Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അവിഹിത ബന്ധവും പണമിടപാടും ആരോപിച്ച് വീട്ടമ്മയുടെ ഭർത്താവിന്റെ പരാതിയിൽ വെട്ടിലായ ഫാദർ വർഗീസ് മർക്കോസ് ആര്യാട്ട്; അനാശാസ്യം ആരോപിച്ച് വിശ്വാസികൾ ചാപ്പലിൽ തടഞ്ഞുവെച്ച എം.വർഗീസ് ചക്കുംചിറയിൽ; അനാശാസ്യം പിടിക്കപ്പെട്ടപ്പോൾ മാറ്റിനിർത്തി വൈദികൻ റോണി വർഗീസ്; ഓർത്തഡോക്‌സ് സഭയിലെ മൂന്ന് വൈദികരെയും ആത്മീയ ചുമതലകളിൽ നിന്നും നീക്കിയത് പെണ്ണു കേസിൽ; എടുത്തിട്ടുള്ളത് പ്രാഥമിക നടപടികൾ മാത്രമെന്ന് സഭ

അവിഹിത ബന്ധവും പണമിടപാടും ആരോപിച്ച് വീട്ടമ്മയുടെ ഭർത്താവിന്റെ പരാതിയിൽ വെട്ടിലായ ഫാദർ വർഗീസ് മർക്കോസ് ആര്യാട്ട്; അനാശാസ്യം ആരോപിച്ച് വിശ്വാസികൾ ചാപ്പലിൽ തടഞ്ഞുവെച്ച എം.വർഗീസ് ചക്കുംചിറയിൽ; അനാശാസ്യം പിടിക്കപ്പെട്ടപ്പോൾ മാറ്റിനിർത്തി വൈദികൻ റോണി വർഗീസ്; ഓർത്തഡോക്‌സ് സഭയിലെ മൂന്ന് വൈദികരെയും ആത്മീയ ചുമതലകളിൽ നിന്നും നീക്കിയത് പെണ്ണു കേസിൽ; എടുത്തിട്ടുള്ളത് പ്രാഥമിക നടപടികൾ മാത്രമെന്ന് സഭ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയിൽ നിന്നും മൂന്ന് വൈദികരെ പുറത്താക്കിയത് പെണ്ണുകേസുമായി ബന്ധപ്പെട്ട്. സഭാവിരുദ്ധപ്രവർത്തനങ്ങൾ നടത്തിയെന്ന ആരോപണം ഉയർന്നതിനെ തുടർന്നാണ് മൂന്ന് വൈദികരെയും സഭയുടെ കീഴിലുള്ള പള്ളികളിൽ ആത്മീയ ചുമതലകൾ നിർവഹിക്കുന്നതിൽ നിന്നും ഒഴിവാക്കിയത്. കുറച്ചുകാലമായി തന്നെ സഭക്കുള്ളിൽ നിന്നും സമാനമായ സംഭവങ്ങൾക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെയാണ് സഭാ നേതൃത്വം ഈ വിഷയത്തിൽ നടപടി സ്വീകരിച്ചത്.

ഓർത്തഡോക്‌സ് സഭയുടെ കോട്ടയം ഭദ്രാസനത്തിൽപ്പെട്ട കൂരോപ്പട സ്വദേശി ഫാ. വർഗീസ് മർക്കോസ്, മീനടം സ്വദേശി ഫാ. വർഗീസ് എം.വർഗീസ് (ജിനൊ), പാക്കിൽ സ്വദേശി ഫാ. റോണി വർഗീസ് എന്നിവരെയാണ് സഭാ എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്‌കോറോസ് മെത്രാപ്പൊലീത്താ താത്കാലികമായി ചുമതലകളിൽനിന്ന് ഒഴിവാക്കിയത്. മൂന്ന് വ്യത്യസ്ത ഇടങ്ങളിൽ വൈദികരായ ഇവർക്കെതിരെ സഭാ വിശ്വാസികൾക്കുള്ളിൽ നിന്നും കടുത്ത എതിർപ്പു ഉയർന്നിരുന്നു.

പുറത്താക്കപ്പെട്ട വൈദികർക്കെതിരേ, കാതോലിക്കാബാവായ്ക്കും സഭാനേതൃത്വത്തിനും വിശ്വാസികൾ ഒട്ടേറെ പരാതികൾ നൽകിയിരുന്നു. കോട്ടയം കുഴിമറ്റത്ത് വീട്ടമ്മ ആത്മഹത്യചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഫാ. വർഗീസ് മർക്കോസ് ആര്യാട്ടിനെതിരേ പരാതി ഉയർന്നിരുന്നു. അവിഹിതബന്ധവും പണമിടപാടും ആരോപിച്ച് വീട്ടമ്മയുടെ ഭർത്താവ് ഫാ. ആര്യാട്ടിനെതിരേ സഭാനേതൃത്വത്തിനും പൊലീസിനും പരാതി നൽകിയിരുന്നു. ഇതുസംബന്ധിച്ച കേസ് ഇപ്പോൾ കോട്ടയം ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്‌പി.യുടെ നേതൃത്വത്തിൽ അന്വേഷിച്ചുവരികയാണ്. ഈ കേസിലെ അന്വേഷണം മുറുകുമ്പോൾ സഭാ കേന്ദ്രങ്ങളിലേക്ക് പൊലീസ് എത്തുന്ന അവസ്ഥ പോലും ഉണ്ടായി ഇതോടെയാണ്. ഇയാളെ പുറത്താക്കിയത്.

നിലവിൽ ആലപ്പുഴയിലെ ഒരു പള്ളിയിൽ കുർബാന അർപ്പിച്ചുവരികയാണ് ഫാ. ആര്യാട്ട്. കോട്ടയത്ത് വാകത്താനത്ത് ഒരു ചാപ്പലിൽ വികാരിയായിരുന്ന ഫാ. വർഗീസ് എം.വർഗീസ് ചക്കുംചിറയിലിനെ, കഴിഞ്ഞദിവസം അനാശാസ്യം ആരോപിച്ച് വിശ്വാസികൾ ചാപ്പലിൽ തടഞ്ഞുവച്ചു. ഇതിലും വിശ്വാസികൾ സഭാനേതൃത്വത്തിന് പരാതി നൽകിയിരുന്നു. അനാശാസ്യം ഉൾപ്പെടെ വിവിധ ആരോപണങ്ങളെത്തുടർന്ന് നേരത്തേതന്നെ വികാരിസ്ഥാനത്തുനിന്ന് മാറ്റിനിർത്തിയിരുന്ന വൈദികനാണ് ഫാ. റോണി വർഗീസ് ചെറുവള്ളിൽ. വിശ്വാസികളുടെ പരാതിയിൽ ഫാ. റോണിക്കെതിരേ സഭാനേതൃത്വം അന്വേഷണം നടത്തിവരികയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫാ. റോണിയെ ആത്മീയചുമതലകളിൽനിന്ന് ഒഴിവാക്കിയത്.

വൈദികരെ പുറത്താക്കിക്കൊണ്ടുള്ള മെത്രാപ്പൊലീത്തായുടെ കല്പന ഞായറാഴ്ച പള്ളികളിൽ വായിക്കുമെന്നാണ് വിവരം. പ്രാഥമികനടപടി മാത്രമാണിപ്പോൾ എടുത്തിട്ടുള്ളത്. അടുത്തുചേരുന്ന സഭയുടെ കോട്ടയം ഭദ്രാസന കൗൺസിൽ വിഷയം ചർച്ചചെയ്യുമെന്നാണ് സൂചന. തുടർന്ന് പരാതിയിൽ അന്വേഷണകമ്മിഷനെ നിയമിക്കുകയാണ് നടപടിക്രമം. ഈ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും വൈദികർക്കെതിരായ തുടർനടപടികൾ കൈക്കൊള്ളുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP