തൊഴിലാളികളോട് ചർച്ച നടത്താൻ നാണക്കേടായതിനാൽ കോടതി പറഞ്ഞിട്ടും തൊടു ന്യായം പറഞ്ഞ് ഒഴിവാക്കി; കേസ് കോടതിയിൽ എത്തിയപ്പോൾ ചർച്ച നടത്തി വരാൻ പറഞ്ഞ് വീണ്ടും കേസ് മാറ്റി കോടതി; ഹൈക്കോടതി നിരീക്ഷകന്റെ സാന്നിധ്യത്തിലുണ്ടാക്കിയ ത്രികക്ഷി കരാർ ലംഘിച്ച് ജീവനക്കാരെ പിരിച്ചുവിടുകയും ബ്രാഞ്ചുകൾ പൂട്ടുന്നതും അംഗീകരിക്കില്ലെന്ന നിലപാടിലേക്ക് സർക്കാരും; മുത്തൂറ്റ് ഫിനാൻസ് മാനേജ്മെന്റ് നീങ്ങുന്നത് ഊരാക്കുടുക്കിലേക്ക്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മുത്തൂറ്റ് ഫിനാൻസിലെ തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് പൊലീസ് സംരക്ഷണം തേടി മാനേജിങ് ഡയറക്ടറും ജോലിക്ക് കയറാൻ തയ്യാറുള്ള ജീവനക്കാരും നൽകിയ ഹർജികൾ ഫെബ്രുവരി 19-ന് പരിഗണിക്കാൻ മാറ്റി. മാനേജ്മെന്റിന് കടുത്ത തിരിച്ചടിയാണ് ഈ കോടതി ഇടപെടൽ. കോടതി നിർദ്ദേശം മാനേജ്മെന്റ് അംഗീകരിക്കുന്നില്ലെന്ന തോന്നലിൽ നിന്നാണ് കേസ് കോടതി മാറ്റിയത്. അതുകൊണ്ട് തന്നെ ഇനി മാനേജ്മെന്റിന്റെ നീക്കങ്ങൾ നിർണ്ണായകമാകും.
പ്രശ്നപരിഹാരത്തിനായി ചർച്ച നടത്താൻ കോടതി നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം ചർച്ചയ്ക്കായി തീയതി നിശ്ചയിച്ചെങ്കിലും ഡയറക്ടർമാരുടെ യോഗം നടക്കുന്നതിനാൽ മാനേജ്മെന്റ് അസൗകര്യം അറിയിച്ചു. അതിനാൽ യോഗം നടന്നില്ല. ഫെബ്രുവരി 17-ന് ചർച്ചയ്ക്ക് തീയതി നിശ്ചയിച്ചുണ്ട്. ഇത് കണക്കിലെടുത്താണ് ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റിയത്. ജീവനക്കാരുമായി ചർച്ച നടത്തുന്നതിന് മുത്തൂറ്റ് ഫിനാൻസ് മുതലാളിമാർക്ക് താൽപ്പര്യമില്ല. സർക്കാർ പലവട്ടം ആവശ്യപ്പെട്ടിട്ട് പോലും ചർച്ചകളോട് മുതലാളിമാർ മുഖം തിരിച്ചിരുന്നു. കോടതി പറഞ്ഞപ്പോഴും ഇതേ നിലപാടാണ് എടുത്തത്. ഡയറക്ടർ ബോർഡ് യോഗത്തിന്റെ കാര്യം പറഞ്ഞ് പൊലീസ് സുരക്ഷ ഉറപ്പിക്കാമെന്നും കരുതി. ഇത് മനസ്സിലാക്കിയാണ് കോടതിയും കേസ് മാറ്റി വച്ച് ശക്തമായ സന്ദേശം നൽകുന്നത്.
ഇതോടെ ജീവനക്കാരുടെ യോഗം മാനേജ്മെന്റിന് വിളിക്കേണ്ട സ്ഥിതിയും വരികയാണ്. ഹൈക്കോടതിയിൽ ജീവനക്കാരുടെ ഹർജിയും ഉണ്ട്. അതുകൊണ്ട് തന്നെ മാനേജ്മെന്റ് സ്വമേധയാ കേസ് പിൻവലിച്ചാലും വിഷയത്തിൽ ഹൈക്കോടതിക്ക് ഇടപെടാനാകും. അങ്ങനെ ആകെ വെട്ടിലായ അവസ്ഥയിലാണ് മൂത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പ്. മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ തർക്കം പരിഹരിക്കാൻ ഹൈക്കോടതി നിരീക്ഷകന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് ഇനി തൊഴിലാളികളുമായി ചർച്ച വേണ്ടെന്ന നിലപാടിലേക്ക് മാനേജ്മെന്റ് എത്തിയത്. പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുത്ത ശേഷം മതി ചർച്ചയെന്ന നിലപാടായിരുന്നു സിഐടിയുവിന്. എന്നാൽ തീരുമാനം പുനഃപരിശോധിക്കാനില്ലെന്ന് മാനേജ്മെന്റും വ്യക്തമാക്കിയതോടെയാണ് ചർച്ച പരാജയപ്പെട്ടത്.
43 ബ്രാഞ്ചുകൾ പൂട്ടുകയും 164 തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തതോടെയാണ് മുത്തൂറ്റ് ശാഖകളിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ സമരം പ്രഖ്യാപിച്ചത്. മാനേജ്മെന്റ് നടപടി ഒത്തു തീർപ്പ് ചർച്ചകളുടെ ലംഘനമാണെന്നാണ് സിഐടിയുവിന്റെ ആരോപണം. സമരത്തിനിടയിൽ കൊച്ചിയിൽ വെച്ച് മുത്തൂറ്റ് എം.ഡിക്ക് നേരെ ആക്രമണവുമുണ്ടായി. തുടർന്ന് ഹൈക്കോടതിയുടെ ഇടപെടലിലായിരുന്നു ഒത്തുതീർപ്പ് ചർച്ചകൾ. എന്നാൽ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാതെ ചർച്ച വേണ്ടെന്ന് സിഐടിയു നിലപാടെടുത്തു. 43 ശാഖകൾ പൂട്ടിയത് ബോർഡ് ആലോചിച്ചെടുത്ത തീരുമാനമാണെന്നും അത് സിഐടിയു പറഞ്ഞാൽ പുനഃപരിശോധിക്കാനാകില്ലെന്ന് മൂത്തൂറ്റ് മാനേജ്മെന്റ് പ്രതിനിധികളും അറിയിച്ചു. ചർച്ചകൾ തുടരാനാണ് ഹൈക്കോടതി നിരീക്ഷകന്റെ നിർദ്ദേശം. ഇതാണ് അട്ടിമറിക്കാൻ ശ്രമിച്ചത്. ഹൈക്കോടതി ഇടപെടലോടെ ചർച്ച തുടരേണ്ട സാഹചര്യമാണ് ഉണ്ടാകുന്നത്.
മുത്തൂറ്റ് ഫിനാൻസിനുമുന്നിൽ ജീവനക്കാർ നടത്തുന്ന സമരം അടിച്ചമർത്താനുള്ള മാനേജ്മെന്റ് നീക്കം വിലപ്പോകില്ലെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഏറ്റെടുക്കുന്ന മുദ്രാവാക്യങ്ങളിൽനിന്ന് പിന്നോട്ടുപോകുന്നവരല്ല തൊഴിലാളികൾ. തൊഴിലാളികൾ സമരം ചെയ്യുന്നത് അവരുടെ ആവശ്യങ്ങൾക്കുവേണ്ടി മാത്രമല്ല, സമൂഹത്തിനുകൂടി വേണ്ടിയാണ്. തൊഴിലെടുക്കാൻ എല്ലാവർക്കും ജനാധിപത്യപരമായ അവകാശമുണ്ട്. അത് ഇല്ലാതാക്കാൻ ശ്രമിക്കുന്നത് നീതി നിഷേധമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മുത്തൂറ്റിലെ ജീവനക്കാരെ മാനേജ്മെന്റ് പുറത്താക്കിയത് നിയമപരമല്ല. അതുകൊണ്ട് അറസ്റ്റ് ചെയ്യേണ്ടത് പുറത്താക്കിയ മുതലാളിയെയാണ്. നിയമാനുസൃതമായി പ്രശ്നം പരിഹരിക്കാൻ തൊഴിൽ മന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ തയ്യാറാകാത്ത ധിക്കാര നിലപാടാണ് മാനേജ്മെന്റിന്റേത്. സമരം രമ്യമായി പരിഹരിക്കാനും പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കാനും മാനേജ്മെന്റ് തയ്യാറായില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് തൊഴിലാളികൾ നീങ്ങുമെന്നും ആനത്തലവട്ടം ആനന്ദൻ വ്യക്തമാക്കിയിട്ടുണ്ട്. മുത്തൂറ്റ് ഫിനാൻസിൽനിന്ന് 166 പേരെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) നടത്തുന്ന സമരം 38---ാം ദിവസത്തിലേക്ക് കടന്നിട്ടുണ്ട്.
മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട് മാനേജ്മെന്റ് ഒത്തുതീർപ്പിനു തയാറാകുന്നില്ലെങ്കിൽ പ്രശ്നപരിഹാരത്തിന് നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ മാനേജ്മെന്റ് സ്വീകരിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ല. മാനേജ്മെന്റിന്റെ നിഷേധാത്മക സമീപനമാണു പ്രശ്ന പരിഹാരത്തിനു തടസം. മുത്തൂറ്റ് സമരം ഒത്തുതീർപ്പാക്കുന്നതിനു ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സർക്കാരുമായി ഉണ്ടാക്കിയ നിർദ്ദേശങ്ങളും കരാറുകളും ലംഘിക്കുന്ന സമീപനമാണു മാനേജ്മെന്റ് സ്വീകരിച്ചിട്ടുള്ളത്. ഒക്ടോബർ പത്തിന് ഹൈക്കോടതി നിരീക്ഷകന്റെ സാന്നിധ്യത്തിലുണ്ടാക്കിയ ത്രികക്ഷി കരാർ ലംഘിച്ച് ഏകപക്ഷീയമായി ജീവനക്കാരെ പിരിച്ചുവിടുകയും ബ്രാഞ്ചുകൾ പൂട്ടുകയുമാണ് മാനേജ്മെന്റ് ചെയ്തത്.
ഇതിനെതിരേ നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് അസോസിയേഷൻ (സിഐടിയു) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ലേബർ കമ്മീഷണർ ഇരു കക്ഷികളേയും ചർച്ചയ്ക്കു ക്ഷണിച്ചെങ്കിലും ബ്രാഞ്ചുകൾ പൂട്ടുന്ന കാര്യത്തിലും തൊഴിലാളികളെ പിരിച്ചുവിടുന്ന കാര്യത്തിലും പിന്നോട്ടില്ലെന്ന നിലപാടാണ് യോഗത്തിൽ മാനേജ്മെന്റ് സ്വീകരിച്ചത്. തുടർന്നു തൊഴിൽ മന്ത്രിയെന്ന നിലയിലും യോഗം ചേർന്നു. ത്രികക്ഷി കരാറിലെ വ്യവസ്ഥകൾ മാനേജ്മെന്റ് ലംഘിച്ചതായും ഇതു നീതിയുക്തമല്ലെന്നും യോഗം വിലയിരുത്തി. 166 തൊഴിലാളികളെ പിരിച്ചുവിട്ടതു സംബന്ധിച്ച് മുത്തൂറ്റ് മാനേജിങ് ഡയറക്ടർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ട്.
സമരം തുടരുന്ന സാഹചര്യത്തിൽ, ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ലേബർ കമ്മീഷണർ പ്രശ്ന പരിഹാരത്തിനു യോഗങ്ങൾ വിളിച്ചുചേർത്തു. പിരിച്ചുവിട്ട ജീവനക്കാരെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കണമെന്ന് 29ന് ഹൈക്കോടതി നിരീക്ഷകന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗം ശുപാർശ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്