പ്രിൻസിപ്പാളിന്റെ മാനസിക പീഡനത്തിൽ വിറച്ച അദ്ധ്യാപിക തലകറങ്ങി വീണു മൂത്രമൊഴിച്ചെന്ന മറുനാടൻ വാർത്ത സമ്മതിച്ച് സ്കൂൾ മാനേജ്മെന്റിന്റെ റിപ്പോർട്ട്; ചിട്ടി നടത്തിപ്പ് ചോദ്യം ചെയ്തപ്പോഴായിരുന്നു അദ്ധ്യാപിക തലകറങ്ങി വീണതെന്നും വിശദീകരണം; ആലപ്പുഴ എസ് ഡി വി ഇ എം എച്ച് എസ് എസിനെതിരെ കൂടുതൽ അന്വേഷണം വരും; പ്രിൻസിപ്പൽ ഇന്ദു ദത്ത് നൽകിയ മറുപടി പുറത്താകുമ്പോൾ; വിഷയം ഗൗരവത്തോടെ എടുത്ത് പിണറായി സർക്കാരും
മറുനാടൻ മലയാളി ബ്യൂറോ
ആലപ്പുഴ: ആലപ്പുഴ എസ് ഡി വി ഇ എം എച്ച് എസ് എസിലെ പീഡനങ്ങൾ തുറന്നുകാട്ടി ഒരു സംഘം രക്ഷിതാക്കൾ അയച്ച ഊമക്കത്ത് മറുനാടൻ മലയാളിക്ക് ലഭിച്ചിരുന്നു. ഇത് മനുഷ്യാവകാശ ക്മീഷനും നൽകിയിരുന്നു. ആലപ്പുഴയിലെ പ്രശസ്തമായ സിബിഎസ്ഇ സ്കൂളിലെ പ്രിൻസിപ്പൽ ഇന്ദുദത്ത് ആണ് ഈ ക്രൂരതകളിൽ പ്രതിസ്ഥാനത്ത് വരുന്നത്. ഇന്ദു കൃഷ്ണന്റെ മാനസിക പീഡനത്തിൽ വിറച്ചുപോയ അദ്ധ്യാപിക ഇതേ പ്രിൻസിപ്പാളിന്റെ മുറിയിൽ തല കറങ്ങി വീണു മൂത്രമൊഴിച്ചു പോയത് അടക്കമുള്ള ഞെട്ടിക്കുന്ന സംഭവങ്ങളാണ് ഊമക്കത്തിൽ പറയുന്നത്. 2009-ൽ സ്കൂളിലെ ചീഫ് കോ-ഓർഡിനേറ്ററുടെ പീഡനം സഹിക്കവയ്യാതെ സ്കൂളിലെ പത്താം തരം വിദ്യാർത്ഥി ആത്മഹത്യ ചെയ്തത് മുതൽ സ്കൂൾ വിവാദങ്ങളുടെയും പരാതികളുടെ കേന്ദ്രബിന്ദുവാണ്. മറുനാടൻ വാർത്ത നൽകിയപ്പോൾ പൊലീസിനെ കൊണ്ട് ഭീഷണിപ്പെടുത്താൻ ശ്രമിച്ചു. ഊമക്കത്തിലെ പരാതികൾ ഗൗരവത്തോടെ എടുത്ത് മനുഷ്യാവകാശ കമ്മീഷൻ നടപടി തുടങ്ങി.
മറുനാടന് ലഭിച്ച ഊമകത്തിന് സമാനമായ പരാതി മനുഷ്യാവകാശ കമ്മീഷനും ലഭിച്ചിരുന്നു. സിബിഎസ് ഇ സ്കൂൾ ആയതു കൊണ്ട് അവരും അന്വേഷണം നടത്തി. ആരോപണങ്ങളിൽ സ്കൂൾ നൽകിയ വിശദീകരണത്തിലാണ് മൂത്രം ഒഴിക്കുന്ന തരത്തിൽ അദ്ധ്യാപികയെ പീഡിപ്പിച്ചത് വ്യക്തമാകുന്നത്. സ്കൂളിൽ അനധികൃതമായി ചിട്ടി നടത്തിയെന്നും ഇതിന്റെ വിശദാംശങ്ങൾ കുട്ടിയുടെ മാർക്ക് ബുക്കിൽ എഴുതുകയുമാണ് അദ്ധ്യാപിക ചെയ്തത്. ഇത് പ്രിൻസിപ്പൽ കയ്യോടി പടികൂടി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് പറഞ്ഞപ്പോൾ ടിച്ചർ ബോധം കെട്ടു വീണുവെന്നാണ് വിശദീകരണം.
ഏതു ക്ലാസുകാരൻ ആയാലും വിദ്യാർത്ഥികൾക്ക് കഠിന ശിക്ഷയാണ്. പ്രിൻസിപ്പാളിന്റെ പീഡനം സഹിക്കവയ്യാതെ ഇവിടെ ടീച്ചർ ആയിരുന്ന ഒരു മജിസ്ട്രേറ്റിന്റെ ഭാര്യ രാജിവെച്ചുപോയി. പ്രസവം കഴിഞ്ഞുവരുന്ന ടീച്ചേഴ്സിനു വരെ ലീവ് നൽകില്ല. മൂന്നാം ക്ലാസിലെ വിദ്യാർത്ഥിയെ ശിക്ഷ എന്ന പേരിൽ സ്പോർട്സ് സമയത്ത് ലൈബ്രറിയിൽ കൊണ്ടിരുത്തും. ഇങ്ങിനെ പ്രിൻസിപ്പൽ ഇന്ദു ദത്തിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടത്തുന്ന കൊടുംക്രൂരതകളുടെ സാക്ഷ്യപത്രമാവുകയാണ് സ്കൂൾ കുട്ടികളുടെ രക്ഷിതാക്കൾ മറുനാടന് നൽകിയ ഊമക്കത്തിന്റെ ഉള്ളടക്കം. പ്രിൻസിപ്പാളിന്റെ കൊടുംക്രൂരതകളൂം സ്കൂളിലെ സംഭവവികാസങ്ങളും അന്വേഷിക്കാൻ വിജിലൻസ് അന്വേഷണം വേണമെന്നാണ് ഊമക്കത്തിലെ ആവശ്യം. ഈ കത്ത് മറുനാടൻ സൃഷ്ടിച്ചതാണെന്നായിരുന്നു സ്കൂൾ അധികൃതർ പ്രചരിപ്പിച്ചത്. എന്നാൽ കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയായിരുന്നു ഇതെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലോടെ വ്യക്തമാകുന്നത്. സിബിഎസ്ഇയും സംഭവം ഗൗരവത്തോടെ എടുത്തിട്ടുണ്ട്.
പ്രളയകാലത്ത് കേരളത്തിൽ പരീക്ഷകൾ നടത്തരുത് എന്ന് സർക്കാർ ഉത്തരവ് വന്നപ്പോൾ ഈ സ്കൂളിൽ പരീക്ഷ നടത്തി. വിദ്യാർത്ഥികൾ ഇ മെയിൽ മുഖനെ പരാതി നല്കിയപ്പോ പ്രിൻസിപ്പൽ ചോദ്യപേപ്പർ തിരികെ വാങ്ങി. തുടർന്ന് പ്രശ്നത്തിൽ നിന്നും തലയൂരാൻ സ്കൂൾ ലീഡർ അടക്കമുള്ളവരെക്കൊണ്ടു പരീക്ഷ നടത്തിയില്ല എന്ന് പറഞ്ഞു ഇ മെയിൽ ചെയ്യിപ്പിച്ചതും വിവാദമായിരുന്നു. ഇത് ഗൗരവത്തോടെ സംസ്ഥാന സർക്കാരും എടുത്തിട്ടുണ്ട്. പ്രിൻസിപ്പൽ ഇന്ദു ദത്തും ചീഫ് കോ-ഓർഡിനേറ്ററും കൂടി വിരട്ടിയപ്പോഴായിരുന്നു അദ്ധ്യാപിക പ്രിൻസിപ്പലിന്റെ മുറിയിൽ തലകറങ്ങി വീണ് മൂത്രമൊഴിച്ചത്. ഈ അദ്ധ്യാപിക പൊലീസിൽ പരാതി നൽകിയപ്പോൾ ഇതേ പ്രിൻസിപ്പൽ അദ്ധ്യാപികയെ വശത്താക്കി കേസ് ഇല്ലാതാക്കുകയും ചെയ്തിരുന്നു. അന്നത്തെ മാനേജർ ആർ.കൃഷ്ണൻ എല്ലാത്തിനും കുടെ നിന്നു.
രക്ഷിതാക്കളുടെ കത്തിലെ മറ്റ് ആരോപണങ്ങൾ പ്രിൻസിപ്പൽ വിശദീകരണത്തിൽ തള്ളി പറയുന്നുണ്ട്. കുട്ടിയുടെ ആത്മഹത്യയിൽ അടക്കം പങ്കില്ലെന്നാണ് വിശദീകരണം. ഇന്ദുദത്ത് കാരണം ഒരു പാട് അദ്ധ്യാപികമാർ രാജിവെച്ചുപോയി. മാനസിക പീഡനത്തിൽ മനം മടുത്താണ് മജിസ്ട്രേറ്റിന്റെ ഭാര്യ രാജിവെച്ചു പോയത്. മജിസ്ട്രേറ്റിന്റെ ഭാര്യയ്ക്ക് പോലും രക്ഷയില്ലാ എന്ന് പറയുമ്പോൾ സ്കൂളിലെ പീഡനം എത്രമാത്രമെന്നാണ് രക്ഷിതാക്കളുടേതായി വന്ന ഉമകത്തിൽ ചോദിച്ചിരുന്നത്. ഈ പരാതിയെ ഗൗരവത്തോടെ തന്നെ പിണറായി സർക്കാരും എടുത്തിട്ടുണ്ട്. സിബിഎസ് ഇ സ്കൂൾ ആയതിനാൽ നടപടി എടുക്കാൻ സംസ്ഥാന സർക്കാരിന് സാങ്കേതിക തടസ്സങ്ങളുണ്ട്. എന്നാലും കൃത്യമായ ഇടപെടൽ നടത്താനാണ് നീക്കം. കേന്ദ്രത്തിന്റെ ശ്രദ്ധയിൽ ഈ വിഷയങ്ങൾ കൊണ്ടു വരും.
സ്കൂളിനെതിരെ ഉയർന്ന പരാതികൾ ചുവടെ
ഏതു ക്ലാസുകാരൻ ആയാലും വിദ്യാർത്ഥികൾക്ക് കഠിന ശിക്ഷയാണ്. പ്രിൻസിപ്പാളിന്റെ പീഡനം സഹിക്കവയ്യാതെ ഇവിടെ ടീച്ചർ ആയിരുന്ന ഒരു മജിസ്ട്രേറ്റിന്റെ ഭാര്യ രാജിവെച്ചുപോയി. പ്രസവം കഴിഞ്ഞുവരുന്ന ടീച്ചേഴ്സിനു വരെ ലീവ് നൽകില്ല. മൂന്നാം ക്ലാസിലെ വിദ്യാർത്ഥിയെ ശിക്ഷ എന്ന പേരിൽ സ്പോർട്സ് സമയത്ത് ലൈബ്രറിയിൽ കൊണ്ടിരുത്തും. ഇങ്ങിനെ പ്രിൻസിപ്പൽ ഇന്ദു ദത്തിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടത്തുന്ന കൊടുംക്രൂരതകളുടെ സാക്ഷ്യപത്രമാവുകയാണ് സ്കൂൾ കുട്ടികളുടെ രക്ഷിതാക്കൾ നൽകിയ ഊമക്കത്തിന്റെ ഉള്ളടക്കം.
കുട്ടികളിൽ നിന്നും ഈടാക്കുന്നത് അന്യായ ഫീസാണ്. അമിതമായ ഡോണേഷനും ഈടാക്കുന്നുണ്ട്. കുട്ടികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരു പരിഗണനയും നൽകുന്നില്ല. ആലപ്പുഴയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി കലക്ടറുടെ ഉത്തരവ് വന്നാലും ഈ സ്കൂൾ പ്രവർത്തിക്കും. അധികാരികൾ ഇടപെട്ടു പിന്നെ സ്കൂൾ അടപ്പിക്കും. പ്രളയകാലത്ത് കേരളത്തിൽ പരീക്ഷകൾ നടത്തരുത് എന്ന് സർക്കാർ ഉത്തരവ് വന്നപ്പോൾ ഈ സ്കൂളിൽ പരീക്ഷ നടത്തി. വിദ്യാർത്ഥികൾ ഇ മെയിൽ മുഖനെ പരാതി നല്കിയപ്പോ പ്രിൻസിപ്പൽ ചോദ്യപേപ്പർ തിരികെ വാങ്ങി. തുടർന്ന് പ്രശ്നത്തിൽ നിന്നും തലയൂരാൻ സ്കൂൾ ലീഡർ അടക്കമുള്ളവരെക്കൊണ്ടു പരീക്ഷ നടത്തിയില്ല എന്ന് പറഞ്ഞു ഇ മെയിൽ ചെയ്യിപ്പിച്ചു.
പ്രസവം കഴിഞ്ഞു വന്നാൽ ടീച്ചർമാർക്ക് ലീവ് അനുവദിക്കില്ല. കുട്ടിക്ക് പാല് പോലും നൽകാതെ ജോലി ചെയ്യേണ്ട അവസ്ഥ കേരളത്തിൽ ഒരു ടീച്ചർക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ അത് എസ്ഡിവിഇഎംഎച്ച്എസ്എസിലെ അദ്ധ്യാപികമാർക്ക് മാത്രമാവും. എൽപി വിഭാഗം ടീച്ചറിനെ പ്രിൻസിപ്പൽ വിരട്ടി. അദ്ധ്യാപികയ്ക്ക് വിഷാദ രോഗം വന്നതിനെ തുടർന്ന് ചികിത്സ തേടേണ്ടി വന്നു. ഇന്ദുദത്ത് കാരണം ഒരു പാട് അദ്ധ്യാപികമാർ രാജിവെച്ചുപോയി. മാനസിക പീഡനത്തിൽ മനം മടുത്താണ് മജിസ്ട്രേറ്റിന്റെ ഭാര്യ രാജിവെച്ചു പോയത്. മജിസ്ട്രേറ്റിന്റെ ഭാര്യയ്ക്ക് പോലും രക്ഷയില്ലാ എന്ന് പറയുമ്പോൾ സ്കൂളിലെ പീഡനം എത്രമാത്രമെന്നാണ് ഊമക്കത്ത് ചോദിക്കുന്നത്. ടീച്ചേഴ്സിനെ കുട്ടികളുടെയും ടീച്ചേഴ്സിന്റെയും മുന്നിൽ പരമാവധി ഇൻസൾട്ടു ചെയ്യും. ഏതു ടീച്ചർക്ക് എപ്പോൾ വേണമെങ്കിലും ജോലി നഷ്ടമാകാം എന്ന അവസ്ഥയാണ്.
പ്ലസ് ടുവിന്റെ ടീച്ചർ അടുത്ത ക്ലാസ് എടുക്കുന്നത് രണ്ടാം ക്ളാസിലാവും. പ്രൈമറി വിഭാഗത്തിൽ പഠിപ്പിക്കേണ്ടത് ടിടിസി കഴിഞ്ഞ ടീച്ചറാണ്. ഒരു നിയമവും സ്കൂളിന് ബാധകമല്ല. ഏതെങ്കിലും ടീച്ചർ എതിർത്താൽ അപ്പോൾ ജോലി തെറിക്കും. പിന്നീട് വരുന്നത് പ്രിൻസിപ്പലിന്റെ ഏറാന്മൂളികളാകും. ജൂനിയർ ടീച്ചർമാർ സീനിയർ ടീച്ചർമാരോട് സംസാരിച്ചാലും പ്രിൻസിപ്പൽ ഇടയും. ഈ കാര്യത്തിലുള്ള തിട്ടൂരം പ്രിൻസിപ്പൽ ആദ്യം തന്നെ നൽകിയിട്ടുണ്ട്. പ്രിൻസിപ്പൽ വിഡ്ഢിത്തം പറഞ്ഞാലും സോഷ്യൽ മീഡിയാ ഗ്രൂപ്പിൽ പ്രിൻസിപ്പലിനെ സപ്പോർട്ട് ചെയ്യണം. അല്ലാത്തവർ പിറ്റേന്ന് വിവരമറിയും. ഒന്നും പ്രതികരിക്കാതെ പോകുന്നവരും അടുത്ത ദിവസങ്ങളിൽ നടപടിക്ക് ഇരയാകും. കുട്ടികളുടെ ഭാഗത്ത് തെറ്റ് വന്നതായി പ്രിൻസിപ്പലിന് തോന്നിയാൽ ശിക്ഷ കടുക്കും. അത് പ്രൈമറി വിദ്യാർത്ഥിയോ അല്ലെങ്കിൽ ഹൈസ്കൂൾ വിദ്യാര്ഥിയോ എന്ന വ്യത്യാസവുമൊന്നുമില്ല. ശിക്ഷ ഒരേപോലെയാകും. ഹൈസ്കൂൾ വിദ്യാർത്ഥിയുടെ മനസും പ്രൈമറി വിദ്യാർത്ഥിയുടെ മനസും ഒരുപോലെയാണോ എന്നൊന്നും ഇന്ദു ദത്തിനോട് ചോദിക്കരുത്. നാളെ ആ വിദ്യാർത്ഥിയും വിദ്യാർത്ഥിയെ പിന്തുണയ്ക്കുന്ന അദ്ധ്യാപകനും സ്കൂളിൽ കാണില്ല. കുട്ടികളോട് തെറ്റ് ചെയ്തിട്ടില്ല എന്ന് എഴുതി വാങ്ങും.
കുട്ടികൾ പിന്നീട് എന്തെങ്കിലും ചെയ്താൽ രക്ഷിതാക്കൾക്ക് ഈ കുറ്റസമ്മതം കാണിച്ചുകൊടുക്കും. കുട്ടികൾ തെറ്റ് ചെയ്തില്ല എന്ന് രക്ഷിതാവ് പോലും വിശ്വസിക്കില്ല. ഇതുമാതിരി പ്രവർത്തികളാണ് സ്കൂളിൽ പ്രിൻസിപ്പൽ ചെയ്തുവയ്ക്കുന്നത്. തീരെ ചെറിയ കുട്ടികളെ പോലും മാനസികമായി അങ്ങേയറ്റം പീഡിപ്പിക്കും. പുറത്തു നിർത്തുന്ന കുട്ടികൾക്ക് സസ്പെൻഷൻ ആണെന്നാണ് കുട്ടികൾ പറയുന്നത്. നാലു ദിവസം വരെ ഇങ്ങിനെ സസ്പെൻഷൻ എന്ന പേരിൽ ക്ലാസിനു പുറത്ത് നിർത്താറുണ്ട്. ഇതേ രീതിയിലാണ്കൊച്ചുകുട്ടികളെ സ്പോർട്സ് സമയത്ത് ശിക്ഷ എന്ന രീതിയിൽ ലൈബ്രറിയിൽ ഇരുത്തുന്നതും. ഇങ്ങിനെ ഇരുത്തുമ്പോൾ ഒരു പ്രശ്നം കൂടിയുണ്ട്. മറ്റു കുട്ടികൾ ഓടുന്നതും ചാടുന്നതും ഈ പ്രൈമറി വിദ്യാർത്ഥിയെ കാണിച്ചും കൊടുക്കും. ശക്തമായ മാനസിക പീഡനങ്ങൾക്കാണ് എസ്ഡിവിഇഎംഎച്ച്എസ്എസിലെ കുട്ടികൾ ഇരയാക്കുന്നത് എന്ന് ഊമക്കത്ത് വിരൽചൂണ്ടുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്