'ചെമ്പരിക്ക ഖാസി കൊല്ലപ്പെട്ടതല്ല'; നീണ്ട കാലത്തെ അന്വേഷണത്തിന് ഒടുവിൽ സിബിഐയുടെ കണ്ടെത്തൽ ഇങ്ങനെ; തെളിവിനു പകരമായി മനഃശാസ്ത്ര അപഗ്രഥന റിപ്പോർട്ടുകളെ ആരാധാരമായിക്കി സിബിഐ നിഗമനം; മൊഴികൾ വിശ്വസനീയം അല്ലെന്ന് കണ്ടെത്തൽ; ഖാസി എങ്ങനെ കടപ്പുറത്ത് എത്തിയെന്നത് ഇപ്പോഴും ദുരൂഹമായി തുടരുന്നു; കെട്ടുകഥകളും ആശങ്കകളും ബാക്കിയാക്കി സി.എം.അബ്ദുല്ല മൗലവിയുടെ മരണത്തിലെ അന്തിമ റിപ്പോർട്ട്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കാസർകോട് ചെമ്പരിക്ക ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ (77) മരണം കൊലപാതകമല്ലെന്നു ചൂണ്ടിക്കാട്ടി സിബിഐ കേസ് അന്വേഷണം അവസാനിപ്പിച്ചു. വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ മരണകാരണം ആത്മഹത്യയാണോ അപകടമാണോയെന്നു പറയാൻ കഴിയില്ലെന്നാണു മനഃശാസ്ത്ര അപഗ്രഥന (സൈക്കോളജിക്കൽ ഓട്ടോപ്സി) റിപ്പോർട്ടുകളെ ആധാരമാക്കി സിബിഐയുടെ നിഗമനത്തിൽ എത്തിച്ചേർന്നത്. തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി കെ.ജെ.ഡാർവിനാണു കേസന്വേഷണം അവസാനിപ്പിക്കാൻ അനുവാദം തേടി എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. ഇതോടെ വിവാദമായ ഒരു അന്വേഷണ ഏടിനാണ് അവസാനമാകുന്നത്.
കേസന്വേഷണം അവസാനിപ്പിക്കാൻ ഇതു നാലാം തവണയാണു സിബിഐ റിപ്പോർട്ട് നൽകുന്നത്. മൗലവി കൊല്ലപ്പെട്ടതാണെന്ന പ്രചാരണമുണ്ടായിരുന്നു. ഖാസിയുടെ ശരീരത്തിലോ താമസിച്ചിരുന്ന വീട്ടിലോ കൊലപാതകത്തിന്റെ തെളിവു കണ്ടെത്താൻ സിബിഐക്കു കഴിഞ്ഞില്ല. 2017 ജനുവരിയിൽ അന്വേഷണം അവസാനിപ്പിച്ച കേസിൽ ഹൈക്കോടതി നിർദേശപ്രകാരമാണു സിബിഐ തുടരന്വേഷണം നടത്തിയത്. ഓട്ടോറിക്ഷാ ഡ്രൈവറായ ആദൂർ അഷ്റഫ് എന്നയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു മൂന്നാം തവണ അന്വേഷണം. ഈ മൊഴികൾ വിശ്വസനീയമല്ലെന്നാണു സിബിഐയുടെ കണ്ടെത്തൽ.
2010 ഫെബ്രുവരി 15 നാണു മൗലവിയെ കർണാടക അതിർത്തിയിലെ ചെമ്പരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിനു സമീപം മരിച്ച നിലയിൽ കണ്ടത്. അബ്ദുല്ല മൗലവി ആത്മഹത്യ ചെയ്യില്ലെന്നു ചൂണ്ടിക്കാട്ടി മകൻ മുഹമ്മദ് ഷാഫി നൽകിയ ഹർജിയിലാണു ശാസ്ത്രീയ അന്വേഷണം നടത്തി സിബിഐ വീണ്ടും റിപ്പോർട്ട് സമർപ്പിച്ചത്. ഖാസിയുടെ ഭാര്യ ആയിഷ, മകൻ ഉസ്മാൻ, മറ്റൊരു മകനായ മുനീറിന്റെ ഭാര്യ, ഖാസിയുടെ അനുജൻ ഉബൈദ്, ഖാസി മരിച്ച ദിവസം ചെമ്പരിക്ക കടപ്പുറത്ത് രാത്രിയിൽ കാറും ആൾക്കാരുടെ ശബ്ദവും കേട്ടു എന്നു പറയുന്ന സ്ത്രീ എന്നിവരോടു മനഃശാസ്ത്രജ്ഞരുടെ സംഘം വിശദമായി സംസാരിച്ചു.
പുതുച്ചേരി ജിപ്മെറിലെ സൈക്യാട്രി അഡീഷനൽ പ്രഫസർ ഡോ. വികാസ് മേനോൻ, ഫൊറൻസിക് മെഡിസിൻ മേധാവി ഡോ. കുസ കുമാർ സാഹ, സൈക്യാട്രി പ്രഫ. ഡോ. മൗഷ്മി പുർകായസ്ത, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കെ.അറിവഴകൻ, സൈക്യാട്രി സോഷ്യൽ വർക്കർ കെ.ഗ്രീഷ്മ എന്നിവരാണു സൈക്കളോജിക്കൽ ഓട്ടോപ്സിക്കു നേതൃത്വം നൽകിയത്.
അതേസമയം ചെമ്പരിക്ക ഖാസിയുടെ മരണം കൊലപാതകമാണെന്ന നിലപാടിൽ മാറ്റമില്ലെന്നും, അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി പുതിയ സംഘത്തെ നിയോഗിക്കണമെന്നും ആക്ഷൻ കമ്മിറ്റി വ്യക്തമാക്കി. കൊലപാതകമാണെന്നു തെളിയിക്കുന്നതു വരെ പ്രക്ഷോഭം തുടരും. വ്യാഴാഴ്ച യോഗം ചേർന്നു ഭാവി സമര പരിപാടികൾ ആവിഷ്കരിക്കുമെന്നു ഭാരവാഹികളായ അബൂബക്കർ ഉദുമ, ഉബൈദുല്ല കടവത്ത് എന്നിവർ അറിയിച്ചു. ഖാസി ആത്മഹത്യ ചെയ്യില്ലെന്ന തങ്ങളുടെ നിലപാട് ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ സിബിഐ റിപ്പോർട്ട് എന്നും അവർ പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ഉപാധ്യക്ഷനും കാസർകോട് ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മുസ്ല്യാർ. ഒരു ഡസനിലേറെ പ്രാമാണിക ഗ്രന്ഥങ്ങളുടെ കർത്താവും സമസ്ത ഫത്വാ കമ്മിറ്റിയംഗവുമായിരുന്നു അദ്ദേഹം. സി.എം അബ്ദുല്ല മുസ്ല്യാരുടെ അപമൃത്യുവിൽ കാലം ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങൾ നിരവധിയാണ്. ചെമ്പരിക്ക ഖാസിയുടേത് ആത്മഹത്യ തന്നെയെന്ന നിലപാടിൽ പൊലീസ് ഉറച്ചുനിൽക്കുകയായിരുന്നു. ഇതേ നിലപാടിലേക്കാണ് സിബിഐയും എത്തിച്ചേർന്നത്.
2010 ഫെബ്രുവരി 15ന് രാവിലെ 6.50നാണ് സി.എം അബ്ദുല്ല മുസ്ല്യാരുടെ മൃതദേഹം വീട്ടിൽ നിന്നു മാറി 900 മീറ്റർ അകലെയുള്ള ചെമ്പരിക്ക കടപ്പുറത്തുനിന്ന് 40 മീറ്റർ അകലെ പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്. നാട്ടുകാർ മൽസ്യത്തൊഴിലാളികളുടെ സഹായത്തോടെ മയ്യിത്ത് കരയ്ക്കെത്തിച്ചു. ഖാസിയുടെ ചെരിപ്പും ഊന്നുവടിയും ടോർച്ചും കരയോടു ചേർന്ന പാറക്കൂട്ടങ്ങളുടെ മുകളിൽ അടുക്കിവച്ച നിലയിലായിരുന്നു. വീടിനോടു ചേർന്ന ഖാസിയുടെ സ്വകാര്യ മുറി പുറത്തുനിന്നു താഴിട്ട് പൂട്ടിയ നിലയിലായിരുന്നു.
വാർഡ് മെംബർ അബ്ദുൽ മജീദിന്റെ പരാതിപ്രകാരം ക്രൈം നമ്പർ 102/2019 ആയി ബേക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 12 ദിവസം കഴിഞ്ഞാണ് പൊലീസ് ഖാസിയുടെ വീട്ടിൽ മൊഴിയെടുക്കാനെത്തിയത്. 2010 മാർച്ചിൽ കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. ഒരു മാസം തികയുന്നതിനു മുമ്പേ സംസ്ഥാന സർക്കാർ കേസ് സിബിഐക്ക് കൈമാറി. സിബിഐ തുടക്കത്തിൽ ചില നിർണായക നീക്കങ്ങൾ നടത്തിയെങ്കിലും അന്വേഷണം വഴിമുട്ടി.
തുടർന്ന്, ആത്മഹത്യയെന്ന നിഗമനത്തിൽ അന്വേഷണം നിർത്തി. അന്വേഷണം അവസാനിപ്പിച്ചതിനെതിരേ ഖാസിയുടെ മകൻ നൽകിയ ഹരജിയിൽ രണ്ടു പ്രാവശ്യം കോടതി ആവശ്യപ്പെട്ടിട്ടും സിബിഐ സംഘം സമയം നീട്ടിച്ചോദിച്ചു. മൂന്നാം തവണ റീജ്യനൽ കോടതി ശാസിച്ചപ്പോഴാണ് സിബിഐ റിപോർട്ട് സമർപ്പിച്ചത്. സിബിഐ കോടതിയിലും മകൻ സിബിഐക്കെതിരേ 2013ൽ പ്രൊട്ടസ്റ്റ് ഫയൽ ചെയ്തു. ഹൈക്കോടതിയിൽ ജസ്റ്റിസ് കെമാൽ പാഷ കീഴ്ക്കോടതിയിൽ വാദം തുടരാൻ നിർദേശിച്ചു റിട്ട് പെറ്റീഷൻ ക്ലോസ് ചെയ്തു. സി.ജെ.എം കോടതിയിൽ നടന്ന വാദങ്ങൾക്കൊടുവിൽ 2016ൽ സിബിഐയുടെ റിപോർട്ട് തള്ളിയ കോടതി കൂടുതൽ ശാസ്ത്രീയ അന്വേഷണങ്ങൾക്ക് ഉത്തരവിട്ടു. അന്വേഷണം അവസാനിപ്പിച്ചതായി അറിയിച്ചു തൊട്ടടുത്ത വർഷം സിബിഐ നൽകിയ രണ്ടാമത്തെ റിപോർട്ടും തൃപ്തികരമല്ലെന്നു കണ്ടു കോടതി 2018ൽ നിരസിച്ചു. പക്ഷേ, പുനരന്വേഷണത്തിനു സിബിഐ തയ്യാറായില്ല. പിന്നീടും അന്വേഷണം നടന്നപ്പോഴും മരണം കൊലപാതകമല്ലെന്ന നിഗമനത്തിലേക്ക് എത്തുകയാണ് സിബിഐ.
അബ്ദുല്ല മുസ്ല്യാരുടേത് ആത്മഹത്യയല്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന നാട്ടുകാരും ബന്ധുക്കളും നിരത്തുന്ന കാരണങ്ങൾ ഗൗരവമുള്ളതാണ്. എന്നാൽ, പൊലീസ്, ക്രൈംബ്രാഞ്ച്, സിബിഐ അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും പ്രധാന സംശയങ്ങളിലേക്കൊന്നും പരിശോധനകൾ നീണ്ടതുമില്ല. പരസഹായമില്ലാതെ പുറത്തിറങ്ങാത്ത സി.എം അബ്ദുല്ല മുസ്ല്യാർ വീട്ടിൽനിന്ന് 900 മീറ്റർ അകലെ കടപ്പുറത്ത് പാതിരാത്രി എങ്ങനെ എത്തിപ്പെട്ടു എന്നതിന് അന്വേഷണ ഏജൻസികൾ ഇതുവരെ തൃപ്തികരമായ വിശദീകരണം നൽകിയിട്ടില്ല. മരിക്കുന്നതിനു മാസങ്ങൾക്കു മുമ്പ് ശസ്ത്രക്രിയയ്ക്കു വിധേയനായ ഖാസി അവശനായിരുന്നു. കണ്ണടയും തലപ്പാവും ധരിക്കാതെ അദ്ദേഹം പുറത്തിറങ്ങാറില്ല. എന്നാൽ, മരിച്ച നിലയിൽ കാണപ്പെട്ട ദിവസം അവ രണ്ടും മുറിയിലാണ് കണ്ടെത്തിയത്.
ആത്മഹത്യ ചെയ്യാനായി ഖാസി പാറക്കെട്ടുകളുള്ള കടലിലേക്ക് ചാടിയതാണെങ്കിൽ തലയ്ക്കോ മുൻഭാഗത്തോ നട്ടെല്ലിനോ ക്ഷതമേൽക്കേണ്ടതാണ്. എന്നാൽ, പോസ്റ്റ്മോർട്ടം റിപോർട്ടിൽ അത്തരം യാതൊരു ചതവും കണ്ടെത്തി യില്ല. പോസ്റ്റ്മോർട്ടം റിപോർട്ടിൽ കഴുത്തെല്ല് പൊട്ടിയിട്ടുണ്ട്. കടലിലേക്കു ചാടുമ്പോൾ പിന്നിലെ കഴുത്തെല്ല് പൊട്ടാൻ സാധ്യതയില്ല. കണ്ണിന്റെ ഇരുവശത്തെയും മുറിവുകൾ, കടലിൽ ചാടി ആത്മഹത്യ ചെയ്യുന്ന ഒരാൾക്ക് ഉണ്ടാവാൻ സാധ്യതയില്ല. ഖാസിയുടെ മൃതദേഹം കാണപ്പെട്ടതിനടുത്ത പാറയിൽ അദ്ദേഹത്തിന്റെ ചെരിപ്പ്, വടി, ടോർച്ച് എന്നിവ ചിട്ടയോടെ അടുക്കിവച്ചതായാണ് കാണപ്പെട്ടത്. ആത്മഹത്യക്കൊരുങ്ങുന്ന മനോവിഭ്രാന്തിയുള്ളൊരാൾ ഇങ്ങനെ ചിട്ടയോടെ പെരുമാറുമോ?
ചെമ്പരിക്ക കടപ്പുറത്തെ താമസക്കാരനായ അബ്ദുല്ല എന്നയാൾ ഖാസിയുടെ മൃതദേഹം കാണപ്പെട്ടതിന്റെ തൊട്ടുമുമ്പത്തെ രാത്രി മൂന്നു മണിയോടെ കടപ്പുറത്ത് വെളുത്ത കാർ കണ്ടതായി സാക്ഷിമൊഴി നൽകിയിരുന്നു. അതേ രാത്രി ഒരാളുടെ അലർച്ച കേട്ടതായി അയൽവാസി സ്ത്രീയുടെ മൊഴിയുമുണ്ട്. രാത്രികാലങ്ങളിൽ സ്ഥിരമായി മണൽ ഊറ്റാൻ ധാരാളം പേർ എത്തുന്നതാണ് ചെമ്പരിക്ക കടപ്പുറം. അവിടെ ഖാസി മരിച്ച ദിവസം മാത്രം ആരും മണൽ വാരാനെത്തിയില്ലത്രേ. അന്നു രാത്രി മണൽക്കടത്ത് പരിശോധിക്കാൻ പൊലീസ് എത്തുമെന്ന് ആരോ മണൽക്കടത്തുകാരെ അറിയിച്ചെന്നും അത് ആസൂത്രിത നീക്കമെന്നുമാണ് ആരോപണം. ഖാസി മരിച്ച ദിവസം ചെമ്പരിക്ക പ്രദേശത്ത് അസാധാരണമായി വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നതായും ചിലർ പറയുന്നു. എന്നാൽ, ഇത്തരം ആരോപണങ്ങൾക്കൊന്നും അടിസ്ഥാനമില്ലെന്നാണ് പൊലീസ് നിലപാട്. സിബിഐയും ഈ ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുത്തില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്