മതത്തെ വിദ്യാഭ്യാസത്തിൽനിന്ന് എടുത്തുമാറ്റണം; സർക്കാർ ശമ്പളം പറ്റുന്ന കത്തനാർമാരും കന്യാസ്ത്രീകളും മൗലവിമാരുമൊക്കെ അവരവരുടെ മതചിഹ്നങ്ങൾ അണിഞ്ഞുകൊണ്ട് കോളജിൽ വരരുത്; രാഷ്ട്രീയപാർട്ടികൾ മുഴവൻ മതങ്ങൾക്ക് ഓശാന പാടുന്നു; എനിക്ക് ലജ്ജയുള്ളത് മഴുകൊണ്ട് വെട്ടേൽക്കുമ്പോൾ കൊല്ലരുതേ എന്ന് അവരോട് യാചിച്ചതിൽ; എന്നെ കൊല്ലാം..പക്ഷേ ഭയപ്പെടുത്താൻ ആവില്ല; കൈവെട്ട് കേസിന്റെ ഭീതിദമായ ദിനങ്ങൾ ഓർത്തെടുത്ത് ഷുട്ട് അറ്റ് സൈറ്റിൽ പ്രൊഫ ടി ജെ ജോസഫ്
എം റിജു
തിരുവനന്തപുരം: യാതൊരു തെറ്റും ചെയ്തിട്ടില്ലാത്ത ഒരു മനുഷ്യന്റെ കൈപ്പത്തി പച്ചക്ക് വെട്ടിമാറ്റുക. കേരളം കണ്ട ലക്ഷണമൊത്ത തീവ്രവാദ പ്രവർത്തനമായിരുന്നു തൊടുപുഴ ന്യുമാൻ കോളജ് അദ്ധ്യാപകനായ പ്രൊഫ. ടി ജെ ജോസഫിന് നേർക്കുണ്ടായ ആക്രമണം. ഒരു അദ്ധ്യാപകന്റെ വലതുകൈ പ്രവാചക നിന്ദ ആരോപിച്ച് ഇസ്ലാമിക മതമൗലികവാദികൾ വെട്ടിയെടുത്തപ്പോൾ ഒലിച്ചുപോയത്, ഇങ്ങനെയാന്നും കേരളത്തിൽ സംഭവിക്കില്ല എന്ന നമ്മുടെ ആത്മവിശ്വാസം കൂടിയായിരുന്നു. ഇപ്പോൾ ജോസഫ് മാസ്റ്റർ ഇടതുകൈ കൊണ്ട് എഴുതിത്ത്ത്ത്ത്ത്ത്തീർത്ത ആത്മകഥ 'അറ്റുപോകാത്ത ഓർമ്മകൾ' കേരളത്തിൽ ചൂടപ്പംപോലെയാണ് വിറ്റുപോകുന്നത്.
മൂവാറ്റുപുഴയിൽ വെച്ച് 2010 ജൂലൈ നാലിന് അദ്ദേഹത്തിനു നേരെ വാനിലെത്തിയ മതതീവ്രവാദി സംഘം ആക്രമണം നടത്തി. വലതു കൈ അവർ വെട്ടിമാറ്റി. സംഭവത്തിൽ, 13 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കുറ്റക്കാരാണെന്ന് കൊച്ചിയിലെ പ്രത്യേക എൻ.ഐഎ കോടതി വിധിച്ചു. അവരിൽ 10 പേർക്ക് കോടതി എട്ടുവർഷം തടവുശിക്ഷ വിധിച്ചു. മൂന്ന് പേർക്ക് പന്ത്രണ്ട് വർഷം തടവുശിക്ഷയും. ആ കൈ തുന്നിച്ചേർത്തെങ്കിലും, ദുരിതം നിറഞ്ഞ കാലം അദ്ദേഹത്തെ വിടാതെ പിന്തുടർന്നു. ഭർത്താവിന്റെ ജീവിതം മാറ്റിമറിച്ച സംഭവങ്ങൾ ഏൽപ്പിച്ച വിഷാദരോഗം അതിജീവിക്കാനാവാതെ അദ്ദേഹത്തിന്റെ ഭാര്യ ജീവനൊടുക്കി. ഒരൊറ്റ ചോദ്യപ്പേപ്പറിന്റെ പേരിൽ അനുഭവിച്ച ദുരന്തങ്ങൾ പ്രൊഫാ ജോസഫ് ഷൂട്ട്അറ്റ് സൈറ്റിൽ മറുനാടൻ മലയാളിയോട് പങ്കുവെക്കയാണ്. ഒപ്പം നമ്മുടെ വിദ്യാഭ്യാസ രീതിയിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും അദ്ദേഹം പറയുന്നു.
ഈ പുസ്തം എഴുതാനുള്ള ചേതോവികാരം എന്തായിരുന്നു?
ഞാൻ സോഷ്യൽമീഡിയയിലും മറ്റുമായി പല അഭിമുഖങ്ങളിലൂടെയൊക്കെയും ഈ വിഷയത്തിന്റെ സത്യാവസ്ഥ ബോധിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ എല്ലാവർക്കും അത് പൂർണ്ണമായി ബോധ്യപ്പെട്ടുവെന്ന് തോന്നുന്നില്ല. പലപ്പോഴും ജോസഫ് മാസ്റ്റർ എന്തോ തെറ്റുചെയ്തു എന്ന രീതിയിലാണ് പലരും പ്രതികരിച്ചത്. അതിന് ഒരു മറുപടി കൊടുക്കുക എന്നതായിരുന്നു ഈ പുസ്തകം എഴുതുമ്പോഴുള്ള എന്റെ മുഖ്യ ചിന്ത. എന്തായിരുന്നു ആ വിവാദ ചോദ്യം, അതിന്റെ പശ്ചാത്തലമെന്താണ് ഔചിത്യമെന്താണ്, ഇത് ഒരു സാഹിത്യക്ലാസിലെ കുട്ടികളോട് ചോദിക്കാമോ എന്നൊക്കെ വിശദീകരിച്ചു കൊണ്ടാണ് ആദ്യ അധ്യായം തുടങ്ങുന്നതുതന്നെ. ആദ്യം ഈ ചോദ്യത്തിന്റെ പൊരുൾ എന്താണെന്ന് ആളുകളെ മനസ്സിലാക്കിപ്പിച്ചതിന് ശേഷമാണ് പുസ്തകം തുടങ്ങുന്നത്. തുടർന്ന് ഞാൻ കടന്നുപോന്നിട്ടുള്ള മാനസിക വ്യഥകൾ ഒക്കെ, ഈ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. അങ്ങനെ എന്നെ കാണിച്ചുകൊടുക്കലാണ് സത്യത്തിൽ ഈ പുസ്തകം. മാത്രമല്ല ഈ നാട്ടിലെ പൊലീസ് നടപടിക്രമങ്ങളെ കുറിച്ചും കോടതി ജയിൽ നടപടികൾ എന്നിവ തുടങ്ങി കേരളത്തിന്റെ ഒരു പത്തുവർഷത്തെ ചരിത്രം ഞാൻ എന്നിലൂടെ അവതരിപ്പിക്കാൻ ശ്രമിക്കയാണ്.
ആക്രമണം നടന്നിട്ട് പത്തുവർഷം കഴിയുന്നു? ഇപ്പോഴും താങ്കളുടെ ആരോഗ്യസ്ഥിതി എങ്ങനെയാണ്?
ഇപ്പോൾ ആരോഗ്യത്തിന് പ്രത്യേകിച്ച് കുഴപ്പങ്ങൾ ഇല്ല. കൈവെട്ട് കേസ് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ മനസ്സിലാക്കണം കൈ മാത്രമല്ല വെട്ടിമാറ്റിയത്. വലതുകൈ വെട്ടിമാറ്റുക മാത്രമല്ല ഇടതുകൈക്കും മാരക മുറിവുകൾ ഉണ്ട്. മൂന്ന് വിരലുകൾ മടങ്ങില്ല. അതുപോലെ ഇടതുകാൽ പലസ്ഥലത്തായി വെട്ടേറ്റു. അറ്റുപോയില്ലെന്ന് മാത്രം. വലതുകൈപ്പത്തി അനങ്ങില്ല. ഭക്ഷണം കഴിക്കാൻ പോലും പറ്റുന്നില്ല. എല്ലാം ഇടതുകൈ്കൊണ്ട്. പക്ഷേ മറ്റ് ശാരീക അസ്വസ്ഥതകൾ ഇല്ലാതെ ജീവിതം ഒരു പരിധിവരെ മുന്നോട്ട് കൊണ്ടുപോകുന്നു.
ഈ പുസ്തകത്തിൽ ഉടനീളം കാണുന്നത് ബ്ലാക്ക് ഹ്യൂമറാണ്. ആ വിവാദ ചോദ്യത്തിലും താങ്കൾ അതുതന്നെ ആയിരിക്കില്ലേ ഉദ്ദേശിച്ചത്. നിർദോഷിയായ ഒരു ചോദ്യം ഇങ്ങയൊക്കെ ബാധിക്കുന്നുമെന്ന് കരുതിയിരുന്നോ?
എന്നെ കുറ്റവിമുക്തനാക്കിയ തൊടുപുഴ സിജെഎം കോടതി ഞാൻ ഇട്ട ചോദ്യപേപ്പറിൽ ഒരു കുറ്റവും ഇല്ല എന്ന് അസന്ദിഗ്ധമായാണ് വിധി പറഞ്ഞത്. ആ വിധിന്യായത്തിൽ പറയുന്നുണ്ട് ഗൗരവപൂർണമായ ഒരു വായനക്ക് നാം തയ്യാറാവണമെന്ന്. അങ്ങനെ ഒരു വായനാശീലം സമൂഹത്തിൽ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറയുന്നുണ്ട്. വേദപഠനക്ലാസിലെ മൊറാലിറ്റിയല്ല സാഹിത്യ ക്ലാസിലേത്്. ഈ ചോദ്യം ഇട്ടതിൽ യാതൊരു വിഷമം എനിക്ക് അന്നും ഇന്നും ഇല്ല. ഞാൻ ചെയ്തത് ഒരു അബദ്ധമായിപ്പോയി എന്ന് ഒരുകാലത്തും ഒരിക്കലും എനിക്ക് തോന്നിയിട്ടില്ല.ജന്മസിദ്ധമായ ഒരു ഹ്യൂമർ സെൻസ് ഉള്ള വ്യക്തിയാണ് ഞാൻ. മാത്രമല്ല ഞാൻ ഹ്യൂമറിനെ കുറിച്ച് റിസർച്ച് ചെയ്തിട്ടില്ല. സക്കറിയ, ജോൺഎബ്രഹാം, എം മുകുന്ദൻ എന്നിവരുടെ കൃതികളിലെ നർമ്മത്തെ കുറിച്ചായിരുന്നു ഗവേഷണം. മാത്രമല്ല പല പ്രതിസന്ധികളിൽനിന്നും എന്നെ രക്ഷിച്ചതും ഈ നർമ്മബോധം തന്നെയായിരുന്നു.
ഏകപക്ഷീയമായ ഒരു മാധ്യമ വിചാരണയുടെ ഇരയാണ് താങ്കൾ എന്ന് കരുതുന്നുണ്ടോ? ഏതാനും കുട്ടികളിൽ ഒതുങ്ങിപ്പോകേണ്ട വിഷയത്തെ ഒരു വലിയ ചർച്ചയാക്കിയത് കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങളാണ്. ആരും താങ്കളുടെ ഭാഗം ചോദിച്ചതുമില്ല.
മാധ്യമങ്ങളാണ് ഈ വിഷയം ഇത്രയും രൂക്ഷമാക്കി എടുത്തത്. അതിന്റെ ഒരു തിക്തഫലം ഞാൻ അനുഭവിക്കുകയും ചെയ്തു. പക്ഷേ പിന്നീട് എന്നെ ആക്രമിച്ചതിനുശേഷം ഈ മാധ്യമങ്ങൾ എല്ലാം എന്നോടൊപ്പം കൂടി. അവരുടെ പിൻബലം എനിക്കുണ്ടായതുകൊണ്ട് തുടർന്നുള്ള ജീവിതത്തിൽ വലിയ സഹായങ്ങൾ ഉണ്ടാവുകയും ചെയ്തു. പിന്നീട് എന്റെ ശമ്പളകുടിശ്ശിക കിട്ടാനും മറ്റുമായി ഏറെ ശബ്ദമുയർത്തിയതും മാധ്യമങ്ങളാണ്.
ഈ വിവാദ ചോദ്യം പി ടി കുഞ്ഞുമുഹമ്മദിന്റെ തിരക്കഥയുടെ രീതിശാസ്ത്രം എന്ന പുസ്ത്കത്തിൽനിന്ന് എടുത്തതാണല്ലോ. അന്ന് കുഞ്ഞുമുഹമ്മദ് ഇക്കാര്യം സമ്മതിച്ചിരുന്നോ?
ഞാൻ ഇക്കാര്യത്തിൽ പി ടി കുഞ്ഞുമുഹമ്മദുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ല. ഫോൺവിളിപോലും ഉണ്ടായിട്ടില്ല. അദ്ദേഹം പിന്നീട് ഒരു ചാനൽ ചർച്ചയിൽ പറയുന്നതുകേട്ടു. അദ്ദേഹത്തിന്റെ പുസ്തകത്തിൽനിന്ന് എടുത്ത് ചോദ്യപേപ്പർ ഉണ്ടാക്കിയതിനാൽ ആണെല്ലോ ഈ അനർഥങ്ങൾ ഒക്കെ ഉണ്ടായത്. അതിൽ അദ്ദേഹത്തിന് വിഷമമുണ്ടെന്ന്. എന്നോടുള്ള സ്നേഹവും ബഹുമാനവും കൊണ്ടാണ് അദ്ദേഹം ഒരു ഫോൺ പോലും വിളിക്കാതെ ഇരുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇപ്പോൾ അദ്ദേഹത്തിന്റെ മനസ്സ് എന്നോടൊപ്പമാണ്.
താങ്കൾ കൈവെട്ടിയവരോടും പോലും ക്ഷമിച്ചിരിക്കുന്നു. പക്ഷേ സഭയോടും കോളജ് അധികൃതരോടും ക്ഷമിക്കാൻ കഴിയില്ല എന്നാണ്.
ആക്രമിച്ച ആളുകൾ വെറും കിങ്കരന്മാർ മാത്രമാണ്. അവർ ഒരു ദൗത്യം പുർത്തീകരിക്കുക മാത്രമാണ് ചെയ്തത്. അതുകൊണ്ടാണ് ഞാൻ അവരോട് ക്ഷമിച്ചുവെന്ന് പറയുന്നത്. അതായത് എന്നെ ആക്രമിക്കാൻ ഉപയോഗിച്ച മഴുവിനോടോ വാക്കത്തിയോടോ, ആ ആയുധങ്ങളോട് എനിക്ക് യാതൊരു പകയും ഇല്ലാത്തപോലെ, അത് കൈകാര്യം ചെയ്ത കിങ്കരന്മാരോടും എനിക്ക് പകയില്ല. അവർ ചെയ്യുന്നതെന്താണെന്ന് അവർക്ക് അറിഞ്ഞുകൂടാ. എന്നെ വേട്ടയാടിയ ഭരണകൂടം. അവർക്കും ഉണ്ടായ ഒരു പിഴവായേ ഞാൻ ഇതിനെ കരുതുന്നുള്ളൂ. പക്ഷേ ഞാൻ കൈകാലുകൾ അനക്കാൻ പോലും കഴിയാതെ ജീവച്ഛവം പോലെ കിടക്കുമ്പോഴാണ് സഭാധികാരികൾ എന്നെ ജോലിയിൽനിന്ന് പിരിച്ചുവിടുന്നത്. ശരിക്കും അവർ ചെയ്തതാണ് ഒരു പാപ കർമ്മം. എന്നെ ഉപേക്ഷിച്ച് കളയുക മാത്രമല്ല, ഉപദ്രവിച്ച് കളയുകകൂടി ചെയ്തു. പെൻഷൻ പോലും കിട്ടാത്ത രീതിയിൽ 25വർഷത്തെ സർവീസ് റദ്ദാകുന്ന രീതിയിൽ പിരിച്ചുവിടുകയാണ് അവർ ചെയ്തത്. മതങ്ങൾ അവരുടെ സ്ഥാപിത താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി എപ്പോഴും ഉപയോഗിക്കുന്ന ഒരു വാക്കാണ് മതസൗഹാർദം എന്നുള്ളതൊക്കെ. അതുകൊണ്ട് അതുവരെ കൂടെ നിന്ന എന്നെ ഒറ്റുകൊടുക്കുകയാണ് അവർ ചെയ്തത്. അവർ ഉണ്ടാക്കിയ സൗധങ്ങളും പ്രസ്ഥാനങ്ങളുമൊക്കെയാവാം അവരുടെ മനസ്സിൽ ഉണ്ടായിരുന്നത്.
ഈ പുസ്തകം വായിച്ചപ്പോൾ തോന്നിയത് ജീവിതത്തിന്റെ സമസ്തമേഖലകളിലും മതം നിലനിൽക്കുന്നുവെന്നാണ്. നാട്ടിലെ കോൺസ്റ്റബിളിൽ തൊട്ട് എൻഐഎ ഉദ്യോഗസ്ഥനിൽവരെ?
മതമില്ലാത്ത ഒരു രാജ്യത്തിലെ ഉദ്യോഗസ്ഥരാണ് ഈ പറയുന്നവർ എല്ലാം. മതമില്ലാത്ത രാജ്യത്തിലെ ഒരു പൊലീസ് ഓഫീസർ തീർച്ചയായും മതമില്ലാത്ത രീതിയിലാണ് പെരുമാറേണ്ടത്. ഏത് പദവിയിൽ ഇരിക്കുന്നയാളും ആ പദവിയോടാണ് കൂറ് കാണിക്കേണ്ടത്. അല്ലാതെ മതത്തോട് അല്ല. ഇന്ത്യ ഒരു മതേതര രാജ്യമാണെന്ന് പറഞ്ഞാലും മതാധിപത്യമാണ് എവിടെയും നിൽക്കുന്നത്. ഉദ്യോഗസ്ഥന്മാരെയും അദ്ധ്യാപകരെയും ഒക്കെ നയിക്കുന്ന ഘടകം മതമാണ്. രാഷ്ട്രീയപാർട്ടികൾ മുഴുവൻ ഈ മതങ്ങൾക്ക് ഓശാന പാടുകയാണ്. മതം മനുഷ്യന്റെ സ്വകാര്യത മാത്രം ആവണം.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നമുക്ക് എന്ത് ചെയ്യാൻ കഴിയും? മതത്തെ വിദ്യാഭ്യാസത്തിൽ നിന്ന് പൂർണ്ണമായും വേർപെടുത്തണമെന്ന അഭിപ്രായം അങ്ങേക്ക് ഉണ്ടോ.
സർക്കാറിന്റെ ശമ്പളം വാങ്ങിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഉണ്ട്. സർക്കാർ സ്‌കൂളുകൾ മാത്രമല്ല എയ്ഡഡ് സ്ഥാപനങ്ങൾ വരെ. ഇത്തരം സകൂളുകളിൽ പഠിപ്പിക്കുന്ന അദ്ധ്യാപകർ മതചിഹ്നങ്ങൾ ഉള്ള വേഷം അണിഞ്ഞുവരാൻ പാടില്ല. സാധാരണവേഷങ്ങളോ അല്ലെങ്കിൽ എത് മതസ്ഥർക്കും ധരിക്കാവുന്ന വേഷങ്ങളോ മാത്രമേ അവർ ധരിക്കാവൂ. കത്തനാർമാർക്കും കന്യാസ്ത്രീകൾക്കും മൗലവിമാരുമൊക്കെ കോളജിൽ പഠിപ്പിക്കാം. പക്ഷേ അവരവരുടെ മതചിഹ്നങ്ങൾ അണിഞ്ഞുകൊണ്ടുള്ള വേഷവിധാനത്തിൽ സർക്കാറിന്റെ ശമ്പളം പറ്റുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തരുത്. ഇതാണ് എന്റെ അഭിപ്രായം. അങ്ങനെ മതവും മതചിഹ്നങ്ങളും മതപരമായ വേഷവിധാനങ്ങളുമൊക്കെ ഈ വിദ്യാഭ്യാസ മണ്ഡലത്തിൽനിന്ന് മാറ്റിക്കളയണം. നമ്മൾ മതേതരത്വം പഠിപ്പിക്കണം. ഭരണഘടന വിഭാവനം ചെയ്യുന്ന രീതിയിലുള്ള ഒരു സംസ്‌ക്കാരം കുട്ടികളിൽ ഉണ്ടാക്കണം. എന്റെ ചെറുപ്പത്തിൽ ഞാൻ മഹാരാജാസ് കോള്ളിൽ പഠിക്കുന്ന കാലത്ത് അവിടെ പർദയിട്ടുവരുന്ന കുട്ടികൾ ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ അങ്ങനെയല്ല. കുട്ടികളുടെ കണ്ണിൽ നോക്കി പഠിപ്പിക്കണം എന്നാണ് എന്നോട് എന്റെ ഗുരുക്കന്മാർ പറഞ്ഞിട്ടുള്ളത്. മതാധിപത്യം വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിൽ ഒതുക്കയാണ്.
കൈവെട്ട് കേസിൽ ഇടതുപക്ഷ സർക്കാർ അങ്ങയെ സഹായിച്ചില്ല. ചോദ്യപ്പേപ്പറിട്ട അദ്ധ്യാപകൻ ഒരു മഠയൻ ആണെന്നാണ് വിദ്യാഭ്യാസ മന്ത്രി എം എ ബേബി പറഞ്ഞതും.
വോട്ട്ബാങ്കാണ് എല്ലാറ്റിനും പിന്നിൽ. രാഷ്ട്രീയക്കാർ അതിനാൽ മതത്തെ പ്രീണിപ്പിക്കുന്നു. ഇന്ന് കാലം പിറകോട്ട് കറങ്ങുകയാണ്. സർക്കാറിനും ഭരണകൂടത്തിനും എന്നെ നിർബന്ധമായും ഉപദ്രവിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നില്ല. അവർ സമ്മർദത്തിന് വഴങ്ങുകയാണ് ഉണ്ടായത്. മതം ഇടപെടുന്ന എല്ലാകാര്യത്തിലും നമുക്ക് ഇത് കാണാം.
കൈവെട്ടുകേസിന്റെ കോടതിവിധി കേട്ടിട്ട് പ്രതികൾ പലരും ചരിച്ചുകൊണ്ടാണ് പുറത്തിറങ്ങിയത്. വലിയൊരു അവാർഡ് ഒക്കെ പോലെ അംഗീകരമായി അവർ ഇതിനെ കരുതുന്നു.
എന്നോട് പലരും ഇതേക്കുറിച്ച് ചോദിച്ചിട്ടുണ്ട്. മനുഷ്യർ സന്തോഷമായി ഇരിക്കുന്നത് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ. അവരും മനുഷ്യർ ആണെല്ലോ. ലോകത്തുള്ള ഒരു മനുഷ്യനും ദുഃഖിക്കണമെന്ന് കരുതുന്ന ആളല്ല ഞാൻ. അവർ ഇതിലെ ഉപകരണങ്ങൾ മാത്രമാണ്. കത്തിയോടും കോടാലിയോടും വിരോധമില്ലാത്തതുപോലെ എനിക്ക് അവരോടും വിരോധമില്ല.
സമാനമായ അനുഭവത്തിലൂടെ കടന്നുപോവുന്ന ഒരാൾക്ക് എന്ത് ഉപദേശമാണ് നൽകാനുള്ളത്
ജീവിതത്തെ സംബന്ധിച്ച് ആർക്കും അങ്ങനെ ഒരു ഉപദേശവും കൊടുക്കാൻ കഴിയില്ല. ഇന്ന രീതിയിൽ ജീവിക്കണം. ഇന്നരീതിയിൽപോയാൽ കുഴപ്പമില്ല എന്ന് പറയാൻ കഴിയില്ല. ഞാൻ അന്ന് കോളജിൽപോയി എന്റെ ഭാഗം വിശദീകരിക്കുകയായിരുന്നെങ്കിൽ അവർ എല്ലാംകൂടി എന്നെ എന്തുചെയ്യുമായിരുന്നെന്ന് പറയാൻ കഴിയില്ല. എനിക്കുവേണ്ടി പറയാമെന്ന് ഏറ്റിരുന്നവർ അത് പറയാതിരിക്കയും എന്നെ തള്ളിപ്പറയുകയും ചെയ്തതാണ് പ്രശ്നം വഷളാക്കിയത്.
കൈവെട്ട് നടന്ന ആ ദിനം ഒന്ന് ഓർത്തെടുക്കമോ?
2010 ജൂലൈ നാല്. അന്നാണ് ഈ സംഭവം നടന്നത്. ആക്രമണത്തിൽ ഭയം ഉണ്ടായിരുന്ന ആൾ ആയിരുന്നില്ല ഞാൻ. ഞാൻ ആക്രമണം പ്രതീക്ഷിച്ചതുമായിരുന്നു. അവർ എന്റെ വണ്ടി ബ്ലോക്ക് ചെയ്തുകൊണ്ട് വണ്ടി നിർത്തി, മഴുകൊണ്ട് തുരുതുരാ വെട്ടുകയായിരുന്നു. രണ്ടുമൂന്നുതവണ ഞാൻ രക്ഷപ്പെട്ടതാണ്. ഇപ്പോൾ ശരിക്കും പെട്ടു. അവർ എന്നെ മഴുകൊണ്ട് വെട്ടുമ്പോൾ ഒക്കെ, ഞാൻ കൊല്ലല്ലേ, കൊല്ലല്ലേ എന്ന് നിലവിളിച്ചു. അത് എന്റെ ബുദ്ധിയിൽനിന്നും വന്നതല്ല എന്നാണ് ഞാൻ വിചാരിക്കുന്നത്. അത് സ്വാഭാവിക പ്രതികരണം മാത്രമാണ്. എന്നിലുള്ള ഒരു ജന്തുവിന്റെ രോദനം മാത്രമാണത്. എനിക്ക് അതിനെക്കുറിച്ച് ഓർക്കുമ്പോൾ ലജ്ജയുണ്ട്. ഞാനിങ്ങനെ ധൈര്യമൊക്കെ ചോർന്ന് ഇവന്മാരുടെ മുമ്പാകെ യാചിച്ചല്ലോ, എന്നോർത്ത് എനിക്ക് ലജ്ജയുണ്ട്. അല്ലാതെ എനിക്ക് അവരെ പേടിയില്ല. മരണത്തെയും ഭയമില്ല. ജീവിതത്തിന്റെ പല പ്രതിസദ്ധികളിലൂടെ കടന്നുപോയപ്പോളും ഞാൻ സ്വയം പറഞ്ഞത് അതുതന്നെയായിരുന്നു. എന്നെ നിങ്ങൾക്ക് കൊല്ലാൻ കഴിയും ..പക്ഷേ ഭയപ്പെടുത്താമെന്ന് കരുതരുത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍