ഒമ്പത് വർഷത്തിനിടയിൽ കേരളത്തിലേക്കെത്തിയത് ഏഴ് മാരക രോഗങ്ങൾ; ഏറ്റവുമധികം ജീവനുകൾ കവർന്നത് എച്ച്1 എൻ 1, എലിപ്പനി എന്നിവ; ലൈം ഡിസീസിനെ പിന്നീട് കണ്ടെത്താനുമായില്ല; മാരക രോഗങ്ങളുടെ പട്ടികയിലേക്ക് 21മനായി കേരളത്തിലേക്കെത്തിയ കൊറോണയേയും കേരളം നേരിടുന്നത് ജാഗ്രതയോടെ
മറുനാടൻ മലയാളി ബ്യൂറോ
തൃശ്ശൂർ: കൊറോണയെ ഫലപ്രദമായി നേരിടാനാകുന്നതിന്റെ ആശ്വാസത്തിലാണ് കേരളം. വൈറസ് ബാധിതരായ മൂന്നു പേരും ചെറുപ്പക്കാരായിരുന്നു എന്നതും. നീരീക്ഷണം ഫലപ്രദമായി നടത്താൻകഴിഞ്ഞതും അടുക്കും ചിട്ടയോടും പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ കഴിഞ്ഞതുമാണ് മാരക വൈറസിന് കേരളത്തിൽ മരണം വിതയ്ക്കാൻ കഴിയാത്ത സാഹചര്യം ഒരുക്കിയത്. വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്നും എത്തുന്നവർ ഉൾപ്പെടെയുള്ളവർക്ക് വൈറസിനെ കുറിച്ച് കൃത്യമായ ധാരണ നൽകാനും അതേസമയം, പൊതുസമൂഹത്തിൽ പരിഭ്രാന്തി പടർത്താതിരിക്കാനും ഭരണകൂടവും കൃത്യമായ ശ്രദ്ധ ചെലുത്തി. സംസ്ഥാനത്തെ മാരക പകർച്ചവ്യാധി പട്ടികയിലേക്കെത്തുന്ന 21മനാണ് കൊറോണ. കഴിഞ്ഞ ഒമ്പതു വർഷത്തിനിടയിൽ കൊറോണ ഉൾപ്പെടെ ഏഴ് മാരക രോഗങ്ങളാണ് കേരളത്തിലേക്കെത്തിയത്. ഇതിൽ 2019ൽ പടർന്നു പിടിച്ച എലിപ്പനിയാണ് ഏറ്റവും കൂടുതൽ മരണം വിതച്ചത്. 2013ൽ എത്തിയ ലൈം ഡിസീസ് പിന്നീട് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുമില്ല.
2013-ൽ വയനാട്ടിലെ വന്യജീവിസങ്കേതമേഖലാ പരിധിയിൽ താമസിക്കുന്ന എട്ടുപേരെ ബാധിച്ച് ഒരാളുടെ മരണത്തിനു കാരണമായ ലൈം ഡിസീസാണ് പിന്നീട് റിപ്പോർട്ട് ചെയ്യപ്പെടാതെ 2018-ൽ മാരക രോഗങ്ങളുടെ പട്ടികയിൽ നിന്നൊഴിവാക്കുകയായിരുന്നു. മാൻചെള്ളിൽ നിന്നും പടർന്നു പിടിക്കുന്ന ലൈം ഡിസീസ് ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയത് വയനാട്ടിലാണ്.
എന്നാൽ, ഡിഫ്തീരിയ, ചെള്ളുപനി, തക്കാളിപ്പനി, കുരങ്ങുപനി, നിപ, വെസ്റ്റ്നൈൽ പനി എന്നിവ പട്ടികയിൽ സ്ഥാനംപിടിച്ചു. ഇക്കൊല്ലം സംസ്ഥാനത്തെ മാരക പകർച്ചവ്യാധിപ്പട്ടികയിലേക്ക് 21-ാമത്തെ ഇനമായി കൊറോണയുമെത്തി.
69 പേരെ ബാധിച്ച് രണ്ടുപേരുടെ മരണകാരണമായതോടെ 2016-ലാണ് ഡിഫ്തീരിയ പകർച്ചവ്യാധിപ്പട്ടികയിലിടം നേടിയത്. 2019-ൽ കേരളത്തിൽ 32 പേരിൽ ഡിഫ്തീരിയ ബാധയുണ്ടായി. രണ്ടുപേർ മരിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ടതുമുതൽ ഓരോവർഷവും ഡിഫ്തീരിയ ബാധിച്ച് മരണമുണ്ട്.
2012-ൽ സംസ്ഥാനത്ത് ചെള്ളുപനി കണ്ടെത്തിയത്. നാലുപേരുടെ മരണത്തിനു കാരണമായ ചെള്ളുപനി ഇപ്പോഴും മാരക പകർച്ചവ്യാധിയായി തുടരുന്നു. 2019-ലും 633 പേരെ ചെള്ളുപനി ബാധിച്ചു. മൂന്നുപേർ മരിച്ചു. ഇതേവർഷംതന്നെ തക്കാളിപ്പനി 115 പേരിൽ റിപ്പോർട്ട് ചെയ്തെങ്കിലും ഇതുവരെ മരണകാരണമായില്ല. 2013-ൽ ഒരാളിൽ റിപ്പോർട്ട് ചെയ്ത കുരങ്ങുപനി ഇപ്പോഴും മാരകമായി തുടരുന്നുണ്ട്. 2019-ൽ എട്ടുപേരിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. രണ്ടുപേരുടെ മരണത്തിനും കാരണമായി.
2018-ൽ നിപ 16 പേരുടെ മരണകാരണമായി. 2019-ൽ ഒരാളിൽ റിപ്പോർട്ട് ചെയ്തപ്പോഴേക്കും നിയന്ത്രിച്ചതിനാൽ മരണമുണ്ടായില്ല. 2018-ൽ ആദ്യമായി ഒരാളിൽ റിപ്പോർട്ട് ചെയ്ത വെസ്റ്റ്നൈൽ പനി 2019-ൽ 11 പേരെ ബാധിക്കുകയും രണ്ടുപേരുടെ മരണത്തിനു കാരണമായി. എച്ച് 1 എൻ 1, എലിപ്പനി എന്നിവയാണ് ഏറ്റവും കൂടുതൽ പേരുടെ മരണത്തിനു കാരണമാകുന്ന പകർച്ചവ്യാധികൾ. എച്ച് 1 എൻ 1 ബാധിച്ച് 45 പേരും എലിപ്പനി ബാധിച്ച് 57 പേരും 2019-ൽ മരിച്ചു.
ജാഗ്രതയോടെ കേരളം
സാങ്കേതിക രംഗത്തും ആരോഗ്യ രംഗത്തും വൻ കുതിച്ചു ചാട്ടം നടത്തിയ ചൈന പോലും അമ്പരന്നു നിന്ന കൊലയാളി വൈറസിനെയാണ് കേരളം ജാഗ്രതയോടെ നേരിട്ട് കീഴടക്കിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് വൈറസ് ബാധിതരായ മൂന്ന് പേരുടെയും നില മെച്ചപ്പെടുന്നതും പുതുതായി ആർക്കും രോഗബാധ ഇല്ലാത്തതും കേരളീയ പൊതുസമൂഹം ആശ്വാസത്തോടെയാണ് കേൾക്കുന്നത്.
ചൈനയിൽ കൊറോണ വൈറസ് ബാധ നിയന്ത്രണാധീതമായ സമയത്ത് തന്നെ കേരളത്തിലും മുൻകരുതൽ പ്രവർത്തനങ്ങൾ ആരംഭിച്ചതാണ് കൊറോണയെ നിയന്ത്രണ വിധേയമാക്കാൻ സംസ്ഥാന ആരോഗ്യവകുപ്പിന് കഴിഞ്ഞത്. ചൈനയിൽ നിന്നും മറ്റ് വൈറസ് ബാധിത പ്രദേശത്ത് നിന്നും തിരിച്ചെത്തുന്നവരെ എയർപോർട്ടിൽ വെച്ച് തന്നെ പ്രാഥമിക പരിശോധന നടത്തുകയും നിരീക്ഷിക്കുകയും രക്ത സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ ഓരോ ജില്ലയിലും മെഡിക്കൽ കോളജ് ഉൾപ്പെടെ രണ്ട് ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകളും സജ്ജമാക്കിയിരുന്നു. ഒരു വൈറസ് ബാധ പോലും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാത്ത സമയത്തായിരുന്നു ഈ മുന്നൊരുക്കങ്ങളൊക്കെ.
വാർത്താമാധ്യമങ്ങളിലൂടെ കേരളത്തിലാണ് ആദ്യ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് അറിഞ്ഞ ഉടൻ സംസ്ഥാന ആരോഗ്യവകുപ്പ് കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ടു. വിവരങ്ങൾ ശേഖരിച്ചു. തൊട്ടു പിന്നാലെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ തിരുവനന്തപുരത്ത് ഉന്നതതലയോഗം വിളിച്ചു. ആരോഗ്യവകുപ്പിലെ ഉന്നതരെല്ലാം പങ്കെടുത്ത യോഗത്തിന് ശേഷം മന്ത്രി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷം മന്ത്രി മാധ്യമങ്ങളെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചു.
ചൈനയിൽനിന്ന് തിരിച്ചെത്തിയ മലയാളി വിദ്യാർത്ഥിനിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ശൈലജ ടീച്ചർ അറിയിച്ചു. തൃശൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർത്ഥിനിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഐസൊലേഷൻ വാർഡിൽ ചികിത്സ തുടരുന്ന വിദ്യാർത്ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വാർത്താസമ്മേളനത്തിൽ ആരോഗ്യമന്ത്രി വ്യക്തമാക്കി. ചികിത്സയിലുള്ള വിദ്യാർത്ഥിനിയെ ആവശ്യമെങ്കിൽ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു. തൃശൂരിലേക്കെത്തി സ്ഥിതിഗതികൾ വിലയിരുത്തി കൂടുതൽ സുരക്ഷാ മുന്നൊരുക്കങ്ങൾക്കായി വ്യാഴാഴ്ച തന്നെ അടിയന്തര യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി. സംഭവം അറിഞ്ഞതോടെ തൃശ്ശൂരിൽ നിന്നുള്ള മന്ത്രി വി എസ് സുനിൽ കുമാറും തലസ്ഥാനത്തെ പരിപാടികൾ എല്ലാം റദ്ദാക്കി തൃശ്ശൂരിലേക്ക് തിരിച്ചു.
ചൈനയിൽ സ്ഥിഗതികൾ വഷളാകുന്ന സാഹചര്യത്തിൽ തന്നെ കേരളത്തിലും വൈറസിനെ പ്രതിരോധിക്കാനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയിരുന്നു. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ മെഡിസിന് പഠിക്കാനായി തെരഞ്ഞെടുക്കുന്ന യൂണിവേഴ്സിറ്റികളിൽ ഒന്നായിരുന്നു വുഹാൻ. അതുകൊണ്ടു തന്നെ തിരിച്ചെത്തുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ പരിശോധിക്കാനും നിരീക്ഷിക്കാനംു സംസ്ഥാന ആരോഗ്യ വകുപ്പ് ജാഗ്രത കാട്ടി. വുഹാനിൽ നിന്നും മാത്രമല്ല, കൊറോണയുടെ സാന്നിധ്യം കണ്ടെത്തിയ രാജ്യങ്ങളിൽ നിന്നെല്ലാം തിരിച്ചെത്തുന്നവർ നിരീക്ഷിക്കപ്പെട്ടു.
ഭയപ്പെടുത്താതെ ഭരണകൂടം
ജനങ്ങൾ പരിഭ്രാന്തരാകാതിരിക്കാനും സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പും പ്രത്യേകം ശ്രദ്ധ ചെലുത്തി. കൃത്യമായ ബോധവൽക്കരണങ്ങൾ പലവിധത്തിൽ നൽകുമ്പോഴും നിപ്പയേയും പ്രളയത്തേയും അതിജീവിച്ച നാം മലയാളികൾ കൊറോണയേയും കീഴടക്കും എന്ന ബോധം ഓരോ പൗരന്റെയും ഉള്ളിലേക്ക് ആഴത്തിൽ എത്തിക്കാൻ സർക്കാരിന് കഴിഞ്ഞു. വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നവരെയും പ്രചരിപ്പിക്കുന്നവരേയും നിലയ്ക്ക് നിർത്താനും സർക്കാർ ശ്രദ്ധിച്ചു. മാരകമായ വൈറസിനെ ലോകം ഭയത്തോടെ നോക്കുകയും കേൾക്കുയും ചെയ്തപ്പോൾ കേരളം ഒരേ മനസ്സോടെ വൈറസിനെ അതിജീവിക്കാനുള്ള മാർഗ്ഗങ്ങൾ തേടി. അത് പടരാതിരിക്കാനുള്ള മുൻകരുതലുകൾ എടുത്തു. മരണം വിതയ്ക്കാൻ എത്തിയ മാരക വൈറസിനെ കേരളം നിഷ്പ്രയാസം വരുതിയിലാക്കി.
നിപ്പയെ തുരത്തിയ നിശ്ചയദാർഢ്യം
കൊറോണ കേരളത്തിലേക്കെത്തും എന്ന വാർത്തകൾ പരന്നപ്പോൾ തന്നെ നാം അതിജീവിക്കും എന്ന സന്ദേശമാണ് സംസ്ഥാന ആരോഗ്യ വകുപ്പ് ജനങ്ങൾക്ക് നൽകിയത്. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ സംസ്ഥാനത്തേക്കെത്തിയ മാരക രോഗങ്ങളെ ഏറെക്കുറെ അതിജീവിക്കാൻ നമുക്ക് കഴിഞ്ഞിരുന്നു. നിപ്പയെ അതിജീവിച്ച കേരളത്തിന് അത് നിഷ്പ്രയാസം കഴിയും എന്ന ജനങ്ങളും വിശ്വസിച്ചു. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ ജനങ്ങൾ അതേപടി അനുസരിച്ചു. മുറിവൈദ്യന്മാരും മറ്റും പതിവുപോലെ രംഗത്തെത്തിയെങ്കിലും കേരളം അതിനൊന്നും ചെവി കെടുത്തില്ല.
Stories you may Like
- 60 ഓളം രോഗങ്ങൾക്ക് മദ്യപാനം കാരണമായേക്കും; പുതിയ പഠന റിപ്പോർട്ട് പറയുന്നത്
- മദ്യത്തെ ജീവിതത്തിൽ നിന്നും പടിപടിയായി ഒഴിവാക്കേണ്ടത് ഇക്കാരണങ്ങളാൽ
- ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
- ഡൽഹി സമരം ആരെയും തോൽപ്പിക്കാനല്ല, അർഹമായത് നേടിയെടുക്കാൻ
- പ്രായപൂർത്തിയായ അഞ്ചിലൊന്നു പേർക്കും ഫാറ്റി ലിവർ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ?
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്