ബജറ്റ് പ്രസംഗ കവർ പേജിലുള്ളത് ഗാന്ധിജിയുടെ രക്ത സാക്ഷിത്വത്തിന്റെ അടയാളപ്പെടുത്തൽ; പൊതുവെ ഗാന്ധി വിമർശകരായ മാർക്സിസ്റ്റ് കമ്മ്യുണിസ്റ്റ് പ്രവർത്തകനായ നമ്മുടെ ധനമന്ത്രി അത് ഉപയോഗിച്ചതിലെ രാഷ്ട്രീയം ഇന്നു പ്രസക്തം; കേന്ദ്ര സർക്കാരിനു നേരെയുള്ള വിമർശനത്തിൽ അല്പം കഴമ്പുണ്ട്; പക്ഷെ അത് മാത്രമല്ല കേരളത്തിലെ പബ്ലിക് ഫിനാൻസ് മാനേജ്മെന്റ് പ്രശ്നം: ആടിനെ ആനയാക്കുന്ന വിദ്യ: ജെ എസ് അടൂർ എഴുതുന്നു
ജെ എസ് അടൂർ
ബജറ്റ് ചിത്രങ്ങൾ, വിചിത്രങ്ങൾ : ആടിനെ ആനയാക്കുന്ന വിദ്യ
ബജറ്റ് പ്രസംഗം 194 പേജാണ്. എന്താണ് അതിൽ ഏറ്റവും ഇഷ്ട്ടപെട്ടത്.? ബജറ്റ് പ്രസംഗ കവർ പേജിലുള്ള ചിത്രമാണ്. ഗാന്ധിജിയുടെ രക്ത സാക്ഷിത്വത്തിന്റെ അടയാളപ്പെടുത്തൽ. പൊതുവെ ഗാന്ധി വിമർശകരായ മാർക്സിസ്റ്റ് കമ്മ്യുണിസ്റ്റ് പ്രവർത്തകനായ നമ്മുടെ ധന മന്ത്രി അത് ഉപയോഗിച്ചതിലെ രാഷ്ട്രീയം ഇന്നു പ്രസക്തമാണ്. ബജറ്റ് ഒരു രാഷ്ട്രീയ പ്രസ്താവം എന്ന് കൃത്യമായി പറയുകയാണ് അദ്ദേഹം. എന്തായാലും കേന്ദ്ര സർക്കാരിനു നേരെയുള്ള വിമർശനത്തിൽ അല്പം കഴമ്പുണ്ട്. പക്ഷെ അത് മാത്രമല്ല കേരളത്തിലെ പബ്ലിക് ഫിനാൻസ് മാനേജ്മെന്റ് പ്രശ്നം.
ബജറ്റ് ഇൻ ബ്രീഫിന്റ കവർ ചിത്രവും മനോഹരം.
പിന്നെ ഏത് ചിത്രമാണ് വിചിത്രം? . വെറും നാലു മണിക്കൂറുംകൊണ്ട് തിരുവനന്തപുരത്തു നിന്ന് കാസർകോട്ടിന് കുതിക്കുന്ന ജപ്പാൻ മാതൃകയിലുള്ള സൂപ്പർഫാസ്റ്റ് ട്രെയിനിൽ വെറും ആയിരത്തി അഞ്ഞൂറിൽ താഴെ രൂപ മുടക്കി യാത്ര ചെയ്യുന്ന സ്വപ്ന ചിത്രം. പക്ഷെ ആ ചിത്രം പണ്ട് നമ്മുടെ പ്രിയ മന്ത്രി പറഞ്ഞത് പല സ്വപ്നങ്ങൾ പോലെ അത് അദ്ദേഹത്തിന്റെ മനസ്സിലാണ്. അല്ലാതെ അതിന്റ പ്രൊപോസലോ, ഫണ്ടിങ്ങോ, കോസ്റ്റ് -ബെനിഫിറ്റ് അനാലിസിസോ ഒന്നും നടന്നിട്ടില്ല. എന്തായാലും സംഗതി പണ്ടും പലരും പറഞ്ഞിട്ട് ഉണ്ടെങ്കിലും 2030 ൽ എങ്കിലും ആരെങ്കിലും നടത്തിയാൽ ആദ്യം ബജറ്റിൽ പറഞ്ഞത് നമ്മുടെ മന്ത്രിയാണ് എന്ന് പ്രത്യാശിക്കാം.
ബജറ്റ് ആകെ മൊത്തം കാര്യമെന്താണ്? നികുതിയും അല്ലാത്തതും കടവും എല്ലാകൂടി പ്രതീക്ഷിക്കുന്ന വരുമാനം 1.44211 ലക്ഷം. കോടി ചെലവ് 1.44265 ലക്ഷം. കോടി ഡെഫിസിറ്റ് 29, 295കോടി. ബജറ്റ് വരുമാനത്തിന്റെ 47% ശതമാനം ജി എസ് ടി ഉൾപ്പെടെയുള്ള സംസ്ഥാനത്തിന്റെ വിവിധ നികുതി വരുമാനമാണ്. 10% നികുതി ഇതര വരുമാനമാണ്. ലോട്ടറിയിൽ നിന്ന് പ്രതീക്ഷിക്കുന്നത് 15, 000 കോടിയാണ് അതിൽ മദ്യത്തിൽ നിന്നുള്ള ലാഭവും ഉണ്ട്. 23% യൂണിയൻ സർക്കാരിൽ നിന്ന് ലഭിക്കുന്നത്. 20% ക്യാപ്പിറ്റൽ വരുമാനം.ഇതിൽ കടവും പെടും.
കഴിഞ്ഞ മൂന്ന് വർഷത്തെ ബജറ്റ് പരിശോധിച്ചാൽ കാണുന്ന ചിത്രം വിചിത്രമാണ്. ബഡ്ജറ്റ് എസ്റ്റിമേറ്റിൽ വരുമാനവും ചിലവും വാഗ്ദാനങ്ങളും കൂട്ടിയിട്ട് ബജറ്റ് പ്രസംഗത്തിൽ കത്തിക്കയറും. അവകാശങ്ങൾ യഥേഷ്ടം പറയും. ഇഷ്ട്ടം പോലെ പുട്ടിനു പീര പോലെ സാഹിത്യവും ചേർക്കും. പക്ഷെ റിവൈസ്ഡ് ബഡ്ജറ്റിൽ വരുമാനവും ചിലവും വാഗ്ദാനങ്ങളും ആരും അറിയാതെ ചുരുങ്ങും. യഥാർത്ഥ ചെലവ് അതിലും താഴെ. പണ്ട് കെ എം മാണിയെ ഡോ തോമസ് ഐസക് പ്രതിപക്ഷത്തിരുന്നു വിമർശിച്ചപ്പോൾ അതിനോട് യോജിച്ചയാളാണ്. ഇപ്പോൾ ആ പഴയ വാഗ്ദാനം പായസം പ്രസംഗത്തിൽ നമ്മുടെ ധന മന്ത്രി തോമസ് ഐസക് വിളമ്പുന്നതിൽ അല്പം വിരോധാഭാസമുണ്ട്. അതാണ് പ്രധാന പ്രശ്നം. ഓവർ പ്രോമിസിങ്. അണ്ടർ ഡെലിവെറിങ്.
ബജറ്റിലെ നല്ല കാര്യങ്ങൾ...
ബജറ്റിൽ പല നല്ല നിർദേശങ്ങളുമുണ്ട്. അതിൽ ഇഷ്ടപെട്ടത് സ്ത്രീകൾക്കായി ബഡ്ജറ്റ് അലോക്കേഷൻ കൂട്ടി സ്ത്രീ പക്ഷ ബജറ്റ് ആകുവാനുള്ള ശ്രമമാണ്. എല്ലാ ജില്ലകളിലും ഷീ ലോഡ്ജ് ഒക്കെ നടന്നാൽ കൊള്ളാം. പിന്നത്തേത് അഞ്ഞൂറ് പഞ്ചായത്തിലും നഗരങ്ങളിലും വേസ്റ്റ് മാനേജ്മെന്റ് നടപ്പാക്കും എന്നതാണ്. എത്ര മാത്രം നടന്നു എന്നു അടുത്ത വർഷം കണ്ടിട്ട് പറയാം.
അത് പോലെ നാട്ടിലെല്ലാം 12000 വൃത്തിയുള്ള ടോയ്ലറ്റ് നമ്മുടെ ടൂറിസം മേഖലക്ക് നല്ലതാണ്. മാത്രമല്ല അത് അല്പം ഭാവനയുടെ ആവിഴ്കാരിച്ചാൽ ടോയ്ലറ്റ് - യൂറ്റിലിറ്റി ഷോപ്പ് /കോഫി ഷോപ്പ്, പാർക്കിങ് ഉൾപ്പെടെ സംഘടിപ്പിച്ചാൽ അത് ഏകദേശം അമ്പതിനായിരം പേർക്ക് പുതിയ സംരംഭകത്വ സാധ്യതതയും തൊഴിൽ സാധ്യതയും നൽകും. പിന്നെ ബസ് സർവീസോക്കെ ആപ്പ് ഉപയോഗിച്ചു അന്താരാഷ്ട്ര നിലവാരത്തിലാക്കിയാലും കൊള്ളാം. ജല ഗതാഗതം തുറന്നു കൊടുത്താൽ അത് മാറ്റങ്ങളുണ്ടാകും. വൈദ്യതി ഉപയോഗം കുറക്കാൻ എൽ ഇ ഡി ബൾബ് നടപ്പാക്കാവുന്ന കാര്യമാണ്.
ഈ സർക്കാരിന്റെ കാലത്തു ചെയ്ത ഒരു നല്ല കാര്യം പൊതു വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ഏതാണ്ട് പുതിയ അഞ്ചു ലക്ഷം കുട്ടികൾ പൊതു സർക്കാർ വിദ്യയാലങ്ങളിൽ പോകുന്നു വെന്നതാണ്. ഒരു കാര്യം കൂടി അറിഞ്ഞാൽ മതി വിദ്യാഭ്യസത്തിന്റ/ വിദ്യാർത്ഥികളുടെ ഗുണനിലവാരം. ഇപ്പോൾ എന്തെങ്കിലും എഴുതിയാൽ എല്ലാവരും ജയിക്കുന്ന കാലത്ത്, 12 ക്ലാസിൽ പഠിക്കുന്ന കുട്ടികളിൽപ്പോലും പലർക്കും മലയാളമോ ഇഗ്ളീഷോ തെറ്റ് കൂടാതെ വായിക്കാൻ പ്രയാസമാണ് എന്ന് നേരിട്ട് മനസ്സിലാക്കിയതുകൊണ്ട് പറഞ്ഞതാണ്.
സർക്കാർ താരതമ്യേന നല്ല പ്രകടനം കാഴ്ച്ച വച്ച ഒരു രംഗം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും ആശുപത്രികളുടെയും നിലവാരം മെച്ചപ്പെടുത്താൻ ശ്രമിച്ചു എന്നതാണ്. മന്ത്രിമാരിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച്ച വെച്ചത് ആരോഗ്യ മന്ത്രിയാണ്
കുടുംബശ്രീ നാട്ടിലെല്ലാം ആയിരം ഹോട്ടലുകൾ തുടങ്ങി 25 രൂപക്ക് ഭക്ഷണം കൊടുക്കുന്നു എന്നത് കേൾക്കാൻ കൊള്ളാം. പക്ഷെ 2006 ഇൽ ഇതു പോലെ ഒരു കുടുംബശ്രീ പദ്ധതി പരാജയപ്പെട്ടതിൽ നിന്ന് എന്താണ് പഠിക്കണ്ടത്? നേരിട്ടുള്ള സബ്സിഡി ഇല്ലാതെ 25 രൂപക്ക് ഊണ് കൊടുക്കുക കച്ചോടം പൊട്ടും. ഒരു റെസ്റ്റോറന്റ് നടത്തി പരിചയമുള്ളതുകൊണ്ട് പറയുകയാണ്. മാത്രമല്ല. അങ്ങനെ സബ്സിഡി റെസ്റ്ററെന്റ് ആയിരക്കണക്കിന് തുടങ്ങിയാൽ സ്വയം തൊഴിൽ ചെയ്തു ചെറുകിട റെസ്റ്റോറന്റകൾ നടത്തുന്ന പതിനായിരക്കണക്കിന് ആളുകൾ ചെറുകിട കാപ്പിക്കടയും റെസ്റ്റോറെന്റുകളും പൂട്ടേണ്ടി വരും
എന്തായാലും ചെലവ് ചുരുക്കലിന്റെ ഭാഗമായി കേരള ലോക മഹാ സഭക്ക് വേണ്ടി കൊടുത്തിരിക്കുന്നത് വെറും 12 കോടി മാത്രം അത് പോലെ വേറെ സർക്കാർ മാമാങ്കങ്ങൾക്കും കൊറ്റികളുണ്ട്. ഇങ്ങനെ നടത്തുന്ന വലിയ സർക്കാർ പി ആർ മാമാങ്കങ്ങളും മാന്ദ്യ പാക്കേജിന്റ് ഭാഗമാണോ? അതുകൊണ്ട് ജനങ്ങൾക്ക് എന്ത് പ്രയോജനം? കെ സി എച് ആറിന് 9 കോടിയുണ്ട്. അങ്ങനെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിവിധ സർക്കാർ ഇതര സംരഭങ്ങൾക്കും കൊടികളുണ്ട്. പക്ഷെ ഇവയുടെ പെർഫോമൻസ് ഔട്ട്കം എന്താണ് എന്നത് ഒരു ചോദ്യമായി അവശേഷിക്കുന്നു.
പല നല്ല കാര്യങ്ങളും ചെയ്യുവാനുള്ള ശ്രമം നല്ലതാണ് . പക്ഷെ എന്താണ് പ്രശ്നം? ഈ പറഞ്ഞ കാര്യങ്ങൾക്ക് ചെലവാക്കാൻ പൈസ കിട്ടുമോ. കാരണം കഴിഞ്ഞ വർഷം പറഞ്ഞത് പകുതി പാതിരായി. നികുതി വരുമാനത്തിൽ റിവൈസ്ഡ് എസ്റ്റിമേറ്റ് ഏതാണ്ട് പതിനായിരം കോടിയാണ് കുറവ്. കഴിഞ്ഞ പ്രാവശ്യം ബജറ്റ് എസ്റ്റിമേറ്റിൽ പറഞ്ഞ നികുതി വരുമാനം 65, 784.6 കോടി. റിവൈസ്ഡ് എസ്റ്റിമേറ്റിൽ അത് 55, 671.8 കോടി. കുറഞ്ഞത് 10, 000 കോടി രൂപയാണ്. അടുത്ത വർഷത്തെ ബജറ്റ് വരുമ്പോൾ അത്രയെങ്കിലും കിട്ടുമോയെന്നു കണ്ടറിയണം. ഇപ്രാവശ്യം ബജറ്റ് എസ്റ്റിമേറ്റിൽ ഉള്ള നികുതി വരുമാനം 67, 423 കോടി. അതും റിവൈസ്ഡ് എസ്റ്റിമേറ്റിൽ കുറയാനാണു സാധ്യത. കഴിഞ്ഞ വർഷത്തെ ബജറ്റ് എസ്റ്റിമേറ്റിൽ മൊത്തം ചെലവ് 1.41980 ലക്ഷം കോടി. അത് റിവൈസ്ഡ് എസ്റ്റിമേറ്റിൽ 1.25642 ലക്ഷം. അതായത് കഴിഞ്ഞ ബജറ്റിൽ പറഞ്ഞ കാര്യങ്ങൾ പലതും നടന്നില്ല. കാരണം 15, 000 കോടി രൂപയിലധികം രൂപയുടെ കാര്യങ്ങൾ നടന്നില്ല.
നടക്കാത്ത സ്വപ്ന പദ്ധതികൾ
ഐസക്ക് ബജറ്റ് പ്രസംഗങ്ങളിലെ ഒരു പ്രശ്നം അദ്ദേഹം ആസ്പിരേഷൻസും റിയാലിറ്റിട്ടും കൂട്ടികുഴച്ചു ഒരു സാലഡ് കാഴ്ച്ച വക്കും. മനസ്സിൽ ഉള്ള ആഗ്രഹങ്ങൾ പറയും. പക്ഷെ ബജറ്റ് തപ്പി നോക്കിയാൽ കാശില്ല.
കിഫ്ബി യെ കുറ്റം പറഞ്ഞവരെ അദ്ദേഹം മസാല ബോണ്ട് കാണിച്ചുകൊടുത്തു.. പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞത് കി ഫ് ബി യാണ് ഏറ്റവും നല്ലത് പോലെ സാമ്പത്തിക മാന്ദ്യത്തെ നേരിടാൻ ഉള്ള സ്ട്രാറ്റജി. എന്നിട്ട് കിഫ്ബ് 54, 678 കോടിയുടെ പ്രൊജക്റ്റ് അപ്പ്രൂവ് ചെയ്തു എന്നു പറയും. ഇതു കേൾക്കുന്നവർ ആകെ മതിപ്പ് തോന്നും. എന്നിട്ട് കിഫ്ബി സ്വപ്ന. പദ്ധതികൾ അദ്ദേഹം വിവരിക്കും. നമുക്ക് തോന്നും എല്ലാ അടി പൊളിയാണല്ലോ. പക്ഷെ യാഥാര്ത്ഥത്തിൽ കിഫ്ബി എത്രയാണ് ഇപ്പോൾ ചെലവാക്കുന്നത്. വെറും 4500 കോടി. അപ്പോൾ കേരളത്തിന്റെ സ്റ്റേറ്റ് ഡൊമസ്റ്റിക് പ്രോഡക്റ്റ് (SGDP). ബഡ്ജറ്റ് പറയുന്നത് 9. 78064 ലക്ഷം കോടിയാണ്. എങ്ങനെയാണ് ഇത്രയുമുള്ള ഇക്കോണമിയിൽ അതിന്റ വളരെ ചെറിയ ശതമാനമായ 4500 കോടി കൊണ്ട് എന്ത് സ്റ്റിമുലസ് പാക്കേജാണ് ഉണ്ടാകുന്നത്. അതും വലിയ പലിശക്ക് കടം എടുത്ത തുക. ഇനിയും വരുന്നവർ അടച്ചു തീർക്കണം.
സാമ്പത്തിക വളർച്ച കൂടി, നികുതി കുറഞ്ഞു?
ഈ ഇക്കോണോമിക് സർവേയും നികുതി വരുമാനവും തമ്മിൽ ബന്ധമില്ലാത്തത് എന്താണ് എന്നാണ് ഞാൻ ആലോചിച്ചത്. കാരണം കഴിഞ്ഞ വർഷം കേരളം 7.5 % സാമ്പത്തിക വളർച്ച നേടി. സാധാരണ സാമ്പത്തിക വളർച്ച നേടുമ്പോൾ നികുതി വരുമാനം സ്വാഭാവികമായും കൂടണം. പക്ഷെ കേരളത്തിൽ നേരെ തിരിച്ചാണ് സംഭവിച്ചത്. നികുതി വരുമാനം റിവൈസ്ഡ് എസ്റ്റിമേറ്റിൽ തന്നെ പതിനായിരം കോടിയോളം കുറഞ്ഞു. യഥാർത്ഥ കണക്ക് വരുമ്പോൾ അതിലും കുറവായിരിക്കും.
എന്തുകൊണ്ടാണ് ഇതു സംഭവിച്ചത്? കാരണം കഴിഞ്ഞ വർഷത്തെ വളർച്ചയുടെ ഒരു കാരണം വെള്ള പൊക്കം കഴുഞ്ഞുള്ള ദുരിത്വാശ്വസീത്തിനും പുനർ നിർമ്മാണത്തിനും വിവിധ ചാനലികളിലൂടെ ഇരുപതിനായിരം കോടി ചെലവായി. പിന്നെ തിരെഞ്ഞെടുപ്പിൽ ഏതാണ്ട് 250 കോടി. രൂപയുടെ മൂല്യം ഇടിഞ്ഞതുകൊണ്ട് രൂപയുടെ അളവിൽ റെമിറ്റൻസ് കൂടി. ഇതെല്ലാം കൂടിയാണ് 7.5 % സാമ്പത്തിക വളർച്ചക്ക് കാരണം . പക്ഷെ സാധനങ്ങൾക്ക് വില കൂടിയതിനാൽ ആവറേജ് പേർസണൽ ഉപഭോഗം കുറഞ്ഞു. അതുകൊണ്ട് തന്നെ വ്യപാരികൾ എല്ലാവർക്കും കച്ചവടം കുറഞ്ഞു. സാമ്പത്തിക പ്രശ്നം ഉള്ളതിനാൽ റിയൽ എസ്റ്റേറ്റ് രംഗം മന്ദീഭവിച്ചു. ഇതെല്ലാം നികുതിയെ ബാധിച്ചു .
അന്നും ഇന്നും.
ബഡ്ജറ്റ് പ്രസംഗത്തിൽ ഒരു വലിയ ഭാഗം കഴിഞ്ഞ സർക്കാരിന്റെ കാലത്തു നടത്തിയതിനേക്കാൾ രൂപ കൂടുതൽ ചെലവാക്കി എന്നതാണ്. അത് ഒരു സൂത്രപ്പണിയാണ്. സാമ്പത്തികത്തെ കുറിച്ച് അറിയാവുന്നർക്കറിയാം അത് സ്വാഭാവികമാണ്. കാരണം എന്താണ്? അഞ്ചോ ആറോ കൊല്ലാം മുമ്പുള്ള സ്റ്റേറ്റ് ഡൊമസ്റ്റിക് പ്രോഡക്റ്റ് അല്ല ഇപ്പോൾ. 2011-2012 ലെ കേരളത്തിലെ മൊത്തം വരുമാനം ഇപ്പോഴത്തേതിലും എത്രയോ താഴെയാണ്. അന്നത്തെ ബജറ്റിന്റ സൈസ് നോക്കുക.പത്തു കൊല്ലം മുമ്പ് തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ റെവെന്യു വരുമാനം 26, 526 കോടി. റെവന്യൂ ചെലവ് വെറും 30698 കോടി.. 2011-12 ലെ പ്ലാൻ സൈസ് എത്രയാണ്? വെറും 9141 കോടി. അത് 2014-15 ഇൽ 16797 കോടി. അത് ഇപ്പോൾ 28000 കോടി. അതായത് കേരളത്തിന്റെ ബഡ്ജറ്റ് സൈസ് ഏതാണ്ട് മൂന്നിരട്ടി കൂടി. അപ്പോൾ ചിലവും കൂടും. കേരളത്തിലെ മൊത്തം വരുമാനവും മൂന്നിരട്ടി കൂടി ഏതാണ്ട് 9. 7 ലക്ഷം കോടി 2013 ആദ്യമുള്ള വില നിലവാരം കണക്കുകൂട്ടി ഇപ്പൊഴുള്ളതുമായി താരതമ്യം ചെയ്യുക. സ്വാഭാവികമായും ചെലവ് കൂടും. 2013 ആദ്യം രൂപയുടെ മൂല്യം ഒരു ഡോളറിന് 53-55 രൂപ. ഇപ്പോൾ അത് 69-70.ബജറ്റ് സൈസും ചിലവും കൂട്ടുന്നത് അന്യസരിച്ചു ചിലവും കവറേജും കൂടും. 2009 ലെ ബഡ്ജറ്റ് ചെലവിനെ 2015 ലെ ബഡ്ജറ്റ് ചിലവുമായി ചെയ്താലും കൂടുതൽ ആയിരിക്കും. കാരണം വളരെ സിംപിളാണ്. സാമ്പത്തിക വളർച്ചക്ക് ഒപ്പം ബഡ്ജറ്റ് സൈസും ചിലവും കൂടും. 2025 ലെ ബഡ്ജറ്റ് വച്ചു ഇപ്പോഴത്തെ ബഡ്ജറ്റിനെ അളക്കുന്ന സൂത്രപണിയാണത്. അതുകൊണ്ട് 2016-20 ലെ ബഡ്ജറ്റ് ഫിഗേര്സ് വച്ചു അഞ്ചു കൊല്ലം മുമുള്ളതിനെ അളന്നാൽ അത് ഇരുട്ട് കൊണ്ട് ഓട്ട അടക്കുന്ന പരിപാടിയാണ്. പിന്നെ റോഡിന്റെയും പാലത്തിന്റെയും കാര്യത്തിൽ ഓർക്കേണ്ട ഒന്ന്. 2018 ലെ വെള്ളപ്പൊക്കത്തിലും അത് കഴിഞ്ഞു 2019 ലെ വെള്ളപ്പൊക്കത്തിലും തകർന്ന റോഡുകളും പാലങ്ങളും പണിയാൻ ഏത് സർക്കാരും ചെയ്യുന്ന കാര്യമാണ്. പിന്നെ പ്രളയത്തോട് അനുബന്ധിച്ചു ഞാൻ ഉൾപ്പെടെയുള്ള ലോകമെങ്ങാനമുള്ള ദശ ലക്ഷമാളുകൾ മുഖ്യ മന്ത്രിയുടെ ദുരിത്വാശ്വാസ നിധിയിലേക്ക് കൊടുത്തത് ചെലവാക്കിയിട്ട് അതിനെ അഞ്ചു കൊല്ലം മുമ്പുള്ള കണക്കുമായി താരതമ്യം ചെയ്യുന്നത് പൂച്ച കണ്ണടച്ചു പാല് കുടിക്കുന്നത് പോലെയാണ് പ്രിയ തോമസ് ഐസക്. അത് കാണിച്ചു എല്ലാവരുടെയും കണ്ണിൽ മണ്ണിട്ടാൽ അത് വിലപ്പോകില്ല സർ.
നികുതി
ഇപ്പോൾ സർക്കാർ അന്യായ നികുതി ചുമത്തിയെന്ന ധാരണ എനിക്കില്ല. പക്ഷെ പഞ്ചായത്ത് മുനീസിപ്പാലിറ്റികൾ പിരിക്കുന്ന വലിയ നികുതിക്ക് പുറമെയാണ് ഇതു കൊടുക്കേണ്ടത് എന്നത് ഓർക്കണം. അതായത് നികുതിക്ക് മേൽ നികുതി.
നികുതി കൊടുത്താൽ അതുകൊടുക്കുന്നവരോട് സർക്കാരിനും ബജറ്റിനും അകൗണ്ടബിലിറ്റി ഉണ്ടാകണം. ബജറ്റ് എങ്ങനെ എവിടെ എപ്പോൾ ആർക്ക് വേണ്ടി ചെലവാക്കുന്നു എന്നത് പറയാനും അറിയിക്കുവാനും സർക്കാർ ബാദ്ധ്യസ്ത്തരാണ്. ആരു ഭരിച്ചാലും. ബജറ്റ് അവതരിപ്പിച്ചു ചർച്ച ചെയ്തു ജനം മറക്കുമ്പോൾ. പിന്നെ റിവൈസ്ഡ് ബജറ്റിൽ ആരും അറിയാതെ വക മാറ്റി ചില വഴിക്കും. അത് ബജറ്റ് ഇന്റെഗ്രിറ്റിയുടെയും അക്കൗണ്ടബിലിറ്റിയുടെയും പ്രശ്നമാണ്. അത് മന്ത്രി ഐസക്കിനും നല്ലത് പോലെ അറിയാം എന്നെനിക്കറിയാം.
പിന്നെ ഉള്ള കാര്യം പറയണമെല്ലോ. ശമ്പളവും പെൻഷനും പലിശയും പിന്നെ കമ്മിറ്റഡ് ചിലവുകളും കഴിഞ്ഞു വിവിധ രാഷ്ട്രീയ ഡിമാൻഡുകളെ തൃപ്തിപ്പെടുത്തി വാഗ്ദാനങ്ങൾ എന്നെ അഞ്ചു അപ്പവും രണ്ടു മീനും കൊണ്ട് അയ്യായിരം പേരെ പോഷിപ്പിക്കുന്ന ട്രപ്പീസ് കളിയാണ്.
ബുദ്ധിമാനായ ധനമന്ത്രി പാത്തുമ്മയുടെ ഒരു ആടിനെ വാങ്ങാനുള്ള പൈസ വച്ചു കൊണ്ട് രണ്ട് ആനയെ കാണിച്ചു തന്നിട്ട്, ദാ ഇപ്പോൾ ആനയെ വാങ്ങാൻ പോകുന്നു. രണ്ടാമത്തെ ആനയെ വാങ്ങാനും നമ്മൾ നമ്മൾ കാശ് സംഘടിപ്പിക്കും. അങ്ങനെ ആടിനെ ആനയാക്കും . അപ്പോൾ യാഥാർത്ഥിലുള്ള ഒരടിന് പകരം രണ്ടാന നമുക്ക് ഉണ്ടെന്ന് തോന്നുന്നു വിദ്യ. അത് ആന വികസനമാണ് എന്ന് വരുത്തും. അത് ഒരൊന്നര മിടുക്കാണ്. അതാണ് കൊച്ചിയിലെ അസ്സെന്റ് കഴിഞ്ഞു ദാ വരുന്നു ഒരു ലക്ഷം കോടി നിക്ഷേപം എന്നു ഉറപ്പോടെ പറയുന്നത്. വാക്കുകൾ കൊണ്ട് ഏട്ടിലെ പശുവിനെ കൊണ്ട് പുല്ലു തീറ്റിക്കുന്ന സൂത്രം.
കേരളത്തിൽ ബജറ്റ് എന്ന വളയത്തിനുള്ളിലൂടെ ചാടാൻ സാമ്പത്തിക വൈദഗ്ദ്യം ഉള്ള ഐസക്കിനും അയാസ രഹിതമല്ല.
എന്തായാലും ബജറ്റ് പ്രസംഗത്തിന്റെയും ബജറ്റ് ഇൻ ബ്രീഫിന്റയും കവർ പേജ് എല്ലാ ബജറ്റ് കവർ പേജിലും മനോഹരം. സാഹിത്യംവും നന്നായി. പ്രിയ മന്ത്രി ഐസക്കിന്റ ബജറ്റ് സ്വപ്നങ്ങൾ പ്രവർത്തികമാകട്ടെ എന്ന് പ്രത്യാശിക്കുകയും ആശംസകൾ അറിയിക്കുവാനുമേ കഴിയൂ
Stories you may Like
- തോമസ് ഐസകിന്റെ മറുപടിയിൽ ഞെട്ടി സിപിഎം; ഇഡി നീക്കങ്ങൾ ഇനി നിർണ്ണായകം
- ചോദ്യം ചെയ്യലിനു ഹാജരായില്ല എന്ന ഒറ്റക്കാരണത്താൽ തോമസ് ഐസക്കിനെ ഇഡി അറസ്റ്റ് ചെയ്യില്ല;
- പാഠപുസ്തകങ്ങളിൽ രാജ്യത്തിന്റെ പേര് 'ഇന്ത്യ' യ്ക്ക് പകരം'ഭാരതം'
- ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത് വെറും 58 മിനിറ്റുകളിൽ; വിമർശിച്ച് തരൂർ
- എസ്എഫ്ഐ ക്രൂരതകൾ നിരത്തി ആന്റോ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്