Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിത്യാനന്ദയുടെ അടുത്ത സഹായി കൊല്ലപ്പെട്ട നിലയിൽ; മൃതദേഹം കാണപ്പട്ടത് കാറിനുള്ളിൽ നഗ്‌നനാക്കപ്പെട്ട് നിലയിൽ; കാറിലുണ്ടായിരുന്ന രണ്ട് ലക്ഷം രൂപയും കാണാതായി; ബേക്കറികളും റിയൽ എസ്റ്റേറ്റ് ബിസിനസുകളുമുള്ള വജ്രവേലുവിന്റെ കൊലപാതകത്തിലും ദൂരൂഹത നിറയുന്നു; ഇന്റർപോൾ തേടുന്ന തേടുന്ന കുറ്റവാളി ആയിട്ടും നിത്യാന്ദ എവിടെയെന്ന് അറിയില്ലെന്ന് കർണാടക സർക്കാർ

നിത്യാനന്ദയുടെ അടുത്ത സഹായി കൊല്ലപ്പെട്ട നിലയിൽ; മൃതദേഹം കാണപ്പട്ടത് കാറിനുള്ളിൽ നഗ്‌നനാക്കപ്പെട്ട് നിലയിൽ; കാറിലുണ്ടായിരുന്ന രണ്ട് ലക്ഷം രൂപയും കാണാതായി; ബേക്കറികളും റിയൽ എസ്റ്റേറ്റ് ബിസിനസുകളുമുള്ള വജ്രവേലുവിന്റെ കൊലപാതകത്തിലും ദൂരൂഹത നിറയുന്നു; ഇന്റർപോൾ തേടുന്ന തേടുന്ന കുറ്റവാളി ആയിട്ടും നിത്യാന്ദ എവിടെയെന്ന് അറിയില്ലെന്ന് കർണാടക സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

പുതുച്ചേരി: ഇൻർപോൾ അന്വേഷിക്കുന്ന കുറ്റവാളി നിത്യാനന്ദയുടെ അനുയായിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വജ്രവേലു എന്നയാളെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇയാൾ നിത്യാനന്ദയുടെ വിശ്വസ്തനാണ്. പുതുച്ചേരി കുരുവിനാദത്തിന് സമീപമാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. കാറിനുള്ളിൽ നഗ്‌നനാക്കപ്പെട്ടാണ് ഇയാളെ കണ്ടെത്തിയത്. കാറിൽ ഉണ്ടായിരുന്ന രണ്ട് ലക്ഷം രൂപയും കാണാതായിട്ടുണ്ട്. ഇയാളെ അക്രമിച്ച് കൊലപ്പെടുത്തിയ ശേഷം അക്രമി സംഘം പണവുമായി കടന്നുവെന്നാണ് ലഭിക്കുന്ന വിവരം.

കുരുവിനാദത്തിനടുത്ത് താമസിക്കുന്ന ബന്ധുവിനെ കാണാൻ പോയതാണ് ഇയാൾ. രാത്രയിൽ കാറിന് മടങ്ങുകയായിരുന്നു. രണ്ട് ലക്ഷം രൂപ കാറിൽ ഉണ്ടായിരുന്നു. എന്നാൽ സമയം കഴിഞ്ഞിട്ടും ഇയാളെ കാണാഞ്ഞതിനെ തുടർന്ന് ഭാര്യ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തലാണ് ദുരൂഹമായ സാഹചര്യത്തിൽ ഇയാളുടെ കാറ് കണ്ടെത്തുന്നത്. തുടർന്ന് കാറിൽ പരിശോധന നടത്തിയപ്പോഴാണ് ഇയാളുടെ മൃതദേഹം കണ്ടെത്തുന്നത്. നഗ്‌നനാക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം. ബേക്കറികളും റിയൽ എസ്റ്റേറ്റ് ബിസിനസുകളുമുള്ള ഇയാൾ നിത്യാനന്ദയുടെ അനുയായിയാണ്. കൊലയ്ക്ക് പിന്നിലെ യഥാർഥ കാര്യം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം നിത്യാനന്ദ എവിടെയാണ് എന്ന കാര്യത്തിൽ ആർക്കും അറിവില്ല. നിത്യാനന്ദ എവിടെയാണെന്ന് അറിയില്ലെന്നാണ് കർണാടക സർക്കാറും വ്യക്തമാക്കിയിരിക്കുന്നത്. ഒളിവിൽ കഴിയുന്ന വിവാദ സന്യാസി നിത്യാനന്ദയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹർജിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിനു ഹൈക്കോടതിയുടെ നിർദ്ദേശം. മുൻ ശിഷ്യൻ ലെനിൻ കറുപ്പനാണ് 2010ലെ മാനഭംഗക്കേസിലെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടു കോടതിയെ സമീപിച്ചത്.

എന്നാൽ നിത്യാനന്ദ എവിടെയാണെന്നതു സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലെന്നു സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചു. കേസിൽ 2 തവണ അറസ്റ്റിലായെങ്കിലും നിത്യാനന്ദ ജാമ്യം നേടിയിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസിൽ നിത്യാനന്ദയ്‌ക്കെതിരെ ഗുജറാത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിക്കുകയും പാസ്‌പോർട്ട് റദ്ദാക്കുകയും ചെയ്തിരുന്നു.

അതേസമയം നിത്യാനന്ദക്കെതിരെ ദിവസം ചെല്ലുംതോറും ഓരോ വ്യത്യസ്ത ആരോപണങ്ങളാണ് പുറത്തുവരുന്നത്. നിത്യാനന്ദയ്‌ക്കെതിരെ വിജയകുമാർ എന്ന യുവാവും രംഗത്തുവന്നിരുന്നു. കലൈഞ്ജർ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് നിത്യാനന്ദയുടെ ശിഷ്യനായ വിജയകുമാർ മനസ്സു തുറന്നത്. നിത്യാനന്ദ കൊടുകുറ്റവാളിയാണെന്നും ആശ്രമത്തിന്റെ മറവിൽ നടക്കുന്ന അതിക്രമങ്ങളിൽ തനിക്കും പങ്കുണ്ടായിരുന്നുവെന്നും വിജയകുമാർ പറയുന്നു. 2008 മുതൽ 2018 വരെ നിത്യാനന്ദയ്ക്കൊപ്പം ഞാൻ ഉണ്ടായിരുന്നു. അയാളുടെ എല്ലാ വൃത്തികേടിനും കൂട്ടുനിന്നുവെന്നും വിജയകുമാർ പറയുന്നു.

നിത്യാനന്ദ രാജ്യം വിട്ടുപോയിയെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ ഫേസ്‌ബുക്ക്, വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൾ നിത്യാനന്ദ സജീവമാണ്. തിരച്ചിൽ നടത്തുന്നവർക്ക് ആശ്രമത്തിൽ വേണ്ട രീതിയിൽ ഒന്ന് അന്വേഷിച്ചാൽ നിത്യാനന്ദയെ കിട്ടുമെന്നും വിജയകുമാർ പറയുന്നു. നീതിപീഠം വിധിക്കുന്ന ഏത് ശിക്ഷയും ഏറ്റുവാങ്ങാനും തയ്യാറാണ്. അൽപസമയം സംസാരിക്കുന്ന ആരെയും മയക്കിയെടുക്കാൻ കഴിയുന്ന സ്വഭാവമാണ് നിത്യാനന്ദയുടേത്. താനും ഇത്തരം നിത്യാനന്ദയുടെ സംസാരങ്ങളിൽ വിശ്വസിച്ചാണ് ആശ്രമത്തിൽ ചേരുന്നത്. ചെയ്യുന്ന തെറ്റുകൾ പോലും സത്യമാണെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ നിത്യാനന്ദയ്ക്ക് പ്രത്യേക കഴിവാണുള്ളതെന്നും വിജയകുമാർ പറയുന്നു.

വിദ്യാഭ്യാസമുള്ള സുന്ദരികളായ പെൺകുട്ടികളെയാണ് നിത്യാനന്ദ തെരഞ്ഞെടുക്കുന്നത്. ഇവരെ മുൻനിർത്തിയാണ് ആശ്രമ ബിസിനസ് മുന്നോട്ട് പോവുന്നത്. തന്ത്രപരമായ മാർക്കറ്റിങ് രീതിയാണ് നിത്യാനന്ദയുടേത്. സുന്ദരിമാരായ പെൺകുട്ടികൾ എപ്പോഴും ചുറ്റിൽ വേണമെന്ന് നിത്യാനന്ദയ്ക്ക് നിർബന്ധമാണ്. ഇവരെ കണ്ട് ഒരുപാട് പേർ ആശ്രമത്തിലെത്തുന്നുണ്ട്. ഇതാണ് ആശ്രമ ബിസിനസ് വിജയം. കോടിക്കണക്കിന് സ്വത്ത് ആശ്രമത്തിന് എഴുതി വച്ച് കുടുംബസമേതം അവിടെ താമസിക്കുന്ന ഒരുപാടുപേരുണ്ട്.

വ്യാജ ട്രസ്റ്റുകളുണ്ടാക്കി വൻ പണം തട്ടിപ്പാണ് നടന്നിരിക്കുന്നത്. ചെറിയ ആശ്രമങ്ങളെ സാമ്പത്തികമായി സഹായിക്കും. പിന്നീട് ഈ പണത്തിന് പകരമായി ആ ആശ്രമങ്ങളും അവരുടെ സ്വത്തുക്കളും പിടിച്ചെടുക്കും. ഇത്തരത്തിൽ നാല് ആശ്രമങ്ങൾ പിടിച്ചെടുക്കാനുള്ള മുഴുവൻ ഒത്താശകളും ചെയ്തത് താനാണെന്നും വിജയകുമാർ വ്യക്തമാക്കി. മൈസൂരുവിനടുത്തുള്ള നിത്യാനന്ദയുടെ ആശ്രമത്തിലായിരുന്നു താനുണ്ടായിരന്നത്. മൂവായിരത്തോളം അംഗങ്ങൾ അവിടെയുണ്ട്. ഇതിൽ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. പിന്നെയുള്ളത് കുട്ടികളാണ്. ഇവരിൽ പലരും നിത്യാനന്ദയുടെ പീഡനങ്ങൾക്ക് ഇരയായിട്ടുണ്ട്.

അമാവാസി നാളുകളിൽ ആശ്രമത്തിലുള്ളവർക്ക് ജ്ഞാനാഞ്ജൻ എന്ന് വിളിക്കുന്ന ഒരു മരുന്ന് നൽകാറുണ്ട്. ഇത് കഴിക്കുന്നവർ ഒരു തരം വശീകരണനിലയിൽ ആവാറുണ്ട്. ആശ്രമത്തിലുള്ള സ്ത്രീകളിൽ പലരും നിത്യാനന്ദയോട് അപൂർവമായ പ്രണയം കാത്തുസൂക്ഷിക്കുന്നവരാണ്. എന്നോട് എന്താണ് അദ്ദേഹം ഇഷ്ടമാണെന്ന് പറയാത്തതെന്ന് വരെ പരാതിപ്പെടുന്നവരാണ് ഏറെയും. രഞ്ജിതയുമായുള്ള വിഡിയോ വൈറലായതിനു പിന്നാലെയാണ് ചെറുപ്പക്കാരികളായ നിരവധിപ്പേർ ആശ്രമത്തിലെത്താൻ തുടങ്ങിയത്. 2015 മുതൽ താൻ ലൈംഗിക പീഡനത്തിന് ഇരയായി. പുരുഷന്മാരെ വരെ ആശ്രമത്തിൽ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ട്.

കേട്ടാലറയ്ക്കുന്ന തരത്തിൽ എന്നോട് അശ്ലീലമായി നിത്യാനന്ദ സംസാരിക്കാൻ തുടങ്ങി. ലൈംഗികവേഴ്ചയ്ക്ക് തയാറാകാതെ വന്നതോടെ എന്നെ മുറിയിൽ പൂട്ടിയിട്ട് മർദിക്കുന്ന അവസ്ഥയായി. ഒടുവിൽ 2018ലാണ് അവിടെ നിന്ന് രക്ഷപ്പെട്ടതെന്നും വിജയകുമാർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP