എഴുപതിൽ അറുപതും ഉറപ്പിച്ച് കെജ്രിവാൾ മുൻപോട്ട്; ഡൽഹിയെ കീഴടക്കിയ ആം ആദ്മി വിപ്ലവത്തിന് ഒന്നും സംഭവിച്ചിട്ടില്ല; ആദിത്യ നാഥ് മുതൽ മോദി വരെ കഠിന പ്രയത്നം നടത്തിയത് വെറുതെയാവും; ടൈംസ് നൗ സർവ്വേയിലും ആം ആദ്മി തന്നെ ജേതാക്കൾ: ഇന്ത്യയിലെ അപൂർവ്വമായ രാഷ്ട്രീയ മാതൃകയെ സാധാരണക്കാർ നെഞ്ചിലേറ്റിയത് ഇങ്ങനെ
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഡൽഹിയിൽ തകർക്കാനാവാത്ത വിശ്വാസമായി ആം ആദ്മി പാർട്ടി വളരുന്നു. ഓരോ ദിവസം കഴിയുന്തോറും ജനങ്ങൾക്ക് ആം ആദ്മിയിലും അരവിന്ദ് കെര്ജിവാളിലുമുള്ള വിശ്വാസം കൂടി വരികയാണ്. അതിന്റെ ഉത്തമ ഉദാഹരണങ്ങളാണ് ഓരോ പുതിയ തെരഞ്ഞെടുപ്പ് സർവ്വേകളും. പുതിയ പുതിയ തെരഞ്ഞെടുപ്പ് സർവ്വേകൾ പിന്നിടുമ്പോൾ ആം ആദ്മി പാർട്ടി ജനങ്ങളുടെ മനസ് എത്രമാത്രം കീഴടക്കിയിരിക്കുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഡൽഹി വൻ ഭൂരിപക്ഷത്തോടെ തന്നെ അരവിന്ദ് കെജ്രിവാൾ നിലനിർത്തുമെന്ന് തന്നെയാണ് പുത്തൻ പുതിയ അഭിപ്രായ സർവ്വേകൾ സൂചിപ്പിക്കുന്നത്.
ഡൽഹിയിലെ എഴുപത് സീറ്റുകളിൽ അറുപതും ആം ആദ്മിക്ക് ലഭിക്കുമെന്നാണ് ടൈംസ് നൗ സർവ്വേയിൽ വ്യക്തമായിരിക്കുന്നത്. ഇതോടെ വൻ ഭൂരിപക്ഷത്തോടെ അരവിന്ദ് കെജ്രിവാൾ ഡൽഹിയുടെ ഭരണ ചക്രത്തിൽ എത്തുമെന്നുമാണ് ടൈംസ് നൗ സർവ്വേ റിപ്പോർട്ട്. കെജ്രിവാളിന്റെ ആം ആദ്മി പാർട്ടിക്ക് 54 മുതൽ 60 സീറ്റ് വരെ ലഭിക്കുമെന്നാണ് സർവ്വേ സൂചിപ്പിക്കുന്നത്. അതേ സമയം ബിജെപി 10 മുതൽ 14 സീറ്റുകളിലൊതുങ്ങുമെന്നും സർവേ പ്രവചിക്കുന്നു. കോൺഗ്രസിന് പൂജ്യം മുതൽ രണ്ട് സീറ്റുകൾ മാത്രമാണ് സർവേയിൽ പറയുന്നത്.
ഡൽഹിയെ പിടിച്ചെടുക്കാൻ കച്ചകെട്ടിയിറങ്ങിയ ബിജെപിക്ക് വൻ തിരിച്ചടിയാവും ഇത്തവണത്തെ ഡൽഹി തിരഞ്ഞടെപ്പെന്ന് ഇതോടെ ഉറപ്പിക്കാം. യോഗി ആദിത്യ നാഥ് മുതൽ മോദി വരെ കഠിന പ്രയത്നം നടത്തിയെങ്കിലും ഡൽഹിയെ കീഴടക്കിയ ആം ആദ്മി വിപ്ലവത്തിന് ഒന്നും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് ജനങ്ങൾ. 2015-ൽ 55 ശതമാനം വോട്ട് നേടിയ എ.എ.പിക്ക് ഇത്തവണ 52 ശതമാനം വോട്ടുകളേ ലഭിക്കുകയുള്ളൂ. ബിജെപിക്ക് 34 ശതമാനം വോട്ടുകളാണ് ലഭിക്കുക. കോൺഗ്രസിന് നാല് ശതമാനം വോട്ട് ലഭിക്കുമെന്നും സർവേ വ്യക്തമാക്കുന്നു.
ഈ മാസം എട്ടിനാണ് 70 അംഗ ഡൽഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്. 11ന് ഫലം പുറത്ത് വരും. 2015-ൽ എ.എ.പിക്ക് 67 സീറ്റ് ലഭിച്ചിരുന്നു. ബിജെപി മൂന്ന് സീറ്റിലൊതുങ്ങി. ടൈംസ് നൗ സർവ്വേയും ആം ആദ്മി തന്നെ ജേതാക്കൾ എന്ന് വ്യക്തമാക്കുമ്പോൾ ഇന്ത്യയിലെ അപൂർവ്വമായ രാഷ്ട്രീയ മാതൃകയെ സാധാരണക്കാർ നെഞ്ചിലേറ്റിയത് എങ്ങനെയാണെന്നാണ് വ്യക്തമാകുന്നത്. മുൻപ് നടന്ന അഭിപ്രായ സർവ്വേകളിലും ആം ആദ്മിയും കെജ്രിവാളും വൻ മുന്നേറ്റമാണ് കാഴ്ച വെച്ചത്. ഓരോ തിരഞ്ഞെടുപ്പ് കഴിയുന്തോറും കെജ്രിവാളും കൂട്ടരും നില മെച്ചപ്പെടുത്തുകയും ചെയ്തു.
ഡൽഹി പിടിച്ചെടുക്കാൻ ബിജെപിയും ഒപ്പം നിർത്താൻ കോൺഗ്രസും തലകുത്തി നിന്ന് പരിശ്രമിക്കുമ്പോഴും ഡൽഹി നിവാസികൾക്ക് അരവിന്ദ് കെജ്രിവാളിനോടുള്ള പ്രിയം ദിനം തോറും കൂടിവരികയാണ്. തലസ്ഥാന നഗരിയിൽ നിന്നും കെജ്രിവാളിനെയും കൂട്ടരേയും തൂത്തുവാരാൻ സകല മാധ്യമങ്ങളും സമ്പന്ന വർഗവും കിണഞ്ഞ് പരിശ്രമിച്ചിട്ടും ഡൽഹിയിൽ വൻ മുന്നേറ്റമാണ് തിരഞ്ഞെടുപ്പ് അടുക്കും തോറും ആം ആദ്മി പാർട്ടിയും കെജ്രിവാളും കാഴ്ച്ചവയ്ക്കുന്നത്. ഇതോടെ ബിജെപിയുടെയും കോൺഗ്രസിന്റെയും കണ്ണു തള്ളിച്ചുകൊണ്ട് ഡൽഹിയിൽ ആം ആദ്മി പാർട്ടി തകർക്കാനാകാത്ത വിശ്വാസമായി മാറുകയാണ്.
ആം ആദ്മി അധികാരത്തിൽ വരണമെന്നാണ് ഡൽഹിയിലെ ഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നതെന്ന് ഐ.എ.എൻ.എസ്.-സി നേരത്തെ നടത്തിയ രണ്ട് സർവ്വേകളിലും വ്യക്തമാക്കിയിരുന്നു. രണ്ടാംവട്ട സർവേയിൽ 54.6 ശതമാനംപേർ എ.എ.പി. അധികാരത്തിൽവരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് വെളിപ്പെടുത്തി. മുഖ്യമന്ത്രിസ്ഥാനത്ത് അരവിന്ദ് കെജ്രിവാൾ തുടരണമെന്ന് 67.6 ശതമാനംപേർ അഭിപ്രായപ്പെട്ടു. ഒരാഴ്ചമുമ്പ് നടത്തിയ ഒന്നാംഘട്ട സർവേയിൽ 53.3 ശതമാനം ആളുകളാണ് എ.എ.പി.യെ പിന്തുണച്ചത്. ഇതോടെ ആദ്യ അഭിപ്രായ സർവ്വേയേക്കാൾ ഫലം മെച്ചപ്പെടുത്തി.
തെരഞ്ഞെടുപ്പ് പ്രചരണത്തിന് പണമില്ലായ്മ തലവേദനായാകുമ്പോഴും ജനപ്രീതിയിൽ ബഹുദൂരം മുന്നേറ്റം കാഴ്ചവയ്ക്കുകയാണ് ആം ആദ്മംി പാർട്ടിയും അരവിന്ദ് കെജ്രിവാളും. പ്രധാനമന്ത്രി പദവിയിലേക്ക് പോലും മോദി കഴിഞ്ഞാൽ ഡൽഹിക്കാർക്കിഷ്ടം കെജ്രിവാളിനെയാണ്. രാഹുൽ ഗാന്ധിയേയും സോണിയ ഗാന്ധിയേയും പോലും ഡൽഹിക്കാർ തള്ളിക്കളയുന്നു. ജനങ്ങൾക്ക് വേണ്ടതെല്ലാം ചെയ്ത് നൽകി ജനങ്ങൾക്കിടയിൽ അത്രമാത്രം സ്വാധീനമാണ് ഇക്കാലയളവിൽ കെജ്രിവാളും കൂട്ടരും ഉണ്ടാക്കി എടുത്തിരിക്കുന്നത്.
എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവത്തിന് മങ്ങലേറ്റിട്ടില്ലെന്നും ഐ.എ.എൻ.എസ്. സർവേഫലം തെളിയിക്കുന്നു. പ്രധാനമന്ത്രിയായി 70.7 ശതമാനംപേരാണ് മോദിയെ പിന്തുണച്ചത്. 9.4 ശതമാനം പേരുടെ പിന്തുണയോടെ കെജ്രിവാൾ രണ്ടാംസ്ഥാനത്തെത്തി. മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് കെജ്രിവാൾ രണ്ടാംസ്ഥാനത്തെത്തിയത്. രാഹുൽ പ്രധാനമന്ത്രിയാകണമെന്ന് 4.1 ശതമാനംപേർ അഭിപ്രായപ്പെട്ടു. കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ പിന്തുണച്ചവരുടെ എണ്ണം ഒരു ശതമാനത്തിൽ താഴെയാണ്.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സർവേയിൽ ബിജെപി.യെ 24.1 ശതമാനംപേർ പിന്തുണച്ചു. കോൺഗ്രസിനെ വെറും 2.4 ശതമാനമാളുകളാണ് പിന്തുണച്ചത്. 13.4 ശതമാനംപേർ മറുപടി നൽകിയില്ല. സ്ഥാനാർത്ഥിയുടെ പ്രതിച്ഛായ നോക്കിയാണ് വോട്ടുചെയ്യുന്നതെന്ന് 40 ശതമാനംപേർ അഭിപ്രായപ്പെട്ടപ്പോൾ, മുഖ്യമന്ത്രിസ്ഥാനാർത്ഥിയെനോക്കിയാണ് വോട്ടുചെയ്യുന്നതെന്ന് 22.6 ശതമാനംപേർ അഭിപ്രായപ്പെട്ടു. സ്ഥാനാർത്ഥിയുടെ പാർട്ടി നോക്കിയാണ് വോട്ടുചെയ്യുന്നതെന്ന് 13.9 പേർ അഭിപ്രായപ്പെട്ടു. സർവേയിൽ പങ്കെടുത്തവരിൽ 93.8 ശതമാനംപേരും ഉറപ്പായി വോട്ടുചെയ്യുമെന്ന് വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍