ബാലരൂപിയായ ശ്രീരാമന്റെ ജന്മഭൂമി നേടിയെടുത്തത് പതിറ്റാണ്ടുകൾ നീണ്ട നിയമപേരാട്ടത്തിലൂടെ; ഇന്ത്യൻ നിയമ വ്യവസ്ഥയെ കൊണ്ട് രാമന്റെ അസ്ഥിത്വത്തെ അംഗീകരിപ്പിച്ച പ്രതിഭക്ക് ഇനി പുതിയ നിയോഗം; കണ്ണടയും മുമ്പ് അയോധ്യാ കേസിൽ അന്തിമ വിധി ഉണ്ടാകണമെന്ന ആഗ്രഹം പൂർത്തിയായതിന് പിന്നാലെ ക്ഷേത്ര നിർമ്മാണത്തിനുള്ള നേതൃത്വവും അഡ്വ. കെ പരാശരന്
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനായി കേന്ദ്ര സർക്കാർ അഡ്വ. കെ പരാശരൻ ചെയർമാനായുള്ള ട്രസ്റ്റ് രൂപീകരിച്ചു. 'ശ്രീ റാം ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ്' എന്നാണ് പേര് നൽകിയിരിക്കുന്നത്. അയോധ്യാ കേസിൽ റാം ലല്ല വിരാജ്മാന് വേണ്ടി വാദിച്ച അഭിഭാഷകനായിരുന്നു കെ പരാശരൻ. സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരം രൂപീകരിച്ച ട്രസ്റ്റിൽ ആകെ 15 അംഗങ്ങളാണ് ഉള്ളത്. 9 സ്ഥിര അംഗങ്ങളും 6 നാമനിർദ്ദേശം ചെയ്ത അംഗങ്ങളും ഉൾപ്പെട്ടതാണ് ട്രസ്റ്റ്.
ഒരേ സമയം, ഇന്ത്യൻ നിയമവ്യവസ്ഥയിലും ഹിന്ദു മതത്തിലും അടിയുറച്ച വിശ്വസിച്ച് നീതിക്കായി നിലയുറപ്പിച്ച വ്യക്തിത്വമാണ് അഡ്വ. കെ പരാശരൻ. പതിറ്റാണ്ടുകൾ നീണ്ട തർക്ക വിഷയത്തിൽ തന്റെ കണ്ണടയും മുമ്പ് അന്തിമ വിധി കാണണം എന്ന ആഗ്രഹം മാത്രമല്ല, താൻ എന്തിന് വേണ്ടി നിലകൊണ്ടോ അത് യാഥാർത്ഥ്യമാക്കുന്നതിനുള്ള നിയോഗം കൂടി ഇപ്പോൾ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ 'പിതാമഹന്' കൈവന്നിരിക്കുകയാണ്. അയോധ്യ കേസിൽ രാമജന്മഭൂമി ന്യാസിന് വേണ്ടിയും ശബരിമല വിഷയത്തിൽ എൻഎസ്എസിന് വേണ്ടിയും കോടതിയിൽ ഹാജരായ പരാശരൻ ഹിന്ദുമതത്തതിലും അടിയുറച്ച വിശ്വാസമാണ് എക്കാലവും പുലർത്തി പോരുന്നത്.
1927 ഒക്ടോബർ 9-ന് തമിഴ്നാട്ടിലെ ശ്രീരംഗത്തായിരുന്നു പരാശരന്റെ ജനനം. അച്ഛൻ കേശവ അയ്യങ്കാർ മദ്രാസ് ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും അറിയപ്പെടുന്ന അഭിഭാഷകനും, വേദപണ്ഡിതനുമായിരുന്നു. പരാശരന്റെ മൂന്നുമക്കളും അറിയപ്പെടുന്ന അഭിഭാഷകരാണ്.
അയോധ്യാ കേസിൽ 'റാം ലല്ലാ വിരാജ്മാൻ' എന്ന മൂർത്തീസങ്കല്പത്തിന്റെ വക്കാലത്തേറ്റെടുത്ത് തുടക്കം മുതൽ സുപ്രീം കോടതിയിൽ കേസ് വാദിച്ചു. കേസിലെ അന്തിമവിധി ഹൈന്ദവ സംഘടനകൾക്ക് അനുകൂലമാക്കി മാറ്റുന്നതിൽ നിർണായക സ്വാധീനമാണ് പരാശരൻ ചെലുത്തിയത്. നിയമ പാണ്ഡിത്യത്തിനൊപ്പം ഹിന്ദു മിത്തോളജിയിലും പരന്ന അറിവ്. കെ പരാശരനെ 'ഇന്ത്യൻ ബാറിന്റെ പിതാമഹൻ' എന്ന് വിളിച്ചത് സുപ്രീം കോടതി ജഡ്ജ് ആയിരുന്ന സഞ്ജയ് കിഷൻ കൗൾ ആയിരുന്നു.
1958ലാണ് പരാശരൻ സന്നദെടുക്കുന്നത്. അടിയന്തരാവസ്ഥക്കാലത്ത് തമിഴ്നാടിന്റെ അഡ്വക്കേറ്റ് ജനറലാകുന്നു. 1980-ൽ ഇന്ത്യയുടെ സോളിസിറ്റർ ജനറൽ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1983-89 കാലയളവിൽ അറ്റോർണി ജനറലായും സേവനമനുഷ്ഠിച്ചു. അടൽ ബിഹാരി വാജ്പേയി ഭരണഘടനാ പരിഷ്കാരത്തിനുള്ള ആലോചനാ സമിതിയിൽ അംഗമാക്കി. വാജ്പേയി സർക്കാർ തന്നെയാണ് പരാശരനെ പത്മഭൂഷൺ നൽകി ആദരിച്ചതും. മന്മോഹൻ സിങ് സർക്കാർ അദ്ദേഹത്തിന് പത്മവിഭൂഷൺ നൽകി. പിന്നീട് രാജ്യസഭാംഗം എന്ന നിലയിൽ നാഷണൽ ജുഡീഷ്യൽ അപ്പോയിന്റ്മെന്റ്സ് കമ്മീഷനെയും അദ്ദേഹം നിയന്ത്രിച്ചിരുന്നു.
അയോധ്യാ ക്ഷേത്രത്തിനായി സുപ്രീംകോടതി
1989ലാണ് 'റാം ലല്ലാ വിരാജ്മാൻ' കേസിൽ കക്ഷിചേരുന്നത്. 1989 ജൂലൈ ഒന്നാം തീയതി റാം ലല്ലാ വിരാജ്മാൻ അഥവാ ബാലരൂപിയായ ശ്രീരാമനും ശ്രീരാമജന്മഭൂമിയും കേസിൽ കക്ഷിചേർന്ന് പുതിയ ടൈറ്റിൽ സ്യൂട്ട് ഫയൽ ചെയ്യുന്നു. ഈ രണ്ടു കക്ഷികൾക്കും വേണ്ടി കേസ് കൊടുക്കുന്നത് അവരുടെ ആത്മമിത്രം എന്നവകാശപ്പെട്ടുകൊണ്ട് വിശ്വഹിന്ദുപരിഷത്തുകാരനായ റിട്ട. ജസ്റ്റിസ് ദേവകി നന്ദൻ അഗർവാല ആണ്. മൂർത്തികളെ കക്ഷി ചേർക്കാൻ ഇന്ത്യൻ നിയമത്തിൽ വകുപ്പുണ്ടായിരുന്നു.
മൂർത്തിയുടെ വാദങ്ങൾ പ്രധാനമായും രണ്ടെണ്ണമായിരുന്നു. ഭഗവാൻ വിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്റെ ജന്മഭൂമിയാണ് അയോധ്യ. അതിന്റെ അവകാശം മൂർത്തിയായ തനിക്കും, പിന്നെ ശ്രീരാമജന്മഭൂമി എന്ന സങ്കല്പത്തിനും മാത്രമാണ്. അതുകൊണ്ടുതന്നെ മുഗളന്മാർ പ്രസ്തുത ഭൂമി വഖഫ് ആയി നൽകിയതിന് നിയമസാധുതയില്ല എന്നും റാം ലല്ല വിരാജ്മാൻ വാദിച്ചു. 1989 ഓഗസ്റ്റ് 14-ന് അലഹബാദ് ഹൈക്കോടതി അന്നേവരെ ഫയൽ ചെയ്യപ്പെട്ട അന്യായങ്ങളെയെല്ലാം ചേർത്തുവെച്ച് ഒറ്റക്കേസാക്കി പരിഗണിച്ചു. അപ്പോഴും ബാലരൂപിയായ ശ്രീരാമനും വാദി ഭാഗത്തുണ്ടായിരുന്നു.
അലഹബാദ് ഹൈക്കോതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അയോധ്യ കേസ് എത്തിയതോടെയാണ് അഡ്വ. പരാശരന്റെ വാദങ്ങൾ രാജ്യം ശ്രദ്ധയോടെ കേട്ടത്. സുപ്രീം കോടതിയിൽ നടന്ന 40 ദിവസത്തെ ഹിയറിംഗിൽ ഏറ്റവും ശ്രദ്ധേയമായ സംഭവമായിരുന്നു ബാലരൂപിയായ രാമന് വേണ്ടി വേണ്ടി വാദിച്ച 92 വയസ്സുള്ള അഡ്വ. പരാശരൻ. 'മരിക്കുന്നതിനുമുമ്പ് എന്റെ അവസാന ആഗ്രഹമാണ് ഈ കേസ് അതിന്റെ യുക്തിസഹമായ അന്ത്യത്തിലേക്ക് കൊണ്ടുപോകുക എന്നത്' എന്ന് അദേഹം ഒരോ പ്രതിബന്ധങ്ങൾ ഉണ്ടാക്കുമ്പോഴും പറയുമായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ പോലും ശ്രദ്ധിക്കാതെ കർമ്മ നിരതനായ അഡ്വ. പരാശരനോട് ഹിയറിംഗിനിടെ ഇരിന്നു വാദിക്കാൻ ചീഫ് ജസ്റ്റിസ് അനുവാദം നൽകിയെങ്കിലും അദേഹം അത് സന്തോഷത്തോടെ നിരസ്സിക്കുകയായിരുന്നു. മൈ ലോഡ്, താങ്കൾ വളരെ ദയശീലനാണ്, എഴുന്നേറ്റുനിന്ന് വാദങ്ങൾ മുന്നോട്ട് വയ്ക്കുക എന്ന ഈ പാരമ്പര്യത്തെ ഞാൻ മാനിക്കുന്നുവെന്നും പരാശരൻ കോടതിയിൽ പറഞ്ഞിരുന്നു.
ഒടുവിൽ അഡ്വ. പരാശരന്റെ വാദങ്ങളെ അംഗീകരിക്കുന്നതായി സുപ്രീംകോടതി വിധി. രാമന്റെ അസ്തിത്വം അംഗീകരിക്കുന്നതായിരുന്നു സുപ്രീംകോടതി വിധി. രാമന് വ്യക്തിനിയമങ്ങൾ ബാധകമാണെന്ന പരാമർശത്തോടെ രാമന്റെ അഭിഭാഷകനായ പരാശരൻ ആദരിക്കപ്പെടുകയാണ് ചെയ്തത്. ഒരു മനുഷ്യന്റെ നിലപാടുകളിലൂടെ ദൈവത്തിന്റെ വ്യക്തിത്വത്തിന് പരമോന്നത നീതിപീഠം നിയമസാധുത നൽകുകയായിരുന്നു.
അടിയന്തരാവസ്ഥകാലത്ത് തമിഴ്നാടിന്റെ അഡ്വക്കേറ്റ് ജനറലായിരുന്നു പരാശരൻ. 1980 ൽ അദ്ദേഹത്തെ ഇന്ത്യയുടെ സോളിസിറ്റർ ജനറലായി നിയമിച്ചു. തുടർന്ന് 1983 മുതൽ 1989 വരെ അദ്ദേഹം അറ്റോർണി ജനറലായി സേവനമനുഷ്ഠിച്ചു. ഇദ്ദേഹം 2012 മുതൽ 2018 വരെ രാജ്യസഭാ അംഗവുമായിരുന്നു. പരാശരൻ നിരവധി സംസ്ഥാന സർക്കാരുകളുടെ പ്രിയപ്പെട്ട അഭിഭാഷകനാണ്. മതഗ്രന്ഥങ്ങളിലുള്ള അദ്ദേഹത്തിന്റെ അറിവ് കോടതിയിലെ വാദങ്ങൾക്കിടയിലും ഉപയോഗിക്കാറുണ്ട്. സ്വധർമ്മത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ഇന്ത്യൻ നിയമത്തിനായി ധാരാളം സംഭാവന നൽകിയ അദേഹത്തെ മദ്രാസ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ പിതാമഹൻ എന്ന് അഭിസബോധന ചെയ്ത്തിരുന്നു.
ട്രസ്റ്റിനെ കുറിച്ച് വ്യക്തമാക്കി പ്രധാനമന്ത്രി
പ്രധാനമന്ത്രിയാണ് കെ പരാശരന്റെ അധ്യക്ഷതയിലുള്ള ട്രസ്റ്റിനെ കുറിച്ച പാർലമെന്റിൽ വ്യക്തമാക്കിയത്. ലോക്സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചക്കിടെയാണ് പ്രത്യേക പ്രസ്താവനയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം അറിയിച്ചത്. തർക്ക ഭൂമിയായി പരിഗണിച്ചിരുന്ന അയോധ്യയിലെ 67.77 ഏക്കർ ഭൂമി ശ്രീ റാം ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന് കൈമാറുമെന്ന് സഭയിൽ പ്രധാനമന്ത്രി പറഞ്ഞു. ക്ഷേത്രനിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനവും ട്രസ്റ്റായിരിക്കും സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, സുപ്രീംകോടതി വിധി പ്രകാരം 5 ഏക്കർ ഭൂമി സുന്നിവഖഫ് ബോർഡിന് പള്ളി നിർമ്മിക്കുന്നതിനായി കൈമാറും. ഇതിനുള്ള നിർദ്ദേശം ഉത്തർ പ്രദേശ് സർക്കാരിന് നൽകുകയും അത് അംഗീകരിക്കുകയും ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു. ക്ഷേത്രനിർമ്മാണത്തിന് പദ്ധതി തയ്യാറാക്കിയതായും ട്രസ്റ്റിന്റെ പ്രവർത്തനം സ്വതന്ത്രമായിരിക്കുമെന്നും പ്രധാനമന്ത്രി സഭയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ട്രസ്റ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അയോധ്യയിലെ പ്രമുഖ സന്യാസിമാരുമായി സർക്കാർ പ്രതിനിധികൾ ചർച്ച നടത്തിയിരുന്നു.
ട്രസ്റ്റ് രൂപീകരിച്ച വാർത്ത പുറത്തു വന്നതോടെ ആരൊക്കെയാണ് അംഗങ്ങൾ എന്നതായി ആകാംഷ. അഡ്വ. കെ പരാശരൻ ആണ് ട്രസ്റ്റിന്റെ ചെയർമാൻ. അയോദ്ധ്യ ജില്ലാ മജിസ്ട്രേറ്റ് (ഡിഎം) അനുജ് കുമാർ ഝാ ആണ് കൺവീനർ.
ട്രസ്റ്റ് അംഗങ്ങളുടെ വിവരം ചുവടെ:-
1. അഡ്വ കെ പരാശരൻ (ചെയർമാൻ)
2. ജഗദ്ഗുരു ശങ്കരാചാര്യ വാസുദേവ സരസ്വതി (ജ്യോതിഷപീഠം, പ്രയാഗ് രാജ്)
3. യുഗപുരുഷ് പരമാനന്ദജി മഹാരാജ് (ഹരിദ്വാർ)
4. സ്വാമി ഗോവിന്ദ് ദേവ് ഗിരി (പൂന),
5. ശ്രീ ബിമലേന്ദ്ര മോഹൻ പ്രതാപ് മിശ്ര
6. ഡോ. അനിൽ മിശ്ര (അയോദ്ധ്യ)
7. ശ്രീ. കമലേശ്വർ ചൗപൽ (ദളിത് അംഗം പറ്റ്ന)
8. മഹന്ത് ധിനേന്ദ്ര ദാസ് (സുപ്രീംകോടതി വിധി പ്രകാരം നിർമ്മോഹി അഖാടയിൽ നിന്നും)
9. സ്വാമി വിശ്വപ്രസന്ന തീർത്ഥ (പേജാവർ മഠം ഉഡുപ്പി)
10. ട്രസ്റ്റ് ബോർഡ് നാമനിർദ്ദേശം ചെയ്യുന്ന ഒരു അംഗം (ഹിന്ദു)
11. ട്രസ്റ്റ് ബോർഡ് നാമനിർദ്ദേശം ചെയ്യുന്ന ഒരു അംഗം (ഹിന്ദു)
12. കേന്ദ്ര സർക്കാർ നോമിനി (IAS ഓഫീസർ ഹിന്ദു)
13. ഉത്തർപ്രദേശ് സർക്കാർ നോമിനി (IAS ഹിന്ദു)
14. ജില്ലാ കളക്ടർ/അഡീഷണർ ജില്ലാ കളക്ടർ (ഹിന്ദു) കൺവീനർ
15. ട്രസ്റ്റ് അംഗങ്ങൾ നിയമിക്കുന്ന അംഗം (ഹിന്ദു)
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്