ആരോഗ്യമല്ല പ്രായമാണ് പ്രധാനം; വി എസ് ഇനി കേന്ദ്ര കമ്മറ്റിയിൽ പ്രത്യേക ക്ഷണിതാവ് മാത്രം; സിപിഎമ്മിന്റെ സ്ഥാപക നേതാവിന് ഇനി അഭിപ്രായം പറയാതെ എല്ലാം കേട്ടിരിക്കാം; യെച്ചൂരിയുടെ നേട്ടത്തിൽ കോട്ടത്തിലും തൃപ്തനായി മടക്കം
മറുനാടൻ മലയാളി ബ്യൂറോ
വിശാഖപട്ടണം: സിപിഐ(എം) കേന്ദ്രകമ്മറ്റിയിൽ ഇനി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് സംസാരിക്കാൻ കഴയില്ല. വോട്ടെടുപ്പിലും പങ്കെടുക്കാനാകില്ല. പ്രായപരിധി ചൂണ്ടിക്കാട്ടി വി എസ് അച്യുതാനന്ദനെ പാർട്ടിയുടെ കേന്ദ്ര കമ്മറ്റിയിലെ സ്ഥിരാംഗമെന്ന സ്ഥാനത്ത് നിന്ന് വിശാഖപട്ടണം പാർട്ടി കോൺഗ്രസ് നീക്കി. എന്നാൽ കമ്മറ്റിയിൽ പ്രത്യേക ക്ഷണിതാവായി നിലനിർത്തി. സംസ്ഥാന സമിതിയിലെ അംഗത്വത്തെ കുറിച്ച് അനിശ്ചിതത്വം തുടരുന്നതിനാൽ വ്യക്തമായ പാർട്ടി ഘടകമില്ലാത്ത നേതാവായി വി എസ് മാറി. എന്നാൽ പാർട്ടി കോൺഗ്രസിലെ തീരുമാനത്തിൽ സന്തുഷ്ടി അറിയിച്ചാണ് വി എസ് കേരളത്തിലേക്ക് മടങ്ങുന്നത്. കാര്യങ്ങളിൽ പൂർണ്ണ തൃപ്തനാണെന്നും വി എസ് അച്യുതാനന്ദൻ വ്യക്തമാക്കി.
കേരളത്തിൽ നിന്ന് എളമരം കരീമും, എ.കെ ബാലനും ഉൾപ്പടെ 16 പുതുമുഖങ്ങളെ പുതിയ കേന്ദ്രകമ്മിറ്റിയിൽ ഉൾപ്പെടുത്തി. 80 വയസ്സ് പിന്നിട്ടവരെ കേന്ദ്രകമ്മിറ്റിയിൽ നിന്ന് ഒഴിവാക്കുകയെന്ന പൊതുനയത്തിന് അനുസരിച്ച് പാലോളി മുഹമ്മദ് കുട്ടി സ്വയം ഒഴിവായി. അതേ സമയം 80 ന്റെ പടിവാതിലിൽ നിൽക്കുന്ന പി.കെ ഗുരുദാസനെ കേന്ദ്രകമ്മിറ്റിയിൽ നിലനിർത്തി. മുതിർന്ന നേതാവ് എന്ന പരിഗണന വച്ചാണ് വി.എസിനെ പ്രത്യേക ക്ഷണിതാവാക്കിയത്. കഴിഞ്ഞ തവണയും പ്രായത്തിന്റെ കാര്യത്തിൽ ഇളവ് നൽകിയാണ് വി.എസിനെ കേന്ദ്രകമ്മിറ്റിയിൽ നിലനിർത്തിയത്. ഇത്തവണ സംസ്ഥാന നേതൃത്വത്തിന്റെ ഉറച്ചനിലപാട് വി എസ്സിനെ ഒഴിവാക്കണമെന്നായിരുന്നു. സ്ഥാപകനേതാവ് എന്ന നിലയിൽ ഒടുവിൽ വി.എസിന് പ്രത്യേക പരിഗണന നൽകി ക്ഷണിതാവാക്കാൻ തീരുമാനിക്കുകയായിരുന്നു.
പ്രത്യേക ക്ഷണിതാവ് മാത്രമായതോടെ കേന്ദ്രകമ്മിറ്റിയിൽ വോട്ടെടുപ്പ് വരുന്ന ഘട്ടത്തിലൊന്നും ഇനി അതിൽ പങ്കെടുക്കാൻ വി എസ്സിന് കഴിയില്ല. പാർട്ടി തീരുമാനത്തിൽ അസ്വാഭാവികതയില്ലെന്ന് വി എസ് തീരുമാനത്തോട് പ്രതികരിച്ചു. പ്രായം ഒരു ഘടകമാണല്ലോയെന്ന് വി എസ് പറഞ്ഞു. സമ്മേളനം അവസാനിക്കുന്നതിന് മുമ്പ് തന്നെ ചെന്നൈ വഴിയാണ് കേരളത്തിലേക്ക് മടങ്ങുന്നത്. താൻ പ്രതിഷേധിച്ചല്ല പോകുന്നതെന്ന് അദ്ദേഹം പറയുകയുണ്ടായി. ശനിയാഴ്ച രാഷ്ട്രീയ സംഘടന റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ കേരളത്തെ പ്രതിനിധീകരിച്ച് സംസാരിച്ച എളമരം കരീം വി എസ്സിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. ആലപ്പുഴയിൽ നടന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയ വി എസ്സിന്റെ നടപടി അണികൾക്കും ജനങ്ങൾക്കും മുന്നിൽ വിശദീകരിക്കാനാകാത്ത നിലയിൽ പാർട്ടിയെ കൊണ്ടെത്തിച്ചു കരീം പറഞ്ഞു. എന്നാൽ സീതാറാം യെച്ചുരിയുടെ ഇടപെടലുകളിലൂടെ വി എസ് പ്രത്യേക ക്ഷണിതാവാക്കുകയായിരുന്നു.
പാർട്ടി തീരുമാനത്തിൽ പ്രതികരണവും അറിയിച്ച ശേഷമാണ് വി എസ് വിശാഖപട്ടണത്ത് നിന്ന് മടങ്ങുന്നത്. കേന്ദ്ര കമ്മിറ്റി യോഗത്തിൽ നിന്ന് തന്നെ ഒഴിവാക്കി പ്രത്യേക ക്ഷണിതാവാക്കിയതിൽ അസ്വാഭാവികതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദൻ പറഞ്ഞു. ഒഴിവാക്കിയതിൽ പ്രതിഷേധമുണ്ടോയെന്ന ചോദ്യത്തിന് ഇല്ല എന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. പാർട്ടിയുടെ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. അതിൽ അസ്വാഭാവികമായി യാതൊന്നും തന്നെയില്ല. പി.കെ.ഗുരുദാസനെ കേന്ദ്ര കമ്മിറ്റിയിൽ നിലനിർത്തിയല്ലോ എന്ന ചോദ്യത്തിന് അയാൾക്ക് എൺപതോ എൺപത്തിരണ്ടോ വയസല്ലേ ആയുള്ളൂ. ആരോഗ്യമല്ല, വയസാണ് പ്രധാനമാണെന്നും വി എസ് കൂട്ടിച്ചേർത്തു. തുടർന്നും പാർട്ടിയുമായി സഹകരിക്കുമോയെന്ന ചോദ്യത്തിന് അതെല്ലാം പാർട്ടിയുടെ പ്രവർത്തനം നോക്കി തീരുമാനിക്കുമെന്നായിരുന്നു മറുപടി. നിലപാടുകളിൽ ഉറച്ചു നിൽക്കുമോയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല.
സീതാറാം യെച്ചൂരി ജനറൽ സെക്രട്ടറി ആവുമോയെന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു വി.എസിന്റെ മറുപടി. താൻ പ്രതിഷേധിച്ച് പോവുകയല്ല. ഫ്ളൈറ്റിന്റെ സമയം നോക്കി പോവുകയാണ്. ഇവിടെ നിന്ന് മദ്രാസിലേക്ക് പോണം. അവിടെ നിന്ന് കേരളത്തിലേക്കും. അതിനാൽ നിങ്ങൾ എനിക്ക് വഴി തരണം....വഴി തരണം എന്ന് പറഞ്ഞ് വി എസ് കൂടുതൽ ചോദ്യങ്ങൾക്ക് കാത്തുനിൽക്കാതെ കാറിലേക്ക് കയറി. അങ്ങനെ വേദി വിട്ട വി എസ് വീണ്ടും സമ്മേളന സ്ഥലത്ത് എത്തി. സീതാറാം യെച്ചൂരിയാണ് ജനറൽ സെക്രട്ടറിയെന്ന് അറിഞ്ഞതോടെയാണ് ഇത്. യെച്ചൂരിയുടെ സ്ഥാനലബ്ദിയെ മാറ്റങ്ങളുടെ തുടക്കമെന്നാണ് വി എസ് വിശേഷിപ്പിച്ചത്. അങ്ങനെ സന്തോഷത്തോടെ വി എസ് കേരളത്തിലേക്ക് മടങ്ങി. കേരളത്തിൽ സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനും കേന്ദ്രത്തിൽ യെച്ചൂരിയും എത്തുമ്പോൾ തനിക്ക് കൂടുതൽ പരിഗണന കിട്ടുമെന്നാണ് വിഎസിന്റെ കണക്ക് കൂട്ടൽ. ആ സന്തോഷം തന്നെയാണ് വിഎസിന്റെ മുഖത്ത് ഇന്ന് പ്രകടമായതും.
പക്ഷേ സംഘടനാ തലത്തിൽ വിഎസിന് തിരിച്ചടി തന്നെയാണ് കേന്ദ്രകമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവെന്ന സ്ഥാനം. ഒരു വർഷത്തിന് ശേഷം പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞാൽ പിന്നെ വലിയ റോൾ വിഎസിന് ലഭിക്കില്ലെന്നാണ് പാർട്ടി കോൺഗ്രസ് നൽകുന്ന സൂചന. പ്രായമായത് വിഎസും അംഗീകരിക്കുന്നു. അതിനും ഒരു കാരണമുണ്ട്. വിഎസിനെ കേന്ദ്ര കമ്മറ്റിയിൽ നിന്ന് പുറത്താക്കണമെന്നായിരുന്നു കേരളാ ഘടകത്തിന്റെ ആവശ്യം. ഇന്ന് പാർട്ടിയിലെ ഏറ്റവും പ്രമുഖ ഘടകമാണ് കേരളം. എന്നിട്ടും വിഎസിനെ പ്രത്യേക ക്ഷണിതാവാക്കി. സംസ്ഥാന രാഷ്ട്രീയത്തിൽ വിഎസിന്റെ പ്രസക്തി കേന്ദ്ര നേതൃത്വം അംഗീകരിച്ചതിന്റെ സൂചനയാണ് ഇത്. അതിനൊപ്പം യുവത്വത്തിന് വഴിമാറണമെന്ന നിർദ്ദേശവുമുണ്ട്. അടുത്ത തെരഞ്ഞെടുപ്പിലൊന്നും പാർട്ടി ടിക്കറ്റ് വിഎസിന് മത്സരിക്കാനായി ലഭിക്കില്ലെന്ന് കൂടി വ്യക്തമാക്കുന്നതാണ് തീരുമാനം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍