'റോ'യുടെ ദുബായി ഏജന്റെന്ന് നാട്ടിൽ പ്രചരണം; വ്യാജ പാസ്പോർട്ട് കേസിലും പ്രതി; സംഘപരിവാർ ദക്ഷിണേന്ത്യൻ നേതാക്കളെ വധിക്കാൻ പദ്ധതിയിട്ട കേസിലും പൊലീസ് പൊക്കിയ പ്രതി; ജുവലറി മോഷണമടക്കം 11ലധികം കേസുകൾ; നാട്ടിൽ സ്വയം പ്രഖ്യാപിത അധോലോകവും; ഗുണ്ടാനേതാവ് ഡോൺ തസ്ലിമിനെ വധിച്ചത് ഗൾഫ് ക്വട്ടേഷൻ; സ്വർണക്കടത്തു സംഘത്തെ കസ്റ്റംസിന് ഒറ്റിക്കൊടുത്ത പക കൊലയ്ക്ക് കാരണമായെന്ന് പൊലീസ്; ഡോണിന്റെ മരണത്തോടെ ഗുണ്ടാസംഘങ്ങൾ നേർക്കുനേർ
മറുനാടൻ മലയാളി ബ്യൂറോ
മംഗളൂരു: ഗുണ്ടാ നേതാവ് ഡോൺ തസ്ലിമിന്റെ കൊലപാതകത്തിന് പിന്നിൽ അധോലോക പകയെന്ന് സൂചന. കാസർകോട് ചെമ്പരിക്ക സ്വദേശി 'ഡോൺ' തസ്ലിം എന്ന സി.എം. മുഹ്തസിമിനെ(40) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. ഇന്നോവ കാറിൽ ഒഴിഞ്ഞ പ്രദേശത്തായി മൃതദേഹം കണ്ടെത്തുകയായിരുന്നു. ദുബായി കേന്ദ്രകീകരിച്ച് പ്രവർത്തിക്കുന്ന ഗൾഫ് ക്വട്ടേഷനാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നാട്ടിലെ ഹീറോയായിരുന്ന ഡോൺ തസ്ലിം സ്വയം വിശേഷിപ്പിച്ചിരുന്നത് താൻ അധോലോക ബന്ധമുള്ള ആളാണെന്നും ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗമായ റോയുടെ ദുബായി ഏജന്റ് ആയിരുന്നെന്നാണ്. ദുബായി പൊലീസിന്റെയും ഏജന്റാണെന്നാണ് നാട്ടിൽ ഇയാൾ പറഞ്ഞിരുന്നത്. അധോലോകവുമായി അടുപ്പമുള്ള ഇയാൾ ഇവരെ ഒറ്റിക്കൊടുത്തതിലെ പകയാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
രണ്ടു കോടി രൂപ വിലമതിക്കുന്ന സ്വർണം കസ്റ്റംസിന് ഒറ്റിക്കൊടുത്തതിനുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസിന് ലഭിച്ച വിവരം. കാസർകോട് പൈവളിഗെ അട്ടഗോളി സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സൂചന. തസ്ലിം കൊല്ലപ്പെട്ടതോടെ ഗുണ്ടാസംഘങ്ങൾ തമ്മിൽ പകപോക്കൽ ഉണ്ടാകുമെന്ന ആശങ്കയിലാണ് പൊലീസ്.കർണാടകയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടു പോകുന്നതിനിടെയാണു തസ്ലീം കൊല്ലപ്പെടുന്നത്. മലയാളികളായ ക്വട്ടേഷൻ സംഘങ്ങളുടെ വിവരങ്ങൾ ശേഖരിച്ചു വരുകയായിരുന്നു കർണാടക പൊലീസ്. അതിർത്തി പ്രദേശങ്ങളിലാണു ക്വട്ടേഷനുകൾ ഏറെ നടക്കുന്നത്. ഉപ്പള, മഞ്ചേശ്വരം എന്നിവിടങ്ങളിലെ സംഘാംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കർണാടക പൊലീസ് അന്വേഷിച്ചുവരുന്നതിനിടെയാണ് തസ്ലിം കൊല്ലപ്പെടുന്നത്.
ഈ കേസിൽ കർണാടക പൊലീസിന്റെ കസ്റ്റഡിയിലുള്ളത് ഉപ്പള സ്വദേശികൾ ഉൾപ്പെടെയുള്ള സംഘമാണെന്നാണ് സൂചന. ഇതിൽ ഒരാൾ തസ്ലിമിനെ തട്ടിക്കൊണ്ടുപോയ വാഹനം ഓടിച്ചിരുന്നയാളാണെന്നും സംശയമുണ്ട്. നിലവിൽ കർണാടകയിലെ ഹൂബ്ലി കേന്ദ്രീകരിച്ചാണ് ഗുൽബർഗ് പൊലീസിന്റെ അന്വേഷണം. ഇവിടെ നിന്നുള്ള സംഘമാണ് തസ്ലിമിനെ തട്ടിക്കൊണ്ടുപോയതെന്നും തുടർന്ന് കൃത്യമായ ആസൂത്രണത്തിലൂടെയാണ് കൊലപാതകം നടത്തിയതെന്നുമാണ് പൊലീസ് നിഗമനം. ഉപ്പളയിലെ ഒരു ക്വട്ടേഷൻ സംഘത്തലവനുമായുള്ള തർക്കമാണ് കൊലപാതകത്തിനിടയാക്കിയതെന്നാണ് സൂചന.
സംഘപരിവാറിന്റെ ദക്ഷിണേന്ത്യൻ നേതാക്കളെ വധിക്കാൻ ഗൂഢാലോചന നടക്കുന്നെന്നു കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ടിനെ തുടർന്നു ഡൽഹി പൊലീസിന്റെ ആവശ്യപ്രകാരം വിദ്യാനഗർ പൊലീസ് 2019 ജനുവരി 11നു തസ്ലിമിനെ ചട്ടഞ്ചാലിൽ നിന്നാണ് നേരത്തെ പിടികൂടിയത്.
എന്നാൽ പിന്നീട് ജാമ്യം നേടി പുറത്തിറങ്ങി. ബേക്കൽ, കാസർകോട് സ്റ്റേഷനുകളിലായി പന്ത്രണ്ടോളം കേസുകളിലും തസ്ലിം പ്രതിയാണ്.ദുബായിലായിരുന്ന തസ്ലിം അവിടെ പലരോടും ദുബായ് പൊലീസിന്റെയും ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗമായ 'റോ'യുടെയും ഏജന്റാണെന്നും പറഞ്ഞാണ് പരിചയപ്പെട്ടിരുന്നത്. വ്യാജ പാസ്പോർട്ട് നിർമ്മിച്ചതുൾപ്പടെ ഒട്ടേറെ കേസുകളിൽ പ്രതിയാണ്. 'ഡോൺ' (അധോലോകത്തലവൻ) എന്ന് സ്വയം വിശേഷിപ്പിച്ചു വന്ന തസ്ലിം വ്യാജ പാസ്പോർട്ടുകൾ ഉപയോഗിച്ച് ഒട്ടേറെ വിദേശയാത്രകൾ നടത്തിയതായും പാസ്പോർട്ടിനു വേണ്ടി വ്യാജരേഖകളും സീലുകളും നിർമ്മിച്ചതായും വർഷങ്ങൾക്കു മുൻപു പൊലീസ് കണ്ടെത്തിയിരുന്നു. മലപ്പുറം തിരൂരിൽ വ്യാജ പാസ്പോർട്ട് കേസിലും അറസ്റ്റിലായി.
ഒടുവിൽ മംഗളൂരു ഭവന്തി സ്ട്രീറ്റിലെ അരുൺ ജൂവലറിയുടെ ഭിത്തി തുരന്ന് 1.11 കോടി രൂപയുടെ ആഭരണം കവർന്ന കേസിൽ 2019 സെപ്റ്റംബറിൽ അറസ്റ്റിലായ തസ്ലിം ഗുൽബർഗ ജയിലിൽ റിമാൻഡിലായി. ഇക്കഴിഞ്ഞ ജനുവരി 31നു ജാമ്യം ലഭിച്ചു സഹോദരനും സുഹൃത്തിനുമൊപ്പം നാട്ടിലേക്കു പോകുമ്പോഴാണു കലബുറഗിക്കടുത്ത നെലോഗിയിൽ ആറംഗ ഗുണ്ടാസംഘം വാഹനം തടഞ്ഞു തട്ടിക്കൊണ്ടു പോയത്.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണത്തിൽ ഗുണ്ടകളുടെ ഒളിസങ്കേതം കണ്ടെത്തിയെങ്കിലും പൊലീസ് എത്തുന്നതിനു മുൻപു സംഘം തസ്ലിമിനെയും കൊണ്ടു കാറിൽ കടന്നുകളഞ്ഞു. പൊലീസ് പിന്തുടർന്നതോടെ മംഗളൂരു ബിസി റോഡിനു സമീപം തസ്ലിമിനെ കാറിനകത്തു കൊലപ്പെടുത്തിയ ശേഷം വാഹനമുപേക്ഷിച്ച് ഗുണ്ടാസംഘം രക്ഷപ്പെടുകയായിരുന്നു. ജൂവലറി കൊള്ളയടിച്ച കേസിൽ രണ്ട് അഫ്ഗാനിസ്ഥാൻ സ്വദേശികളും തസ്ലിമിനൊപ്പം അറസ്റ്റിലായിരുന്നു. കാസർകോട് സ്വദേശി കുഞ്ഞി അഹമ്മദ്, അഫ്ഗാൻ സ്വദേശി ഫരീദ് എന്നിവരെ ആ കേസിൽ പിടികിട്ടാനുണ്ട്.
കാസർകോട് ജില്ലയിലും പുറത്തും ഒട്ടേറെ കേസിൽ പ്രതിയാണെങ്കിലും സ്വന്തം നാടായ കാസർകോട് കീഴൂർ ചെമ്പരിക്കയിൽ സ്റ്റാർ പരിവേഷമായിരുന്നു തസ്ലിമിന്. പ്രാദേശിക ക്ലബുകൾക്കും മറ്റും വലിയതോതിൽ പണം ചെലവഴിച്ചു വന്ന തസ്ലിം ചെമ്പരിക്ക കടപ്പുറത്ത് കടുക്കക്കല്ലിനു സമീപം ഇരുനില വീട് നിർമ്മാണം പുരോഗമിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. മേൽപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ തോക്ക് കൈവശം വച്ചതിനുള്ള കേസ് ഉൾപ്പെടെ പന്ത്രണ്ടോളം കേസിൽ പ്രതിയാണ്.
ഉപ്പള കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പൈവളിഗെ സ്വദേശിയായ ഗുണ്ടാസംഘത്തലവനു തസ്ലിം ഒന്നരക്കോടി രൂപയോളം നൽകാനുണ്ടെന്നാണ് വിവരം. അതു വാങ്ങിയെടുക്കാൻ മംഗളൂരു ബണ്ട്വാളിലെ മറ്റൊരു സംഘത്തിനു ക്വട്ടേഷൻ നൽകിയതായും പറയപ്പെടുന്നു. കൊലക്കേസ് പ്രതി അടക്കമുള്ള ബണ്ട്വാൾ സംഘമാണു തസ്ലിമിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് എന്നാണു പൊലീസിനു ലഭിച്ച പ്രാഥമിക വിവരം. തസ്ലിമിനെ തട്ടിക്കൊണ്ടുപോയപ്പോൾ പൈവളിഗെ സ്വദേശിയെ സംശയിക്കുന്നതായി ബന്ധുക്കൾ പൊലീസിനോടു പറഞ്ഞിരുന്നു.
ഗുണ്ടാത്തലവനായിരുന്ന കാലിയാ റഫീഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണെങ്കിലും തസ്ലീമിനെ ഇതുവരെ അറസ്റ്റ് ചെയ്തിരുന്നില്ല. നേരത്തെ റഫീഖിന്റെ സംഘാംഗമായിരുന്നെങ്കിലും പിന്നീട് പണത്തിനായി എതിർ സംഘത്തോടൊപ്പം ചേർന്ന റഫീഖിനെ കൊലപ്പെടുത്താൻ തസ്ലീം കൂട്ടുനിൽക്കുകയായിരുന്നുവെന്നാണു പൊലീസ് പറയുന്നത്. എന്നാൽ അടുത്തിടെയായി കാലിയാ റഫീഖിന്റെ സംഘാംഗങ്ങളുമായി അടുത്ത ബന്ധത്തിലായിരുന്നു തസ്ലിം. അതു കൊണ്ടു തന്നെ സംഭവത്തിനു പിന്നിൽ കാലിയാ സംഘമാകാൻ സാധ്യത കുറവാണെന്നാണു പൊലീസിന്റെ നിഗമനം.
ബണ്ട്വാൾ സിഐ ടി.നാഗരാജ്, ബണ്ട്വാൾ ടൗൺ എസ്ഐ അവിനാശ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. ഉഡുപ്പി എസ്പി വിഷ്ണുവർധൻ, അഡീഷനൽ എസ്പി വിക്രം ആംതെ, ദക്ഷിണ കന്നഡ ജില്ലാ ക്രൈം ഇന്റലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ ചെലുവരാജു എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തസ്ലിമിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം തിങ്കളാഴ്ച പുലർച്ചെ ബന്ധുക്കൾക്കു വിട്ടുകൊടുത്തു. തുടർന്നു ചെമ്പരിക്കയിലെത്തിച്ചു ഖബറടക്കി.മംഗളൂരു ബിസി റോഡിൽ തസ്ലിമിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ വാഹനത്തിനു ചുറ്റും തടിച്ചു കൂടിയവർ.വിധി കുറിച്ചത് ഗൾഫിൽ, കൃത്യം നിർവഹിക്കാൻ ക്വട്ടേഷൻ
മഞ്ചേശ്വരം, ഉപ്പള എന്നിവിടങ്ങളിൽ ചെറുതും വലുതുമായി ഒട്ടേറെ ക്വട്ടേഷൻ സംഘങ്ങളാണുള്ളത്. ഇതിനെ നിയന്ത്രിക്കുന്ന സംഘത്തലവന്മാരായ രണ്ടു പേർ ഗൾഫിലാണ്. അവിടെ നിന്നാണു ക്വട്ടേഷനുകളുടെ കരാറുകൾ നൽകുന്നത്. സ്വർണം, സാമ്പത്തികം ഉൾപ്പെടെയുള്ളവയിലാണു പ്രധാന ക്വട്ടേഷനുകൾ ഏറ്റെടുക്കുന്നത്. പണം കിട്ടേണ്ടവരും സ്വർണം നഷ്ടപ്പെട്ടവരും ഗൾഫിൽ നിന്നാണു കരാർ ഉണ്ടാക്കുന്നത്. തുടർന്നു സംഘാംഗങ്ങൾക്കു ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറും. പിന്നീട് കൃത്യം നിർവഹിക്കുകയാണു പതിവ്. വധത്തിനു മുൻപേ മുഴുവൻ കരാർ തുകയും ബന്ധപ്പെട്ട കേന്ദ്രങ്ങളിലെത്തിക്കണമെന്നു മാത്രം. മഞ്ചേശ്വരം, കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിൽ അടുത്തിടെ നടന്ന തട്ടിക്കൊണ്ടു പോകൽ ഉൾപ്പെടെയുള്ള ക്വട്ടേഷനുകളുടെ പിന്നിലും ഇതേ സംഘമാണെന്നാണ് സൂചന.
ഇതിൽ ഒരു സംഘത്തലവന്റെ വിവാഹം നടന്നത് അടുത്തിടെ ഗൾഫിലാണ്. ഇതിൽ പങ്കെടുക്കാനായി നൂറോളം പേർക്കാണു വീസയും വിമാനം ടിക്കറ്റ് ഉൾപ്പെടെ എടുത്ത് നൽകിയത്. കാലിയ റഫീഖിന്റെ കൊലപാതകത്തോടെയാണ് ഇതിൽ ഒരാൾ സംഘത്തലവനായി മാറുന്നത്. ഉപ്പളയിലും പരിസര പ്രദേശങ്ങളിലുമായി പട്ടാപ്പകൽ ഉൾപ്പെടെ വെടിവയ്പ്പ് നടക്കുന്നുണ്ട്. അടുത്തിടെയാണു കാറിലെത്തിയ സംഘം ഒരു യുവാവിനെ വെട്ടിവീഴ്ത്തിയത്. ആശുപത്രിയിലേക്ക് ഓടിക്കയറിയതിനാലാണ് ഈ യുവാവിന് ജീവൻ രക്ഷിക്കാനായത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്