും ഇപ്പോൾ നഗരത്തിലെ ലോഡ്ജിലാണ് താമസിക്കുന്നത്. ഊര് വിലക്ക് വന്നതോടെ അടിമലത്തുറയിലേക്ക് എത്താനുള്ള ഭയത്തിലാണ് ഇവരിപ്പോൾ.
ഇടവക വികാരിയുടെ മെൽബിൻ സൂസയുടെ നടപടികളിൽ വിയോജിപ്പുകൾ പ്രകടിപ്പിച്ചതോടെയാണ് ഇവർക്കെതിരെ ഊര് വിലക്ക് അടക്കം പിഴയടക്കാൻ വരെ പള്ളി കമ്മിറ്റി ഉത്തരവിട്ടിരിക്കുന്നത്. സംഭവത്തോടെ, ലോഡ്ജിൽ താമസിക്കുന്ന ഇവർക്ക് പ്രദേശത്തേക്ക് എത്തിയാൽ ഭീഷണിയുള്ളതായി സൂചനയുണ്ട്. എന്നാൽ, സംഭവത്തിൽ പൊലീസിലും സഭാ നേതൃത്വത്തിനും പരാതി നൽകിയെങ്കിലും യാതൊരുവിധ നടപടിയും ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും ഉഷാറാണി ആരോപിക്കുന്നു.
ജനിച്ച് വളർന്ന അടിമലത്തുറ ഇന്ന് ഉഷാറാണിക്ക് പേടിസ്വപ്നമാണ്. ഇടവക വികാരി മെൽബിൻ സൂസയുടെ നടപടികളിൽ വിയോജിപ്പുകൾ പ്രകടിപ്പിച്ചതോടെ പള്ളിക്കമ്മിറ്റിയുടെ കരടായി. ചെറിയമ്മയും ഇടവകാംഗവുമായ മേഴ്സിയുടെ അർബുദ രോഗ ചികിത്സക്ക് സഹായം ചോദിച്ചതോടെ എല്ലാം അതിരുവിട്ടു. ഈ കുടുംബം വിഴിഞ്ഞം സ്റ്റേഷനിലും സഭാ നേതൃത്വത്തിനും പരാതി നൽകി. രണ്ടും ഇഴഞ്ഞ് നീങ്ങുകയാണ്. തുറയിൽ എല്ലാം തീരുമാനിക്കുന്നത് വൈദികനെന്ന് ഉഷാറാണി പറഞ്ഞു. ഉഷാറാണി തന്നെ ആക്രമിച്ചുവെന്നാണ് വൈദികൻ പറയുന്നത്. തിരിച്ചും പൊലീസിൽ പരാതി നൽകി. രോഗം, തുറയിലെ വിലക്ക്, കുഞ്ഞുങ്ങളുടെ ദുരിതം, ഒപ്പം പൊലീസ് കേസ് എല്ലാംകൊണ്ടും നട്ടംതിരിഞ്ഞിരിക്കുകയാണ് ഉഷാറാണിയും കുടുംബവും. വിഷയത്തിൽ ഇടപെടുമെന്ന് വനിതാ കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, പള്ളികമ്മിറ്റി അനധികൃതമായി പതിനൊന്ന് ഏക്കർ തീരപ്രദേശം കയ്യേറി മൽസ്യ തൊഴിലാളികൾക്ക് മറിച്ചു വിറ്റുവെന്ന് ജില്ലാ കളക്ടർ സർക്കാരിന് റിപ്പോർട്ട് ഇന്നലെ നൽകിയിരുന്നു. അന്വേഷണത്തിൽ അൻപത്തിഅഞ്ച് സെന്റ് റവന്യൂ ഭൂമിയും കയ്യേറിയതായി തെളിഞ്ഞിട്ടുണ്ട്. അടുത്ത കാലത്ത് ഉണ്ടായിട്ടുള്ള ഏറ്റവും വലിയ തീരദേശചൂഷണമാണ് തിരുവനന്തപുരം അടിമലത്തുറയിൽ ഉണ്ടായിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നത്. ഇത് സംബന്ധിച്ച കണ്ടെത്തലുകൾ അടങ്ങിയ റിപ്പോർട്ട് റെവന്യൂ വകുപ്പ് മുഖ്യ മന്ത്രിക്കു കലക്ടർ സമർപ്പിച്ചു. മുഖ്യ മന്ത്രിയുമായി ആലോചിച്ചു തുടർനടപടികൾ സ്വീകരിക്കുമെന്നും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ വ്യക്തമാക്കിയത്. ഇത്തരത്തിൽ വഞ്ചിക്കപ്പെട്ട മൽസ്യ തൊഴിലാളികളെ സർക്കാർ പുനരധിവസിപ്പിക്കാനുള്ള പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്യുമെന്നും, ഒരു തരത്തിലും കയ്യേറ്റം അനുവദിക്കില്ല എന്നും. കൈയേറ്റത്തിന് പട്ടയം നൽകില്ലെന്നും റവന്യൂ മന്ത്രി പറഞ്ഞതിന് പിന്നാലെയാണ് പള്ളികമ്മിറ്റിയുടെ തീരദേശ കയ്യേറിയത് ചോദ്യം ചെയ്ത വീട്ടമ്മയെ ഊരുവിലക്കുമായി ഇവർ എത്തുന്നത്.
സർക്കാരിനെ വെല്ലുവിളിക്കുന്ന സമീപനം അംഗീകരിക്കാൻ കഴിയാൻ കഴിയില്ലെന്നും റവന്യൂ മന്ത്രി പറഞ്ഞിരുന്നു. അടിമലത്തുറയിലെ ലത്തീൻ പള്ളിക്കു കീഴിലുള്ള അമലോത്ഭവ മാതാ കമ്മിറ്റി 11 ഏക്കറോളം തീരം കയ്യേറി മൽസ്യ തൊഴിലാളികൾക്ക് ഭൂമി മറിച്ചു വിൽക്കുകയാണ് ഉണ്ടായത്. ഇത്തരത്തിൽ 266 കുടുംബങ്ങളെയാണ് പള്ളി കമ്മിറ്റി വഞ്ചിച്ചത്. സംസ്ഥാന സർക്കാർ തന്നെ മൽസ്യ തൊഴിലാളികൾക്ക് ഇവിടെ ഭൂമിയും വീടും സൗജന്യമായി നൽകാൻ പദ്ധതിയിട്ടിരുന്നു. ഇത് അട്ടിമറിക്കപ്പെട്ടു. പിന്നീട് പള്ളി കമ്മിറ്റി തീരം കയ്യേറി മൂന്ന് സെന്റ് വീതം വിഭജിച്ചു വില്പന നടത്തുകയായിരുന്നു. സ്ഥലം വാങ്ങുന്നവർക്ക് യാതൊരു രേഖയും നൽകില്ല പള്ളിയുടെ സംരക്ഷണം എല്ലായിപ്പോഴും ഉണ്ടാകുമെന്നാണ് മൽസ്യ തൊഴിലാളികളെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്.
പിന്നീട് കമ്മിറ്റിയിൽ നിന്ന് വാങ്ങിയ സ്ഥലത്തു നിർമ്മാണ പ്രവർത്തനങ്ങൾ നടത്തണമെങ്കിൽ മൽസ്യ തൊഴിലാളികൾക്ക് വീണ്ടും പണം മുടക്കേണ്ടതായ അവസ്ഥ വിശേഷമാണ് ഉള്ളത്. ഇത്തരത്തിൽ നൂറിലധികം വീടുകളാണ് ഇവിടെ ഇപ്പോൾ ഉയർന്നിരിക്കുന്നത്. അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ ആയതിനാൽ ഇടവക നൽകിയ ഭൂമിയിൽ വീട് വെച്ചവർക്കു വെള്ളമോ വൈദുതിയോ ലഭിച്ചിട്ടില്ല. നൂറ്റിതൊണ്ണൂറോളം കുടുംബങ്ങൾ ഇത്തരത്തിൽ ചതിക്കപ്പെട്ടതായാണ് പ്രാഥമിക വിവരം. രണ്ടുകോടിയിലധികം രൂപയാണ് തീരഭൂമി കച്ചവടത്തിൽ പള്ളിയും കമ്മിറ്റിയും തട്ടിയെടുത്തത്.
ഇവ കൂടാതെ വാണിജ്യ ആവശ്യങ്ങൾക്കും പള്ളി തീരം കയ്യേറിയതായി റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്. ഇത്തരത്തിൽ ഒന്നര ഏക്കർ കയ്യേറ്റ ഭൂമിയിൽ വിശാലമായ കൺവെൻഷൻ സെന്റർ ആണ് പണിതുയർത്തിരിക്കുന്നത്. കൈയേറ്റ ഭൂമിയിലാണ് കൺവെൻഷൻ സെന്റർ നിൽക്കുന്നതെന്ന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ഹൈക്കോടതി ഇത് പൊളിക്കണമെന്നു ഉത്തരവിട്ടിരുന്നെങ്കിലും മൽസ്യ തൊഴിലാളികളെ മുൻനിർത്തി പള്ളി കമ്മിറ്റി പ്രതിഷേധിച്ചതിനാൽ ഉദ്യോഗസ്ഥർക്ക് ഉത്തരവ് നടപ്പാക്കാതെ തിരികെ പോകേണ്ടി വന്നു. കടൽ ക്ഷോഭമടക്കമുള്ള പ്രതികൂല കാലാവസ്ഥകളിൽ നിന്നും ആളുകളെ രക്ഷിക്കാനാണ് കൺവെൻഷൻ സെന്റർ എന്നാണ് പള്ളി അധികൃതരുടെ പക്ഷം.
തീരഭൂമിയിൽ കുരിശു വെച്ചിരിക്കുന്നതിനാൽ സർക്കാർ ഭൂമിയല്ല എന്നാണ് പള്ളി അധികാരികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു വെച്ചിരിക്കുന്നത്. ഇതിന്റെ മറവിലാണ് ഇതുവരെ കച്ചവടം പൊടിപൊടിക്കുന്നത്. ഇതിനിടയിൽ വിദേശമലയാളികൾ അടക്കമുള്ളവർക്ക് ഭൂമി മറിച്ചു വിൽക്കുവാൻ ശ്രമം നടക്കുന്നതായും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. അതെ സമയം അടിമലത്തുറയിൽ മൽസ്യ തൊഴിലാളികൾക്കായി സർക്കാർ കൊണ്ടുവന്ന ഭവനപദ്ധതി അട്ടിമറിച്ചു തന്നെയാണ് ലത്തീൻ പള്ളി തീരം കയ്യേറി വില്പന നടത്തിയതെന്ന് വ്യക്തമായതിനാൽ സർക്കാർ സ്വീകരിക്കുന്ന തുടർനടപടികൾ എന്തൊക്കെയായിരിക്കും എന്ന് ആകാംഷയോടെ കാത്തിരിക്കുകയാണ് ജനങ്ങൾ.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍