Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാപ്പിപ്പൊടി അച്ചൻ പറഞ്ഞുവച്ച വലിയ ചരിത്രസത്യങ്ങളെ ആർക്കും അവഗണിക്കാനാവില്ല; മേൽപ്പറഞ്ഞതത്രയും അക്ഷരംവിടാതെ സത്യമാണെന്നിരിക്കേ അച്ചനെ ആക്രമിക്കാൻ തത്പരകക്ഷികൾ ഇത്രമാത്രം സംഘടിക്കുന്നതെന്താണ്; വെടിയൊച്ചകളും വാൾമുനകളും കൈബോംബുകളും കൊണ്ട് സ്ഥാപിക്കപ്പെടുന്നത് മതമേയല്ല എന്ന് തിരിച്ചറിയാൻ പുതിയ കാലം ഒരുങ്ങിക്കഴിഞ്ഞു; ചരിത്രം ചികഞ്ഞാൽ പറയാന് കൊള്ളാവുന്ന ഒന്നും നിങ്ങൾ ചെയ്തിട്ടില്ല; കപ്പൂച്ചിൻ വൈദികനെ ന്യായികരിച്ച് കുറിപ്പുമായി ഫാ തോമസ് പാറയ്ക്കൽ

കാപ്പിപ്പൊടി അച്ചൻ പറഞ്ഞുവച്ച വലിയ ചരിത്രസത്യങ്ങളെ ആർക്കും അവഗണിക്കാനാവില്ല; മേൽപ്പറഞ്ഞതത്രയും അക്ഷരംവിടാതെ സത്യമാണെന്നിരിക്കേ അച്ചനെ ആക്രമിക്കാൻ തത്പരകക്ഷികൾ ഇത്രമാത്രം സംഘടിക്കുന്നതെന്താണ്; വെടിയൊച്ചകളും വാൾമുനകളും കൈബോംബുകളും കൊണ്ട് സ്ഥാപിക്കപ്പെടുന്നത് മതമേയല്ല എന്ന് തിരിച്ചറിയാൻ പുതിയ കാലം ഒരുങ്ങിക്കഴിഞ്ഞു; ചരിത്രം ചികഞ്ഞാൽ പറയാന് കൊള്ളാവുന്ന ഒന്നും നിങ്ങൾ ചെയ്തിട്ടില്ല; കപ്പൂച്ചിൻ വൈദികനെ ന്യായികരിച്ച് കുറിപ്പുമായി ഫാ തോമസ് പാറയ്ക്കൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കപ്പൂച്ചിൻ വൈദികൻ ഫാ. ജോസഫ് പുത്തൻപുരയ്ക്കലിന്റെ വിവാദ പരാമർശത്തെ പിന്തുണച്ച് മാനന്തവാടി രൂപത പി.ആർ.ഒ ഫാ. നോബിൾ തോമസ് പാറയ്ക്കൽ. വൈദികനെ ന്യായീകരിച്ച് ചരിത്രം അടക്കം പറഞ്ഞുകൊണ്ടാണ് വൈദികൻ രംഗത്തെത്തിയിരിക്കുന്നത്. ടിപ്പുസുൽത്താനെ കുറിച്ച് കാപ്പിപ്പൊടിയച്ചൻ പറഞ്ഞതിലെ ചെറിയ തെറ്റുകളും വലിയ സത്യങ്ങളും എന്ന പേരിൽ തന്റെ ഫെയ്സ് ബുക്ക് പേജിലാണ് ഫാ.നോബിൾ പിന്തുണയുമായി എത്തിയിരിക്കുന്നത്. ചരിത്രാധ്യാപകനോ ചരിത്ര ഗവേഷകനോ അല്ലാത്ത ജോസഫ് പുത്തൻപുരയ്ക്കൽ അച്ചന്റെ ധ്യാനപ്രസംഗത്തിലെ ചെറിയ തെറ്റുകളെ (515 വർഷങ്ങൾ-വാഡിയ രാജാവിന്റെ സൈന്യാധിപൻ) അവഗണിച്ചാൽ പോലും അച്ചൻ പറഞ്ഞുവച്ച വലിയ ചരിത്രസത്യങ്ങളെ ആർക്കും അവഗണിക്കാനാവില്ല എന്നു പറഞ്ഞു തുടങ്ങുന്ന പോസ്റ്റിൽ ടിപ്പുസുൽത്താനെ കുറിച്ച് ഫാ.പുത്തൻപുരയ്ക്കൽ പറഞ്ഞ മറ്റുകാര്യങ്ങളെ പൂർണ്ണമായും ചരിത്രഗ്രന്ഥങ്ങളെ കൂട്ടുപിടിച്ച് ന്യായീകരിക്കുകയാണ് ഫാ.നോബിൾ.

എന്നാൽ ഫാ.ജോസഫ് പുത്തൻപുരയ്ക്കൽ നടത്തിയ മറ്റു പരാമർശങ്ങളെ സ്പർശിക്കാതെയാണ് ഫാ.നോബിളിന്റെ ന്യായീകരണം. പുത്തൻപുരയ്ക്കലച്ചനെ ആക്രമിക്കുന്നവർ ദയവായി ക്രൈസ്തവരെ കൊണ്ട് ചരിത്രം ചികയിക്കരുതെന്ന മുന്നറിയിപ്പോടെയാണ് പോസ്റ്റ് സമാപിക്കുന്നത്. ചരിത്രത്തിലും വർത്തമാനത്തിിലും പറയാൻ കൊള്ളുന്ന യാതൊന്നും നിങ്ങൾ ചെയ്തിട്ടില്ല. പ്രതിരോധിക്കാതെ വധിക്കപ്പെട്ടവരുടെയും ചോദ്യം ചെയ്യാതെ കീഴടങ്ങിയ നിഷ്‌കളങ്കരുടെയും ചിതറിവീണ രക്തത്തിലാണ് അന്നുമിന്നും നിങ്ങളുടെ സാമ്രാജ്യമുയിർകൊണ്ടിട്ടുള്ളത്. വെടിയൊച്ചകളും വാൾമുനകളും കൈബോംബുകളും കൊണ്ട് സ്ഥാപിക്കപ്പെടുന്നത് മതമേയല്ല എന്ന് തിരിച്ചറിയാൻ പുതിയ കാലം ഒരുങ്ങിക്കഴിഞ്ഞു. -അദ്ദേഹം പറയുന്നു.

അതേസമയം, ഒരു പള്ളിയിൽ താൻ നടത്തിയ വിവാദ പരാമർശത്തിൽ ഫാ.പുത്തൻപുരയ്ക്കൽ ഇന്നലെ മാപ്പുപറഞ്ഞിരുന്നു. ഇസ്ലാമിനെ എതിർക്കുന്നില്ലെന്നും വിമർശിക്കാൻ ഉദ്ദേശിച്ചില്ലെന്നും അങ്ങനെ വന്നതിൽ ഖേദിക്കുന്നതായും അദ്ദേഹം പ്രതികരിച്ചിരുന്നു. മനഃപൂർവ്വമായി ആരെയും വേദനിപ്പിക്കാനല്ല, ഇസ്ലാമിക രാജ്യങ്ങളിലെ പീഡനങ്ങളെകുറിച്ച് പള്ളിയിലെ ധ്യാനത്തിനിടെ ചോദ്യം വന്നു. അതിനാണ് മറുപടി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഫാ.നോബിൽ പാറയ്ക്കലിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം:

ടിപ്പുസുൽത്താൻ: കാപ്പിപ്പൊടിയച്ചൻ പറഞ്ഞതിലെ ചെറിയ തെറ്റുകളും വലിയ സത്യങ്ങളുംചരിത്രാധ്യാപകനോ ചരിത്രഗവേഷകനോ അല്ലാത്ത ജോസഫ് പുത്തൻപുരക്കൽ അച്ചന്റെ ധ്യാനപ്രസംഗത്തിലെ ചെറിയ തെറ്റുകളെ (515 വർഷങ്ങൾ - വാഡിയരാജാവിന്റെ സൈന്യാധിപൻ) അവഗണിച്ചാൽപ്പോലും അച്ചൻ പറഞ്ഞുവച്ച വലിയ ചരിത്രസത്യങ്ങളെ ആർക്കും അവഗണിക്കാനാവില്ല.

- കുതിരപ്പുറത്ത് വന്ന ടിപ്പുവും പട്ടാളവും ക്രിസ്ത്യാനികളെ വെടിവെച്ചു കൊന്നു. ക്രിസ്ത്യാനികളെ ഇല്ലാതാക്കി. ഭയപ്പെടുത്തി മുസ്ലീങ്ങളാക്കി
- ബോംബെയിൽ ശിവസേനയില്ലായെങ്കിൽ മുസ്ലീങ്ങൾ നമ്മളെ ഇല്ലാതാക്കും
- ലോകത്ത് മുസ്ലീമിന് മാത്രം സഞ്ചരിക്കാവുന്ന റോഡ് ഒരു രാജ്യത്ത് മാത്രമേയുള്ളൂ.
- ലോകമെമ്പാടും ഏറ്റവും കൂടുതൽ ക്രിസ്ത്യാനികളെ കൊല്ലുന്നത് മുസ്ലിം തീവ്രവാദികളാണ്.
- ആലങ്ങാട് ചരിത്രം (കൂനമ്മാവ്) മഞ്ഞുമ്മൽ ഐതിഹ്യം

മേൽപ്പറഞ്ഞതത്രയും അക്ഷരംവിടാതെ സത്യമാണെന്നിരിക്കേ അച്ചനെ ആക്രമിക്കാൻ തത്പരകക്ഷികൾ ഇത്രമാത്രം സംഘടിക്കുന്നതെന്താണ്. ചരിത്രനിർമ്മിതിയിലെ ഇടപെടലുകളിൽ മയംവരുത്താനായെങ്കിലും മായിച്ചുകളയാനാവാത്ത നേരുകൾ ഇന്നും അക്രമത്തിലൂടെ മതംവ്യാപിപ്പിച്ച ക്രൂരരായ ഭരണാധികാരികളുടെ നേരെ ചൂണ്ടുവിരലുകളാകുന്നുണ്ട്. ക്രൈസ്തവർ ലോകമെമ്പാടുമുള്ള ചരിത്രം ഇന്ന് ജോസഫച്ചനെ ആക്രമിക്കുന്നവരെ ഓർമ്മിപ്പിക്കാൻ തുടങ്ങിയാൽ അതിൽ ചീഞ്ഞുനാറുന്ന മതപ്രാന്തിന്റെയും വർഗ്ഗീയവെറിയുടെയും ദുർഗന്ധത്തിൽ മൂക്കുപൊത്തിയോടാൻ മാത്രമേ നിങ്ങൾക്കു സാധിക്കുകയുള്ളൂ. ടിപ്പുസുൽത്താനെക്കുറിച്ച് ജോസഫച്ചൻ പറഞ്ഞതിന്റെ ചരിത്രപരതയെ ചോദ്യം ചെയ്തവർക്ക് ചില ചരിത്രഗ്രന്ഥങ്ങളിൽ നിന്നുള്ള വരികൾ സമ്മാനിക്കുന്നു.

1. ടിപ്പുവും വോഡയാർ രാജാക്കളും

മൈസൂരിലെ വോഡയാർ രാജാക്കളുടെ ഭടനായി ആരംഭിക്കുകയും ശ്രേണികൾ ഉയർന്നുയർന്ന് 1761ഓടുകൂടി മൈസൂരിന്റെ അധികാരം ഏറ്റെടുത്ത ഹൈദരാലിയുടെ മകനാണ് ടിപ്പു സുൽത്താൻ. 1750-ൽ ജനിച്ച ടിപ്പു പതിനേഴാം വയസ്സിലാണ് ആദ്യ ആംഗ്ലോ-മൈസൂർ യൂദ്ധത്തിൽ (176769) പങ്കെടുക്കുന്നത്. മറാത്താ സാമ്രാജ്യത്തിനെതിരേയും യുദ്ധം ചെയ്ത ടിപ്പു വീണ്ടുമൊരു തവണകൂടി ബ്രിട്ടീഷുകാർക്കെതിരെ പടപൊരുതി. 1780-84 കാലയളവിൽ നടന്ന ഈ രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധത്തിന്റെ ഇടയിൽ വച്ചാണ് ഹൈദരാലി കൊല്ലപ്പെടുന്നത്. 1782-ൽ ടിപ്പു രാജ്യത്തിന്റെ അധികാരം ഏറ്റെടുത്തു ('ടിപ്പുസുൽത്താൻ മതഭ്രാന്തനോ, ദേശീയതാവാദിയോ?'. ieMalayalam, The Indian Express. 25 Oct. 2017. https://malayalam.indianexpress.com/.../fanatic-or-freedom-f.../. Accessed 31 January 2020)

2. ടിപ്പുവിന്റെ ക്രൂരതകളും മതംമാറ്റവും

'മൈസൂർ രാജാവിന്റെ കീഴിൽ ഡിണ്ടിഗൽ കോട്ടയുടെ നായകനായിരുന്ന ഹൈദരാലി സമർത്ഥമായ കരുനീക്കങ്ങളിലൂടെ കർണാടകയുടെ അധിപനായി, തുടർന്ന് മകൻ ടിപ്പുവും. ജീവിതാന്ത്യം വരെ പടയോട്ടം നടത്തിയ അപ്പനും മകനും സ്വാഭാവികമായും ഉത്തരാപഥം കീഴ്‌പ്പെടുത്തി ദക്ഷിണദേശത്തെത്തിയ ഇംഗ്ലീഷുകാരുമായും കൊമ്പുകോർത്തു. ഈസ്റ്റിന്ത്യാ കമ്പനിയോട് തോറ്റും, പാതിരാജ്യം നഷ്ടപ്പെട്ടും മൂന്നാൺമക്കളിൽ രണ്ട്‌പേരെ ജാമ്യക്കാരായി വെള്ളക്കാർക്ക് കാഴ്ചവെച്ചും അപമാനിതനായി കഴിയുകയും ചെയ്തപ്പോൾപോലും സ്വന്തം നിറക്കാരും ജനിതകമായി ഒരേ കുടുംബക്കാരുമായ ദ്രാവിഡ സഹോദരന്മാർക്ക് നേരേ പടയെടുക്കാൻ ടിപ്പു മടിച്ചില്ല' (ഗോപി, മുണ്ടക്കയം. പഴശ്ശിരാജ ചമയങ്ങളില്ലാതെ. വയനാട്: സഹ്യാ പബ്ലിക്കേഷൻസ്, 2005. ുു. 2425.).

'ഹൈദരാലിക്ക് ശേഷം അധികാരത്തിലേറിയ ടിപ്പു സുൽത്താൻ ഒരു ശക്തനായ ഭരണാധികാരിയായിരുന്നു. കുടിശ്ശിഖ പിരിക്കാനും നിലവും പറമ്പും അളന്ന് വരുമാനം കണക്കാക്കി നികുതി നിശ്ചയിക്കാനും അദ്ദേഹം ഒരുക്കങ്ങൾ ചെയ്തു. പക്ഷേ പാശ്ചാത്യവാണിജ്യക്കമ്പനികളും നാട്ടുരാജ്യങ്ങളും ടിപ്പുവിന്റെ പദ്ധതി തടയുമെന്ന് പറയേണ്ടതില്ലല്ലോ. അതുകൊണ്ട് അദ്ദേഹത്തിന്റെ വരവ് മലബാർ ചരിത്രത്തിലെ ഏറ്റവും വലിയ പടയോട്ടമായി അനുഭവപ്പെട്ടു. കൊള്ളയും കൊള്ളിവെപ്പും കൂട്ടക്കൊലയും നടന്നു. കൂട്ടത്തിൽ മതംമാറ്റവും' (രാഘവവാര്യർ, രാജൻ ഗുരുക്കൾ. കേരളചരിത്രം, രണ്ടാം ഭാഗം. എടപ്പാൾ: വള്ളത്തോൾ വിദ്യാപീഠം, 2012. p. 95).

ടിപ്പുവിന് മുമ്പ് ഹൈദരാലി മലബാറിലെ ജനങ്ങൾക്ക് ചെയ്ത ദ്രോഹങ്ങളെന്തെല്ലാമാണെന്ന് ഈസ്റ്റിന്ത്യാകമ്പനിക്ക് നാട്ടുകാർ 1800 ഫെബ്രുവരി 2-ന് അയച്ച ഒരു കത്തിൽ വിശദമാക്കുന്നുണ്ട്. ടിപ്പുവിന്റെ കാലത്തും സമാനമായ സംഭവങ്ങളാണത്രേ ഉണ്ടായത്. 'പ്രജകളിൽ ക്രിസ്തീയവംശക്കാരെ സമുദ്രവീതിരാജ്യങ്ങളിൽ വെച്ചേക്കയില്ലാ എന്നും പറഞ്ഞ് ഗോവക്കിപ്പുറം കൊടിയാളംവരെ ഉണ്ടായിരുന്ന എഴുപതിനായിരത്തിച്ചില്വാനം കുഞ്ഞനെയും കുട്ടികളെയും പിടിച്ച് തടവിലിട്ടു ശ്രീരംഗപട്ടണത്തേക്ക് അയക്കുകയും ചെയ്തു' (രാഘവവാര്യർ, രാജൻ ഗുരുക്കൾ. കേരളചരിത്രം, രണ്ടാം ഭാഗം. എടപ്പാൾ: വള്ളത്തോൾ വിദ്യാപീഠം, 2012. p. 101). ഈ ക്രൈസ്തവരൊക്കെ ശ്രീരംഗപട്ടണത്ത് നിന്ന് എവിടേക്ക് ആവിയായിപ്പോയി എന്ന് അറിഞ്ഞാൽ നന്നായിരുന്നു. ഇപ്പോൾ ഹാലിളകി നടക്കുന്നവർ ഇത്തരം ചരിത്രവശങ്ങൾ കൂടി ഒന്ന് വിശദമാക്കിത്തരുമാറാകേണം എന്നപേക്ഷ.

ടിപ്പുവിന്റെ പടയോട്ടങ്ങളെ മനസ്സിലാക്കാൻ സഹായിക്കുന്ന മറ്റൊരു രേഖയുണ്ട്-ടിപ്പുവിന്റെ തന്നെ കത്തുകൾ. ഈ കത്തുകളിൽ ചിലവ സർദാർ കെ.എം.പണിക്കർ 58 കൊല്ലം മുമ്പ് ലണ്ടനിലെ ഇന്ത്യാ ഓഫീസിൽനിന്ന് കണ്ടെടുത്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. (ഭാഷാപോഷിണി-1099 ചിങ്ങം ലക്കം 1). ഒരു കത്ത് 1789 മാർച്ച് 22-ന് കോടഞ്ചേരിയിലെ അബ്ദുൾ ഖാദർക്ക് അയച്ചതാണ്. അതിൽ പറയുന്നു: 'മുഹമ്മദിന്റെ സഹായത്താലും ദൈവത്തിന്റെ അനുഗ്രഹത്താലും കോഴിക്കോട്ടു ദേശത്തു അധിവസിക്കുന്ന അവിശ്വാസികളെ ഒട്ടുമുക്കാലും നാം ഇസ്ലാംമതത്തിൽ ചേർത്തു കഴിഞ്ഞിരിക്കുന്നു. കൊച്ചി രാജ്യത്തിന്റെ അതിർത്തിയിൽ മാത്രം കുറെ പേർ മതംമാറാതെ കിടപ്പുണ്ട്. അവരേയും ഉടൻതന്നെ മുഹമ്മദീയരാക്കണമെന്നു ഞാൻ നിശ്ചയിച്ചിരിക്കുന്നു. ഇത് മതം സംബന്ധിച്ച ഒരു യുദ്ധമായിട്ടാണ് ഞാൻ കണക്കാക്കുന്നത്.' 1788 ഡിസംബർ 14- ന് ടിപ്പു തന്റെ കോഴിക്കോട് സൈന്യാധിപന് അയച്ച കത്തിൽ ഇപ്രകാരം കാണാം: 'ഇവിടെനിന്നും രണ്ട് അനുചരന്മാരോടുകൂടി മീർഹുസൈൻ അലിയെ അയച്ചിരിക്കുന്നു. ദൈവത്തിന്റെ കൃപകൊണ്ട് അയാൾ താമസിയാതെ അവിടെ വന്നു ചേരും. അയാളോടു കൂടിച്ചേർന്നു നിങ്ങൾ അവിശ്വാസികളെ എല്ലാവരേയും തടവുകാരാക്കുകയും കൊലപ്പെടുത്തുകയും ചെയ്യണം. ഇരുപതു വയസ്സിനു താഴെയുള്ള സകല പുരുഷന്മാരെയും തടവിൽ പാർപ്പിക്കണം. ശേഷമുള്ള ആളുകളിൽ അയ്യായിരത്തിൽകുറയാതെ ആളുകളെ മരക്കൊമ്പിൽ കെട്ടിത്തൂക്കുകയും വേണമെന്ന് ഞാൻ ആജ്ഞാപിച്ചിരിക്കുന്നു.' (കൊറാത്ത്, വി എം. 'ടിപ്പുവിന്റെ മതഭ്രാന്ത്'. കേസരി, 25 ഫെബ്രുവരി 1990. https://www.janmabhumidaily.com/news345636. Accessed 31 January 2020).

3. വിക്കിപീഡിയയിൽ നിന്ന്

(വിക്കിപീഡിയ ഒരു ആധികാരിക ഉറവിടമല്ല. എങ്കിലും ഈ ഉദ്ധരണികൾ ആധികാരികമാണെന്ന് ഉറപ്പിച്ചതിനാൽ എടുത്തതെവിടെയെന്ന് സൂചിപ്പിക്കുന്നുവെന്ന് മാത്രം)

1790 ജനുവരി 18 -ന് ടിപ്പു സെയ്ദ് അബ്ഡുൽ ദുലായ്ക്ക് എഴുതിയ കത്തിൽ ഇങ്ങനെ പറയുന്നു. (ഞലള: ഗ.ങ. ജമിശരസലൃ, ആവമവെമ ജീവെശിശ): 'പ്രവാചകന്റെയും അള്ളായുടെയും അനുഗ്രഹത്താൽ കോഴിക്കോട്ടുള്ള ഏതാണ്ട് മുഴുവൻ ഹിന്ദുക്കളെയും ഇസ്ലാമിലേക്കു പരിവർത്തനം ചെയ്യാൻ കഴിഞ്ഞു. കൊച്ചി രാജ്യത്തിന്റെ അതിരുകളിലുള്ള ഏതാനും എണ്ണം മാത്രമേ ഇനി ബാക്കിയുള്ളൂ. അവരെക്കൂടി ഉടൻ മതം മാറ്റുമെന്ന് ഞാൻ ഉറപ്പിച്ചിട്ടുണ്ട്. ഈ ലക്ഷ്യം നേടാൻ ഇതിനെ ഒരു ജിഹാദ് ആയിത്തന്നെ ഞാൻ കരുതുന്നു.'

'അന്ന് കോഴിക്കോട് ബ്രാഹ്മണരുടെ കേന്ദ്രമായിരുന്നു. കോഴിക്കോടു മാത്രം 7000 -ത്തോളം നമ്പൂതിരി കുടുംബങ്ങൾ ഉള്ളതിൽ 2000 -ത്തോളവും ടിപ്പുവും സൈന്യവും നശിപ്പിച്ചു. സുൽത്താൻ കുട്ടികളെയും സ്ത്രീകളെയും പോലും വെറുതേവിട്ടില്ല. അടുത്തുള്ള നാട്ടുരാജ്യങ്ങളിലെക്കോ കാടുകളിലേക്കോ ആണുങ്ങൾ രക്ഷപ്പെട്ടു. നിർബന്ധിത മതപരിവർത്തനം മൂലം മാപ്പിളമാരുടെ എണ്ണം വളരെയധികം വർദ്ധിച്ചു. ഹിന്ദുക്കളെ നിർബന്ധമായി ചേലാകർമ്മം ചെയ്തു മുസൽമാന്മാരാക്കി. ടിപ്പുവിന്റെ അതിക്രൂരമായ ഇത്തരം നടപടികൾ മൂലം നായന്മാരുടെയും ചേരമന്മാരുടെയും നമ്പൂതിരിമാരുടെയും എണ്ണത്തിൽ വലിയതോതിലുള്ള കുറവ് ഉണ്ടായി' - ഇളംകുളം കുഞ്ഞൻപിള്ള (Mathrubhoomi Weekly of 25 December 1955, Kerala District Gazetteers: Cannanore By A. Sreedhara Menon ു.134137)

ടിപ്പുവിന്റെ മരണശേഷം ഇംഗ്ലീഷുകാർ ഏർപ്പാടാക്കിയ അന്വേഷണകമ്മീഷൻ റിപ്പോർട്ട് പ്രകാരം, ടിപ്പുവിന്റെ ഭരണകാലത്ത് പതിനായിരക്കണക്കിന് നായന്മാർക്കും 30000 -ത്തോളം ബ്രാഹ്മണർക്കും ക്രിസ്ത്യാനികൾക്കും അവരുടെ സമ്പത്ത് മുഴുവൻ ഉപേക്ഷിച്ച് മലബാറിൽ നിന്നും തിരുവിതാംകൂറിലേക്ക് നാടുവിടേണ്ടിവന്നതായി കണ്ടെത്തി. എത്രയോ ഹിന്ദുക്കളെ നിർബന്ധമായി ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്തിയതിന് തെളിവുണ്ടെന്ന് ചരിത്രകാരനായ എം.ഗംഗാധരൻ പറയുന്നു. വളരെ നന്നായി എഴുതപ്പെട്ട ഒരു സംഭവത്തിൽ മൈസൂർ സൈന്യം കടത്തനാട് കയ്യേറിയപ്പോൾ ആഴ്ചകളായി ആവശ്യത്തിനു ആയുധങ്ങളോ ഭക്ഷണമോ ഇല്ലാതെ ചെറുത്തുനിൽക്കുകയായിരുന്ന നായർ പടയാളികളെ നിർബന്ധപൂർവ്വം ഇസ്ലാമിലേക്ക് മതംമാറ്റിയതായി പറയുന്നുണ്ട് (Gazetteer of the Bombay Presidency, Volume 1, Part 2 By Bombay (India : State) p.660).

മലബാർ വിടുന്നതിനു മുൻപ് നായന്മാർക്കു ലഭിച്ചിരുന്ന സാമൂഹികവും രാഷ്ട്രീയവുമായ മുൻതൂക്കങ്ങൾ എല്ലാം എടുത്തുമാറ്റിയിരിക്കണമെന്ന നിർബന്ധബുദ്ധി ഹൈദറിന് ഉണ്ടായിരുന്നു. ആയുധം കൊണ്ടുനടക്കുന്നതിൽ നിന്നും നായന്മാരെ വിലക്കി. ഇങ്ങനെ അഭിമാനം നഷ്ടപ്പെടുന്നതിലും നല്ലത് മരണമാണെന്നാണ് കരുതിയിരുന്ന നായന്മാർക്ക് ഈ നിയമം യാതൊരുതരത്തിലും സ്വീകാര്യമല്ലായിരുന്നു. അതിനാൽ ഹൈദർ ഉണ്ടാക്കിയ മറ്റൊരു നിയമപ്രകാരം നായന്മാർ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുന്ന പക്ഷം അവർക്ക് ആയുധം കൊണ്ടുനടക്കുന്നതിനുള്ള അനുമതിയടക്കം എല്ലാ അവകാശങ്ങളും തിരികെനൽകാമെന്ന് ഉത്തരവിറക്കി. പലർക്കും അങ്ങനെ ഇസ്ലാമിലേക്ക് മാറേണ്ടി വന്നു. എന്നാൽ നായന്മാരും പ്രഭുക്കന്മാരും ബ്രാഹ്മണരും അടങ്ങുന്ന വലിയൊരു വിഭാഗം അഭിമാനം ഉപേക്ഷിക്കാൻ തയ്യാറല്ലാതെ തിരുവിതാംകൂറിലേക്ക് നാടുവിട്ടു.


4. സാമൂഹ്യമാധ്യമങ്ങളിലെ പോസ്റ്റുകൾ

(വ്യക്തികളുടെ അഭിപ്രായങ്ങളെന്നതിനേക്കാൾ ഈ പോസ്റ്റുകളിൽ ചരിത്രരേഖകളും സംഭവങ്ങളും ഉദ്ധരണികളുമാണ് പ്രത്യക്ഷപ്പെടുന്നത്. ഗൗരവമായ ഒരു ഗവേഷണത്തിലേക്ക് കടക്കാൻ ഇവ ഉപകരിക്കും)

4.1 സ്ഥലങ്ങളുടെ പേരുകൾ ടിപ്പു ഇസ്ലാമികമാക്കി

മലബാറിലെങ്ങും സ്ഥലങ്ങളുടെ പേരുകൾ ടിപ്പു ഇസ്ലാമികമാക്കിമാറ്റി. മംഗലപുരം ജലാലാബാദ് ആക്കി മാറ്റി. കൂടാതെ കണ്ണൂർ(കണ്വപുരം) കുസനബാദ് എന്നും, ബേപ്പൂർ(വായ്‌പ്പുര) സുൽത്താൻപട്ടണം അല്ലെങ്കിൽ ഫാറൂക്കി എന്നും കോഴിക്കോടിനെ ഇസ്ലാമാബാദ് എന്നും പുനർനാമകരണം ചെയ്തു. ടിപ്പുവിന്റെ മരണശേഷമേ നാട്ടുകാർ ഈ സ്ഥലങ്ങൾക്ക് പഴയ പേരിലേക്ക് മടക്കിക്കൊണ്ടുവരാൻ കഴിഞ്ഞുള്ളൂ. ഫറോക്ക് എന്ന പേരുമാത്രമേ ഇന്നും തിരിച്ചുപോവാതെ നിൽക്കുന്നുള്ളൂ. ഹിന്ദുക്കളുടെ മേൽ ആധിപത്യം സ്ഥാപിക്കാനും അവരുടെ ഭൂമിയും വസ്തുവകകളും കൈവശപ്പെടുത്താനുമായി ചെറുനാട്, വെട്ടത്തുനാട്, ഏറനാട്, വള്ളുവനാട്, താമരശ്ശേരി എന്നിവിടങ്ങളിലും മറ്റു ഉൾപ്രദേശങ്ങളിലും നാട്ടുകാരായ മാപ്പിളമാർ വ്യാപകമായ അക്രമം അഴിച്ചുവിട്ടു. മുസ്ലിം ഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ ആസൂത്രിതമായ അക്രമത്തെയും കൊള്ളയേയും പേടിച്ച് മനുഷ്യർക്ക് സ്വതന്ത്രമായി യാത്രചെയ്യാൻ പോലും ആവില്ലായിരുന്നു.[26] സുൽത്താൻ ബത്തേരിയുടെ പഴയ പേര് ഗണപതി വട്ടം എന്നായിരുന്നു

ടിപ്പുവിന്റെ 14 മക്കളിൽ അവശേഷിച്ച ഏക മകനായ ഗുലാം മുഹമ്മദ് സുൽത്താൻ സാഹിബ് എഡിറ്റു ചെയ്ത മൈസൂർ സേനയിലെ ഒരു മുസ്ലിം ഓഫീസറുടെ ഡയറിയിൽ നിന്നും കടത്തനാട് പ്രദേശത്ത് നടന്ന ക്രൂരതകളെപ്പറ്റി ഒരു വിശാല ചിത്രം കിട്ടുന്നുണ്ട്: ''കിലോമീറ്ററുകളോളം വിജനമായ പ്രദേശങ്ങളിൽ ആകെ കാണാനുണ്ടായിരുന്നത് ഹിന്ദുക്കളുടെ ചിതറിക്കിടക്കുന്ന ശരീരഭാഗങ്ങൾ, വികൃതമാക്കിയ മൃതദേഹങ്ങൾ എന്നിവ മാത്രമായിരുന്നു. ഹൈദർ അലി ഖാന്റെ സേനയുടെ പിന്നാലെ വന്ന മുസൽമാന്മാർ നായന്മാരുടെ സ്ഥലങ്ങളിൽ ഭീകരാവസ്ഥ സൃഷ്ടിച്ചുകൊണ്ട് സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ കണ്ണിൽക്കണ്ടവരെയെല്ലാം കൊന്നൊടുക്കി. കടന്നുവരുന്ന ആക്രമകാരികളുടെ പ്രകൃതം മനസ്സിലാക്കിയതിനാൽ ഒരാൾ പോലും ചെറുത്തുനിൽക്കാൻ ഇല്ലാതെ ഉപേക്ഷിച്ച ഗ്രാമങ്ങൾ, വീടുകൾ, കോട്ടകൾ, കൊട്ടാരങ്ങൾ അങ്ങനെ ജീവിതയോഗ്യമായ ഇടങ്ങളെല്ലാം ആളുകൾ ഉപേക്ഷിച്ചുപോയിരുന്നു. '

തിരികെ വന്നാൽ ക്ഷമിക്കാം എന്നും പറഞ്ഞ് തന്റെ ബ്രാഹ്മണരായ ദൂതന്മാരു വഴി (1766 -ന്റെ രണ്ടാംപകുതിയിലെ മുസ്ലിം വിരുദ്ധകലാപത്തിനൊടുവിൽ) ഒളിവിലിരിക്കുന്ന ഹിന്ദുക്കൾക്ക് ഹൈദർ അലി സന്ദേശം നൽകിയതിനെക്കുറിച്ച് രവി വർമ്മ തന്റെ 'ടിപ്പു സുൽത്താൻ: കേരളത്തിൽ അറിയപ്പെടുന്ന വിധം' എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. ഇങ്ങനെ സന്ദേശം കിട്ടി തിരികെ എത്തിയവരെ മുഴുവൻ തൂക്കിലേറ്റുകയും അവരുടെ സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കുകയുമാണ് ഹൈദർ അലി ചെയ്തത് [27]. രവി വർമ്മ ഇങ്ങനെ തുടരുന്നു ' മലബാർ വിടുന്നതിനു മുൻപ് നായന്മാർക്കു ലഭിച്ചിരുന്ന സാമൂഹികവും രാഷ്ട്രീയവുമായ മുൻതൂക്കങ്ങൾ എല്ലാം എടുത്തുമാറ്റിയിരിക്കണമെന്ന നിർബന്ധബുദ്ധി ഹൈദറിന് ഉണ്ടായിരുന്നു' [28].

4.2 ടിപ്പു സുൽത്താനും നസ്രാണികളും (ആർത്താറ്റ് പള്ളി ചരിത്രം)

ടിപ്പു സുൽത്താൻന്റെ പടയോട്ട കാലത്ത് കുന്നംകുളം ആർത്താറ്റ് പള്ളി മുറ്റത്ത് തേക്കിൻ മരങ്ങളിൽ കെട്ടിത്തൂക്കിയ 19 നസ്രാണി യുവാക്കളുടെയും പരിശുദ്ധ മദ്ബഹായിൽ വച്ച് കൊലചെയ്യപ്പെട്ട ഒരു വൈദികന്റേയും ഓർമ്മ എല്ലാ വർഷവും നവംബർ 14, 15 തിയതികളിൽ കുന്നംകുളം ആർത്താറ്റ് പള്ളിയിൽ അന്നീദാ തിരുനാളായി ആചരിക്കാറുണ്ട്. പുലിക്കോട്ടിൽ യൗസേഫ് കത്താനാരായിരുന്നു (പുലിക്കോട്ടിൽ ഒന്നാമൻ തിരുമേനി) അന്ന് ആർത്താറ്റ് പള്ളി വികാരി. ടിപ്പുസുല്ത്താന്റെ പടനായകന്മാർ ആർത്താറ്റ് പള്ളി തീ വെച്ചു നശിപ്പിച്ച കൃത്യമായ തിയ്യതി അറിവില്ലെങ്കിലും 1789 ലാണ് ടിപ്പുസുൽത്താൻ കൊച്ചി രാജ്യത്തേക്ക് ആക്രമിച്ച് കയറിയത്. 1789 ആണ്ട് ഒക്ടോബർ മാസത്തില് കോയമ്പത്തൂരിൽ നിന്നും പുറപ്പെട്ട് 29000 പദാതികളോടും , 10000 കുന്തക്കാരു മുതലായവരോടും 5000 കുതിരപ്പട്ടാളത്തോടും 20 പീരങ്കികളോടും കൂടി തെക്കോട്ടേക്ക് വന്ന് നവംബര് മാസത്തില് കൊച്ചി രാജ്യത്തു കടന്നു. ............... ഡിസംബർ മാസം 14 തിയ്യതി സുൽത്താൻ തൃശ്ശിവപേരൂർ എത്തി. അയാളുടെ അശ്വസൈന്യം തിരുവിതാംകോട്ടെ അതിർത്തിക്ക് ഒരു നാഴികയ്ക്കകത്തുള്ള ദേശങ്ങളെ കൊള്ളയിട്ടു, ഇതിനുള്ളിൽ കൊച്ചി തമ്പുരാന്റെ വക രാജ്യത്തു വളരെ നാശങ്ങൾ ചെയ്ത് 24 തിയ്യതി തലക്കാട്ടിൽ പാളയമടിച്ചു. ............. (കെ.പി. പത്മനാഭമേനോൻ, കൊച്ചിരാജ്യചരിതം, മാതൃഭൂമി പതിപ്പ് 1989 പേജ് 568, 569) ഇതില് നിന്നും ഡിസംബർ മാസം 14-ാം തിയ്യതിക്കും 24-ാം തിയ്യതിക്കും ഇടയ്ക്കായിരിക്കണം സംഭവിച്ചിരിക്കുക എന്ന് അനുമാനിക്കാം

ആർത്താറ്റ് എത്തിയ സൈന്യം ക്രിസ്ത്യാനികളെ മുസ്ലിം മതസ്ഥരാക്കാൻ നിർബന്ധിച്ചു. വഴങ്ങാതെ വന്നവരെ അരിഞ്ഞു വീഴ്‌ത്തി. സ്വയരക്ഷയോർത്ത് ക്രിസ്ത്യാനികൾ പള്ളിയിലേക്ക് ഓടിക്കയറി, ടിപ്പുസുൽത്താന്റെ സൈന്യങ്ങൾ പിന്തുടർന്ന് അവരെ വെട്ടി വീഴ്‌ത്തുവാൻ തുടങ്ങി. ക്രൂരമായ നരഹത്യ കണ്ട് പരിഭ്രാന്തനായ അന്നത്തെ വൃദ്ധപുരോഹിതൻ വി.മദ്ബഹയിലേക്ക് ഓടികയറി. അവിടെ ഒരു സ്വർണ്ണ ചെപ്പിലടച്ച് വി.കുർബ്ബാന സുക്ഷിച്ചിരുന്നു. പട അവിടെ കയറി. കുർബ്ബാന നശിപ്പിച്ചു കളയുമോയെന്ന് ആ സാധു പുരോഹിതൻ ന്യായമായും സംശയിച്ചു. അധികം താമസിച്ചില്ല, സ്വയരക്ഷ പോലും കണകാക്കാതെ ആ വിശ്വാസ പരിപാലകൻ വി.വസ്തുകളെ വിഴുങ്ങി. വി.മദ്ബഹയിൽ നിന്നും ഇറങ്ങി വരുന്ന പുരോഹിതനെ കണ്ട് 'ആ കത്തനാരെ കൊല്ലു'എന്ന് ആക്രോശിച്ച് മദ്ബഹയിലേക്ക് ഓടികയറി. നിമിഷനേരംകൊണ്ട് ആ പിതാവിന്റെ ശിരസ്സ് നിലത്തു വീണുരുണ്ടു. രക്തം വീണ വിശുദ്ധ സ്ഥലം ദിവ്യബലി നടത്തുവാൻ നല്ലതലെന്നു അന്നത്തെ മത പണ്ഡിതന്മാർ വിധിയെഴുതി. അതിനാൽ ആ അഭി. പുരോഹിതൻ രക്തസാക്ഷിത്വം വരിച്ച സ്ഥലംമുതൽ വി. മദ്ബഹ ഛേദിച്ചു കളഞ്ഞു. ഇപ്പോളത്തെ മദ്ബഹയുടെ തൊട്ടു മുൻപിൽ സാധാരണ പള്ളികളിൽ നിന്നു വ്യത്യസ്തമായ ആകൃതി കാണുന്നത് ഇതുകൊണ്ടാണ് .

വി.മദ്ബഹയുടെ നീളം '29.3'ആയിരുന്നു, അതിൽനിന്നും ' 9.11' ഛേദിച്ചുകളഞ്ഞു ,ഇപ്പോളത്തെ നീളം ' 19.4 ' ആണ് .
ടിപ്പുസുൽത്താന്റെ പടനായകർ ആർത്താറ്റ് പള്ളിക്കും,വടക്കെ പടിപുര മാളികക്കും,വടക്കോട്ടുള്ള അങ്ങാടിക്കും,ചാട്ടുകുളങ്ങര അങ്ങാടിക്കും തീ വെച്ചു. ഇതിനെപ്പറ്റി ആർത്താറ്റ് പള്ളിപ്പാട്ടിൽ പറയുന്നത് ഇങ്ങനെ:

ദുഷ്ടരിൽ ദുർഘട മുഖ്യശാൻ
മഹമ്മദുവേദശ്രേഷ്ഠനാം നൃപൻ
ദുഷ്ടൻ പട്ടാണി വന്നു
പന്തം കത്തിച്ചു ചുട്ടു പള്ളിയും

അന്ന് രക്തസാക്ഷിത്വം വരിച്ച നസ്രാണി വീരന്മാരുടെ ഓർമ്മ വൃശ്ചികം 2-ാം തിയ്യതി ആർത്താറ്റ് പള്ളിയിൽ ആനീദോ (അന്നിച്ചാത്തം) ആയി ആചരിക്കുന്നു. അന്നേദിവസം 5 തരത്തിലുള്ള പലഹാരങ്ങൾ പള്ളിയിൽ വഴിപാടായി വിശ്വാസികള് കൊണ്ടുവരുന്നു. 1. കായ വറുത്തത്, 2. ചീപ്പപ്പം, 3. ഉഴുന്നപ്പം, 4. എട്ടപ്പം, 5. ചക്കരപ്പം. ഈ പലഹാരങ്ങൾ അന്ന് പടയാളികൾ എങ്ങിനെയെല്ലാം നസ്രാണികളെ ദ്രോഹിച്ചു എന്നതിനെ സൂചിപ്പിക്കുന്നു. മാത്രമല്ല സന്ധ്യയ്ക്ക് വിളക്കുമണിയായി 19 ഒറ്റമണിയും ഒരു ഇരട്ടമണിയും അങ്ങനെ 21 മണി മുഴക്കണമെന്നും പൂർവ്വീകർ നിശ്ചയിച്ചു. അത് ഇന്നും തുടർന്നു വരുന്നു. അന്നേ ദിവസം വി. കുർബാനയ്ക്കു ശേഷം ശവക്കോട്ടയിലേക്ക് കൊടിയും കുരിശും പുറപ്പെടുകയും ശവക്കോട്ടയിലും ആദ്യകാലങ്ങളിൽ മൃതദേഹം സംസ്‌ക്കരിച്ചിരുന്ന സ്ഥലങ്ങളിലും വാഴ്‌ത്തിയ വെള്ളം തളിക്കുകയും ചെയ്യുന്നു.

5. മുൻകാലചരിത്രവും വ്യത്യസ്തമല്ല

ടിപ്പുവിന്റെ അതിക്രമങ്ങളിൽ ക്രൈസ്തവരും മറ്റ് തദ്ദേശീയസമുദായങ്ങളും ഇല്ലാതാവുകയോ കാണാതാവുകയോ ചെയ്തത് പതിനെട്ടാം നൂറ്റാണ്ടിലാണല്ലോയെന്നും ഒറ്റപ്പെട്ട സംഭവമാണല്ലോയെന്നും കരുതുന്നുവെങ്കിൽ ഒമ്പതാം നൂറ്റാണ്ടിൽ കൊടുങ്ങല്ലൂരുമായി ബന്ധപ്പെട്ട മറ്റൊരു ചരിത്രവിവരണം കൂടി വായിക്കൂ: 'ഒമ്പതാം നൂറ്റാണ്ടിൽ കൊടുങ്ങല്ലൂർ അധിവസിച്ചിരുന്ന ക്രിസ്ത്യാനികളും ദാരുണമായ പീഡനത്തിന് ഇരയായി. അന്ന് കൊടുങ്ങല്ലൂരിൽ ക്രിസ്ത്യാനികളും യഹൂദരും അറബികളും കച്ചവടത്തിൽ ഏർപ്പെട്ടിരുന്നു. മദ്ധ്യപൗരസ്ത്യദേശത്ത് കൂടിയുള്ള കച്ചവടത്തിന്റെ മേൽക്കോയ്മ അറബികൾക്കായിരുന്നു.

വ്യാപാരപ്രശ്‌നത്തിന്റെ പേരിൽ യഹൂദരും അറബികളും തമ്മിൽ കലഹിച്ചു. ഈ സന്ദർഭത്തിൽ ക്രിസ്ത്യാനികൾ യഹൂദരുടെ പക്ഷത്ത് ചേരുകയാണുണ്ടായത്. അതോടെ അറബികൾ ക്രിസ്ത്യാനികൾക്കെതിരായി തിരിഞ്ഞു. അറബികൾ ക്രൈസ്തവകേന്ദ്രങ്ങൾ ആക്രമിച്ചു. ക്രിസ്ത്യാനികളിൽ പലരും കൊടുങ്ങല്ലൂര് നിന്നും മറ്റിടങ്ങളിലേക്ക് കുടിയേറി . . . കൊച്ചിരാജാവിന്റെ കീഴിലുള്ള ക്രിസ്ത്യാനികൾ കുരുമുളക് നേരിട്ട് പോർട്ടുഗീസുകാർക്ക് വിറ്റുതുടങ്ങിയത് മുസ്ലീങ്ങളെ ക്ഷോഭിപ്പിച്ചു. അവർ പകവീട്ടിയതുകൊടുങ്ങല്ലൂരിലെ ക്രിസ്ത്യാനികളോടായിരുന്നു. ക്രിസ്ത്യാനികളുടെ ഭവനങ്ങൾ കൊള്ളയടിച്ച് നിരവധിയാളുകളെ കൊലപ്പെടുത്തി' (കച്ചിറമറ്റം, ജോൺ. ക്രൈസ്തവരും ദേശീയപ്രസ്ഥാനങ്ങളും. കോട്ടയം: ഡോ. കച്ചിറമറ്റം ഫൗണ്ടേഷൻ, 2016. pp. 5859)

സമാപനം

ബഹുമാനപ്പെട്ട ജോസഫ് പുത്തൻപുരക്കലച്ചനെ ആക്രമിക്കുന്നവരോട് ഒരുവാക്ക്.... ദയവായി, നിങ്ങൾ ക്രൈസ്തവരെക്കൊണ്ട് ചരിത്രം ചികയിക്കരുത്. കേരളത്തിലെ സമീപകാലചരിത്രം മാത്രമല്ല, ആഗോളവ്യാപകമായി നൂറ്റാണ്ടുകളുടെ ചരിത്രം പോലും... കാരണം, ചരിത്രത്തിലും വർത്തമാനത്തിലും പറയാൻ കൊള്ളുന്ന യാതൊന്നും നിങ്ങൾ ചെയ്തിട്ടില്ല! പ്രതിരോധിക്കാതെ വധിക്കപ്പെട്ടവരുടെയും ചോദ്യംചെയ്യാതെ കീഴടങ്ങിയ നിഷ്‌കളങ്കരുടേയും ചിതറിവീണ രക്തത്തിലാണ് അന്നുമിന്നും നിങ്ങളുടെ സാമ്രാജ്യങ്ങളുയിർകൊണ്ടിട്ടുള്ളത്. വെടിയൊച്ചകളും വാൾമുനകളും കൈബോംബുകളും കൊണ്ട് സ്ഥാപിക്കപ്പെടുന്നത് മതമേയല്ല എന്ന് തിരിച്ചറിയാൻ പുതിയകാലം ഒരുങ്ങിക്കഴിഞ്ഞു. ആ സദ്വാർത്ത അറിയിക്കുന്നതിന്റെ പേരിലാവട്ടെ ഇനി ക്രൈസ്തവസഭകളിലെ രക്തസാക്ഷിത്വം!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP