ഡെങ്കിപ്പനി ബാധിച്ച യുവതിയെ തൊടുപുഴ ചാഴിക്കാട്ടു ആശുപത്രിയിൽ പ്രവേശിപ്പിച്ചത് കഴിഞ്ഞ ബുധനാഴ്ച്ച; പ്ലേറ്റ്ലറ്റ് കൗണ്ട് ക്രമാതീതമായി കുറഞ്ഞിട്ടും വേണ്ട ചികിത്സ ലഭ്യമാക്കിയില്ല; കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയത് ആന്തരിക രക്തസ്രാവം വന്ന് നില വഷളായ ശേഷം മാത്രം; അനാവശ്യമായുള്ള കാത്തിരിപ്പിൽ മഞ്ജുവിന്റെ ജീവൻ പൊലിഞ്ഞു; മരണത്തിൽ ചികിത്സാ പിഴവെന്ന് ആരോപിച്ചു ബന്ധുക്കളും സോഷ്യൽ മീഡിയയും; നിഷേധിച്ച് ചാഴിക്കാട് ആശുപത്രി അധികൃതരും
എം മനോജ് കുമാർ
തൊടുപുഴ: ഡെങ്കിപ്പനിയെ തുടർന്ന് തൊടുപുഴ അരീക്കര മഞ്ജു ബോബി (33) എന്ന യുവതി മരിച്ച സംഭവത്തിൽ ചികിത്സാ പിഴവോ? ഡെങ്കിപ്പനി ബാധിച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് തൊടുപുഴ ചാഴിക്കാട് ആശുപത്രിയിൽ മഞ്ജുവിനെ പ്രവേശിപ്പിച്ചത്. ഞായർ ആയിട്ടും സ്ഥിതി ഗുരുതരമായി തുടർന്നതിനെ തുടർന്നാണ് മഞ്ജുവിനെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നത്. തിങ്കൾ പുലർച്ചെ തന്നെ മഞ്ജു മരിക്കുകയും ചെയ്തു. ചാഴിക്കാട്ട് ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്നാണ് മഞ്ജുവിന്റെ മരണം എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
ബുധനാഴ്ച ആശുപത്രിയിൽ എത്തിച്ചിട്ടും ആവശ്യമായ ചികിത്സ രോഗിക്ക് ലഭ്യമാക്കിയില്ല. തുടർന്ന് ബന്ധുക്കളുടെ ആവശ്യപ്രകാരം കോലഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചിട്ടും മഞ്ജുവിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. കോലഞ്ചേരി ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ഇന്റെണൽ ബ്ലീഡിങ് തുടങ്ങിയിരുന്നു. രക്ഷിക്കാനുള്ള സാദ്ധ്യതകൾ വിരളമാണ് എന്നാണ് ബന്ധുക്കളെ കോലഞ്ചേരി ആശുപത്രി അധികൃതർ അറിയിച്ചത്. ഞായർ എത്തിച്ചിട്ടും തിങ്കൾ പുലർച്ചെ തന്നെ മഞ്ജു മരിക്കുകയും ചെയ്തു. രോഗിയുടെ അതീവ ഗുരുതരാവസ്ഥ വ്യക്തമാക്കി കോലഞ്ചേരി മെഡിക്കൽ കോളേജ് അധികൃതർ ബന്ധുക്കളോട് പറഞ്ഞത് രക്ഷിക്കാൻ പ്രയാസമാണ് എന്നാണ്. ഒരു ദിവസം മുൻപെങ്കിലും ഇവിടെ എത്തിച്ചിരുന്നെങ്കിൽ നമുക്ക് മഞ്ജുവിനെ കാക്കാമായിരുന്നുവെന്നാണ് ഇവർ പറഞ്ഞത്. മഞ്ജുവിന്റെ മരണം സ്ഥിരീകരിച്ച് കോലഞ്ചേരി മെഡിക്കൽ കോളേജ് അധികൃതർ ബന്ധുക്കൾക്കായി നൽകിയ മറുപടി ഇതായിരുന്നു. ഈ മറുപടി തന്നെയാണ് മഞ്ജുവിന്റെ മരണം വിവാദമാക്കുന്നതും.
ഡെങ്കിപ്പനിയാണെന്ന് തൊടുപുഴയിലെ ചാഴിക്കാട്ടു ആശുപത്രി അധികൃതർക്ക് അറിയാമായിരുന്നു. ബ്ലഡ് കൗണ്ട് അനുനിമിഷം കുറഞ്ഞുകൊണ്ടുമിരുന്നു. ഈ ഘട്ടത്തിൽ വേറെ ആശുപത്രിയിലേക്ക് രോഗിയെ മാറ്റുകയോ അല്ലെങ്കിൽ വിദഗ്ദ ചികിത്സ ലഭ്യമാക്കുകയും ചെയ്യേണ്ടിയിരുന്നു. ഇത് ചെയ്തില്ല. കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മഞ്ജുവിനെ മാറ്റുമ്പോഴേക്കും ആന്തരിക രക്തസ്രാവം വന്നിരുന്നു. ഇതോടെ കോലഞ്ചേരിയിലെ ചികിത്സ ഫലിക്കാതെയാവുകയും നിത്യനിദ്രയിലേക്ക് മഞ്ജു ആണ്ടു പോവുകയും ചെയ്തു. ഒരു ദിവസം മുൻപെങ്കിലും മഞ്ജുവിനെ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു എന്ന് കോലഞ്ചേരി ആശുപത്രി അധികൃതർ ബന്ധുക്കളോടു പറയുമ്പോൾ ഈ സമയമൊക്കെ മഞ്ജു ചാഴിക്കാട്ടു ആശുപത്രിയിൽ ചികിത്സയിൽ തുടരുകയായിരുന്നു. ജീവൻ രക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രി അധികൃതർക്ക് മറ്റു ആശുപത്രിയിലേക്ക് മാറ്റാൻ ബന്ധുക്കളോട് ആവശ്യപ്പെടാമായിരുന്നു. പക്ഷെ ഇത് ചാഴിക്കാട്ടു ആശുപത്രി അധികൃതർ ചെയ്തില്ല. അവിടുന്ന് ഡിസ്ചാർജ് ചെയ്ത് കോലഞ്ചേരിയിൽ എത്തുമ്പോഴേക്കും സ്ഥിതി ഗുരുതരമാവുകയും മഞ്ജു മരണത്തിന്റെ വക്കിൽ എത്തുകയും ചെയ്തിരുന്നു.
ഡെങ്കി ബാധിച്ച് കൗണ്ട് 30000 ത്തിൽ താഴെ വന്നാൽ പ്ലേറ്റ് ലെറ്റ് ട്രാൻസ്ഫോർമേഷൻ നടത്തുക സാധാരണമാണ്. പക്ഷെ മഞ്ജുവിന് കൗണ്ട് 24000 ത്തിൽ താഴെ ആയിട്ടും ഈ രീതിയിലുള്ള ട്രാൻസ്ഫോർമേഷൻ നടത്തിയില്ല എന്നാണ് ആരോപണം ഉയരുന്നത്. രോഗി വിറയലോടെ ചില അസ്വഭാവിക ലക്ഷണങ്ങൾ കാണിക്കുന്നു എന്ന് അറിയിച്ചിട്ടും അർഹിക്കുന്ന പരിഗണന ലഭിച്ചില്ല. പിന്നീട് ബ്ലീഡിങ് ആരംഭിച്ച നില അതീവ വഷളായി മാറിയപ്പോൾ മാത്രമാണ് ഞായറാഴ്ച ഡോക്ടർ രോഗിയെ കാണാൻ എത്തുന്നത്. അപ്പോഴേക്കും നില വഷളായിരുന്നു. തുടർന്നാണ് കോലഞ്ചേരിക്ക് മാറ്റുന്നത്.
അലങ്കരിച്ച മെഴുകുതിരികൾക്ക് മുന്നിൽ ഇപ്പോൾ മഞ്ജു ശാന്തമായി ഉറങ്ങുകയാണ്. നാലും രണ്ടും വയസുള്ള ഫന്നയും മരിയയുമാണ് മഞ്ജുവിന്റെ മക്കൾ. ഈ പിഞ്ചു കുഞ്ഞുങ്ങളെ അനാഥമാക്കിയാണ് മഞ്ജു യാത്രയാകുന്നത്. ചികിത്സാ പിഴവിനെ തുടർന്നാണ് മഞ്ജുവിന്റെ മരണം എന്നുള്ളതാണ് നാട്ടുകാരെയും ബന്ധുക്കളെയും അസ്വസ്ഥരാക്കുന്നത്. ഒരു ദിവസം മുൻപെങ്കിലും എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നു എന്ന കോലഞ്ചേരിയിലെ ഡോക്ടർമാരുടെ വാക്കുകളും ഇവരുടെ ചെവിയിൽ മുഴങ്ങുന്നു. ഇതുകൊണ്ട് തന്നെ ഈ മരണം അരീക്കരയിലെ ഭർതൃവീട്ടിൽ കടുത്ത ദുഃഖത്തിന്റെ അലകൾ തന്നെയാണ് ഉയർത്തുന്നത്. ഡെങ്കിപ്പനി ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ കോലഞ്ചേരി മെഡിക്കൽ കോളെജിൽ ചികിത്സയിൽ തുടരവേയാണ് ഭർത്താവിനും കുടുംബത്തിനും ദുഃഖങ്ങൾ ബാക്കിയാക്കി മഞ്ജു വിട ചൊല്ലിയത്. തൊടുപുഴ നടുക്കണ്ടത്തെ കർഷക ദമ്പതികളായ മാത്യുവിന്റെയും മേരിയുടെയും രണ്ടു മക്കളിൽ ഒരാളാണ് മഞ്ജു. ആറു വർഷം മുൻപാണ് മഞ്ജുവിന്റെ വിവാഹം കഴിയുന്നത്. ഇലക്ട്രീഷ്യനായ ജോബിയാണ് ഭർത്താവ്. മഞ്ജുവിന്റെ സംസ്ക്കാരം ഇന്നു വൈകീട്ട് കോട്ടയം അരീക്കര സെന്റ് റോക്കീസ് പള്ളിയിലാണ് നടക്കുന്നത്.
മഞ്ജുവിന്റെ മരണത്തെക്കുറിച്ച് ബന്ധുക്കൾ മറുനാടനോട് പറഞ്ഞത്:
ഡെങ്കിപ്പനിയാണ് മഞ്ജുവിന് എന്ന് ചാഴിക്കാട്ട് ആശുപത്രി അധികൃതർക്ക് അറിയാമായിരുന്നു. പക്ഷെ സ്ഥിതി വഷളായിട്ടും വിദഗ്ദ ചികിത്സ ലഭ്യമാക്കിയില്ല. ആന്തരീക രക്തസ്രാവം വരുന്ന അവസ്ഥയിലാണ് വേറെ ആശുപത്രിയിലേക്ക് മാറ്റാണമെങ്കിൽ മാറ്റിക്കോളൂ എന്ന് ചാഴിക്കാട്ടു ആശുപത്രി അധികൃതർ പറഞ്ഞത്. ഇതും ഞായർ ഞങ്ങൾ ചോദിച്ചപ്പോൾ മാത്രമാണ് ഇവർ ഈ രീതിയിൽ മറുപടി നൽകിയത്. ബുധനാഴ്ചയാണ് ചാഴിക്കാട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഞായർ വരെയുള്ള ദിവസങ്ങൾ നിർണ്ണായകമായി മുന്നിലുണ്ടായിരുന്നു. പക്ഷെ വേണ്ട ചികിത്സ കിട്ടിയില്ല. ആന്തരിക അവയവങ്ങളെ മുഴുവൻ ബാധിച്ചിട്ടുണ്ട് എന്നാണ് കോലഞ്ചേരിയിൽ നിന്നും പറഞ്ഞത്. രക്ഷിക്കാനുള്ള അവസ്ഥ വിരളമാണെന്നും അവർ പറഞ്ഞു. തുടർന്ന് വെന്റിലെറ്ററിലേക്ക് മാറ്റി. തിങ്കൾ പുലർച്ചെ മരിക്കുകയും ചെയ്തു. ഒരു ദിവസം മുൻപെങ്കിലും എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നു എന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഇപ്പോൾ ഞങ്ങൾ നിയമനടപടികളെക്കുറിച്ച് ആലോചിക്കുകയാണ്-ബന്ധുക്കൾ പറയുന്നു.
ചാഴിക്കാട്ട് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം:
മഞ്ജുവിന്റെ മരണത്തിൽ ചാഴിക്കാട്ടു ആശുപത്രി കുറ്റക്കാരല്ല. മഞ്ജു താമസിക്കുന്നത് അരീക്കര ഭാഗത്താണ്. അവിടെ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ പനി ഡെങ്കിപ്പനി എന്ന് സ്ഥിരീകരിച്ചിരുന്നു. ബുധനാണ് ചാഴിക്കാട്ടു ആശുപത്രിയിൽ മഞ്ജുവിനെ പ്രവേശിപ്പിക്കുന്നത്. പ്ലേറ്റ് ലൈറ്റ് കൗണ്ട് കുറവായിരുന്നു. പ്ലേറ്റ് ലെറ്റ് കുറഞ്ഞ പല കേസുകളും ഇവിടെ നിന്ന് ചികിത്സിച്ച് ഭേദമാക്കിയിട്ടുണ്ട്. ഒന്നേകാൽ ലക്ഷം, എൺപതിനായിരം, എന്നിങ്ങനെ കുറഞ്ഞു ഒടുവിൽ ഇരുപത്തിനാലായിരത്തിലെത്തി. ഇതോടെ പ്ലേറ്റ്ലെറ്റ് കൊടുക്കാൻ ഞങ്ങൾ തയ്യാറായിരുന്നു. ഇരുപതിൽ താഴോട്ടു പോരുകയാണെങ്കിൽ പ്ലേറ്റ്ലെറ്റ് മാറ്റാനാണ് ഞങ്ങൾ തീരുമാനിച്ചത്. പക്ഷെ പിന്നീട് മഞ്ജുവിന്റെ കൗണ്ട് ഇരുപത്തിയെണ്ണായിരമായി. ഇത് ശനിയാഴ്ചയായിരുന്നു. പക്ഷെ അപ്പോഴും പനിയും വിറയലുമുണ്ടായിരുന്നു.
ഞായർ രാവിലെ ആയപ്പോൾ ആന്തരിക രക്തസ്രാവം വന്നു. ഞങ്ങൾ ഐസിയുവിലേക്ക് മാറ്റി പ്ലേറ്റ് ലെറ്റ് മാറ്റി. ചികിത്സ തുടർന്നു. അപ്പോൾ ബന്ധുക്കൾ പാനിക്കായി. കോലഞ്ചേരി ആശുപത്രിയിൽ കൊണ്ട് പോകണം എന്ന രീതിയിൽ അഭിപ്രായം വന്നു. അങ്ങിനെയാണ് ഇവർ കോലഞ്ചേരിക്ക് രോഗിയെ മാറ്റിയത്. മാറ്റുന്ന വേളയിൽ രോഗിയുടെ ബിപിയും പ്ലേറ്റ്ലെറ്റ് കൗണ്ടും സ്റ്റേബിൾ ആയിരുന്നു. പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയില്ല-ചാഴിക്കാട്ട് ആശുപത്രി അധികൃതർ പറയുന്നു.
സോഷ്യൽ മീഡിയയിലും വൻ രോഷമാണ് മഞ്ജുവിന്റെ മരണവുമായി ബന്ധപ്പെട്ടു ഉയരുന്നത്. ലിജി പുന്നൂസിനെ ഫെയ്സ് ബുക്ക് പോസ്റ്റിലും ചാഴിക്കാട്ടു ആശുപത്രിക്കെതിരെ വൻ രോഷമാണ് പതഞ്ഞുയരുന്നത്.
ലിജി പുന്നൂസിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്:
പറയാതെ വയ്യ ..........
ഇന്നലകളിൽ തൊടുപുഴയുടെ ആശാകേന്ദ്രമായിരുന്ന ഒരു ഹോസ്പിറ്റൽ ഇന്ന് ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ തരുന്ന ശ്രദ്ധ പോലും തരാത്ത അംബരചുംബിയായ ഒരു കെട്ടിടമായി അധപതിച്ചതിലുള്ള ദുഃഖം സമൂഹത്തിനു താങ്ങാവുന്നതല്ല. ദൈവത്തപോലെ കണ്ട ഒരു ഡോക്റ്റർ എന്ത് പറഞ്ഞാലും അവസാനവാക്കായി കേട്ടിരുന്ന കാലം അതികം വിദുരത്തിലല്ലലോ ?......
തലമുറകൾ മാറിയപ്പോൾ കോഴകൊടുത്തും, അന്തസ്സിനായി വൈദ്യരായി പിന്നീട് ഭരണം ഏറ്റെടുത്ത് വൈരുപ്യമാക്കിയ ഹോസ്പിറ്റലിന്റെ ദുരവസ്ഥ സാമൂഹ്യമാധ്യമങ്ങളിൽ വന്നു കണ്ടപ്പോഴു ആശിച്ചു പറഞ്ഞുപോയി 'എല്ലാം ശരിയാകും ' . ജീവന്റെ കാവലാളാകേണ്ടവർ തന്നെ ജീവനെടുക്കുന്ന അവസ്ഥ കണ്ടു ജനം ഞെട്ടിത്തരിക്കുന്നു ........
മണ്ണിനോട് പടവെട്ടി അധ്വാനിക്കാൻ മാത്രം അറിയാവുന്ന ഒരു മാത്യു ചേട്ടൻ വിറകൈകളോടെ മകളെ തേടുന്നു. മാതാപിതാക്കൾക്ക് ആശാകേന്ദ്രമായിരുന്ന മഞ്ജു വെറും 33 -)ീ വയസിൽ പനിയായി ചെന്ന് കുറ്റകരമായ ചില അനാസ്ഥകൾക്കു മുൻപിൽ മരണപെട്ടു എന്ന വാർത്ത നമ്മെ നടുക്കികളയുന്നു.
മഞ്ജു ചില കാര്യങ്ങൾ നമ്മെ ഓർമ്മപ്പിക്കുന്നു...
ഡെങ്കിപ്പനി ശറലിശേള്യ ചെയ്ത രോഗിയുടെ കൗണ്ട് പീരിയോഡിക് ലായി നിർണയിച്ചു കൗണ്ട് 30000 ത്തിൽ താഴെ വന്നാൽ പ്ലേറ്റ് ലെറ്റ് ട്രാൻസ്ഫോർമേഷൻ നടത്തുക എന്നത് ഒരു സ്വാഭാവിക പ്രൊസീജർ മാത്രമാണ്. ഇവിടെ ഇത് 24000 ത്തിൽ താഴെ ആയിട്ടും ട്രാൻസ്ഫോർമേഷൻ നടന്നില്ല. ശനിയാഴ്ച ഉച്ചയ്ക്ക് രോഗിയെ കണ്ട ഡോക്ടർ വീട്ടിലെത്തിയപ്പോൾ രോഗി വിറയലോടെ ചില അസ്വഭാവിക ലക്ഷണങ്ങൾ കാണിക്കുന്നു എന്ന് അറിയിച്ചിട്ടും അർഹിക്കുന്ന പരിഗണന ലഭിച്ചില്ല എന്ന് മാത്രമല്ല മറ്റൊരു ഡ്യൂട്ടി ഡോക്ടറെ റഫർ ചെയ്യുക മാത്രമാണ് ചെയ്തത്. പിന്നീട് ബ്ലീഡിങ് ആരംഭിച്ച നില അതീവ വഷളായി മാറിയപ്പോൾ മാത്രമാണ് പിറ്റേന്ന് ഞായറാഴ്ച ഏകദേശം 9 അങ ന് ഡോക്ടർ രോഗിയെ കാണാൻ എത്തുന്നത്. അവശത കണ്ട രോഗിയെ മറ്റെവിടെയെങ്കിലും മാറ്റിയാലോ എന്ന ചോദ്യത്തിന് '' ആവശ്യമില്ലെന്നും. ഉണ്ടെങ്കിൽ തന്നെ ഡോക്ടർ വരണമെന്ന് മറുപടിയും നൽകി.
അവസാനം കുട്ടിയുടെ പ്രാണവേദന കണ്ട് പിതാവ് കൊണ്ടുപോയെ മതിയാവൂ എന്ന് ശാഠ്യം പിടിച്ചപ്പോൾ എത്തിയ ഡോക്ടർ ഗുരുതര നിലയിൽ എന്നറിഞ്ഞ രോഗിയെ കാണാൻ പോലും കൂട്ടാക്കാതെ ആശുപത്രി മുറ്റത്തു നിന്നും തിരികെ പോയി എന്നത് മെഡിക്കൽ എത്തിക്സ് ഇൽ കുറ്റകരമായ അനാസ്ഥ എന്നല്ലാതെ എന്ത് വിളിക്കണം ?.....
അവർക്ക് ശക്തമായി ഇടപെടുവാൻ അറിയില്ലായിരുന്നു. ഡോക്ടർ നോക്കിക്കൊള്ളും എന്ന ഉറപ്പ് മാത്രം. ദൈവതുല്യം കണ്ടിരുന്ന ഡോക്ടറെ വിറകൈകളോടെ ചെന്നു പറഞ്ഞു. 'ധൈര്യമായിരിക്കൂ നോക്കാം'' അതുകേട്ട് മാത്യു ചേട്ടൻ അത് അങ്ങനെ തന്നെ വിശ്വസിച്ചു. ഡെങ്കിപ്പനി ആണെന്ന് ആദ്യമേ തന്നെ കണ്ടു പിടിച്ചിട്ടും ഏതാണ്ട് 24 മണിക്കൂർ വേണ്ടത്ര ഗൗരവം ഇല്ലാതെ വെച്ചുകൊണ്ടിരുന്നു അവസാനം വിധി എന്ന് പറഞ്ഞ് കൈ ഒഴുകുമ്പോൾ നിങ്ങൾ അറിയണം.....
ഇന്നലകളിൽ രാത്രി യാമങ്ങളിൽ പോലും വിളിച്ചാൽ കൂടെ ഇറങ്ങി മലകയറി പ്രസവം എടുത്തിരുന്ന നിങ്ങളുടെ നന്മനിറഞ്ഞ മുത്തച്ഛനെ. ആ നന്മകൾ ആണ് സുഹൃത്തേ നിങ്ങളെ നിങ്ങൾ ആക്കിയത്.
നിഷ്കപടമായ ഒരു കർഷകൻ സാധാരണക്കാരുടെ പ്രതിനിധിയാണ്. അവന് ലഭിക്കാതെപോയ പരിഗണന സമൂഹത്തിലെ സാധാരണക്കാരന് നേരെ നിങ്ങൾ പുലർത്തുന്ന അവഗണനയാണ് എന്ന സത്യം വിളിച്ചു പറയാതെ വയ്യ. അവർ കൊടി പിടിക്കില്ല, നിങ്ങളുടെ ചില്ലുകൊട്ടാരം തകർക്കില്ല, കേസ് കൊടുക്കില്ല............ പക്ഷേ നിസ്സംഗമായ അവരുടെ മൗനം നാളെ സമൂഹത്തിൽ അലയടികൾ തീർക്കും. തീർച്ച........ പെറ്റ വയറും, ജനിപ്പിച്ച പിതാവും നൊന്തു പറഞ്ഞാൽ സുഹൃത്തേ ഏത് സൗധങ്ങളും മരടിലെ ഫ്ളാറ്റ് പോലെ തുള്ളിയായി ഒരുപിടി ചാരം മാത്രം. വിധി എന്ന് പുലമ്പി പലരും ആശ്വസിപ്പിക്കും പോഴും നിങ്ങൾക്ക് അറിയാം നിങ്ങളുടെ കുറ്റകരമായ അനാസ്ഥ.
സമൂഹമേ ഉണരുക.......
ചിലയിടങ്ങൾ കഴുത്തറപ്പൻ കശാപ്പ് ശകലങ്ങളായി തരം താഴ്ന്ന അതിന്റെ നേർക്കാഴ്ചകൾ കണ്ടു ജാഗ്രതയോടെ മിഴിതുറക്കൂ........
സഹോദരി.. . മാപ്പ്..... മഞ്ജുവിനെ ആത്മാവിന് ശാന്തി ലഭിക്കട്ടെ....
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്