പൗരത്വ പ്രതിഷേധങ്ങൾ കൊടുങ്ങല്ലൂരിൽ സംഘർഷത്തിന് വഴിമാറുന്നു; ആർഎസ്എസ് അനുഭാവികളുടെ ഏഴോളം വാഹനങ്ങൾ ഇന്നു പുലർച്ചെ തീവെച്ച് നശിപ്പിച്ചു; ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി തങ്ങിയ വീടും ആക്രമിക്കപ്പെട്ടു; സംഘർഷം ഉണ്ടായത് അരീക്കൽ ബീച്ചിലെ പൊതുസമ്മേളനത്തിൽ ചന്ദ്രശേഖർ ആസാദ് പ്രസംഗിച്ചു മടങ്ങിയ ശേഷം; ആക്രമിക്കപ്പെട്ടത് പൗരത്വ നിയമ അനുകൂല യോഗത്തിനു മുൻകൈ എടുത്തവർക്കു നേരെ; ജിഹാദി സംഘടനകൾ എന്നാരോപിച്ചു ബിജെപി; സംഘർഷം വ്യാപിക്കാതിരിക്കാൻ കരുതലോടെ പൊലീസ്
എം മനോജ് കുമാർ
കൊടുങ്ങല്ലൂർ: പൗരത്വ നിയമ പ്രതിഷേധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൊടുങ്ങല്ലൂരിൽ അക്രമത്തിലേക്ക് നീങ്ങുന്നു. ആർഎസ്എസ് അനുഭാവികളുടെ ഏഴോളം വാഹനങ്ങൾ ഇന്നു പുലർച്ചെ കൊടുങ്ങല്ലൂരിൽ തീവെച്ച് നശിപ്പിക്കപ്പെട്ടു. സംഘപരിവാർ ശനിയാഴ്ച സംഘടിപ്പിച്ച പൗരത്വ നിയമ അനുകൂല യോഗത്തിനു മുൻകൈ എടുത്ത നേതാക്കളുടെ വീട്ടിലെ വാഹനങ്ങളുമാണ് കത്തി നശിപ്പിക്കപ്പെട്ടതിൽ കൂടുതലും. ടവേറയും മാരുതി റിസ്റ്റ് കാറും ബുള്ളറ്റുമടക്കമുള്ള വാഹനങ്ങൾ തീവെച്ച് നശിപ്പിക്കപ്പെട്ട കൂട്ടത്തിലുണ്ട്. കൊടുങ്ങല്ലൂരിൽ പൗരത്വ നിയമ അനുകൂല യോഗത്തിനെത്തിയപ്പോൾ ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി തങ്ങിയ വീട് ആക്രമിക്കപ്പെടുകയും ഈ വീട്ടിലെ വാഹനങ്ങൾ കത്തിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ പൗരത്വ നിയമവുമായി ബന്ധപ്പെട്ട പ്രകടനങ്ങളും പ്രക്ഷോഭങ്ങളും അക്രമത്തിലേക്ക് നീങ്ങുകയാണെന്ന സൂചനയാണ് കൊടുങ്ങല്ലൂർ സംഭവങ്ങൾ നൽകുന്നത്.
ശനിയാഴ്ച സംഘപരിവാർ സംഘടനകളും ഇന്നലെ മുസ്ലിം സംഘടനകളും പൗരത്വ നിയമവുമായി ബന്ധപ്പെട്ടു പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തിയിരുന്നു. ഈ രണ്ടു പൊതുയോഗങ്ങളാണ് അക്രമത്തിനു പ്രേരകമായത് എന്നാണ് സൂചന. സംഘപരിവാർ സംഘടന നടത്തിയ ജനജാഗ്രതാ യാത്രയെ അഭിസംബോധന ചെയ്തത് ആർഎസ്എസിന്റെ പ്രമുഖ നേതാവായ വത്സൻ തില്ലങ്കേരിയായിരുന്നു. ഇന്നലെ മുസ്ലിം സംഘടനകൾ നടത്തിയ യോഗത്തിൽ പ്രസംഗിച്ചത് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദായിരുന്നു. അരീക്കൽ ബീച്ചിലെ പൊതുസമ്മേളനത്തിൽ ചന്ദ്രശേഖർ ആസാദ് പ്രസംഗിച്ചു മടങ്ങുകയും ചെയ്തിരുന്നു. ഇന്നലെ ഈ യോഗം കഴിഞ്ഞതിന് പിന്നാലെയാണ് സംഘപരിവാർ അനുകൂലികളുടെ വാഹനങ്ങൾ തീവെച്ച് നശിപ്പിക്കുകയും ചില വീടുകൾക്ക് നേരെ ആക്രമണം നടക്കുകയും ചെയ്തത്.
കൊടുങ്ങല്ലൂരിൽ ഒരു കിലോമീറ്റർ ചുറ്റളവിലെ വീടുകളും വാഹനങ്ങളുമാണ് ആക്രമിക്കപ്പെട്ടത്. ഇന്നു പുലർച്ചെ രണ്ടു മണിയോടെയായിരുന്നു വാഹനങ്ങൾ കത്തിക്കപ്പെട്ടത്. മണ്ണെണ്ണയോഴിച്ചാണ് വാഹനങ്ങൾ കത്തിക്കപ്പെട്ടത്. രണ്ടു ബുള്ളറ്റുകൾ, മാരുതി റിറ്റ്സ് കാർ, യമഹ സ്കൂട്ടർ, ടവേറ കാർ, ഒരു ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, വെയിറ്റിങ് ഷെഡ് എന്നിവ കത്തിച്ചു നശിപ്പിക്കപ്പെട്ടതിൽപ്പെടുന്നു. ഒരു മണിക്കും രണ്ടു മണിക്കും ഇടയിലാണ് അക്രമണങ്ങൾ നടന്നത്. കൊടുങ്ങല്ലൂർ ഓക്കെ ആശുപത്രിക്ക് പടിഞ്ഞാറ് വശത്തുള്ള വലിയ പറമ്പിൽ ഉണ്ണികൃഷ്ണന്റെ വീട്ടിലെ ബൈക്കുകളാണ് കത്തിക്കപ്പെട്ടത്. ഇടവിലങ്ങു വൽസാലയത്തിലെ സുകൃതം ബാലസദനത്തിന്റെ വകയായ കാറും ബൈക്കും കത്തിക്കപ്പെട്ടിട്ടുണ്ട്.
ഇതിൽ ഒരു വാഹനം പഞ്ചായത്ത് മെമ്പറുടെ വാഹനമാണ്. ടാക്സി ആയി ഓടിക്കുന്ന ടവേറയാണ് ഇതിനൊപ്പം കത്തി നശിച്ചത്. വാഹനങ്ങൾ കത്തുന്നത് കണ്ട അയൽക്കാരാണ് വീട്ടുകാരെ വിവരം അറിയിച്ചത്. ബുള്ളറ്റ് കത്തിക്കാനുള്ള ശ്രമത്തിന്നിടെ ബൈക്കിന്റെ ഹോൺ തുടർച്ചയായി മുഴങ്ങി. ഇതോടെ വീട്ടുകാർ ലൈറ്റിട്ടപ്പോൾ അക്രമികൾ ഓടിമറയുകയായിരുന്നു. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് തൃശൂർ റൂറൽ എസ്പി അടക്കമുള്ളവർ രാത്രി തന്നെ സ്ഥലം സന്ദർശിച്ചിട്ടുണ്ട്.
ഇടത്-ജിഹാദി സംഘടനകളാണ് ആക്രമണത്തിനു പിന്നിൽ എന്ന ആരോപണവുമായി ബിജെപി നേതൃത്വം രംഗത്ത് വരുകയും ചെയ്തിട്ടുണ്ട്. ഇടത്-ജിഹാദി സംഘടനകളാണ് വാഹനം കത്തിക്കലിനു പിന്നിൽ എന്നാണ് ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞത്. പൊലീസിന്റെ അനുകൂല സമീപനവും പൗരത്വ നിയമത്തിനു എതിരായ സർക്കാർ മനോഭാവവും കാരണമാണ് അക്രമങ്ങൾ അധികരിക്കുന്നത്. വത്സൻ തില്ലങ്കേരി ഞായാറാഴ്ച പ്രസംഗിച്ച യോഗത്തിന് വൻ ജനക്കൂട്ടമാണ് എത്തിയത്. ഇതിൽ ഭീതി പൂണ്ടവരാണ് ആക്രമണത്തിനു പിന്നിൽ. ഇന്നലെ ചന്ദ്രശേഖർ ആസാദ് പങ്കെടുത്ത പരിപാടിയിൽ ജനപങ്കാളിത്തം കുറവായിരുന്നു. ഇതോടെയാണ് ആക്രമണത്തിനു അരങ്ങൊരുങ്ങിയത്. ആക്രമണത്തിനു പിന്നിൽ ഗൂഢാലോചനയുണ്ട്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. നേതാക്കളുടെ വീടുകൾ തിരഞ്ഞുപിടിച്ചാണ് ആക്രമണങ്ങൾ നടന്നത്. കലാപത്തിനു കോപ്പ് കൂട്ടാൻ ചിലർ ശ്രമിക്കുന്നു. പൊലീസ് ഇതിനു കൂട്ട് നിൽക്കുന്നു. അക്രമികളെ സംരക്ഷിക്കുന്ന സമീപനമാണ് പൊലീസിന്റെത്. പൗരത്വ നിയമത്തിനു എതിരായ പരിപാടികൾക്ക് എല്ലാം തന്നെ സർക്കാരിന്റെ മൗന പിന്തുണയുണ്ട്. ഇത് അക്രമികൾക്ക് വളംവയ്ക്കുന്നു. വാഹനങ്ങൾ കത്തിക്കലിനു പിന്നിൽ ആരെന്നു കണ്ടെത്തി പ്രതികളെ പൊലീസ് പിടികൂടട്ടെ-അനീഷ്കുമാർ പറയുന്നു.
സംഭവസ്ഥലം സന്ദർശിച്ചിട്ടുണ്ട്. വാഹനം കത്തിക്കലുമായി ബന്ധപ്പെട്ടു അന്വേഷണവും നടക്കുന്നുണ്ട്. ആരാണ് ആക്രമങ്ങൾക്ക് പിന്നിൽ എന്ന മുൻവിധി ഈ കാര്യത്തിൽ പൊലീസിനില്ല-തൃശൂർ റൂറൽ എസ്പി കെ.പി.വിജയകുമാർ മറുനാടനോട് പറഞ്ഞു. പൗരത്വ നിയമവുമായി ബന്ധപ്പെട്ടു ഇന്നലെ മുസ്ലിം സംഘടനകളുടെ റാലി നടന്നിരുന്നു. പക്ഷെ ആരാണ് ആക്രമത്തിനു പിന്നിൽ എന്ന മുൻവിധി ഞങ്ങൾ സ്വീകരിച്ചിട്ടില്ല. തെളിവുകൾ നോക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. മനഃപൂർവം പ്രകോപനം സൃഷ്ടിക്കാൻ ശ്രമം നടന്നോ എന്ന കാര്യവും അന്വേഷിക്കും. സംഘപരിവാർ സംഘടനകളുമായി ബന്ധമില്ലാത്തവരുടെ വാഹനങ്ങളും കത്തിച്ചിട്ടുണ്ട്. എന്തായാലും അന്വേഷണത്തിൽ തെളിയേണ്ട വസ്തുതകൽ അന്വേഷണത്തിൽ തെളിയട്ടെ- റൂറൽ എസ്പി പറഞ്ഞു.
Stories you may Like
- സംസ്ഥാന വ്യാപകമായി നാളെ യു.ഡി.എഫ് -എൽഡിഎഫ് പ്രതിഷേധം
- മുസ്ലിം വിരുദ്ധമായ സിഎഎ ഇലക്ഷന് തൊട്ടുമുമ്പ് ഇന്ത്യ നടപ്പാക്കിയെന്ന വാർത്തയുമായി അൽജസീറ
- സിഎഎ: കേരളത്തിൽ അടക്കമുള്ളത് ആടിനെ പട്ടിയാക്കുന്ന ഭീതി വ്യാപാരം
- 400 സീറ്റിലേറെ നേടാൻ കയ്യിലൂള്ള ആയുധങ്ങൾ എല്ലാം പ്രയോഗിച്ചു ബിജെപി
- സിഎഎ വിജ്ഞാപനം ഇറക്കിയതു ധ്രുവീകരണം ലക്ഷ്യമിട്ട്: കോൺഗ്രസ്
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍