ആയിരത്തോളം സ്കൂളുകളിലായി സൗജന്യ വിദ്യാഭ്യാസം നേടുന്നത് 15 ലക്ഷം കുട്ടികൾ; ബജറ്റിലെ നാലിലൊരു ഭാഗവും നീക്കി വയ്ക്കുന്നത് വിദ്യാഭ്യാസത്തിനു വേണ്ടി; ഡിജിറ്റൽ പഠനവും മികച്ച ലാബുകളുമൊക്കെയായി ഡൽഹിയിലെ പള്ളിക്കൂടങ്ങൾ ഹൈടെക്കായി; അദ്ധ്യാപകരെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലടക്കം അയച്ച് പരിശീലനം നൽകി; ഡൽഹി തെരഞ്ഞെടുപ്പിൽ ഇത്തവണ സ്കൂളുകൾ മുഖ്യ ഇലക്ഷൻ അജണ്ടയെന്ന് ബിബിസി; കേരളമടക്കം കണ്ടുപടിക്കാൻ ഒരു കെജ്രിവാൾ മാതൃക കൂടി
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: സ്കൂളുകൾക്ക് തെരഞ്ഞെടുപ്പിൽ എന്താണ് കാര്യം? വോട്ടുബാങ്കിൽ മാത്രം വിശ്വസിക്കുന്ന ഇന്ത്യൻ രാഷ്ട്രീയക്കാർക്ക് അക്കാര്യത്തിലും മാതൃകയാവുകയാണ് അരവിന്ദ് കെജ്രിവാൾ. ആസന്നമായ ഡൽഹി തെരഞ്ഞെടുപ്പിൽ ആ ആദ്മി പാർട്ടിക്ക് തുണയാവുന്നത് വിദ്യാഭ്യാസ മേഖലയിലെ പുരോഗതിയാണെന്ന് ലോക മാധ്യമമായ ബിബിസിപോലും വ്യക്തമാക്കുന്നു. ബിബിസി ലേഖകൻ സൗദിക് ബിശ്വാസ് എഴുതിയ 'എന്തുകൊണ്ട് സ്കൂളുകൾ ഡൽഹി തെരഞ്ഞെടുപ്പിന്റെ കേന്ദ്രമാവുന്നു' എന്ന ലേഖനത്തിലാണ് വിദ്യാഭ്യാസത്തിലെ ആആദ്മി മാതൃകയെ പ്രകീർത്തിക്കുന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങൾ കണ്ടുപടിക്കേണ്ടയാണ് ഈ മാതൃക. വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിക്കുന്ന കേരളത്തിലെ അവസ്ഥവെച്ചുനോക്കുമ്പോൾ തീർത്തും ഹൈട്ടക്കാണ് ഡൽഹിയിലെ സ്കൂളുകൾ.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കി വിദ്യാഭ്യാസ മേഖലയിൽ കൈവരിച്ച നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു വോട്ട് തേടുകയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ആം ആദ്മി പാർട്ടി അധികാരത്തിൽ വന്നശേഷം വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായിട്ടുള്ള നേട്ടങ്ങളുടെ തുടർച്ച കൈവരിക്കുന്നതിന് തങ്ങളെ തുടർന്നും അധികാരത്തിലെത്തിക്കണമെന്നു ഇലക്ഷൻ ക്യാമ്പയിന്റെ ഭാഗമായി നടന്ന മീറ്റിംഗിൽ കെജ്രിവാൾ ഉടനീളം പറയുന്നത്.
നിങ്ങൾ മറ്റൊരു പാർട്ടിക്ക് വോട്ട് ചെയ്താൽ ആരാണ് നമ്മുടെ സ്കൂളുകളുടെയും വിദ്യാഭ്യാസ മേഖലയുടെയും ഉന്നതിക്ക് വേണ്ടി പ്രവർത്തിക്കുക എന്നും കെജ്രിവാൾ ചോദിക്കുന്നു. ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളോ രാഷ്ട്രീയ പ്രവർത്തകരോ വിദ്യാഭാസ മേഖലയുടെ പുരോഗതിക്കായി കാര്യമായി ഒന്നും ചെയ്യാറില്ലെന്നും വേഗത്തിൽ ഫലം ലഭിക്കാത്തതാണ് അതിനു കാരണമെന്നും ഡൽഹി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ കുറ്റപ്പെടുത്തി.
വിദ്യഭ്യാസം മുഖ്യ വിഷയമാക്കി തിരഞ്ഞെടുപ്പിനെ നേരിടാനാകില്ല എന്ന പൊതുധാരണയെ തിരുത്തുകയാണ് കെജ്രിവാളിന്റെ ലക്ഷ്യം.കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ മുൻപുണ്ടായിരുന്ന ആർക്കും അവകാശപ്പെടാൻ കഴിയാത്ത തരത്തിലുള്ള നേട്ടങ്ങളാണ് കെജ്രിവാൾ സർക്കാർ കൈവരിച്ചിരിക്കുന്നത്. 15 ലക്ഷം കുട്ടികളാണ് ആയിരത്തോളം സ്കൂളുകളിലായി സൗജന്യ വിദ്യാഭ്യാസം നേടുന്നത്. കാശ്മീർ വിഷയം, പൗരത്വ ഭേദഗതി നിയമം, അയോധ്യ തർക്കം തുടങ്ങിയ എല്ലാ വിഷയങ്ങളിലും കെജ്രിവാളിന്റെ മുഖ്യ ശത്രു ബിജെപിയാണ്. സാധാരണക്കാരുടെ മക്കൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസവും പഠനാന്തരീക്ഷവും നൽകുന്ന നയത്തിലൂടെ തങ്ങളുടെ എതിരാളികളെ നേരിടാനുള്ള ശ്രമത്തിലാണ് അവർ.
മുൻവർഷങ്ങളിൽ ബഡ്ജറ്റിന്റെ 16% മാത്രമാണ് വിദ്യാഭ്യാസത്തിനു ചെലവഴിച്ചിരുന്നത്. എന്നാൽ കെജ്രിവാൾ സർക്കാർ ബഡ്ജറ്റിലെ നാലിലൊരു ഭാഗവും നീക്കിയിരുത്തുന്നത് വിദ്യാഭ്യാസത്തിനു വേണ്ടിയാണ്. ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിലെ ശരാശരി 14.8% ആണിത്. വിദ്യാഭ്യാസത്തിന് വേണ്ടി വലിയ തുക നീക്കിവയ്ക്കുന്നത് നാടിന്റെ മുഖച്ഛായ തന്നെ മാറ്റാൻ സഹായിക്കുന്നതാണ്. പാവപ്പെട്ട കുട്ടികളാണ് വിദ്യാഭ്യാസത്തിനു ഇത്തരം പൊതുസംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതെന്നും മധ്യവർഗ-ഉപരിവർഗ വിദ്യാർത്ഥികൾ സ്വകാര്യ സ്കൂളുകളെയാണ് ആശ്രയിക്കുന്നതെന്നും കെജ്രിവാൾ സർക്കാരിന്റെ വിദ്യാഭ്യാസ ഉപദേഷ്ടാവ് ശൈലേന്ദ്ര ശർമ്മ പറഞ്ഞു. സൗജന്യമായി കിട്ടുന്നതെല്ലാം നിലവാരമില്ലാത്തതാണെന്ന തോന്നലാണ് ഇതിനു കാരണം. അതേസമയം കുടിയേറ്റ-അധസ്ഥിത വിദ്യാർത്ഥികൾ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന കുട്ടികളെക്കാൾ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
വിദ്യാഭ്യാസ മുന്നേറ്റങ്ങൾ പൊതുവെ ശ്രമകരവും ദീർഘവീക്ഷണമില്ലാതെയും ചെയ്യുന്നതായിയാണ് കണ്ടു വരുന്നത്. എന്നാൽ സങ്കീർണ്ണമല്ലാത്ത ചെറിയ ചുവടുകളിലൂടെയാണ് കെജ്രിവാൾ മുന്നേറുന്നതും പ്രശംസനീയമായ വിജയങ്ങൾ നേടുന്നതും. ക്ലാസ്സ്മുറികൾ പുതുക്കിയും, കളിസ്ഥലങ്ങൾ വൃത്തിയാക്കിയും, ടോയ്ലറ്റ് പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും വിദ്യാഭാസ അന്തരീക്ഷം ഉണർത്തുകയാണ് ആദ്യമായി ചെയ്തത്. അതുപോലെ ക്ലാസ്സ്മുറികളിൽ സിസിടിവി സ്ഥാപിക്കുന്നതുൾപ്പെടെയുള്ള വിവാദപരമായ നീക്കങ്ങളും നടപ്പിലാക്കി. നല്ല ഡെസ്കുകൾ, ഡിജിറ്റൽ പഠനം, നിലവാരമുള്ള ലൈബ്രറി, സജ്ജമായ ലാബുകൾ, തുടങ്ങി പഠനത്തെ ആകർഷകമാക്കുന്നതെല്ലാം പ്രാവർത്തികമാക്കി. വിവിധ സമ്മർദ്ദ സാഹചര്യങ്ങളിൽ നിന്നും വരുന്ന സാധാരണ കുട്ടികൾക്ക് സർക്കാർ സ്കൂളുകൾ ആശ്വാസമാണ്.
തിരഞ്ഞെടുത്ത അദ്ധ്യാപകരെ സിംഗപ്പൂരിലെ നാഷണൽ യൂണിവേഴ്സിറ്റി, യുകെയിലെ കംബ്രിഡ്ജ് യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥലങ്ങളിൽ അയച്ചു സ്കൂൾ മാനേജ്മെന്റിനെകുറിച്ചും അനുബന്ധ കോഴ്സുകളിലും പരിശീലങ്ങൾ നൽകുന്നു. 200 ഇൽ അധികം മെന്റർ ടീച്ചേർസ് 5 സ്കൂളുകളെ നിരീക്ഷിച്ചു നിർദ്ദേശങ്ങൾ നൽകിവരുന്നു. കുട്ടികളെ സന്തോഷിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതുമായ കരിക്കുലം അവലംബിച്ചിരിക്കുന്നു. നിരക്ഷരരായ മാതാപിതാക്കളെയടക്കം ഉൾപ്പെടുത്തി പലതവണ അദ്ധ്യാപക-രക്ഷാകർതൃ മീറ്റിംഗുകൾ വയ്ക്കുന്നത് കുട്ടികളുടെ രക്ഷാകർത്താക്കളുമായും നല്ല ബന്ധം സ്ഥാപിക്കാൻ സഹായിക്കുന്നു. ഡൽഹിയിലെ 4.4 ദശലക്ഷം സ്കൂൾ കുട്ടികളിൽ 34% വും ഇതിനോടകം തന്നെ ഗവണ്മെന്റ് സ്കൂളിന്റെ ഭാഗമായിക്കഴിഞ്ഞു. ആ വളർച്ച തുടർന്ന് കൊണ്ടുമിരിക്കുന്നു. വർഷാവസാനത്തോടെ ഡൽഹിയിൽ 55 പുതിയ സ്കൂളുകളും 20,000 ക്ലാസ് മുറികളും അധികമായി രൂപപ്പെടും.
ഭൂരിപക്ഷം സ്കൂളുകളിലും പഠന ഭാഷ ഹിന്ദി ആണ്. എന്നാൽ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളും ഒപ്പം പ്രവർത്തിച്ചു വരുന്നു. രാജ്യത്തിന്റെ പല പ്രധാനപ്പെട്ട മത്സര പരീക്ഷകളിലും പ്രവേശന പരീക്ഷകളിലും ഈ കുട്ടികൾ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കുന്നുമുണ്ട്. ഈ അടുത്ത കാലത്തു ഡൽഹി ഗവണ്മെന്റ് നേരിട്ട ഏറ്റവും വലിയ വിമർശനമായിരുന്നു കുട്ടികളെ വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തരംതിരിച്ചു ക്ലാസുകൾ ആക്കുന്നത്. ഉയർന്ന പഠന നിലവാരമുള്ള കുട്ടികളും താഴ്ന്ന പഠന നിലവാരമുള്ള കുട്ടികളും എന്നിങ്ങനെയുള്ള തരം തിരിവുകൾ അവരെ വേർതിരിച്ചു കാണിക്കുന്നതിന് മാത്രമേ സഹായിക്കൂ എന്നും അത് കുട്ടികൾക്ക് ഗുണം ചെയ്യില്ലെന്നും വിദ്യാഭ്യാസ പ്രവർത്തകൻ കുസും ജെയിൻ ആരോപിച്ചു. എന്നാൽ കഴിവിന്റെ അടിസ്ഥാനത്തിൽ തരംതിരിച്ചു ക്ലാസുകൾ ആക്കുന്നത് കുട്ടികളെ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നതായി ശർമ്മ അഭിപ്രായപ്പെട്ടു.
ആൺകുട്ടികളെ അപേക്ഷിച്ചു പെൺകുട്ടികളുടെ നിരക്കാണ് ഡൽഹിയിൽ പൊതുവിദ്യാഭ്യാസ മേഖലയിൽ മുന്നിൽ നിൽക്കുന്നത്. സർക്കാർ സൗജന്യ വിദ്യാഭ്യാസം നൽകുന്നതാണ് ഇതിനു കാരണം. അല്ലാത്ത പക്ഷം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണം ചെലവഴിക്കാൻ ആരും തയ്യാറാകുകയില്ല. അല്ലെങ്കിൽ ആ പണം വിനിയോഗിച്ചു ആൺകുട്ടികളെ സ്വകാര്യ സ്കൂളുകളിൽ അയക്കുകയോ കോച്ചിങ് ക്ലാസുകൾ നൽകുകയോ ചെയ്യുന്നു. പാവങ്ങളുട സ്വപ്നങ്ങൾക്ക് കരുത്തുപകരുകയാണ് കെജ്രിവാൾ സർക്കാർ. വരുന്ന തിരഞ്ഞെടുപ്പിലും സാധാരണക്കാരുടെ സ്വപ്നങ്ങൾക്ക് വിദ്യാഭ്യാസത്തിലൂടെ ഊർജം പകരുന്ന കെജ്രിവാൾ സർക്കാർ തങ്ങളുടെ നയം തുടരുകയാണ്.തികഞ്ഞ ആത്മവിശ്വാസത്തോടെ തന്നെ.
അഞ്ചു വർഷം മുൻപ് നടന്ന തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ 70 സീറ്റുകളിൽ 67 എണ്ണവും ആം ആദ്മി പാർട്ടിക്ക് ലഭിച്ചിരുന്നു. ഇത്തവയും സർവേകൾ ആം ആദ്മി പാർട്ടിയുടെ വിജയം പ്രവചിക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്