എസ്പി ഹരിശങ്കർ ഐപിഎസിന്റെ ഭാര്യാ പിതാവ് നിർമ്മിക്കുന്ന വൈറ്റില മേൽപ്പാലത്തിനെതിരെ ഉയരുന്നത് വ്യാജ ആരോപണങ്ങളോ? മേൽപ്പാലത്തിന്റെ മധ്യഭാഗത്തുള്ള തുണുകളുടെ ഉയരം തമ്മിൽ രണ്ടടി വ്യത്യാസമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന ചിത്രങ്ങൾക്ക് എതിരെ പൊതുമാരമത്ത് വകുപ്പ്; നിർമ്മാണം പൂർത്തിയാകുമ്പോൾ ഉയര വ്യത്യാസം ഉണ്ടാകില്ലെന്ന് വിശദീകരണം; പ്രചരണം നടക്കുന്നവർക്കെതിരെ കേസ് വന്നേക്കും; കോൺട്രാക്ടർക്ക് സർക്കാർ എഞ്ചിനിയർമാരുടെ ക്ലീൻ സർട്ടിഫിക്കറ്റ്
ആർ പീയൂഷ്
കൊച്ചി: നിർമ്മാണം അന്തിമ ഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന വൈറ്റില മേൽപ്പാല നിർമ്മാണത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ ഉയരുന്നത് സംശയങ്ങൾ. പണി ശരിയായ രീതിയിലല്ലേ നടക്കുന്നതെന്ന സംശയമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്. എന്നാൽ പ്രചരിക്കുന്ന ചിത്രത്തിലെ ആശങ്കകൾ അടിസ്ഥാനമില്ലാത്തതാണെന്ന് പൊതുമരാമത്ത് വിഭാഗവും പറയുന്നു.
വൈറ്റില മേൽപ്പാലം നിർമ്മാണത്തിൽ അപാകമുണ്ടെന്ന് റിപ്പോർട്ട് ചെയ്ത ക്വാളിറ്റി കൺട്രോൾ വിഭാഗം അസിസ്റ്റന്റ് ഏക്സിക്യുട്ടീവ് എൻജിനിയർ വി.കെ. ഷൈലാമോളെ അന്വേഷണത്തിന്റെ ഭാഗമായി സർവീസിൽ നിന്ന് സംസ്പെൻഡ് ചെയ്ത് ഏറെ ചർച്ചയായിരുന്നു. മേൽപ്പാലം നിർമ്മാണത്തിലെ അപാകം ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാതെ, പുറത്ത് നൽകിയതിന്റെ പേരിലായിരുന്നു സസ്പെൻഷൻ.
നേരത്തെ പാലാരിവട്ടം മേൽപാലത്തിലെ തട്ടിപ്പ് പുറത്തു വന്നപ്പോൾ ഉദ്യോഗസ്ഥ ജാഗ്രത കുറവ് ചർച്ചയാക്കിയ മന്ത്രിയാണ് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. എന്നാൽ വൈറ്റിലയിൽ ഈ കഥമാറി. അതായത് ഇടതുപക്ഷത്തെ പ്രതിക്കൂട്ടിൽ നിർത്തുന്ന അഴിമതി ചർച്ചയാക്കിയാൽ ഉദ്യോഗസ്ഥർക്ക് ജോലി നഷ്ടം ഉറപ്പെന്ന് പ്രഖ്യാപിക്കുകായായിരുന്നു മന്ത്രിയെന്ന ചർച്ച സോഷ്യൽ മീഡിയ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രചരണം. ഇതും വ്യാജമാണെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്.
മേൽപ്പാലത്തിന്റെ മധ്യഭാഗത്തുള്ള തുണുകളുടെ ഉയരം തമ്മിൽ രണ്ടടി വ്യത്യാസമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ. വൈറ്റിലയും മറ്റൊരു പാലാരിവട്ടമാകുമോ എന്നതാണ് സോഷ്യൽ മീഡിയയുടെ സംശയം. ഇതു മൂലം നിർമ്മാണം അവസാന ഘട്ടത്തിലെത്തുമ്പോൾ പാലം വീണ്ടും പൊളിച്ചു പണിയേണ്ടി വരുമെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്നാൽ ആശങ്കയുടെ ആവശ്യമില്ലെന്നാണ് നിർമ്മാണ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. സാങ്കേതികതയെ കുറിച്ച് അറിയാത്തതാണ് ചർച്ചയ്ക്ക് കാരണമെന്നും പറയുന്നു.
എന്നാൽ ഇത് തെറ്റായ പ്രചരണമെന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥർ പറയുന്നത്. മധ്യഭാഗത്ത് 40 മീറ്റർ നീളമുള്ള വലിയ സ്പാൻ വയ്ക്കുന്നതിനായാണ് രണ്ടു നിര തൂണുകൾ പൊക്കം കുറച്ച് ചെയ്തിരിക്കുന്നത്. 40 മീറ്റർ നീളമുള്ള സ്പാനിന് വീതിയും കൂടുതലാണ്. മറ്റ് സ്പാനുകൾക്ക് 30 മീറ്റർ മാത്രം നീളമുള്ളതിനാൽ വീതിയും കുറവാണ്. അതിനാൽ രണ്ടു നിര തൂണുകൾ ഒഴികെ മറ്റെല്ലാ തൂണുകൾക്കും പൊക്കം കൂടുതലാണ്. നിർമ്മാണം പൂർത്തിയാകുമ്പോൾ ഉയര വ്യത്യാസം ഉണ്ടാകില്ല. ഇത് കണ്ട് തെറ്റിദ്ധരിച്ചാണ് വ്യാജ പ്രചാരണം നടത്തുന്നത്.
വൈറ്റിലയ്ക്ക് സമീപം താമസിക്കുന്ന വിദ്യാർത്ഥിയുടെ പേരിൽ വാട്ട്സാപ്പ് സന്ദേശമാണ് ആദ്യം പ്രചരിച്ചത്. 10 ബിയിൽ പഠിക്കുകയാണ് വിദ്യാർത്ഥിയെന്നും പാലം നിർമ്മാണം പാലാരിവട്ടം പാലത്തിന് സമാനമായാണ് നടക്കുന്നതെന്നും സന്ദേശത്തിൽ പറയുന്നു. തൂണുകൾ രണ്ടടി പൊങ്ങിയും താഴ്ന്നും നിൽക്കുന്നതിനാൽ വാഹനങ്ങൾക്ക് കടന്നു പോകാൻ ബുദ്ധിമുട്ടുണ്ടാകും അതിനാൽ എത്രയും വേഗം ഇതിനെതിരെ പ്രതികരിക്കണമെന്നും വിദ്യാർത്ഥി ആവശ്യപ്പെടുന്നു. ഈ സന്ദേശം വളരെ വേഗമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.
പൊതുമരാമത്ത് വകുപ്പിനും നിർമ്മാണം നടത്തുന്ന കൺസ്ട്രക്ഷൻ കമ്പനിക്കുമെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. ചിത്രം കൂടി കണ്ടപ്പോൾ സത്യമാണെന്ന് വിശ്വസിച്ചാണ് എല്ലാവരും പ്രതിഷേധം രേഖപ്പെടുത്തിയതും വീണ്ടും മറ്റുള്ളവരിലേക്ക് ഷെയർ ചെയതതും. ഇതോടെ പൊതുമരാമത്ത് വകുപ്പ് പൊലീസിൽ പരാതിയും നൽകി. ശ്രീധന്യ കൺസ്ട്രക്ഷനാണ് പാലം നിർമ്മിക്കുന്ന കരാർ കമ്പനി. ഐപിഎസ് ഉദ്യോഗസ്ഥനായ ഹരിശങ്കറിന്റെ ഭാര്യാ പിതാവും എസ് എൻ ഡി പി നേതാവുമായിരുന്ന ചന്ദ്ര ബാബുവിന്റേതാണ് ശ്രീധന്യ.
കഴിഞ്ഞ വർഷം ഒക്ടോബറിലും വൈറ്റില പാലം നിർമ്മാണത്തിൽ അപാകത എന്ന് ചൂണ്ടികാട്ടി വ്യാജ പ്രചരണം നടന്നിരുന്നു. വൈറ്റില മേൽപ്പാലം മുകളിലൂടെ പോകുന്ന മെട്രോ ഗാർഡറിൽ തട്ടിയെന്നും. അതുവഴി വാഹനം പോകുവാൻ കഴിയില്ലെന്നും അതിനാൽ പണി നിർത്തിയെന്നുമാണ് പ്രചരണം. ഇതിനായി ചില വശങ്ങളിൽ നിന്നും എടുത്ത ചിത്രങ്ങളും പ്രചരിപ്പിക്കുകയായിരുന്നു.
ഉയരമുള്ള കണ്ടെയ്നർ ലോറികൾക്ക് വരെ കടന്നുപോകുവാൻ സാധിക്കുന്ന രീതിയിലുള്ള ക്ലീയറൻസ് പാലത്തിനും മെട്രോ ഗാർഡറിനും ഇടയിലുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് അന്ന് വ്യക്തമാക്കി. ദേശീയ പാത അതോററ്ററിയുടെ മാനദണ്ഡം അനുസരിച്ച് 5.5 മീറ്റർ ക്ലിയറൻസാണ് വേണ്ടത്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ എല്ലാ മാനദണ്ഡങ്ങളും ഉപയോഗിച്ചാണ് പാലം പണി പൂർത്തിയായി വരുന്നത്.
മാർച്ച് മാസത്തോടെ പണികൾ പൂർത്തിയാക്കാൻ കഴിയും എന്നാണ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. മധ്യഭാഗത്തെ കോൺക്രീറ്റും ഇടപ്പള്ളി ഭാഗത്തെ അപ്രോച്ച് റോഡിന്റെ നിർമ്മാണവും കഴിഞ്ഞാൽ പാലം പണി പൂർത്തായാകും. ഇപ്പോൾ മധ്യഭാഗത്ത് 40മീറ്റർ സ്പാൻ വയ്ക്കുന്ന പണികളാണ് നടന്നു വരുന്നത്. ഒപ്പം തന്നെ അപ്രോച്ച് റോഡിന് വേണ്ടി പൈലിങ്ങും ആരംഭിച്ചു കഴിഞ്ഞു. ദ്രുത ഗതിയിലാണ് നിർമ്മാണം പൂർത്തിയായികൊണ്ടിരിക്കുന്നത്. മാസങ്ങൾക്കുള്ളിൽ തന്നെ മേൽപ്പാലം പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കാൻ കഴിയും എന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്.
ഇടതു പക്ഷത്തോട് ചേർന്ന് നിൽക്കുന്ന ശ്രീ ധന്യ കൺസ്ട്രക്ഷൻ ആണ് വൈറ്റില പാലത്തിന് പിന്നിലെ ശക്തി. മുൻ എസ് എൻ ഡി പി നേതാവായ കിളിമാനൂർ ചന്ദ്രബാബുവിന്റേതാണ് ഈ നിർമ്മാണ കമ്പനി. ഇതിനൊപ്പം ഐപിഎസ് ഉദ്യോഗസ്ഥനായ ഹരിശങ്കറിന്റെ ഭാര്യാ പിതാവും. അതായത് ദേവസ്വം ബോർഡ് അംഗമായ കെ പി ശങ്കരദാസിന്റെ മകന്റെ ഭാര്യാ പിതാവ്. അങ്ങനെ ഇടതുപക്ഷവുമായി ചേർന്ന് നിൽക്കുന്ന മുതലാളിയാണ് ചന്ദ്രബാബു. ശബരിമല യുവതി പ്രവേശനം സാധ്യമാക്കാൻ ഇടത് സർക്കാരിന് വേണ്ടി ചുക്കാൻ പിടിച്ചത് കോട്ടയം എസ് പിയായിരുന്ന ഹരിശങ്കറാണ്. അങ്ങനെ സർക്കാരിന് വളരെ വേണ്ടപ്പെട്ട നേതാവാണ് ചന്ദ്രബാബു. ചന്ദ്രബാബുവിനെ വിശ്വാസത്തിലെടുത്താണ് ശബരിമലയിലെ ഓപ്പറേഷൻ സർക്കാർ ഹരിശങ്കറിനെ ഏൽപ്പിച്ചതെന്നും വിലയിരുത്തലെത്തിയിരുന്നു.
ചട്ടവിരുദ്ധമായി ഡെപ്യൂട്ടി ചീഫ് എൻജിനീയർക്കു റിപ്പോർട്ട് നൽകിയെന്നും വിശദാംശങ്ങൾ മാധ്യമങ്ങളെ അറിയിച്ചെന്നുമാണു അസി. എക്സിക്യൂട്ടീവ് എൻജിനീയർ വി.കെ. ഷൈലാമോൾക്കുമേൽ ആരോപിക്കുന്ന കുറ്റം. പാലാരിവട്ടം പാലത്തിനു പിന്നാലെ വൈറ്റില മേൽപ്പാലനിർമ്മാണത്തിലും ക്രമക്കേടുണ്ടെന്ന റിപ്പോർട്ട് ശനിയാഴ്ചയാണു പുറത്തുവന്നത്. ഉദ്യോഗസ്ഥർക്കെതിരേ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ രൂക്ഷവിമർശനവും നടത്തിയിരുന്നു. ജില്ലാ ക്വാളിറ്റി കൺട്രോളർ എന്ന നിലയിൽ പാലത്തിന്റെ ഗുണനിലവാരം സംബന്ധിച്ച രണ്ടാംഘട്ട റിപ്പോർട്ടായിരുന്നു ഉദ്യോഗസ്ഥ നൽകിയത്. എന്നാൽ സ്വതന്ത്ര ഏജൻസിയുടെ മൂന്നാംഘട്ട അന്വേഷണത്തിൽ പാലം നിർമ്മാണത്തിൽ തകരാറില്ലെന്നാണു കണ്ടെത്തൽ. ഇത്തരമൊരു നിഗമനം ഉണ്ടായിരിക്കെ രണ്ടാംഘട്ട റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തിനൽകിയെന്നും ഇതു മനഃപൂർവമാണെന്നുമാണ് ആരോപണം.
ശ്രീ ധന്യ കൺസ്ട്രക്ഷൻ എന്ന കോൺട്രാക്ടർ കോട്ടയം സംക്രാന്തിയിൽ എം സി റോഡിൽ ഒരു പാലം പണിതിരുന്നു. കെ എസ് ടി പി ആയതുകൊണ്ട് ലോക ബാങ്കിന്റെ ഇൻസ്പെക്ഷൻ ടീം അതിൽ നിർമ്മാണപിഴവ് മൂലം ബിൽ പാസാക്കുന്നതിന് എതിർപ്പ് രേഖപ്പെടുത്തി. തുടർന്ന് ചെന്നൈ ഐഐടി ടീം അവരുടെ പഠനത്തിലും ഇത് ശരി വെച്ച് കൊണ്ട് റിപ്പോർട്ട് നൽകിയിരുന്നു. ഇത് കാരണം ഉദ്ഘാടനം വൈകി. പിന്നീട് ബിൽ പാസാക്കി പാലം തുറന്നതും വിവാദമായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്