Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഞാൻ ഡോണാണ്, എന്നാൽ ആരേയും വേണ്ടാണ്ട് ഉപദ്രവിക്കൂല്ല'; സാഗർ ഏലിയാസ് ജാക്കി സ്റ്റൈലിൽ തസ്ലിം നാട്ടുകാരോടും പറഞ്ഞിരുന്ന ഡയലോഗുകൾ ഇങ്ങനെ; നാട്ടിൽ യുവാക്കളെ കൈയിലെടുക്കാൻ ക്ലബ്ബുകാർക്കും സുഹൃത്തുക്കൾക്കുമായി ധാരാളം പണം ചെലവഴിക്കുന്ന പ്രകൃതക്കാരൻ; മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയെ ബാറിൽ വെച്ചു കണ്ടെന്നും ഇക്കാര്യം റോയെ അറിയിച്ചെന്നും വിടുവാക്കഥകൾ; ഡോൺ തസ്ലീമിനെ കൊലപ്പെടുത്തിയത് രണ്ടു കോടിയുടെ സ്വർണം കസ്റ്റംസിന് ഒറ്റിക്കൊടുത്തതിതിന്റെ വൈരാഗ്യം തീർക്കാനെന്ന് സൂചന

'ഞാൻ ഡോണാണ്, എന്നാൽ ആരേയും വേണ്ടാണ്ട് ഉപദ്രവിക്കൂല്ല'; സാഗർ ഏലിയാസ് ജാക്കി സ്റ്റൈലിൽ തസ്ലിം നാട്ടുകാരോടും പറഞ്ഞിരുന്ന ഡയലോഗുകൾ ഇങ്ങനെ; നാട്ടിൽ യുവാക്കളെ കൈയിലെടുക്കാൻ ക്ലബ്ബുകാർക്കും സുഹൃത്തുക്കൾക്കുമായി ധാരാളം പണം ചെലവഴിക്കുന്ന പ്രകൃതക്കാരൻ; മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയെ ബാറിൽ വെച്ചു കണ്ടെന്നും ഇക്കാര്യം റോയെ അറിയിച്ചെന്നും വിടുവാക്കഥകൾ; ഡോൺ തസ്ലീമിനെ കൊലപ്പെടുത്തിയത് രണ്ടു കോടിയുടെ സ്വർണം കസ്റ്റംസിന് ഒറ്റിക്കൊടുത്തതിതിന്റെ വൈരാഗ്യം തീർക്കാനെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

മംഗളൂരു: കാസർകോട് കീഴൂർ ചെമ്പരിക്ക സ്വദേശികൾക്ക് മുന്നിൽ ഡോൺ തസ്ലീം ഒരു ഹീറോ ആയിരുന്നു. അധോലോക സിനിമാക്കഥകളിലെ കള്ളക്കടത്തുകാരനാണ് താനെന്ന് സ്വയം പൊങ്ങച്ചം പറഞ്ഞിരുന്ന വ്യക്തി. ഒരേസമയം ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിന് വേണ്ടപ്പെട്ടവനാണെന്ന് മേനി പറഞ്ഞു നടച്ചയാൾ. അതേസമയം സ്വർണ്ണക്കടത്തുകാരുടെയും പ്രിയങ്കരൻ. നാട്ടിലെത്തിയാൽ തന്റെ വീരസ്യം കഥകൾ പറയുകയാണ് തസ്ലിമിന്റെ ഹോബി. ''ഞാൻ ഡോണാണ്, എന്നാൽ ആരേയും വേണ്ടാണ്ട് ഉപദ്രവിക്കൂല്ല....'- പലപ്പോഴും സാഗർ ഏലിയാസ് ജാക്കി സ്റ്റൈലിൽ തസ്ലിം നാട്ടുകാരോട് തട്ടിവിടുന്നത് ഇങ്ങനെയൊക്കെയാണ്.

നാട്ടുകാർക്കിടയിൽ ഡോൺ, റോയുടെ ഏജന്റ് എന്നുള്ള പേരുകളിൽ അറിയപ്പെട്ടിരുന്ന ഇയാൾ ജില്ലയിലും പുറത്തുമായി ഒട്ടേറെ കേസുകളിൽ പ്രതിയാണ്. എന്നാൽ, നാട്ടിലെത്തിയാൽ പ്രദേശത്തെ ക്ലബ്ബുകാർക്കും സുഹൃത്തുക്കൾക്കുമായി ധാരാളം പണം ചെലവഴിക്കുന്ന ഇദ്ദേഹത്തിന് പല യുവാക്കൾക്കിടയിലും 'ധൈര്യശാലി'യുടെ പരിവേഷമാണ്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ കേസുകളുള്ള ഇദ്ദേഹത്തിന്റെ വളർച്ച നാട്ടുകാരെ ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. പത്താംക്ലാസ് വിദ്യാഭ്യാസംമാത്രമുള്ള ഇദ്ദേഹം ഗൾഫിൽ ജോലിക്കുപോയശേഷമാണ് വൻ വളർച്ചയിലേക്ക് എത്തുന്നത്. 2008-ൽ നടന്ന മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയെ ഒരു ബാറിൽവെച്ച് കണ്ടതും അത് പൊലീസുകാരെ അറിയിച്ച് റോ ഉൾപ്പടെയുള്ള പ്രധാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഏജന്റായി മാറിയതുമായ കഥകളാണ് നാട്ടുകാരോട് പറഞ്ഞിട്ടുള്ളത്. ഇതെല്ലാം നാട്ടിൽ പാട്ടായ കഥകളുമാണ്.

ബേക്കൽ സ്റ്റേഷനിൽ അഞ്ച്, മേൽപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ തോക്ക് കൈവശംവെച്ചതിന് ഒരുകേസുൾപ്പെടെ പന്ത്രണ്ടോളം കേസുകളിൽ പ്രതിയായ ഇദ്ദേഹം ചെമ്പരിക്ക കടപ്പുറത്ത് കടുക്കക്കല്ലിനുസമീപം രണ്ടുനിലവീട് നിർമ്മാണം പുരോഗമിക്കവെയാണ് കൊല്ലപ്പെടുന്നത്. മംഗളൂരുവിലെ ജൂവലറി കവർച്ചക്കേസിൽ അറസ്റ്റിലായി ജയിലിലായിരുന്ന തസ് ലീമിനെ ജാമ്യത്തിലിറങ്ങി വീട്ടിലേക്ക് വരുംവഴിയാണ് തട്ടിക്കൊണ്ടുപോയി വെടിവെച്ചുകൊന്നത്. ഞായറാഴ്ച ഉച്ചയോടെ ബണ്ട്വാൾ ബി.സി. റോഡിനു സമീപം കാറിനുള്ളിലാണ് വെടിയേറ്റുമരിച്ച നിലയിൽ കണ്ടത്. ജനുവരി 31-ന് ഗുൽബർഗ ജയിലിൽനിന്ന് ജാമ്യത്തിലിറങ്ങി സഹോദരനൊപ്പം കാസർകോട്ടേക്ക് വരുമ്പോഴാണ് തസ്ലിമിനെ ഒരു സംഘം കാറിലെത്തി തട്ടിക്കൊണ്ടുപോയത്. ഉടനെ സഹോദരൻ കലബുറഗി നെലോഗി പൊലീസ് സ്റ്റേഷനിൽ പരാതിനൽകി. നെലോഗി പൊലീസ് തസ്ലിമിന്റെ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ തട്ടിക്കൊണ്ടുപോയവരെയും ഇവരുടെ ഒളിസങ്കേതത്തെയും കുറിച്ച് വിവരം ലഭിച്ചു.

ഒളിസങ്കേതത്തിൽ പൊലീസ് എത്തുന്നുണ്ടെന്നറിഞ്ഞ സംഘം തസ്ലിമുമായി കാറിൽ രക്ഷപ്പെട്ടു. പൊലീസ് പിന്തുടർന്നതോടെ മംഗളൂരു ബി.സി.റോഡിനു സമീപം വിജനമായ സ്ഥലത്തുവെച്ച് കാറിനകത്ത് ഇയാളെ വെടിവെച്ചു കൊല്ലുകയായിരുന്നു. തുടർന്ന് ഗുണ്ടാസംഘം രക്ഷപ്പെട്ടു. സംഭവത്തിലുൾപ്പെട്ട നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. 2019 സെപ്റ്റംബർ മൂന്നിന് മംഗളൂരു ഭവന്തി സ്ട്രീറ്റിലെ അരുൺ ജൂവലറിയുടെ ചുമർ തുരന്ന് 1.11 കോടി രൂപയുടെ ആഭരണങ്ങൾ കവർന്ന കേസിലെ മുഖ്യ പ്രതിയാണ് തസ്ലിം. ഈ കേസിൽ സെപ്റ്റംബർ 23-ന് അറസ്റ്റിലായ തസ്ലിം ഗുൽബർഗ ജയിലിൽ റിമാൻഡിലായിരുന്നു. കാസർകോട്, ബേക്കൽ പൊലീസ് സ്റ്റേഷനുകളിലായി 12 കേസുകളിൽ പ്രതിയാണ് തസ്ലിമെന്ന് പൊലീസ് പറഞ്ഞു. ആയുധങ്ങൾ കൈവശംവച്ചതിന് ഡൽഹിയിലും കേസുണ്ട്.

കുപ്രസിദ്ധ കുറ്റവാളി കാലിയ റഫീഖിനെ കൊന്ന കേസിലെയും പ്രതിയാണ് തസ്ലിം. കാലിയ റഫീഖിനെ കൊന്നതിന്റെ പ്രതികാരമായാണോ കൊലപാതകമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. അതേസമയം തസ്ലിം എന്ന സി.എം. മുഹ്തസിമിനെ(40) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനു പിന്നിൽ ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണക്കടത്ത് സംഘമെന്ന് അന്വേഷണത്തിൽ സൂചന ലഭിച്ചതായി ഗുൽബർഗ് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. രണ്ടു കോടി രൂപ വിലമതിക്കുന്ന സ്വർണം കസ്റ്റംസിന് ഒറ്റിക്കൊടുത്തതിനുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസിന് ലഭിച്ച വിവരം. കാസർകോട് പൈവളിഗെ അട്ടഗോളി സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സൂചന. തസ്ലിം കൊല്ലപ്പെട്ടതോടെ ഗുണ്ടാസംഘങ്ങൾ തമ്മിൽ പകപോക്കൽ ഉണ്ടാകുമെന്ന ആശങ്കയിലാണ് പൊലീസ്.

കർണാടകയിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടു പോകുന്നതിനിടെയാണു തസ്‌ലീം കൊല്ലപ്പെടുന്നത്. മലയാളികളായ ക്വട്ടേഷൻ സംഘങ്ങളുടെ വിവരങ്ങൾ ശേഖരിച്ചു വരുകയായിരുന്നു കർണാടക പൊലീസ്. അതിർത്തി പ്രദേശങ്ങളിലാണു ക്വട്ടേഷനുകൾ ഏറെ നടക്കുന്നത്. ഉപ്പള, മഞ്ചേശ്വരം എന്നിവിടങ്ങളിലെ സംഘാംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കർണാടക പൊലീസ് അന്വേഷിച്ചുവരുന്നതിനിടെയാണ് തസ്ലിം കൊല്ലപ്പെടുന്നത്. ഈ കേസിൽ കർണാടക പൊലീസിന്റെ കസ്റ്റഡിയിലുള്ളത് ഉപ്പള സ്വദേശികൾ ഉൾപ്പെടെയുള്ള സംഘമാണെന്നാണ് സൂചന. ഇതിൽ ഒരാൾ തസ്ലിമിനെ തട്ടിക്കൊണ്ടുപോയ വാഹനം ഓടിച്ചിരുന്നയാളാണെന്നും സംശയമുണ്ട്. നിലവിൽ കർണാടകയിലെ ഹൂബ്ലി കേന്ദ്രീകരിച്ചാണ് ഗുൽബർഗ് പൊലീസിന്റെ അന്വേഷണം. ഇവിടെ നിന്നുള്ള സംഘമാണ് തസ്ലിമിനെ തട്ടിക്കൊണ്ടുപോയതെന്നും തുടർന്ന് കൃത്യമായ ആസൂത്രണത്തിലൂടെയാണ് കൊലപാതകം നടത്തിയതെന്നുമാണ് പൊലീസ് നിഗമനം. ഉപ്പളയിലെ ഒരു ക്വട്ടേഷൻ സംഘത്തലവനുമായുള്ള തർക്കമാണ് കൊലപാതകത്തിനിടയാക്കിയതെന്നാണ് സൂചന.

സംഘപരിവാറിന്റെ ദക്ഷിണേന്ത്യൻ നേതാക്കളെ വധിക്കാൻ ഗൂഢാലോചന നടക്കുന്നെന്നു കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ടിനെ തുടർന്നു ഡൽഹി പൊലീസിന്റെ ആവശ്യപ്രകാരം വിദ്യാനഗർ പൊലീസ് 2019 ജനുവരി 11നു തസ്ലിമിനെ ചട്ടഞ്ചാലിൽ നിന്നാണ് നേരത്തെ പിടികൂടിയത്. എന്നാൽ പിന്നീട് ജാമ്യം നേടി പുറത്തിറങ്ങി. ബേക്കൽ, കാസർകോട് സ്റ്റേഷനുകളിലായി പന്ത്രണ്ടോളം കേസുകളിലും തസ്ലിം പ്രതിയാണ്.

ദുബായിലായിരുന്ന തസ്ലിം അവിടെ പലരോടും ദുബായ് പൊലീസിന്റെയും ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗമായ 'റോ'യുടെയും ഏജന്റാണെന്നും പറഞ്ഞാണ് പരിചയപ്പെട്ടിരുന്നത്. വ്യാജ പാസ്‌പോർട്ട് നിർമ്മിച്ചതുൾപ്പടെ ഒട്ടേറെ കേസുകളിൽ പ്രതിയാണ്. 'ഡോൺ' (അധോലോകത്തലവൻ) എന്ന് സ്വയം വിശേഷിപ്പിച്ചു വന്ന തസ്ലിം വ്യാജ പാസ്പോർട്ടുകൾ ഉപയോഗിച്ച് ഒട്ടേറെ വിദേശയാത്രകൾ നടത്തിയതായും പാസ്പോർട്ടിനു വേണ്ടി വ്യാജരേഖകളും സീലുകളും നിർമ്മിച്ചതായും വർഷങ്ങൾക്കു മുൻപു പൊലീസ് കണ്ടെത്തിയിരുന്നു. മലപ്പുറം തിരൂരിൽ വ്യാജ പാസ്‌പോർട്ട് കേസിലും അറസ്റ്റിലായി.

ഒടുവിൽ മംഗളൂരു ഭവന്തി സ്ട്രീറ്റിലെ അരുൺ ജൂവലറിയുടെ ഭിത്തി തുരന്ന് 1.11 കോടി രൂപയുടെ ആഭരണം കവർന്ന കേസിൽ 2019 സെപ്റ്റംബറിൽ അറസ്റ്റിലായ തസ്ലിം ഗുൽബർഗ ജയിലിൽ റിമാൻഡിലായി. ഇക്കഴി?ഞ്ഞ ജനുവരി 31നു ജാമ്യം ലഭിച്ചു സഹോദരനും സുഹൃത്തിനുമൊപ്പം നാട്ടിലേക്കു പോകുമ്പോഴാണു കലബുറഗിക്കടുത്ത നെലോഗിയിൽ ആറംഗ ഗുണ്ടാസംഘം വാഹനം തടഞ്ഞു തട്ടിക്കൊണ്ടു പോയത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണത്തിൽ ഗുണ്ടകളുടെ ഒളിസങ്കേതം കണ്ടെത്തിയെങ്കിലും പൊലീസ് എത്തുന്നതിനു മുൻപു സംഘം തസ്ലിമിനെയും കൊണ്ടു കാറിൽ കടന്നുകളഞ്ഞു. പൊലീസ് പിന്തുടർന്നതോടെ മംഗളൂരു ബിസി റോഡിനു സമീപം തസ്ലിമിനെ കാറിനകത്തു കൊലപ്പെടുത്തിയ ശേഷം വാഹനമുപേക്ഷിച്ച് ഗുണ്ടാസംഘം രക്ഷപ്പെടുകയായിരുന്നു. ജൂവലറി കൊള്ളയടിച്ച കേസിൽ രണ്ട് അഫ്ഗാനിസ്ഥാൻ സ്വദേശികളും തസ്ലിമിനൊപ്പം അറസ്റ്റിലായിരുന്നു. കാസർകോട് സ്വദേശി കുഞ്ഞി അഹമ്മദ്, അഫ്ഗാൻ സ്വദേശി ഫരീദ് എന്നിവരെ ആ കേസിൽ പിടികിട്ടാനുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP