ആരാധനാലയങ്ങൾ രേഖകൾ ഇല്ലാതെ കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാൻ ഉത്തരവായി; കൈവശമുള്ള ഭൂമി സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പുള്ളതെങ്കിൽ ന്യായവിലയുടെ പത്ത് ശതമാനം നൽകണം; കേരളപ്പിറവിക്ക് മുമ്പുള്ളതെങ്കിൽ ന്യായവിലയുടെ 25 ശതമാനം നൽകണമെന്ന് വ്യവസ്ഥ; കൈവശ ഭൂമിയിൽ ഒരേക്കർ മാത്രം വിട്ടു നൽകി സ്ഥലം ഏറ്റെടുക്കുമ്പോൾ ഏറ്റവും തിരിച്ചടി ഏൽക്കുക ക്ഷേത്രങ്ങൾക്ക്; പതിച്ചുനൽകുന്ന ഭൂമിയിൽ പാരിഷ്ഹാൾ കെട്ടിയാൽ പോലും പണിയാകും; തീരുമാനം ദുരുദ്ദേശ്യപരമെന്ന ആക്ഷേപം ശക്തം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ആരാധനാലയങ്ങളും സാംസ്കാരിക സ്ഥാപനങ്ങളും മറ്റും മതിയായ രേഖകളില്ലാതെ കൈവശം വെച്ചിരിക്കുന്ന അധിക ഭൂമി സർക്കാറിലേക്ക് ഏറ്റെടുക്കാനും ഇവയിൽ ഒരേക്കർ വരെപതിച്ചു നൽകുന്നതും സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. നിബന്ധനകൾക്ക് വിധേയമായാണ് പതിച്ചു നൽകുക. ആരാധനാലയങ്ങൾക്കും ശ്മശാനങ്ങൾക്കും പരമാവധി ഒരേക്കർവരെ നൽകാൻ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ഉത്തരവ്. ജീവകാരുണ്യസ്ഥാപനങ്ങൾക്ക് 50 സെന്റുവരെയും, ക്ലബ്ബുകൾ ഒഴികെയുള്ള കലാ, കായിക, സാംസ്കാരിക സംഘടനകൾക്കും വായനശാലകൾക്കും 10 സെന്റുവരെയും നൽകും. ഈ സ്ഥാപനങ്ങൾ ഭൂമി വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെങ്കിൽ 15 സെന്റും 1500 ചതുരശ്രയടിവരെ തറ വിസ്തീർണമുള്ള കെട്ടിടവും ക്രമവത്കരിച്ചു നൽകും.
ഇത്തരം സ്ഥാപനങ്ങളുടെ ഭൂമി ക്രമവത്കരിച്ചുനൽകാൻ മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ ഉത്തരവ് ഇറങ്ങിയിരുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ട പ്രകാരമുള്ള വ്യക്തത വരുത്തിയാണ് പുതിയ ഉത്തരവ്. പതിച്ചുനൽകുന്ന ഭൂമിയുടെ പരമാവധി പരിധി പറഞ്ഞിട്ടുണ്ടെങ്കിലും സ്ഥാപനത്തിന്റെ നടത്തിപ്പിന് അത്യാവശ്യംവേണ്ട ഭൂമിയേ നൽകൂ. ഇപ്പോഴും പ്രവർത്തിക്കുന്നവയും വരവുചെലവ് കണക്കുകൾ കൃത്യമായി പാസാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കേ ഇളവിന് അർഹതയുള്ളൂ. ഈ സ്ഥാപനങ്ങൾക്ക് കെട്ടിടം ഉൾപ്പെടെയുള്ള സൗകര്യമുണ്ടാകണം.
നഗരപരിധിക്കുള്ളിലെ പ്രധാന സ്ഥലങ്ങൾ പതിച്ചുനൽകില്ല. പാട്ടവ്യവസ്ഥയിൽ നൽകിയ ഭൂമിയും പതിച്ചുനൽകില്ല. അവയുടെ പാട്ടം പുതുക്കും. പതിച്ചുനൽകുന്ന ഭൂമി മറ്റാവശ്യങ്ങൾക്ക് കൈമാറാൻ കഴിയില്ല. ഇവിടെ വാണിജ്യാവശ്യങ്ങൾക്കുള്ള നിർമ്മിതിയും അനുവദിക്കില്ല. സ്വതന്ത്ര്യത്തിന് മുമ്പുള്ള സ്ഥലമാണെങ്കിൽ പത്തു
2008ന് മുമ്പുള്ള കമ്പോള വിലയുടെ പത്തു ശതമാനം നൽകിയാലേ ഭൂമി ലഭിക്കുകയൂള്ളൂ. കൈവശമുള്ള ഭൂമി രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പുള്ളതെങ്കിൽ ന്യായവിലയുടെ 10 ശതമാനം നൽകണമെന്നും വ്യവസ്ഥ ചെയ്യുന്നു.
സ്വാതന്ത്ര്യലബ്ധിക്കുശേഷവും കേരളപ്പിറവിക്ക് മുമ്പുള്ളതുമെങ്കിൽ ന്യായവിലയുടെ 25 ശതമാനം നൽകേണ്ടി വരും. കേരളപ്പിറവിക്കുശേഷവും 1990 ജനുവരി ഒന്നിന് മുമ്പുള്ളതുമെങ്കിൽ ന്യായവില ഈടാക്കാനും വ്യവസ്ഥ ചെയ്യുന്നു. 1990 മുതൽ 2008 ഓഗസ്റ്റ് 25 വരെയുള്ളതെങ്കിൽ കമ്പോളവില ഈടാക്കണമെന്നുമാണ് പുതിയ ഉത്തരവിൽ പറയുന്നത്.
രേഖകളില്ലാത്ത ഒരേക്കറിൽ കൂടുതലുള്ള ഭൂമി തിരിച്ചെടുക്കുന്നതടക്കമുള്ള കാര്യങ്ങൾ പഠിച്ച് നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറിയെയും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയെയും ചുമതലപ്പെടുത്തി. തീരുമാനത്തിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. സർക്കാർ തീരുമാനം ദുരുദ്ദേശ്യപരമെന്നാണ് കുമ്മനം രാജശേഖരൻ ആരോപിച്ചത്. എരുമേലിയിൽ വരാൻ പോകുന്ന വിമാനത്താവളത്തെക്കുറിച്ച് ഒട്ടേറെ അഭ്യൂഹം നിലനിൽക്കുന്ന സാഹചര്യത്തിലാണു സർക്കാർ തീരുമാനത്തിനു മുതിരുന്നത്. ഇതിൽ നിന്നു പിന്തിരിയണം. ക്ഷേത്രങ്ങളെയാണു തീരുമാനം കൂടുതൽ ബാധിക്കുന്നത്. സർക്കാർ കയ്യടക്കുന്ന ഭൂമി ഇഷ്ടമുള്ള കാര്യങ്ങൾക്കു വീതിച്ചു കൊടൂക്കാനാണു നീക്കമെന്നും കുമ്മനം ആരോപിച്ചു.
സർക്കാർഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ആരാധനാലയങ്ങൾ, വായനശാലകൾ, സാംസ്കാരിക സ്ഥാപനങ്ങൾ, ശ്മശാനങ്ങൾ എന്നിവയ്ക്ക് അത്യാവശ്യത്തിനുള്ള ഭൂമിമാത്രം പതിച്ചുനൽകി ബാക്കി സർക്കാർ ഏറ്റെടുക്കുകയാണ് ലക്ഷ്യം. കാലപ്പഴക്കമനുസരിച്ച് സ്ലാബ് തിരിച്ച് പണം ഈടാക്കിയായിരിക്കും ഭൂമി വിട്ടുനൽകുക. ഓരോ സ്ഥാപനത്തിന്റെയും പ്രവർത്തനത്തിന് ആവശ്യമെന്ന് സർക്കാർ വിലയിരുത്തുന്ന ഭൂമി മാത്രമായിരിക്കും വിട്ടുനൽകുക. ഇങ്ങനെ നൽകുന്ന ഭൂമി പിന്നീട് മറ്റാവശ്യത്തിനായി ഉപയോഗിക്കരുതെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്.
കളക്ടർ അധ്യക്ഷനായ സമിതി, ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനത്തിനായി എത്ര ഭൂമി വേണമെന്ന് പരിശോധിക്കും. ഉൾപ്രദേശങ്ങളിൽ ഏക്കർകണക്കിന് സർക്കാർഭൂമി അനധികൃതമായി കൈവശമുള്ള ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുണ്ട്. നഗരങ്ങളിൽ വിസ്തൃതി കുറവെങ്കിലും ഒരു രേഖയുമില്ലാതെ സർക്കാർ ഭൂമി കൈയടക്കിവെച്ചിരിക്കുന്ന കേസുകളുമുണ്ട്. അനധികൃതമായി കൈവശമുള്ള ആരാധനാലയങ്ങളമടക്കമുള്ള സ്ഥാപനങ്ങളെ ഒഴിപ്പിച്ച് സർക്കാർഭൂമി മുഴുവൻ ഏറ്റെടുക്കുക എളുപ്പമല്ലെന്നാണ് വിലയിരുത്തൽ. ഇതേത്തുടർന്നാണ് അത്യാവശ്യത്തിനുള്ള ഭൂമി വിട്ടുനൽകുന്നത്. ഇങ്ങനെ ലഭിക്കുന്ന ഭൂമി നിയമാനുസൃതമാകുമെന്നതാണ് ഇത് കൈവശം വെച്ചിരിക്കുന്ന സ്ഥാപനങ്ങളുടെ നേട്ടം.
അതേസമയം, സ്വന്തം സ്ഥലത്ത് സ്ഥിതിചെയ്യുകയും എന്നാൽ അതിനോട് ചേർന്നുള്ള സർക്കാർ ഭൂമി കൈയടക്കിവെച്ചിരിക്കുന്നതുമായ സ്ഥാപനങ്ങൾക്ക് ഈ ആനൂകൂല്യം ലഭിക്കില്ല. സർക്കാർ പാട്ടത്തിനും മറ്റും നൽകിയ ഭൂമി ക്രമപ്പെടുത്താനും ഇതുവഴി കഴിയില്ല. മുഖ്യമന്ത്രിയുടെ അനുമതിയോടെ റവന്യൂ വകുപ്പാണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. ഇതു നടപ്പാക്കാൻ ഭൂപതിവ് ചട്ടത്തിൽ വ്യവസ്ഥയുള്ളതിനാൽ പ്രത്യേക നിയമനിർമ്മാണം വേണ്ടിവരില്ല. സർക്കാർ ഉത്തരവ് മതിയാകും. അതേസമയം, അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയവർക്ക് അതു വിട്ടുനൽകുന്നത് ശരിയായ നടപടിയല്ലെന്ന വിമർശനം ഉയരുന്നുണ്ട്. എന്നാൽ, ധാരാളം ഭൂമി അന്യാധീനമായി കിടക്കുന്നതിനാൽ പ്രവർത്തനത്തിന് വേണ്ടതുമാത്രം വിട്ടുകൊടുത്ത് ബാക്കി ഏറ്റെടുക്കുന്നതാണ് പ്രായോഗികമെന്ന വിലയിരുത്തലാണ് സർക്കാരിനുള്ളത്. വായനശാലകൾക്ക് ഇത്തരത്തിൽ സ്ഥലം നൽകുന്നത് രാഷ്ട്രീയ പാർട്ടികൾ കൈയൂക്കുകൊണ്ട് കൈവശമാക്കിയ പല സ്ഥലങ്ങളും അവരുടെ സ്വന്തമാകാൻ വഴിതുറക്കുമെന്ന വിമർശനവും ഉയരുന്നുണ്ട്.
ഒരേക്കൾ പണം അടച്ചു വാങ്ങായാലും ഈ സ്ഥലം വാണിജ്യ ആവശ്യങ്ങൾക്കും വാണിജ്യ നിർമ്മാണങ്ങൾക്കും ഉപയോഗിക്കരുതെന്ന വ്യവസ്ഥയുണ്ടാകും. ഇതു ലംഘിച്ചാൽ ഭൂമി തിരിച്ചെടുക്കും. കുത്തകപ്പാട്ടമായോ പാട്ടമായോ കൈവശം വച്ചിരിക്കുന്ന ഭൂമി പതിച്ചുനൽകില്ല. എന്നാൽ പാട്ടം പുതുക്കി നൽകും. പതിച്ചുനൽകുന്ന സ്ഥലത്ത് ആരാധനാലയങ്ങൾക്ക് ആവശ്യമായ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനു തടസ്സമില്ല.
അതേസമയം ആരാധനാലയങ്ങൾക്ക് ഒരേക്കർ വരെ പതിച്ചുനൽകുമ്പോൾ ശേഷിക്കുന്ന സ്ഥലം തിരികെയെടുക്കുന്നത് എത്രത്തോളം പ്രായോഗികമാണ് എന്ന സംശയം ഉയർന്നിട്ടുണ്ട്. കൈവശാവകാശം നൽകി പാട്ടത്തിനോ മറ്റെന്തെങ്കിലും മാർഗത്തിലൂടെയോ ഈ സ്ഥലം നൽകുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരും. ഭൂമി പതിച്ചുനൽകാൻ ചട്ടം ഭേദഗതി ചെയ്യില്ല. 1964 ലെ ഭൂപരിഷ്കരണ ചട്ടത്തിലെ റൂൾ 24 പ്രകാരം സർക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണു നിശ്ചിത വില ഈടാക്കി ഭൂമി പതിച്ചുനൽകുന്നത്. 1995 ലെ മുനിസിപ്പൽ, കോർപറേഷൻ പ്രദേശം ഉൾക്കൊള്ളുന്ന ഭൂ പതിവു ചട്ടം റൂൾ 21 പ്രകാരമുള്ള വിശേഷാൽ അധികാരം ഉപയോഗിച്ചും ഭൂമി പതിച്ചു നൽകാം.
അതേസമയം ആരാധനാലയ വിഷയങ്ങൾ എപ്പോഴും വൈകാരിക വിഷയങ്ങൾ ആണെന്നിരിക്കെ ഈ തീരുമാനത്തിൽ മന്ത്രിമാർക്ക് അടക്കമുള്ളവർക്ക് ആശങ്കയും ഉണ്ട്. മന്ത്രിസഭാ യോഗത്തിൽ ഈ ആശങ്ക മന്ത്രിമാർ പങ്കുവെക്കുകയും ചെയ്തു. എന്നാൽ പതിറ്റാണ്ടുകളായി തുടരുന്ന പ്രശ്നം നീട്ടിക്കൊണ്ടു പോകുന്നതു ശരിയല്ലെന്നു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്