സർ സിപിയുടെ എതിർപ്പ് മറികടന്ന ചരിത്ര സ്മാരകം; പഴയ പ്രതാപവും പഴമയുടെ ഗാംഭീര്യവും നിലനിർത്തി പള്ളി പതുക്കണമെന്ന് പൊതുയോഗ തീരുമാനം; എല്ലാ അർത്ഥത്തിലും പുതിയ നിർമ്മാണം മതിയെന്ന് ബിഷപ്പ് നിയോഗിച്ച കമ്മറ്റിയും; തർക്കം രൂക്ഷമാകുമ്പോൾ പൊലിയുന്നത് രാമസ്വാമി അയ്യറെ എതിർത്ത് പള്ളി പണിത എബ്രഹാം മാർതോമ്മ മെത്രോപൊലീത്തയുടെ ഓർമ്മകൾ; വിശ്വാസികൾ രണ്ടു തട്ടിലായതോടെ പാറ്റൂർ പള്ളി നിർമ്മാണത്തിൽ തർക്കം രൂക്ഷം
എം മനോജ് കുമാർ
തിരുവനന്തപുരം: റോഡിനു വീതികൂട്ടാൻ വേണ്ടി സ്ഥലം കൊടുത്തതിനെ തുടർന്ന് പുതുക്കിപ്പണിയേണ്ടി വന്ന പാറ്റൂർ സെന്റ് തോമസ് മാർത്തോമാ പള്ളി നിർമ്മാണത്തിന്റെ കാര്യത്തിൽ പള്ളിക്കമ്മറ്റിയിൽ ചേരി തിരിഞ്ഞ് തർക്കം. രണ്ടു കോടി രൂപയ്ക്ക് പള്ളി പുതുക്കിപ്പണിയാം എന്നിരിക്കെ വഴിവിട്ട താത്പര്യത്തിന്റെ പേരിൽ നിർമ്മാണം ചിലർ നാല് കോടിയിലേക്ക് ഉയർത്തിയതിനാണ് പള്ളിക്കമ്മറ്റിയിൽ തർക്കം രൂപപ്പെട്ടത്. ചരിത്രമുറങ്ങുന്ന പള്ളി പൊളിച്ചു പണിയുമ്പോൾ മേൽക്കൂര അടക്കമുള്ളവ അതേപടി നിലനിർത്തണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോൾ പള്ളി പൂർണമായും പൊളിച്ച് ഒരു പുതിയ പള്ളി പണിയണമെന്നാണ് മറുവിഭാഗത്തിന്റെ ആവശ്യം. പള്ളി നിർമ്മാണത്തിനായി കൂടിയ പൊതുയോഗം അടിയുടെ വക്കിലെത്തുകയും ചെയ്തു
ചരിത്രം ഉറങ്ങുന്ന പള്ളികൂടിയാണ് പാറ്റൂർ പള്ളി. ഒരു ചരിത്രസ്മാരകം പോലെ കരുതി നിലനിർത്തേണ്ടിയിരുന്നത്. നൂറു വർഷത്തോളം പഴക്കമുള്ള പള്ളി കൂടിയാണിത്. പള്ളി നിർമ്മാണകാലത്ത് സർ സിപി രാമസ്വാമിയായിരുന്നു തിരുവിതാംകൂർ ദിവാൻ. പള്ളിക്ക് ദിവാൻ എതിരായിരുന്നു. അതിനാൽ ഒട്ടനവധി എതിർപ്പുകളെ അതിജീവിച്ചാണ് അന്നത്തെ മെത്രാപൊലീത്തയായിരുന്ന എബ്രഹാം മാർതോമ്മ ഈ പള്ളി കെട്ടിടം പൂർത്തിയാക്കിയത്. മികച്ച തടികളാണ് പള്ളിയുടെ മുകൾത്തട്ടിലുള്ളത്. അതിനാൽ പള്ളി പൊളിക്കുമ്പോൾ തൂണുകൾകൊണ്ട് താങ്ങി നിർത്തി
പഴയ തടിയിലുള്ള മേൽക്കൂര അങ്ങിനെ തന്നെ നിലനിർത്തണമെന്നാണ് പള്ളക്കമ്മറ്റിയിലെ ഒരു പ്രബല വിഭാഗം ആവശ്യപ്പെട്ടത്. ഇങ്ങിനെ പണിയുമ്പോൾ രണ്ടു കാര്യവും അവർ നിരത്തിയിരുന്നു. പള്ളിയുടെ പഴയ പ്രതാപവും പഴമയുടെ ഗാംഭീര്യവും അങ്ങിനെ തന്നെ നിലനിർത്താം. മറ്റൊന്ന് നിർമ്മാണം രണ്ടു കോടിയിൽ ഒതുക്കി നിർത്താം. ഈ ആവശ്യം പള്ളിക്കമ്മറ്റിയിൽ ഒരു വിഭാഗം ഉയർത്തവേ ശക്തമായ മറുവിഭാഗം അത് തള്ളിക്കളഞ്ഞു. പള്ളി പുതുക്കിപ്പണിയുകയല്ല പൊളിച്ചു പണിയുക തന്നെയാണ് വേണ്ടത് എന്നാണ് മറുവിഭാഗം അവശ്യമുന്നയിച്ചത്. ഇതോടെയാണ് പള്ളിക്കമ്മറ്റിയിൽ തർക്കം മൂത്ത് അത് ഒരു അടിപിടിയുടെ വക്കോളമെത്തിയത്.
ഒടുവിൽ പൊതുയോഗത്തിന്റെ തീരുമാനം വന്നത് ഇങ്ങനെയാണ്. പള്ളിയുടെ മേൽക്കൂര അതേപടി നിലനിർത്തുക. രണ്ടു വശത്തും അതിനായി പില്ലറുകൾ നിർമ്മിക്കുക. അതോടൊപ്പം രണ്ടു വശത്തേക്കും എട്ടടി വീതം വീതിയും കൂട്ടുക. ഇതാണ് പള്ളിയിലെ പൊതുയോഗത്തിന്റെ തീരുമാനം. ഈ പ്ലാനിനാണ് കോർപറേഷൻ അനുമതി നൽകിയത്. പെർമിറ്റ് കിട്ടിയിട്ടും ഈ പെർമിറ്റ് നോക്കാതെ കെട്ടിടം കെട്ടാനാണ് നീക്കം വന്നത്. ഈ നീക്കത്തിനെയാണ് ഒരു വിഭാഗം എതിർത്തത്. പുതിയ പള്ളി പണിയാൻ പള്ളിക്കമ്മറ്റിയിലെ ഉന്നതർ ഉയർത്തിയത് ആമേൻ സിനിമയിലെപ്പോലെ മേൽക്കൂരയിലെ തടികൾ ദ്രവിച്ചിരിക്കുന്നു എന്ന വാദമാണ്. പക്ഷെ എതിർവിഭാഗം പരിശോധിച്ചപ്പോൾ തടികൾക്ക് ഒരു കുഴപ്പവുമില്ല എന്ന് ബോധ്യപ്പെടുകയും ചെയ്തു. പക്ഷെ പള്ളി പുതിയത് പണിയണം എന്ന വാദം ഉയർത്തിയവർ ആശാരിമാരെക്കൊണ്ട് തന്നെ ചില തടികൾ ദ്രവിച്ചിരിക്കുന്നു എന്ന് സാക്ഷ്യപ്പെടുത്തിച്ചു. ഇതോടെ ഇവരോടുള്ള എതിർപ്പ് മറുവിഭാഗം ശക്തമാക്കുകയും ചെയ്തു. ആശാരിമാർ കയറിന്മേൽ തൂങ്ങി നിന്നാണു മട്ടുപ്പാവിലെ തടികൾ ദ്രവിച്ചിരിക്കുന്നു എന്ന് സാക്ഷ്യപ്പെടുത്തിയത്. ഇത് പ്രഹസനമാണെന്നാണ് മറുവിഭാഗം ആരോപിച്ചത്. ഒടുവിൽ പള്ളി പൊളിച്ചപ്പോൾ മട്ടുപ്പാവിലെ തടികൾക്ക് ഒരു കുഴപ്പവുമില്ല. ഇതോടെയാണ് സഭാ ഉന്നതരുടെ ഒത്താശയോടെ പുതിയ പള്ളി കെട്ടാനുള്ള തീരുമാനം നടപ്പിലാക്കപ്പെടുകയായിരുന്നു എന്ന് മറുവിഭാഗത്തിനു മനസിലായത്.
പള്ളി പുതുക്കിപ്പണിയാനുള്ള പൊതുയോഗ തീരുമാനം വന്നപ്പോൾ ബിഷപ്പ് ഒരു എക്സ്പേർട്ട് കമ്മറ്റിയെ വെച്ചു. ഈ വിദഗ്ദ സമിതിയിലെ ചിലരാണ് തർക്കത്തിനു ശേഷം പൊതുയോഗത്തിൽ വന്ന തീരുമാനവും അട്ടിമറിക്കാൻ ശ്രമിക്കുന്നത്. പഴമയും ചരിത്രവും പേറുന്ന പള്ളി പൂർണ്ണമായും പൊളിച്ച് പുതിയ പള്ളി പണിയാനാണ് മാർത്തോമാ സഭയിലെ ഉന്നതർ തന്നെ ഒരുങ്ങുന്നത്. പാറ്റൂർ പള്ളിയുടെ ചരിത്രം അറിയുന്നവരാണ് പള്ളി പൊളിച്ച് കളഞ്ഞു പുതിയ പള്ളി പണിയണം എന്ന തീരുമാനത്തെ എതിർക്കുന്നത്. സർ സിപിയുടെ എതിർപ്പ് വന്നപ്പോൾ പള്ളി നിർമ്മാണത്തിനു പണത്തിനു ക്ലേശിക്കേണ്ടി വന്നു. മെത്രാപൊലീത്ത നാനാവശത്തു നിന്നും സഹായം തേടി. അങ്ങിനെ കേരളമാകമാനം പിരിവ് നടത്തിയാണ് പാറ്റൂർ പള്ളി ഉയർന്നു വന്നത്. ഈ പള്ളിയോടു മനസുകൊണ്ട് അടുപ്പം പഴമക്കാർക്കുണ്ട്. ചരിത്രം അറിയാത്ത പുതുതലമുറയിൽപ്പെട്ടവരാണ് പഴമയും പാരമ്പര്യവും ചരിത്രവും ഇടകലരുന്ന പാറ്റൂർ പള്ളി ഇടിച്ചു പൊളിച്ചു കളയണം എന്ന് വാദിക്കുന്നത്-ചരിത്രത്തിലേക്ക് വിരൽ ചൂണ്ടി സഭാവിശ്വാസികളിലെ ഒരു വിഭാഗം പറയുന്നു.
പള്ളി പൂർണമായും ഇടിച്ച് കളഞ്ഞു പുതിയ പള്ളി വേണം എന്ന് ബിഷപ്പ് വെച്ച വിദഗ്ദ സമിതിയിലെ ചിലർ വാദിച്ചപ്പോൾ പള്ളിക്കമ്മറ്റിയിൽ നിന്ന് എതിർപ്പ് വന്നു. നിലവിലെ പ്ലാൻ അനുസരിച്ച്, അതായത് കോർപറേഷൻ അംഗീകരിച്ച പ്ലാൻ വെച്ച് തന്നെ പള്ളി പണിഞ്ഞാൽ മതി എന്നാണ് പള്ളിക്കമ്മറ്റിയിൽ നിന്നും ആവശ്യമുയർന്നത്. ഇപ്പോൾ പക്ഷെ മാർത്തോമാ സഭയിലെ ഉന്നതരുടെ പിന്തുണയോടെ തൂണും വേണ്ട, പഴയ മേൽക്കൂരയും വേണ്ട പുതിയ പള്ളി തന്നെ മതി എന്ന കടുംപിടുത്തത്തിലാണ് സഭാ ഉന്നതർ. ഇതിനെ പക്ഷെ മറുവിഭാഗം എതിർക്കുകയും ചെയ്യുന്നു. ഇനി പൊതുയോഗ തീരുമാനം പ്രകാരം പുതിയ പള്ളി വേണോ അതോ മേൽക്കൂരയും തൂണും നിലനിർത്തി അംഗീകരിച്ച പ്ലാനിലെ പള്ളി തന്നെ മതിയോ എന്ന് പള്ളിക്കമ്മറ്റി തീരുമാനിക്കും. സഭാ ഉന്നതരുടെ പിന്തുണയുള്ളതിനാൽ പൊതുയോഗം വിളിച്ചാലും പുതിയ പള്ളി തന്നെ മതി എന്ന അഭിപ്രായത്തിനു മേൽക്കൈ ലഭിക്കും. പക്ഷെ പള്ളിയാണ്. ചരിത്രം ഉറങ്ങുന്ന പള്ളിയുടെ ഭാഗങ്ങൾ അതെ പടി നിലനിർത്തിയുള്ള പള്ളിയല്ലേ വേണ്ടത് എന്ന അഭിപ്രായത്തിൽ തന്നെ ചിലർ ഉറച്ചു നിൽക്കുന്നത്. അംഗീകരിച്ച പ്ലാനിൽ പള്ളി വരുമ്പോൾ കല്ലറയുടെ പ്രശ്നവും വരും. കല്ലറയ്ക്ക് അടുത്ത് കുഴിച്ചാണ് കാർ പാർക്കിങ് നിർമ്മിക്കേണ്ടത്. കല്ലറ തൊട്ടാൽ കളി മാറും എന്നാണ് കല്ലറയുമായി ബന്ധമുള്ളവർ പറയുന്നത്. തങ്ങൾ കോടതിയിൽ പോകും എന്നാണ് ഇവർ പറയുന്നത്. കല്ലറയുമായി ബന്ധമുള്ളവർ ഇത്തരം നീക്കം നടത്തിയാൽ പള്ളി നിർമ്മാണം നിയമ പ്രശ്നത്തിലേക്കും മാറാൻ സാധ്യതയുണ്ട്.
ഇരുപതോളം കല്ലറകൾ ഇപ്പോഴും പള്ളി വളപ്പിലുണ്ട്. മുൻപ് റോഡിനുവേണ്ടി കല്ലറകൾ പൊളിച്ച് വേറെ സ്ഥലത്തേക്ക് മാറ്റിയിരുന്നു. റോഡിന് വീതി കൂട്ടുന്നതിന്റെ ഭാഗമായി പള്ളിവക 12 സെന്റ് സ്ഥലം സർക്കാരിന് 2013-ൽ വിട്ടുനൽകിയിരുന്നു. ഈ വസ്തു ഏറ്റെടുത്തുകൊണ്ടുള്ള സർക്കാർ വിജ്ഞാപനം 2013 ജൂൺ 20-ന് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതോടെ പള്ളിക്ക് 52 സ്ഥലം മാത്രമാണ് കൈവശമുള്ളത്. ഈ വസ്തുത വഞ്ചിയൂർ വില്ലേജ് ഓഫീസറിന് അറിയാമെന്നിരിക്കെ തന്നെയാണ് പള്ളിക്ക് 64 സെന്റ് സ്ഥലമുണ്ട് എന്ന രീതിയിൽ 64 സെന്റ് ഭൂമിയുടെ കരം സ്വീകരിച്ചിരിക്കുന്നതും. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. അപ്പോൾ പുതിയ പൊസഷൻ സർട്ടിഫിക്കറ്റിനും സഭാ അധികൃതർക്ക് അപേക്ഷ നൽകേണ്ടി വരും. അതുമല്ല പള്ളിക്ക് വേണ്ടി അംഗീകരിച്ച പ്ലാനിൽ മാറ്റം വരുത്തുകയാണെങ്കിൽ പുതിയ പ്ലാൻ കോർപറേഷന് സമർപ്പിക്കേണ്ടി വരും. ഈ പ്ലാനിനു അംഗീകാരം ലഭിച്ചാൽ മാത്രമേ പുതിയ പള്ളി നിർമ്മാണത്തിനു മാർത്തോമ സഭയ്ക്ക് അംഗീകാരം ലഭിക്കൂ.
എന്തായാലും പഴമയെ സ്നേഹിക്കുന്ന ചരിത്രത്തെ സ്നേഹിക്കുന്ന പള്ളിയിലെ ഒരു വിഭാഗം പുതിയ പള്ളി നിർമ്മാണത്തെ നഖശിഖാന്തം എതിർക്കുകയാണ്. പക്ഷെ ഭൂരിപക്ഷ വികാരം എന്ന രീതിയിൽ സഭാ അധികൃതർ സമ്മർദം ചെലുത്തുകയാണെങ്കിൽ പഴയ ചരിത്രം അപ്പാടെ വിസ്മൃതിയിൽ മറയും എന്ന ഭീതിയിലാണ് ഒരു വിഭാഗം. പാറ്റൂർ പള്ളി പുതുതായി പണിയാനാണ് തീരുമാനമെന്ന് പള്ളി വികാരി ഫാദർ ഉമ്മൻ മറുനാടനോട് പറഞ്ഞു. മേല്ക്കൂര നിലനിർത്തി പണിയണമെന്നു അഭിപ്രായം വന്നിരുന്നു. പക്ഷെ തടികൾ ദ്രവിച്ചത് കാരണം പുതിയ പള്ളിയെന്ന് പൊതുയോഗത്തിൽ തീരുമാനം വന്നു. പഴയ തടികൾ പുതിയ പള്ളിയുടെ നിർമ്മാണത്തിൽ ഉപയോഗിക്കും. പഴയ പള്ളിയുടെ രീതിയിൽ തന്നെയാണ് പുതിയ പള്ളിയും വരുന്നത്. പൊതുയോഗ തീരുമാന പ്രകാരം പുതിയ പ്ലാനിനു കോർപറേഷന് അപേക്ഷ നൽകിയതായും ഫാദർ ഉമ്മൻ പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്