Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരാധനാലയങ്ങൾ രേഖകൾ ഇല്ലാതെ കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാൻ ഉത്തരവായി; കൈവശമുള്ള ഭൂമി സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പുള്ളതെങ്കിൽ ന്യായവിലയുടെ പത്ത് ശതമാനം നൽകണം; കേരളപ്പിറവിക്ക് മുമ്പുള്ളതെങ്കിൽ ന്യായവിലയുടെ 25 ശതമാനം നൽകണമെന്ന് വ്യവസ്ഥ; കൈവശ ഭൂമിയിൽ ഒരേക്കർ മാത്രം വിട്ടു നൽകി സ്ഥലം ഏറ്റെടുക്കുമ്പോൾ ഏറ്റവും തിരിച്ചടി ഏൽക്കുക ക്ഷേത്രങ്ങൾക്ക്; പതിച്ചുനൽകുന്ന ഭൂമിയിൽ പാരിഷ്ഹാൾ കെട്ടിയാൽ പോലും പണിയാകും; തീരുമാനം ദുരുദ്ദേശ്യപരമെന്ന ആക്ഷേപം ശക്തം

ആരാധനാലയങ്ങൾ രേഖകൾ ഇല്ലാതെ കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാൻ ഉത്തരവായി;  കൈവശമുള്ള ഭൂമി സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പുള്ളതെങ്കിൽ ന്യായവിലയുടെ പത്ത് ശതമാനം നൽകണം; കേരളപ്പിറവിക്ക് മുമ്പുള്ളതെങ്കിൽ ന്യായവിലയുടെ 25 ശതമാനം നൽകണമെന്ന് വ്യവസ്ഥ; കൈവശ ഭൂമിയിൽ ഒരേക്കർ മാത്രം വിട്ടു നൽകി സ്ഥലം ഏറ്റെടുക്കുമ്പോൾ ഏറ്റവും തിരിച്ചടി ഏൽക്കുക ക്ഷേത്രങ്ങൾക്ക്; പതിച്ചുനൽകുന്ന ഭൂമിയിൽ പാരിഷ്ഹാൾ കെട്ടിയാൽ പോലും പണിയാകും; തീരുമാനം ദുരുദ്ദേശ്യപരമെന്ന ആക്ഷേപം ശക്തം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആരാധനാലയങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളും മറ്റും മതിയായ രേഖകളില്ലാതെ കൈവശം വെച്ചിരിക്കുന്ന അധിക ഭൂമി സർക്കാറിലേക്ക് ഏറ്റെടുക്കാനും ഇവയിൽ ഒരേക്കർ വരെപതിച്ചു നൽകുന്നതും സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. നിബന്ധനകൾക്ക് വിധേയമായാണ് പതിച്ചു നൽകുക. ആരാധനാലയങ്ങൾക്കും ശ്മശാനങ്ങൾക്കും പരമാവധി ഒരേക്കർവരെ നൽകാൻ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ഉത്തരവ്. ജീവകാരുണ്യസ്ഥാപനങ്ങൾക്ക് 50 സെന്റുവരെയും, ക്ലബ്ബുകൾ ഒഴികെയുള്ള കലാ, കായിക, സാംസ്‌കാരിക സംഘടനകൾക്കും വായനശാലകൾക്കും 10 സെന്റുവരെയും നൽകും. ഈ സ്ഥാപനങ്ങൾ ഭൂമി വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെങ്കിൽ 15 സെന്റും 1500 ചതുരശ്രയടിവരെ തറ വിസ്തീർണമുള്ള കെട്ടിടവും ക്രമവത്കരിച്ചു നൽകും.

ഇത്തരം സ്ഥാപനങ്ങളുടെ ഭൂമി ക്രമവത്കരിച്ചുനൽകാൻ മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ ഉത്തരവ് ഇറങ്ങിയിരുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ട പ്രകാരമുള്ള വ്യക്തത വരുത്തിയാണ് പുതിയ ഉത്തരവ്. പതിച്ചുനൽകുന്ന ഭൂമിയുടെ പരമാവധി പരിധി പറഞ്ഞിട്ടുണ്ടെങ്കിലും സ്ഥാപനത്തിന്റെ നടത്തിപ്പിന് അത്യാവശ്യംവേണ്ട ഭൂമിയേ നൽകൂ. ഇപ്പോഴും പ്രവർത്തിക്കുന്നവയും വരവുചെലവ് കണക്കുകൾ കൃത്യമായി പാസാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കേ ഇളവിന് അർഹതയുള്ളൂ. ഈ സ്ഥാപനങ്ങൾക്ക് കെട്ടിടം ഉൾപ്പെടെയുള്ള സൗകര്യമുണ്ടാകണം.

നഗരപരിധിക്കുള്ളിലെ പ്രധാന സ്ഥലങ്ങൾ പതിച്ചുനൽകില്ല. പാട്ടവ്യവസ്ഥയിൽ നൽകിയ ഭൂമിയും പതിച്ചുനൽകില്ല. അവയുടെ പാട്ടം പുതുക്കും. പതിച്ചുനൽകുന്ന ഭൂമി മറ്റാവശ്യങ്ങൾക്ക് കൈമാറാൻ കഴിയില്ല. ഇവിടെ വാണിജ്യാവശ്യങ്ങൾക്കുള്ള നിർമ്മിതിയും അനുവദിക്കില്ല. സ്വതന്ത്ര്യത്തിന് മുമ്പുള്ള സ്ഥലമാണെങ്കിൽ പത്തു
2008ന് മുമ്പുള്ള കമ്പോള വിലയുടെ പത്തു ശതമാനം നൽകിയാലേ ഭൂമി ലഭിക്കുകയൂള്ളൂ. കൈവശമുള്ള ഭൂമി രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പുള്ളതെങ്കിൽ ന്യായവിലയുടെ 10 ശതമാനം നൽകണമെന്നും വ്യവസ്ഥ ചെയ്യുന്നു.

സ്വാതന്ത്ര്യലബ്ധിക്കുശേഷവും കേരളപ്പിറവിക്ക് മുമ്പുള്ളതുമെങ്കിൽ ന്യായവിലയുടെ 25 ശതമാനം നൽകേണ്ടി വരും. കേരളപ്പിറവിക്കുശേഷവും 1990 ജനുവരി ഒന്നിന് മുമ്പുള്ളതുമെങ്കിൽ ന്യായവില ഈടാക്കാനും വ്യവസ്ഥ ചെയ്യുന്നു. 1990 മുതൽ 2008 ഓഗസ്റ്റ് 25 വരെയുള്ളതെങ്കിൽ കമ്പോളവില ഈടാക്കണമെന്നുമാണ് പുതിയ ഉത്തരവിൽ പറയുന്നത്.

രേഖകളില്ലാത്ത ഒരേക്കറിൽ കൂടുതലുള്ള ഭൂമി തിരിച്ചെടുക്കുന്നതടക്കമുള്ള കാര്യങ്ങൾ പഠിച്ച് നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറിയെയും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയെയും ചുമതലപ്പെടുത്തി. തീരുമാനത്തിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. സർക്കാർ തീരുമാനം ദുരുദ്ദേശ്യപരമെന്നാണ് കുമ്മനം രാജശേഖരൻ ആരോപിച്ചത്. എരുമേലിയിൽ വരാൻ പോകുന്ന വിമാനത്താവളത്തെക്കുറിച്ച് ഒട്ടേറെ അഭ്യൂഹം നിലനിൽക്കുന്ന സാഹചര്യത്തിലാണു സർക്കാർ തീരുമാനത്തിനു മുതിരുന്നത്. ഇതിൽ നിന്നു പിന്തിരിയണം. ക്ഷേത്രങ്ങളെയാണു തീരുമാനം കൂടുതൽ ബാധിക്കുന്നത്. സർക്കാർ കയ്യടക്കുന്ന ഭൂമി ഇഷ്ടമുള്ള കാര്യങ്ങൾക്കു വീതിച്ചു കൊടൂക്കാനാണു നീക്കമെന്നും കുമ്മനം ആരോപിച്ചു.

സർക്കാർഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ആരാധനാലയങ്ങൾ, വായനശാലകൾ, സാംസ്‌കാരിക സ്ഥാപനങ്ങൾ, ശ്മശാനങ്ങൾ എന്നിവയ്ക്ക് അത്യാവശ്യത്തിനുള്ള ഭൂമിമാത്രം പതിച്ചുനൽകി ബാക്കി സർക്കാർ ഏറ്റെടുക്കുകയാണ് ലക്ഷ്യം. കാലപ്പഴക്കമനുസരിച്ച് സ്ലാബ് തിരിച്ച് പണം ഈടാക്കിയായിരിക്കും ഭൂമി വിട്ടുനൽകുക. ഓരോ സ്ഥാപനത്തിന്റെയും പ്രവർത്തനത്തിന് ആവശ്യമെന്ന് സർക്കാർ വിലയിരുത്തുന്ന ഭൂമി മാത്രമായിരിക്കും വിട്ടുനൽകുക. ഇങ്ങനെ നൽകുന്ന ഭൂമി പിന്നീട് മറ്റാവശ്യത്തിനായി ഉപയോഗിക്കരുതെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്.

കളക്ടർ അധ്യക്ഷനായ സമിതി, ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനത്തിനായി എത്ര ഭൂമി വേണമെന്ന് പരിശോധിക്കും. ഉൾപ്രദേശങ്ങളിൽ ഏക്കർകണക്കിന് സർക്കാർഭൂമി അനധികൃതമായി കൈവശമുള്ള ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുണ്ട്. നഗരങ്ങളിൽ വിസ്തൃതി കുറവെങ്കിലും ഒരു രേഖയുമില്ലാതെ സർക്കാർ ഭൂമി കൈയടക്കിവെച്ചിരിക്കുന്ന കേസുകളുമുണ്ട്. അനധികൃതമായി കൈവശമുള്ള ആരാധനാലയങ്ങളമടക്കമുള്ള സ്ഥാപനങ്ങളെ ഒഴിപ്പിച്ച് സർക്കാർഭൂമി മുഴുവൻ ഏറ്റെടുക്കുക എളുപ്പമല്ലെന്നാണ് വിലയിരുത്തൽ. ഇതേത്തുടർന്നാണ് അത്യാവശ്യത്തിനുള്ള ഭൂമി വിട്ടുനൽകുന്നത്. ഇങ്ങനെ ലഭിക്കുന്ന ഭൂമി നിയമാനുസൃതമാകുമെന്നതാണ് ഇത് കൈവശം വെച്ചിരിക്കുന്ന സ്ഥാപനങ്ങളുടെ നേട്ടം.

അതേസമയം, സ്വന്തം സ്ഥലത്ത് സ്ഥിതിചെയ്യുകയും എന്നാൽ അതിനോട് ചേർന്നുള്ള സർക്കാർ ഭൂമി കൈയടക്കിവെച്ചിരിക്കുന്നതുമായ സ്ഥാപനങ്ങൾക്ക് ഈ ആനൂകൂല്യം ലഭിക്കില്ല. സർക്കാർ പാട്ടത്തിനും മറ്റും നൽകിയ ഭൂമി ക്രമപ്പെടുത്താനും ഇതുവഴി കഴിയില്ല. മുഖ്യമന്ത്രിയുടെ അനുമതിയോടെ റവന്യൂ വകുപ്പാണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. ഇതു നടപ്പാക്കാൻ ഭൂപതിവ് ചട്ടത്തിൽ വ്യവസ്ഥയുള്ളതിനാൽ പ്രത്യേക നിയമനിർമ്മാണം വേണ്ടിവരില്ല. സർക്കാർ ഉത്തരവ് മതിയാകും. അതേസമയം, അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയവർക്ക് അതു വിട്ടുനൽകുന്നത് ശരിയായ നടപടിയല്ലെന്ന വിമർശനം ഉയരുന്നുണ്ട്. എന്നാൽ, ധാരാളം ഭൂമി അന്യാധീനമായി കിടക്കുന്നതിനാൽ പ്രവർത്തനത്തിന് വേണ്ടതുമാത്രം വിട്ടുകൊടുത്ത് ബാക്കി ഏറ്റെടുക്കുന്നതാണ് പ്രായോഗികമെന്ന വിലയിരുത്തലാണ് സർക്കാരിനുള്ളത്. വായനശാലകൾക്ക് ഇത്തരത്തിൽ സ്ഥലം നൽകുന്നത് രാഷ്ട്രീയ പാർട്ടികൾ കൈയൂക്കുകൊണ്ട് കൈവശമാക്കിയ പല സ്ഥലങ്ങളും അവരുടെ സ്വന്തമാകാൻ വഴിതുറക്കുമെന്ന വിമർശനവും ഉയരുന്നുണ്ട്.

ഒരേക്കൾ പണം അടച്ചു വാങ്ങായാലും ഈ സ്ഥലം വാണിജ്യ ആവശ്യങ്ങൾക്കും വാണിജ്യ നിർമ്മാണങ്ങൾക്കും ഉപയോഗിക്കരുതെന്ന വ്യവസ്ഥയുണ്ടാകും. ഇതു ലംഘിച്ചാൽ ഭൂമി തിരിച്ചെടുക്കും. കുത്തകപ്പാട്ടമായോ പാട്ടമായോ കൈവശം വച്ചിരിക്കുന്ന ഭൂമി പതിച്ചുനൽകില്ല. എന്നാൽ പാട്ടം പുതുക്കി നൽകും. പതിച്ചുനൽകുന്ന സ്ഥലത്ത് ആരാധനാലയങ്ങൾക്ക് ആവശ്യമായ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനു തടസ്സമില്ല.

അതേസമയം ആരാധനാലയങ്ങൾക്ക് ഒരേക്കർ വരെ പതിച്ചുനൽകുമ്പോൾ ശേഷിക്കുന്ന സ്ഥലം തിരികെയെടുക്കുന്നത് എത്രത്തോളം പ്രായോഗികമാണ് എന്ന സംശയം ഉയർന്നിട്ടുണ്ട്. കൈവശാവകാശം നൽകി പാട്ടത്തിനോ മറ്റെന്തെങ്കിലും മാർഗത്തിലൂടെയോ ഈ സ്ഥലം നൽകുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരും. ഭൂമി പതിച്ചുനൽകാൻ ചട്ടം ഭേദഗതി ചെയ്യില്ല. 1964 ലെ ഭൂപരിഷ്‌കരണ ചട്ടത്തിലെ റൂൾ 24 പ്രകാരം സർക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണു നിശ്ചിത വില ഈടാക്കി ഭൂമി പതിച്ചുനൽകുന്നത്. 1995 ലെ മുനിസിപ്പൽ, കോർപറേഷൻ പ്രദേശം ഉൾക്കൊള്ളുന്ന ഭൂ പതിവു ചട്ടം റൂൾ 21 പ്രകാരമുള്ള വിശേഷാൽ അധികാരം ഉപയോഗിച്ചും ഭൂമി പതിച്ചു നൽകാം.

അതേസമയം ആരാധനാലയ വിഷയങ്ങൾ എപ്പോഴും വൈകാരിക വിഷയങ്ങൾ ആണെന്നിരിക്കെ ഈ തീരുമാനത്തിൽ മന്ത്രിമാർക്ക് അടക്കമുള്ളവർക്ക് ആശങ്കയും ഉണ്ട്. മന്ത്രിസഭാ യോഗത്തിൽ ഈ ആശങ്ക മന്ത്രിമാർ പങ്കുവെക്കുകയും ചെയ്തു. എന്നാൽ പതിറ്റാണ്ടുകളായി തുടരുന്ന പ്രശ്നം നീട്ടിക്കൊണ്ടു പോകുന്നതു ശരിയല്ലെന്നു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP