'പരീക്കുട്ടി'യോട് ഒന്നുകൂടി ആ പാട്ട് പാടാൻ മോഹൻലാൽ; 'ഒരു കിളിയായിരുന്നെങ്കിൽ ഞാൻ... നിന്നരികിൽ പാറി വന്നേനെ... എന്ന് മത്സരാർഥി പാടിയപ്പോൾ 'ബിഗ് ബോസ് സീസൺ ടു'വിലെ കൈയടിക്കൊപ്പം കവിത സോഷ്യൽ മീഡിയയിലും വൈറൽ; കവിത എഴുതിയത് താനാണെന്ന് അവകാശപ്പെട്ട് പലരും കൈപൊക്കിയപ്പോൾ ഊറിച്ചിരിച്ച് വള്ളിക്കുന്നം കടുവിനാൽ സ്വദേശി; ബിഗ്ബോസിലെ ആ കവിതയുടെ പിന്നിലെ റിയൽ ഹീറോ മറുനാടനോട് മനസ് തുറക്കുന്നു
ആർ പീയൂഷ്
കൊച്ചി: ബിഗ് ബോസ്സ് സീസൺ 2 ൽ മത്സരാർത്ഥിയായ പരീക്കുട്ടി പാടിയ ഒരു കിളിയായിരുന്നെങ്കിൽ ഞാൻ... നിന്നരികിൽ പാറി വന്നേനെ... എന്ന കവിതയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. യൂട്യൂബിൽ വർഷങ്ങളായി കേൾക്കുന്ന ഈ കവിത ആരാണ് എഴുതിയതെന്നോ ചിട്ടപ്പെടുത്തിയതെന്നോ ആർക്കും അറിയില്ല. എന്നാൽ ചിലർ തങ്ങൾ എഴുതി ചിട്ടപ്പെടുത്തിയതാണ് എന്ന വാദവുമായി വന്നത് ബിഗ്ബോസ്സിലൂടെ കവിത കേട്ടപ്പോഴാണ്. മനോഹരമായ ഈ കവിതയുടെ പിതൃത്വത്തിനായി എല്ലാവരും മത്സരിക്കുമ്പോൾ യഥാർത്ഥ രചയിതാവ് ഇതെല്ലാം കണ്ട് മനസ്സിൽ ഊറി ചിരിക്കുകയായിരുന്നു.
ആലപ്പുഴ വള്ളികുന്നം കടുവിനാൽ സ്വദേശി ഹരിലാൽ ഐക്കരയാണ് മനോഹരമായ വരികളുള്ള ഈ പ്രണയ നൊമ്പര കവിത രചിച്ചത്. 2002 ലാണ് ഹരിലാൽ കവിത എഴുതിയത്. മൂന്ന് വർഷം പിന്നിട്ട ശേഷമാണ് കവിത ദശ്യാവിഷ്ക്കാരം നടത്തി സിഡി ഇറക്കിയത്. പിന്നീട് ഇദ്ദേഹം യൂട്യൂബിൽ ഷെയർ ചെയ്യുകയും ചെയ്തു. പിന്നീട് പലരും ഈ കവിത വേദികളിൽ പാടുകയും ഒരുപാട് കയ്യടികൾ നേടുകയും ചെയ്തു. വർഷങ്ങൾ പിന്നിട്ടപ്പോഴും കവിത പലരുടെയും ചുണ്ടുകളിൽ കൂടി പാറിപ്പറന്നു നടന്നു. ചിലർ തങ്ങളുടെ സൃഷ്ടിയാണ് എന്ന് പറഞ്ഞ് പ്രചാരണവും നടത്തി. ഇതിനിടയിലാണ് ബിഗ്ബോസ്സ് സീസൺ 2 ൽ ജൂൺ 14 ന് പരീക്കുട്ടി ഈ കവിത പാടിയത്. മനോഹരമായ ഈ കവിത ബിഗ്ബോസ്സിൽ വലിയ ചർച്ചയായിരുന്നു. മോഹൻലാൽ പരീക്കുട്ടിയെ പ്രത്യേകം പ്രശംസിക്കുകയും ചെയ്തു.
പിന്നീട് 18 ന് വീണ്ടും അവതാരകനായ മോഹൻലാൽ പരീക്കുട്ടിയോട് അന്ന് പാടിയ ഒരു കിളിയായിരുന്നെങ്കിൽ ഞാൻ എന്ന ഗാനം ഒന്നുകൂടി ആലപിക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ പരീക്കുട്ടി ആ ഗാനം വീണ്ടും പാടുകയും നിറകയ്യടി വാങ്ങുകയും ചെയ്തു. ഇതോടെ കവിത സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. അപ്പോഴും ആരും പറഞ്ഞില്ല കവിതയുടെ സൃഷ്ടാവ് ആരാണെന്ന്. എപ്പിസോഡ് കണ്ട ഹരിലാലിന്റെ സുഹൃത്തുക്കളാണ് കവിത ബിഗ്ബോസ്സിൽ കൂടി പരീക്കുട്ടി പാടിയത് വിളിച്ചറിയിച്ചത്. തന്റെ സൃഷ്ടിയാണ് ഇതെന്ന് മറ്റുള്ളവർ അറിയുന്നില്ലല്ലോ എന്ന വിഷമംമാത്രമേ ഉള്ളൂ എന്ന് ഹരിലാൽ മറുനാടൻ മലയാളിയോട് പറഞ്ഞു. കവിത പിറന്ന വഴി ഹരിലാൽ മറുനാടൻ മലയാളിയോട് പങ്കു വയ്ക്കുന്നു.
'ബിഗ്ബോസിൽ ലാലേട്ടൻ പരീക്കുട്ടിയെകൊണ്ട് പാടിച്ച ആ ഗാനം എഴുതിയതും പാടിയതും ഞാനാണ്. പലരും അത് ഏറ്റു ചൊല്ലുന്നുണ്ടെങ്കിലും പലർക്കും അറിയില്ല ഞാനാണ് അതിന്റെ സൃഷ്ടാവ് എന്ന്. 2002 ലാണ് നീ എന്റെ സ്വന്തം എന്ന തലക്കെട്ടോടെയാണ് ഒരു കിളിയായിരുന്നെങ്കിൽ ഞാൻ... നിന്നരികിൽ പാറി വന്നേനെ... എന്ന കവിത എഴുതുന്നത്. പിന്നീട് 2006 ൽ റെജി പ്രയാർ സിഡി ഇറക്കി. സിഡിയുടെ പ്രകാശനം കടുവിനാൽ പരിയാരത്തുകുളം ദേവീക്ഷേത്രത്തിൽ വച്ച് വയലാർ രാമവർമ്മയുടെ സഹധർമ്മിണി ഭാരതി തമ്പരുരാട്ടിയും മകൾ ഇന്ദുലേഖയും കവി അനിൽ പനച്ചൂരാനും ചേർന്ന് പ്രകാശനം നടത്തി. അന്ന് മുതൽ ഈ കവിത കോളേജ് ക്യാമ്പസുകളിലും യുവാക്കൾക്കിടയിലും വലിയ പ്രചാരം നേടിയിരുന്നു. പലരും ഈ കവിത പലരും പല രീതികളിൽ പാടുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അതിലൊന്നും തന്നെ എന്റെ പേര് പരാമർശ്ശിക്കപ്പെട്ടിരുന്നില്ല. കഴിഞ്ഞ ആഴ്ച ബിഗ്ബോസിൽ ഈ കവിത ചൊല്ലിയപ്പോൾ എന്റെ സുഹൃത്തുക്കളാണ് വിളിച്ചു പറഞ്ഞത്, കവിത ടിവി ഷോയിലൊക്കെ പാടുന്നുണ്ട്. നിന്റെ പേര് മാത്രം എങ്ങും കേൾക്കുന്നില്ല എന്ന്. അങ്ങനെയാണ് ഇനിയും വൈകാതെ കവിതയുടെ സ്രഷ്ടാവ് ഞാനാണ് എന്ന് എല്ലാവരെയും അറിയിക്കണം എന്ന് തീരുമാനിച്ചത്.
കുറച്ചു കവിതകൾ എഴുതിയ ശേഷം ഒരു സിഡി ഇറക്കണം എന്നാഗ്രഹിച്ച് ബിജു പി കടുവിനാലിനെ കണ്ടപ്പോൾ റെജി പ്രയാറുമായി ബന്ധപ്പെടാൻ പറയുകയും റെജി എന്റെ കവിതകൾ കേട്ട ശേഷം സിഡി ഇറക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഓഡിയോ സിഡിയായിരുന്നു ആദ്യം ഇറക്കിയത്. പിന്നീട് ദൃശ്യാവിഷ്ക്കാരം ചെയ്തു. അന്നത്തെക്കാലത്ത് സോഷ്യൽ മീഡിയ സജീവമല്ലാത്തതിനാൽ എന്റെ ചുറ്റുവട്ടത്തുള്ളവർമാത്രമേ അറിഞ്ഞിരുന്നുള്ളൂ. പിന്നീട് 2016ലാണ് യൂട്യൂബിൽ ഷെയർ ചെയ്തത്. അതോടെ പലരും കവിത ഓരോ രീതിയിൽ പാടി ഷെയർ ചെയ്യാൻ തുടങ്ങി. ഇപ്പോൾ കവിതയുടെ പിതൃത്വം ഉന്നയിച്ച് പലരും വരാൻ തുടങ്ങിയതോടെയാണ് ഇങ്ങനെ ഒരു വെളിപ്പെടുത്തൽ നടത്തെണ്ടി വന്നത്'എന്നും ഹരിലാൽ പറയുന്നു.
ഹരിലാലിന് സ്ക്കൂൾ കാലഘട്ടത്തിലുണ്ടായിരുന്ന ഒരു പ്രണയമായിരുന്നു ഈ മനോഹര കവിതയുടെ പിറവിയുടെ മുഖ്യ കാതൽ. കോളേജ് കാലഘട്ടം വരെ നീണ്ട പ്രണയത്തിനൊടുവിൽ മറ്റൊരാളുടെ താലി ചരടിന് മുന്നിൽ തല കുനിക്കേണ്ടി വന്നു ആ പ്രണയിനിക്ക്. വിരഹ ദുഃഖം അത്രമേൽ ഹരിലാലിനെ തളർത്തി. ആ തളർച്ച മാറുവാൻ വേണ്ടിയാണ് അക്ഷരങ്ങളിലൂടെ തന്റെ പ്രണയം കോറിയിടാൻ തുടങ്ങിയത്. ഇന്നവൾ മറ്റൊരാളുടെ ഭാര്യയായി കുട്ടികളുടെ അമ്മയായി ജീവിക്കുമ്പോഴും പഴയ പ്രണയത്തിന്റെ ഓർമ്മയിൽ നീറി ജീവിക്കുകയാണ് ഇദ്ദേഹം
സഫലമാകാതെ പോയ പ്രണയത്തിന്റെ സുഖമുള്ള നോവും നൊമ്പരവുമായി ഇപ്പോഴും വിവാഹം കഴിക്കാതെ കവിതകളിൽ കൂടി തന്റെ പ്രണയം ലോകത്തോട് വിളിച്ചു പറയുകയാണ് ഈ കവി. പുതിയൊരു ചലച്ചിത്രത്തിന് വേണ്ടിയുള്ള ഗാനങ്ങളുടെ രചനയിലാണ് ഹരിലാൽ ഇപ്പോൾ. മനസ്സിലെ ഒരിക്കലും വറ്റാത്ത പ്രണയവുമായി തന്റെ തൂലിക ചലപ്പിച്ചു കൊണ്ടേയിരിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍