മലവെള്ളം കുത്തിയൊഴുകി വന്നപ്പോൾ ഉറക്കത്തിൽ ജീവൻ നഷ്ടമായത് 17 പേർക്ക്; അഞ്ച് പേർ ഇപ്പോഴും കാണാമറയത്ത്; പൂർണമായി ഇല്ലാതായത് 55 വീടുകൾ; വയനാട് പുത്തുമല ദുരന്തം ഓർമകളിൽ നിന്ന് മായും മുമ്പേ സമീപത്ത് ചെമ്പോത്തറയിൽ കുന്നിടിക്കലും മണ്ണ് കടത്തലും തകൃതി; മണ്ണ് കൊണ്ടുപോകുന്നത് വീട് നഷ്ടപ്പെട്ടവർക്കെന്ന് മേപ്പാടി പഞ്ചായത്ത്; ലോറികൾ യഥാർഥത്തിൽ പായുന്നത് സ്വകാര്യ ഇഷ്ടികക്കളത്തിലേക്ക്; ടിപ്പറും ജെസിബിയും പൊക്കി വയനാട് എസ്പി ഹീറോ ആയെങ്കിലും വീണ്ടുമൊരു ദുരന്തഭീതിയിൽ പുത്തുമലക്കാർ
എം മനോജ് കുമാർ
കൽപ്പറ്റ: പുത്തുമലയും കവളപ്പാറയും കേരളം മറക്കുമോ? കഴിഞ്ഞ ഓഗസ്റ്റിൽ ഒരേ സമയം നടന്ന ഉരുൾപൊട്ടലിൽ താഴ്വാരത്തിലെ ജീവിതങ്ങളെ ഒന്നാകെ തന്നെയാണ് ഈ ദുരന്തങ്ങൾ അപഹരിച്ചത്. മൂന്ന് കിലോമീറ്റർ ദൂരത്തിൽ 50 മീറ്ററോളം വീതിയിൽ കുതിച്ചെത്തിയ പ്രളയജലത്തിന്റെ സംഹാരതാണ്ഡവമാണ് പുത്തുമലയിൽ നടന്നത്. 17 പേരാണ് പ്രളയത്തിൽ മുങ്ങിയത്. 85 വീടുകളിൽ 55 വീട് പൂർണമായും തകരുകയും ചെയ്തു. മലപ്പുറം കവളപ്പാറയിലെ ദുരന്തത്തിൽ 59 പേർക്ക് ജീവൻ നഷ്ടമാവുകയും 44 ഓളം വീടുകൾ ഒലിച്ചു പോവുകയും ചെയ്തു. ഗാഡ്ഗിൽ കമ്മിഷൻ റിപ്പോർട്ടിലെ കൈ ചൂണ്ടലുകളെ കേരളത്തെ വീണ്ടും ഓർമ്മിപ്പിച്ച ദുരന്തമായിരുന്നു ഇത്. മലയും കുന്നുമൊക്കെ നാമാവശേഷമാക്കിയാൽ മലയിറങ്ങുന്ന ദുരന്തം ജനതയെ മണ്ണിന്നടിയിലാക്കുമെന്ന് ഈ ദുരന്തങ്ങൾ വീണ്ടും ഓർമ്മിപ്പിച്ചു. തത്ക്കാലത്തേക്കെങ്കിലും കരിങ്കൽ ക്വാറികൾക്ക് വിലക്ക് വീണു. മലയും കുന്നുമിടിക്കുന്ന ജെസിബികൾക്കും നിരോധനം വന്നു. അതൊക്കെ ആഴ്ചകളോ, മാസങ്ങളോ മാത്രം. വയനാടിലെ മണ്ണ്-ക്വാറി മാഫിയകൾ ഇടക്കാലത്തിനു ശേഷം വീണ്ടും ഇപ്പോൾ സജീവമായിരിക്കുന്നു.
മേപ്പാടിയിൽ രാത്രികാലങ്ങളിലെ കുന്നും മലയും ഇടിച്ച് നിരത്തുന്നത് ഇപ്പോൾ സ്ഥിരം കാഴ്ച്ചയാവുകയാണ്. മരങ്ങൾ മുറിച്ച് മാറ്റിയതിനെ തുടർന്ന് മണ്ണിനടിയിൽ നടന്ന പൈപ്പിങ് പ്രതിഭാസമാണ് പുത്തുമല ദുരന്തം എന്നാണ് ജിയോളജി വകുപ്പിന്റെ പിന്നീടുള്ള പഠനം പറഞ്ഞത്. ഒൻപത് ഇടങ്ങളിൽ നിന്നായി ഒന്നര മീറ്ററോളം ആഴത്തിലുള്ള മണ്ണ് താഴേക്ക് ഒലിച്ചെത്തി. അഞ്ചു ലക്ഷം ടൺ മണ്ണും അഞ്ചു ലക്ഷം ഘന മീറ്റർ വെള്ളവുമാണ് ഒഴുകിയെത്തിയത്. ഇതാണ് നിരവധി ജീവനുകളെടുത്ത പുത്തുമല ദുരന്തത്തിനു കാരണമായത്. ഒരു ജനതയെ മൊത്തത്തിൽ ഇല്ലാതാക്കിയ ഈ പുത്തുമലയ്ക്ക് സമീപമുള്ള സ്ഥലങ്ങളിൽ മണ്ണ് മാഫിയയുടെ തേർവാഴ്ചയാണ് നടക്കുന്നത് എന്നത് വിരോധാഭാസവുമാകുന്നു. പുത്തുമലയിലെ പുനരധിവാസ പ്രവർത്തനങ്ങൾ നടക്കുമ്പോൾ തന്നെയാണ് മറുവശത്ത് നിർബാധം മണ്ണിടിക്കലും തുടരുന്നത്.
ദുരന്തത്തിൽ മേപ്പാടി പുത്തുമലയിൽ നൂറേക്കറോളം സ്ഥലം ഒലിച്ചുപോയത്. ഇതേ പുത്തുമലയോട് ചേർന്ന ചെമ്പോത്തറയാണ് കുന്നിടിക്കലും മണ്ണ് കടത്തലും തുടരുന്നത്. കുന്നിടിക്കൽ പതിവായപ്പോൾ പൊറുതിമുട്ടി നാട്ടുകാർ രാത്രി വയനാട് എസ്പിയെ വിളിച്ചു പറഞ്ഞപ്പോൾ എസ്പിയുടെ നിർദ്ദേശ പ്രകാരം പൊലീസ് രാത്രിക്ക് രാത്രി തന്നെ കുന്നിടിക്കൽ സ്ഥലത്ത് നിന്നും മൂന്നു ടിപ്പറും ഒരു ജെസിബിയും പിടിച്ചെടുത്തു. എസ്പിയുടെ ഇടപെടൽ ഉള്ളതിനാൽ തത്ക്കാലം ഒന്നും ചെയ്യാനില്ലാത്തതിനാൽ ഈ ടിപ്പറുകളും ജെസിബിയുമെല്ലാം മേപ്പാടി സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുകയാണ്. ഈ ലോറികളും ജെസിബിയും ഇതുവരെ വിട്ടു നൽകിയിട്ടില്ലെന്ന് മേപ്പാടി പൊലീസ് മറുനാടനോട് വ്യക്തമാക്കി. മൂന്നാല് ദിവസം മുൻപാണ് നാട്ടുകാരുടെ പരാതി വന്നപ്പോൾ അർദ്ധരാത്രി എസ്പിയുടെ ഇടപെടൽ വന്നത്. രാത്രി കാലത്ത് മണ്ണ് കൊണ്ടുപോകാൻ വയനാട്ടിൽ ജിയോളജി വകുപ്പ് അനുമതി നൽകുന്നില്ല. പകൽ മണ്ണ് കൊണ്ടുപോകാനാണ് പാസ് നൽകുന്നത്. അതുകൊണ്ട് തന്നെ രാത്രികാല മണ്ണ് കടത്ത് അനധികൃതമാണ്. ടൺ കണക്കിന് മണ്ണാണ് മേപ്പാടിയിൽ നിന്നും രാത്രികാലങ്ങളിൽ കടത്തുന്നത്.
കേരളത്തിലെ ഉരുൾപ്പൊട്ടൽ മേഖലയെന്നു വിശേഷിപ്പിക്കപ്പെടുന്ന പുത്തുമല ഉൾപ്പെടുന്ന മേപ്പാടിയിലാണ് മണ്ണിടിക്കൽ നിർബാധം തുടരുന്നത്. മണ്ണുമായി കുതിക്കുന്ന ടിപ്പറുകളുടെയും ജെസിബികളുടെയും തേർവാഴ്ചയാണ് രാത്രിയിൽ നടക്കുന്നത്. പുത്തുമല ദുരന്തം കൺമുന്നിൽ ഉള്ളതിനാൽ കുന്നിടിച്ച് നിർബാധമുള്ള മണ്ണെടുപ്പ് കണ്ട് ആശങ്കയിലാണ് ജനങ്ങൾ. ഇത്തരം കാര്യങ്ങളിൽ ശക്തമായ നടപടികൾ കൈക്കൊള്ളേണ്ട മേപ്പാടി പഞ്ചായത്ത് അനങ്ങാത്തതും ജനങ്ങളുടെ ഉറക്കം കെടുത്തുന്നു.
നാട്ടുകാർ വിളിച്ച് പറഞ്ഞാണ് കുന്നിടിക്കൽ അറിഞ്ഞു പൊലീസ് എത്തുന്നത്. ജെസിബിയും ടിപ്പറുകളും സ്റ്റേഷനിൽ പിടിച്ചിട്ടാലും നൈസായി ഇവർ ഇറങ്ങിപ്പോകുന്നതും ജനങ്ങളുടെ കൺമുന്നിൽ നിന്നാണ്. എവിടെ നിന്നൊക്കെയുള്ള ശക്തമായ ഇടപെടൽ ഈ കാര്യത്തിലുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. മണ്ണ് മാഫിയയും അധികാര കേന്ദ്രങ്ങളും കൈകോർക്കുമ്പോൾ എന്ത് രക്ഷ എന്ന അവസ്ഥയിലാണ് നാട്ടുകാർ. പുത്തുമല ദുരന്തത്തിന്റെ ഭീതിത ദൃശ്യങ്ങൾ മറയാതെ നാട്ടുകാരുടെ കൺമുന്നിൽ നിൽക്കുമ്പോൾ ഇനി എന്ത് രക്ഷ എന്ന ആശങ്കയിലാണ് മേപ്പാടിക്കാർ.
ടിപ്പറുകൾ രാത്രികാലങ്ങളിൽ വന്നു മേപ്പാടി ചെമ്പോത്തറയിൽ നിന്ന് കുന്നിടിച്ച് മണ്ണു കൊണ്ടുപോവുകയാണ്. നാട്ടുകാരുടെ പരാതി വന്നപ്പോൾ പൊലീസ് ഇടപെടൽ വന്നപ്പോൾ ടിപ്പറുകൾ സ്റ്റെഷനിലെത്തി. പിന്നാലെ ഉന്നതതല വിളികളുമെത്തി. ടിപ്പറുകൾ സ്റ്റേഷനിൽ നിന്ന് ഇറക്കിക്കൊണ്ട് പോവുകയും ചെയ്തു. സിപിഎമ്മിന്റെ പാർട്ടി ഗ്രാമമാണ് മേപ്പാടിയിലെ ചെമ്പോത്തറ. പുത്തുമലയിലെ ആളുകൾക്ക് വീട് വെയ്ക്കാൻ എന്ന രീതിയിലാണ് മണ്ണ് കൊണ്ടുപോകുന്നത്. പക്ഷെ ചില ടിപ്പറുകളിലെ മണ്ണ് നീങ്ങുന്നത് ചെമ്പോത്തറയിലെ സ്വകാര്യ ഇഷ്ടികക്കളത്തിലേക്കാണെന്നും അറിയാൻ കഴിഞ്ഞു. പുത്തുമലയുടെ പേര് പറഞ്ഞാണ് ഈ മണ്ണ് കടത്ത്. വയല് കുഴിച്ചിട്ടാണ് ഈ ഇഷ്ടികക്കളമുണ്ടാക്കുന്നത്. ഈ ഇഷ്ടികക്കളത്തിനു ലൈസൻസ് ലഭിച്ചിട്ടില്ലെന്നും സംസാരമുണ്ട്. മണ്ണ് കൊണ്ട് വന്നു ഇഷ്ടികക്കളത്തിൽ നിറച്ചു മണ്ണ് കുഴിക്കുന്ന പ്രക്രിയ തുടരുന്നതിനാൽ സമീപ പ്രദേശങ്ങളിലെ കിണറുകളിലെ വെള്ളം കലങ്ങുന്നതായും നാട്ടുകാർക്ക് പരാതിയുള്ളതായും അറിയാൻ കഴിഞ്ഞു.
പുത്തുമല ദുരന്തം വന്നത് മേപ്പാടി പഞ്ചായത്തിൽ തന്നെയാണെങ്കിലും മേപ്പാടിയിലെ ഈ കുന്നിടിക്കലിൽ മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് സഹദിനു വലിയ ആശങ്കയുള്ളതായി തോന്നിയില്ല. കുന്നിടിക്കൽ വഴിയുള്ള മണ്ണ് കൊണ്ടുപോകുന്നത് പുത്തുമലയിൽ വീട് നഷ്ടമായവർക്കാണ് എന്നാണ് സഹദ് പറഞ്ഞത്. പക്ഷെ ഈ മണ്ണ് കൊണ്ടുപോകുന്നത് സ്വകാര്യ ഇഷ്ടികക്കളത്തിലേക്ക് ആണെന്ന് പറഞ്ഞപ്പോൾ അതറിയില്ല എന്നാണ് പഞ്ചായത്ത് പ്രസിഡന്റ്് മറുനാടനോട് പറഞ്ഞത്. വ്യാപക മണ്ണിടിച്ചിൽ മേപ്പാടിയിൽ നടക്കുന്നില്ല. വീടും സ്ഥലവും നഷ്ടമായ ആൾക്ക് വീട് വെച്ച് കൊടുക്കാൻ മണ്ണ് കൊണ്ടുവന്നപ്പോൾ പൊലീസ് ടിപ്പറുകൾ പൊക്കി. ആ കാര്യത്തിൽ ഞാനിടപെട്ടിട്ടുണ്ട്. ജെസിബിക്കാർ തമ്മിൽ തല്ലാണ് മേപ്പാടി നടക്കുന്നത്. ഈയിടെയും തമ്മിൽ തമ്മിൽ അടിപൊട്ടി. വിവിധ റോഡു പണികൾ നടക്കുന്നുണ്ട്. അവിടങ്ങളിലുള്ള മണ്ണ് മാറ്റുന്നുണ്ട്. അതൊന്നും കുന്നിടിച്ചുള്ള മണ്ണ് കൊണ്ടുപോകലല്ല-സഹദ് പറയുന്നു.
പഞ്ചായത്ത് പ്രസിഡന്റിന്റെ വാദത്തിനു വിരുദ്ധമായ കാര്യങ്ങളാണ് ജിയോളജി വകുപ്പ് അധികൃതർ പറയുന്നത്. രാത്രി കാലങ്ങളിൽ കുന്നിടിക്കൽ നടക്കുന്നുണ്ട്. പൊലീസ് പലപ്പോഴും ഞങ്ങളെ വിളിച്ച് ഇൻഫോം ചെയ്യാറുണ്ട്. ഞങ്ങൾ പാസ് നൽകിയ ആളുകളല്ല മണ്ണ് കടത്തുന്നത്. രാത്രി കാലങ്ങളിൽ മണ്ണ് കടത്താൻ പാസും നൽകുന്നില്ല. മണ്ണ് കടത്ത് മേപ്പാടിയിൽ നടക്കുന്നുണ്ട്. അതിനു പൊലീസിൽ നിന്നുള്ള വിളികൾ തന്നെ തെളിവാണ്-ജിയോളജി വകുപ്പ് അധികൃതർ പറയുന്നു. ദുരന്തം കേരളത്തെ ഒന്നും പഠിപ്പിക്കുന്നില്ല എന്ന് തന്നെയാണ് പുത്തുമല ഉൾപ്പെടുന്ന മേപ്പാടിയിലെ അനധികൃത കുന്നിടിക്കൽ കേരളത്തോടു വിളിച്ചു പറയുന്നത്. ഇനിയുമൊരു പ്രകൃതി ദുരന്തം മേപ്പാടിയ്ക്കോ കേരളത്തിനോ താങ്ങാൻ കഴിയുന്ന അവസ്ഥയിലല്ല. പക്ഷെ ദുരന്തത്തിലേക്ക് തന്നെയാണ് പ്രയാണം എന്നാണ് മേപ്പാടി നൽകുന്ന സൂചനയും
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്