ബിയാട്രിസിന്റെ കണ്ണീരിന്റെ വേദന തിരിച്ചറിഞ്ഞ് ഹൈക്കോടതി; നാരങ്ങാ വെള്ളവും ജ്യൂസും ബിസ്ക്കറ്റും വലിച്ചെറിഞ്ഞ പൊലീസ് നടപടിയിൽ ലീഗൽ സർവ്വീസ് സൊസൈറ്റിയുടെ അന്വേഷണം; ഇടപെടലിന് കാരണം മറുനാടൻ വാർത്തയെന്ന് വിശദീകരിച്ച് ജസ്റ്റീസ് മുഹമ്മദ് മുഷ്താഖിന്റെ വിധിപ്രസ്താവം; വിശദീകരണം നൽകാൻ സിഐയോട് നേരിട്ടെത്താനും നിർദ്ദേശം; മ്യൂസിയത്തെ 'ജനമൈത്രി പൊലീസിന്റെ' ക്രൂരതയിൽ നീതി പീഠം വീണ്ടും ഇടപെടുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കോർപറേഷൻ സ്വയം തൊഴിൽ പദ്ധതി പ്രകാരം ബാങ്ക് വായ്പയിൽ അനുവദിച്ച പെട്ടിക്കട തുറക്കാൻ അനുവദിക്കാതെ മ്യൂസിയം പൊലീസിന്റെ ക്രൂരതയിൽ ഹൈക്കോടതി ഇടപെടൽ. ഭർത്താക്കന്മാർ ഉപേക്ഷിച്ച് പോയതിനാൽ ജീവിതം മുന്നോട്ടു പോകാൻ വഴിയില്ലാതെ ബുദ്ധിമുട്ടുന്ന മൂന്നു സഹോദരിമാരിൽ ഒരാളോടാണ് മ്യൂസിയം പൊലീസിന്റെ ക്രൂരത തുടരുന്നത്. ഇവർക്ക് ആകെയുള്ള അവലംബം ഈ കടയാണ്. മ്യൂസിയം പൊലീസ് തടസം സൃഷ്ടിക്കുന്നതിനാൽ മൂന്നു മാസം മുൻപ് തുടങ്ങിയ കട ഇവർക്ക് തുറന്നു പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ മറുനാടൻ വാർത്തയാക്കിയിരുന്നു. ഈ വാർത്തയാണ് ഹൈക്കോടതിയുടെ ഇടപെടലിന് കാരണം. മറുനാടൻ വാർത്തയുടെ അടിസ്ഥാനത്തിൽ മ്യൂസിയം സ്റ്റേഷൻ ഓഫീസറോട് 17 നു കോടതിയിൽ നേരിട്ടു ഹാജരാകാൻ ഹൈക്കോടതി ഉത്തരവ് ഇട്ടു. കേരള ലീഗൽ സർവീസ് സൊസൈറ്റി സംഭവം അന്വേഷിക്കാനും നിർദ്ദേശം നൽകി.
കരകുളം സ്വദേശി ബിയാട്രിസിന് വേണ്ടി അഡ്വക്കേറ്റ് ജിതിൻദാസാണ് മറുനാടൻ വാർത്ത ഉൾപ്പെടെ വിഷയം ഹൈക്കോടതിയുടെ ശ്രദ്ധയിൽ കൊണ്ടു വന്നത്. മ്യൂസിയം പൊലീസിനെതിരായ കോടതി അലക്ഷ്യ ഹർജിയായിരുന്നു ഇത്. കോടതി ഉത്തരവിട്ടും പൊലീസ് നടപ്പാക്കുന്നില്ലെന്നായിരുന്നു പരാതി. ഈ ഹർജിയിലാണ് അടിയന്തരമായി ഹൈക്കോടതി ഇടപെടുന്നത്. മറുനാടൻ വാർത്തയെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് ചെയ്യാനാണ് ഹൈക്കോടതി നിർദ്ദേശം. ഇത് സംബന്ധിച്ച വീഡിയോകളുണ്ടെങ്കിൽ അത് ഹാജരാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ജസ്റ്റീസ് മുഹമ്മദ് മുഷ്താഖിന്റേതാണ് നിർണ്ണായക ഉത്തരവ്. ഇതോടെ കോടതി വിധി നടപ്പാകാനുള്ള സാധ്യതയാണ് തെളിയുന്നത്.
കോർപറേഷൻ സഹായത്തോടെ തുടങ്ങിയ കട മ്യൂസിയം പൊലീസ് തുറന്നു പ്രവർത്തിക്കാൻ അനുവദിക്കാത്ത സ്ഥിതിയിൽ തങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും എന്ന് ബിയാട്രീസിന്റെ നിസ്സഹായാവസ്ഥയാണ് മറുനാടൻ ഉയർത്തിയത്. പൊലീസ് സൃഷ്ടിക്കുന്ന തടസം മാറ്റി കട തുറന്നാൽ തന്നെ കടയ്ക്ക് മുൻപിൽ എന്തെങ്കിലും തടസം സൃഷ്ടിക്കപ്പെടും. അങ്ങിനെ കച്ചവടം തന്നെ നടക്കാത്ത അവസ്ഥയാണ്. ഒരു നിവൃത്തിയില്ലാത്ത തങ്ങളോടു എന്തിനാണ് പൊലീസ് ഈ ക്രൂരത കാണിക്കുന്നതെന്നാണ് ഇവരുടെ ചോദ്യം. മ്യൂസിയം പൊലീസ് കട തുറക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് സഹോദരിമാരുടെ ദുരിതം മനസിലാക്കി ഫീസില്ലാതെ തന്നെ വാദിച്ച് ജിതൻ ദാസ് എന്ന അഭിഭാഷകനാണ് ഇവർക്ക് ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് വാങ്ങി നൽകുന്നത്. ഹൈക്കോടതിയുടെ ഉത്തരവ് പതിച്ച് കട തുറന്നതിനെ തുടർന്ന് പിറ്റേന്ന് ഈ നോട്ടീസ് നശിപ്പിച്ച നിലയിലും കാണപ്പെട്ടു.
ദിവസവും കട തുറക്കാൻ വന്നാൽ കട തുറക്കാൻ കഴിയാത്ത അവസ്ഥയാണ് എന്നാണു കടയുടമയായ ബിയാട്രീസ് പറയുന്നത്. പൊലീസ് പിടിച്ച ഓട്ടോയോ അല്ലെങ്കിൽ വേറെ ഏതെങ്കിലും ഓട്ടോകളോ അല്ലെങ്കിൽ ബൈക്കോ കടയ്ക്ക് മുന്നിൽ പാർക്ക് ചെയ്യിപ്പിക്കും. ആർക്ക് എങ്കിലും പണം നൽകി വേണം ഈ ഓട്ടോ താത്ക്കാലത്തേക്ക് രാവിലെ ഈ കടയ്ക്ക് മുന്നിൽ നിന്നും മാറ്റാൻ. ഇങ്ങിനെ കട തുറന്നാൽ തന്നെ പൊലീസ് സ്ഥലത്തെത്തും. ആര് പറഞ്ഞു കട തുറക്കാൻ. കട അടയ്ക്ക് എന്ന് ആജ്ഞാപിച്ച് നാശം വരുത്തിവയ്ക്കും. ഒരു ദിവസം ബിയാട്രീസിന്റെ പ്രായം ചെന്ന മാതാവ് കടയിൽ ഇരുന്ന സമയം പൊലീസ് എത്തി സാധനങ്ങൾ മുഴുവൻ പുറത്തെക്കെറിഞ്ഞു നശിപ്പിച്ചു എന്നാണ് ബിയാട്രീസ് പറയുന്നത്. മാതാവ് ഇരുന്ന കസേര ഒടിച്ച് ദൂരെക്കളയുകയും ചെയ്തു. ഹൈക്കോടതിയുടെ ഉത്തരവ് തന്നെ നിലനിൽക്കുന്ന അവസ്ഥയിൽ എന്തുകൊണ്ടാണ് പൊലീസ് ഈ ഉത്തരവ് മാനിക്കാത്തതെന്നാണ് ബിയാട്രീസ് ചോദിക്കുന്നത്.
മ്യൂസിയം പൊലീസിന്റെ അനുമതിയോടെ സ്റ്റേഷന്റെ തൊട്ടടുത്ത് സ്ഥാപിച്ച പെട്ടിക്കടയ്ക്ക് നേരെയാണ് പൊലീസിന്റെ അപ്രഖ്യാപിത നിരോധനം തുടരുന്നത്. ജീവിക്കാൻ നിവൃത്തിയില്ലാത്തവർക്ക് കോർപറേഷൻ പദ്ധതി പ്രകാരമാണ് 50000 രൂപ വായ്പ കിട്ടുന്നത്. ഇതിൽ 30000 രൂപ തിരിച്ചടച്ചാൽ മതി. 20000 സബ്സിഡി. കട തുറക്കാനോ കച്ചവടം നടത്താനോ കഴിയാത്തതിനാൽ ഇപ്പോൾ ലോൺ തുക പോലും ബിയാട്രീസിനു അടയ്ക്കാൻ കഴിയാത്ത അവസ്ഥയാണ്. ദുരിതത്തിൽ നീങ്ങുന്ന ഇവരുടെ ജീവിതം മ്യൂസിയം പൊലീസിന്റെ ക്രൂരത മൂലം കൂടുതൽ ദുരിതത്തിലേക്കാണ് നീങ്ങുന്നത്.
താത്കാലിക അടിസ്ഥാനത്തിൽ വിവിധയിടങ്ങളിൽ ജോലി ചെയ്യുകയാണ് ബിയാട്രീസ് ചെയ്യുന്നത്. ഏതെങ്കിലും ഓഫീസിൽ നിന്ന് വിളിച്ചാൽ ജോലിക്ക് പോകും. വിളിച്ചില്ലെങ്കിൽ ജോലിയില്ല. ഈ ഘട്ടത്തിലാണ് കോർപറേഷൻ പദ്ധതി പ്രകാരം സ്വയം തൊഴിൽ വായ്പ ലഭിക്കുന്നത്. മൂന്നു പെൺകുട്ടികളാണ് ഉള്ളത്. മൂന്നു പേരെയും ഭർത്താക്കന്മാർ ഉപേക്ഷിച്ചതാണ്. ആണുങ്ങൾ ആരും കുടുംബത്തിലില്ല. വളരെ കഷ്ടപ്പെട്ടാണ് കഴിയുന്നത്. ഈ ഘട്ടത്തിലാണ് കോർപ്പറേഷൻ ഓഫീസിൽ നിന്ന് വായ്പ ലഭിക്കുന്നത്. 50000 രൂപയാണ് ലഭിച്ചത്. 30000 രൂപ തിരിച്ചടച്ചാൽ മതി. 20000 രൂപ സബ്സിഡി. ഇന്ത്യൻ ഓവർസീസ് ബാങ്കിൽ നിന്നാണ് വായ്പ ലഭിച്ചത്. പെട്ടിക്കടയ്ക്കാണ് ലോൺ ലഭിച്ചത്. മ്യുസിയം സ്റ്റേഷന് സമീപം കട വയ്ക്കാനാണ് തീരുമാനിച്ചത്. മ്യൂസിയം സ്റ്റേഷന്റെ അനുമതിയും തേടിയിരുന്നു. അത് പ്രകാരമാണ് സ്റ്റേഷന്റെ തൊട്ടടുത്ത് കട വയ്ക്കുന്നത്. മ്യൂസിയം സ്റ്റെഷന്റെ പാർക്കിംഗിന് അടുത്താണ് കട.
പാർക്കിംഗിന് കട ഭീഷണിയല്ല. അതിനും അപ്പുറത്താണ് കട സ്ഥാപിച്ചത്. അനുമതി ചോദിച്ചപ്പോൾ കോർപറേഷൻ വകയാണ്. നിങ്ങൾ കട വയ്ക്കുകയോ കച്ചവടം നടത്തുകയോ എന്ത് വേണമെങ്കിലും ചെയ്യൂ എന്നാണ് കട വയ്ക്കുമ്പോൾ പൊലീസ് പറഞ്ഞത്. പക്ഷെ പിന്നീടുള്ള പ്രവർത്തി തുലോം കടകവിരുദ്ധമായിരുന്നു. കട തുറന്നപ്പോൾ പക്ഷെ പൊലീസിന്റെ വിധം മാറി. നാരങ്ങവെള്ളം, ജ്യൂസ്, ബിസ്ക്കറ്റ് എന്നിവയാണ് വെച്ചിരിക്കുന്നത്. കട തുറന്നപ്പോൾ കട എടുത്തുമാറ്റണം എന്നാണ് പൊലീസിന്റെ ആവശ്യം. മാതാവ് കടയിൽ ഇരുന്ന സമയത്ത് സാധനങ്ങൾ എല്ലാം പൊലീസ് വലിച്ചുവാരി ദൂരെക്കളഞ്ഞു. കസേര അടക്കം വലിച്ചെറിഞ്ഞു. പിന്നീടാണ് അഭിഭാഷകന്റെ അടുത്ത് എത്തുന്നത്. കോടതിയിൽ നിന്ന് നീതി കിട്ടിയിട്ടും പൊലീസുകാർ കട തുറക്കാൻ സമ്മതിച്ചില്ലെന്നതാണ് ഇപ്പോഴത്തെ കോടതി ഇടപെടലിലേക്ക് കാര്യങ്ങളെത്തിച്ചത്.
Stories you may Like
- രാജകുമാരി എത്തിയത് രണ്ടേമുക്കാൽ ലക്ഷം രൂപയുടെ ഉടുപ്പിട്ട്
- രമേശ് ചെന്നിത്തല നൽകിയ പരാതിയിൽ അന്വേഷണത്തിന് സ്പീക്കർ
- നെഹ്റു സ്മാരകത്തിൽ നിന്ന് നെഹ്റുവിനെ വെട്ടി കേന്ദ്രം
- മാങ്കൂട്ടത്തിലിന് എല്ലാ കേസിലും ജാമ്യം; പുറത്തേക്ക് വരുന്നത് 9-ാം ദിവസം
- 'മോദിയുടെ അൽപ്പത്തരത്തിന്റെയും അസഹിഷ്ണുതയുടെയും പ്രതീകം': ജയ്റാം രമേശ്
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്