ഇരുവശത്തും റോഡില്ലാതെ പാലം ഉപയോഗിക്കാനാവില്ലെന്നു സാമാന്യബുദ്ധിയുള്ള ആർക്കും അറിയാം; എന്നിട്ടും സമീപന പാതിയില്ലാതെ പണി തുടങ്ങി നിർമ്മാണ ജോലികൾ നിലച്ച നേരേക്കടവ് - മാക്കേക്കടവ് പാലം! റോഡുകളില്ലാത്ത പാലം എന്തിനെന്ന് ചോദിച്ച് ഹൈക്കോടതി ഇടപെടൽ; കേരളത്തിന്റെ 'വികസന മോഡലിന്' തീരാ കളങ്കമായി വൈക്കത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള പാലം നിർമ്മാണം; ഖജനാവ് കട്ട് മുടിക്കുന്നവർ ജനങ്ങൾ നൽകുന്ന ദുരിത്തിന്റെ നേർ ചിത്രമായി വേമ്പനാട്ടു കായലിന് കുറുകെ തൂണുകളും രണ്ട് സ്പാനുകളും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: വികസനത്തിലെ കേരളാ മോഡൽ ചർച്ചയാക്കി മാക്കേക്കടവ്-നേരേക്കടവ് പാലം. ഒടുവിൽ സഹികെട്ട് ഹൈക്കോടതി ഇടപെടുകയാണ്. സമീപന പാതയ്ക്കു സ്ഥലമേറ്റെടുക്കാതെ, 48 കോടി രൂപ ചെലവിട്ട് വേമ്പനാട്ടു കായലിനു കുറുകെ പാലം പണിതതാണ് ഇവിടെ ചർച്ചയാക്കുന്നത്. റോഡുകളില്ലാതെ പാലം എന്തിനാണെന്നു പണിയുന്നതെന്ന് ഹൈക്കോടതി ചോദിക്കുന്നു. സ്ഥലമെടുക്കാതെ മാക്കേക്കടവ് നേരേക്കടവ് പാലം പണി തിടുക്കപ്പെട്ടു ടെൻഡർ ചെയ്തതിനെക്കുറിച്ചു വിജിലൻസ് അന്വേഷണം വേണ്ടതാണെങ്കിലും തൽക്കാലം ഉത്തരവിടുന്നില്ല. വേണ്ടിവന്നാൽ അതിനു മടിക്കില്ലെന്നും കോടതി പറഞ്ഞു.
സംസ്ഥാനത്ത് പാലംപണിയുമായി ബന്ധപ്പെട്ട വിവിധ ഏജൻസികൾ തമ്മിൽ ഏകോപനമില്ലാത്ത പരിതാപകരമായ അവസ്ഥയാണ് ഈ കേസിൽ പ്രകടമാകുന്നതെന്നും കോടതി പറഞ്ഞു. പാലംപണിതിട്ട് ആർക്കും പ്രയോജനമില്ല. ഇരുവശത്തും റോഡില്ലാതെ പാലം ഉപയോഗിക്കാനാവില്ലെന്നു സാമാന്യബുദ്ധിയുള്ള ആർക്കും അറിയാം. ഭൂമിയേറ്റെടുക്കാൻ എത്രയും വേഗം നടപടിയെടുത്ത് അറിയിക്കണമെന്നു പിഡബ്ല്യുഡി സെക്രട്ടറിക്കു കോടതി നിർദ്ദേശം നൽകി. ജങ്കാർ സർവീസ് പുനരാരംഭിക്കാനാകുമോ എന്നു സർക്കാർ അറിയിക്കണമെന്നും നിർദ്ദേശിച്ചു. പാലം പണി 2016ൽ ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനിയെ ഏൽപിച്ചതാണ്. ലാൻഡിങിനു സ്ഥലമെടുക്കും മുൻപാണു പാലം പണി തുടങ്ങിയത്. ഇതോടെ ജങ്കാർ സർവ്വീസും നിന്നു. ആളുകളുടെ ദുരിതം കൂട്ടിയതല്ലാതെ പാലം പണി കൊണ്ട് ഖജനാവ് മുടിക്കുന്നവർക്ക് അല്ലാതെ ആർക്കും നേട്ടമുണ്ടായില്ല.
വൈക്കം നേരേക്കടവിൽ നിന്ന് ആലപ്പുഴയിലെ മാക്കേക്കടവിലേക്കുള്ള പാലത്തിന്റെ നിർമ്മാണം ഈ മാസം 9ന് കരാർ പ്രകാരം പൂർത്തിയാക്കേണ്ടതാണ്. എന്നാൽ 2 വർഷത്തോളമായി നിർമ്മാണവും നടക്കുന്നില്ല. തുറവൂർ പമ്പ സംസ്ഥാന പാതയുടെ ഭാഗമായുള്ള ആലപ്പുഴ ജില്ലയിലെ മാക്കേക്കടവിൽ നിന്നു കോട്ടയം ജില്ലയിലെ നേരേക്കടവിലേക്കുള്ള പാലമാണ് 2 വർഷത്തോളമായി നിർമ്മാണം നിലച്ചിരിക്കുന്നത്. 2020 ഫെബ്രുവരി 9നു പാലം നിർമ്മാണം പൂർത്തിയാക്കണം എന്നായിരുന്നു കരാർ. എന്നാൽ പാലത്തിനുള്ള സമീപന പാതയ്ക്കുള്ള സ്ഥലം പോലും ഇതുവരെ ഏറ്റെടുത്തില്ല. എസ്റ്റിമേറ്റ് തുകയുടെ പകുതിയിലേറെ ഇപ്പോൾത്തന്നെ ചെലവായിക്കഴിഞ്ഞു. കായലിനു കുറുകെ നിൽക്കുന്ന പാലമായതിനാൽ ഉപ്പുകാറ്റേറ്റ് പാലത്തിന്റെ കമ്പികൾക്കു ബലക്ഷയം സംഭവിക്കുമെന്ന പരാതിയും വ്യാപകം. ഹൈക്കോടതിയും ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്. ഗുണമേന്മ പരിശോധന നടത്തി മാത്രമേ പാലം പുനർനിർമ്മാണം നടത്താവൂ എന്ന ആവശ്യവുമുണ്ട്.
തുറവൂർ പമ്പ സംസ്ഥാന പാതയുടെ ഭാഗമാണ് നേരേക്കടവ് മാക്കേക്കടവ് പാലം. എസ്റ്റിമേറ്റ് തുക: 78.4 കോടി രൂപയായിരുന്നു. ഇതുവരെ ചെലവാക്കിയത്: 48 കോടി രൂപയും. 900 മീറ്റർ ആണ് നീളം. അപ്രോച്ച് റോഡിന് ഇരുവശത്തുമായി 150 മീറ്റർ. കായലിനു കുറുകെ 21 തൂണുകലും ഉണ്ട്. പാലം നിർമ്മാണത്തിന് അനുമതി ലഭിച്ചത് 2015 ഏപ്രിലിൽ ആയിരുന്നു. പാലം നിർമ്മാണം ആരംഭിച്ചത് 2016 നവംബർ 6നും. ആദ്യ കരാർ പ്രകാരം നിർമ്മാണം തീരേണ്ടത് 2018 നവംബറിലായിരുന്നു. പുതുക്കിയ കരാർ പ്രകാരം നിർമ്മാണം തീരേണ്ടത് 2020 ഫെബ്രുവരി 9നും. ഇതും നടക്കില്ല. കാരണം പാലത്തിന്റെ തൂണുകളും 2 സ്പാനുകളും മാത്രമാണ് ഇതുവരെ തീർന്നത്. സമീപന പാത സ്ഥലം ഏറ്റെടുപ്പിന്റെ കാര്യത്തിൽ ഒരു കേസ് നിലവിലുണ്ടെന്നതും ഇതിന് കാരണമാണ്. പാലം നിർമ്മാണം വേഗത്തിലാക്കണമെന്നും സമീപന പാതയ്ക്കുള്ള സ്ഥലം ഏറ്റെടുപ്പ് പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടാണു ഹൈക്കോടതിയെ സമീപിച്ചത്. 14നു കേസ് വീണ്ടും കോടതി കേൾക്കും. അന്ന് സർക്കാരെടുക്കുന്ന നിലപാടും നിർണ്ണായകമാകും.
പാലം നിർമ്മാണം തുടങ്ങിയതുമുതൽ നിലവിൽ കിട്ടിക്കൊണ്ടിരുന്ന സൗകര്യവും നിലച്ചു. പാലംപണി നടക്കുന്നുമില്ല. ജനങ്ങൾ കഷ്ടത്തിലാണ്. പാലത്തിന്റെ നിർമ്മാണം തുടങ്ങുന്നതിനുമുൻപ് ഈ ഫെറിയിൽ ചങ്ങാട സർവീസ് ഉണ്ടായിരുന്നതാണ്. പാലം നിർമ്മാണത്തിന്റെ സൗകര്യാർഥം ചങ്ങാട സർവീസ് നിർത്തിവെക്കേണ്ടിവന്നു. പകരം ജനങ്ങളുടെ അത്യാവശ്യയാത്രയ്ക്കായി സൗജന്യവഞ്ചി സർവീസ് പഞ്ചായത്ത് തുടങ്ങി. എന്നാൽ, പിന്നീട് അതും നിലച്ചു. ഇപ്പോൾ ഇവിടെ പണം കൊടുത്ത് യാത്രചെയ്യാവുന്ന യമഹ വള്ളങ്ങൾ മാത്രമാണ് ആശ്രയം. വാഹനങ്ങൾ കയറ്റണമെങ്കിൽ തവണക്കടവ്-വൈക്കം ഫെറിയിലെ ജങ്കാറിനെ ആശ്രയിക്കുകയെ മാർഗമുള്ളൂ.
മണപ്പുറം ഫെറിയിലെ ജലവാഹനം വേണ്ടത്ര സുരക്ഷിതമല്ലെന്ന ആക്ഷേപവും നിലനിൽക്കുന്നു. സ്ഥലവിലയെ സംബന്ധിച്ചാണ് ഏതാനും സ്ഥലം ഉടമകൾ തർക്കങ്ങൾ ഉന്നയിച്ചത്. ഇത് പിന്നീട് പരിഹരിക്കാൻ കഴിയാത്ത പ്രശ്നമായി മാറുകയായിരുന്നു.
Stories you may Like
- അദാനി ഗ്രൂപ്പിന്റെ ആറായിരം കിലോ തൂക്കമുള്ള ഇരുമ്പുപാലം മോഷണം പോയി
- 'പാലം വലിക്കുന്നു, ശൂന്യാകാശത്താണ്'
- 'ഞങ്ങൾ പാലം പണിയുകയാണ്, അവർ അത് പൊളിക്കുന്നു', ബിജെപിക്കെതിരെ ആർജെഡി
- രക്ഷാപ്രവർത്തകർക്കും കപ്പലിലെ ഇന്ത്യൻ ജീവനക്കാർക്കും നന്ദി അറിയിച്ച് ജോ ബൈഡൻ
- കൊളംബോയിലേക്ക് യാത്രതിരിച്ച് മിനിറ്റുകൾക്കുള്ളിൽ കപ്പൽ അപകടം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍