എംബിബിഎസ് പഠിക്കും.. നേഴ്സുമാകും....എന്നാൽ രോഗം വന്നാൽ മരുന്ന് കഴിക്കില്ല! കൊറോണയ്ക്ക് ടിപിഎം എന്നോ നിരീശ്വരവാദി എന്നോ വ്യത്യാസം ഒന്നും ഇല്ല; എന്തെങ്കിലും സംഭവിച്ചാൽ കുടുംബാഗങ്ങൾ നിയമ നടപടി നേരിടേണ്ടി വരും എന്ന് മാത്രമല്ല പെന്തോകോസ്തുകാർ എന്നാൽ ഒരു കോമഡി ആയി സമൂഹത്തിന് മുമ്പിൽ മാറ്റപ്പെടും; ചൈനയിൽ നിന്നും തൃശൂരിൽ എത്തിയ പനി ബാധിച്ച പെൺകുട്ടിയുടെ 'വിശ്വാസം' ചികിൽസയ്ക്ക് എതിരായിരുന്നോ? നിലപാട് വിശദീകരിച്ച് പെന്തകോസ്ത് ഗ്രൂപ്പുകൾ
മറുനാടൻ മലയാളി ബ്യൂറോ
തൃശ്ശൂർ: ചൈനയിൽനിന്നു തിരിച്ചെത്തി ആശുപത്രിയിലെത്താതെ വീട്ടിൽ പ്രാർത്ഥനയുമായി കഴിഞ്ഞ പനി ബാധിച്ച പെൺകുട്ടിയേയും കുടുംബത്തേയും ആരോഗ്യ വകുപ്പ് ആശുപത്രിയിൽ എത്തിച്ചത് അറസ്റ്റ് ചെയ്യുമെന്ന ഭീഷണിയിലൂടെയാണ്. ഈ പെൺകുട്ടി ചൈനയിൽ പഠിക്കുന്നത് എംബിബിഎസിനും. ദി പെന്തകോസ്ത് മിഷനിൽ അംഗമാണ് ഈ കുടുംബം. ഇവരാണ് ചികിൽസയോട് മുഖം തിരിച്ചത്. വിവിധ പെന്തകോസ്ത് സഭാ ഫെയ്സ് ബുക്ക് കൂട്ടായ്മയിലും മറ്റും ഇത് വലിയ ചർച്ചയായി മാറുകയാണ്. പെന്തകൊസ്തിൽ ടി.പി.എം വിഭാഗത്തിൽ ഉള്ളവർ മക്കളെ എം.ബി.ബി.എസ്, നഴ്സിങ് തുടങ്ങിയവ പഠിപ്പിക്കും. എന്നാൽ അവർ ചികിത്സ എടുക്കില്ല. കൊറോണ വൈറസ് പരക്കുന്ന ഈ സമയത്ത് ചികിത്സ തേടില്ല എന്ന ഇവരുടെ തെറ്റായ നടപടി ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന തരത്തിലാണ് ഗ്രൂപ്പുകളിലെ ചർച്ചകൾ.
പെന്തകോസ്ത് സഭാ അംഗങ്ങൾ തന്നെ പ്രതികരണവുമായി ചർച്ച കൊഴുപ്പിക്കുന്നുണ്ട്. ചികിൽസ നിരസിച്ച ഈ പ്രത്യേക മതവിഭാഗം ടിപിഎം സഭ ആണെന്നാണ് ആണ് ആക്ഷേപം. കൊറോണയ്ക്ക് ടിപിഎം എന്നോ നിരീശ്വരവാദി എന്നോ വ്യത്യാസം ഒന്നും ഇല്ല. അതുകൊണ്ട് ദയവ് ചെയ്ത് എല്ലാവരും ആരോഗ്യ വകുപ്പും ആയി സഹകരിക്കുക. ഒരാൾക്ക് രോഗം ഉണ്ടായാൽ അത് അയാളെ മാത്രം അല്ല. ചുറ്റുപാടും ഉള്ളവരേയും ബാധിക്കും എന്ന് അറിയുക. എന്തെങ്കിലും സംഭവിച്ചാൽ കുടുംബാഗങ്ങൾ നിയമ നടപടി നേരിടേണ്ടി വരും എന്ന് മാത്രമല്ല പെന്തോകോസ്തുകാർ എന്നാൽ ഒരു കോമഡി ആയി സമൂഹത്തിന് മുമ്പിൽ മാറ്റപ്പെടും എന്നെങ്കിലും ഓർക്കുക-ഇതാണ് മറ്റൊരു ശ്രദ്ധയമായ കമന്റ്. ഇതോടെ ടിപിഎം വിഭാഗമാണ് ചികിൽസയോട് മുഖം തിരിച്ചതെന്ന് കൂടിയാണ് വ്യക്തമാകുന്നത്.
പെന്തകോസ്ത് വിഭാഗത്തിലെ തീവ്ര നിലപാടുകാരുടെ സഭയാണ് ദി പെന്തകോസ്ത് മിഷൻ. ഇവർ മരുന്നുകൾ ഉപയോഗിക്കാറില്ല. എന്ത് അസുഖം വന്നാലും മുപ്പൻ വന്ന് പ്രാർത്ഥിച്ച് ഭേദമാക്കും. ഇതിലാണ് വിശ്വാസം. അതുകൊണ്ടാണ് ചൈനയിൽ നിന്നെത്തിയ കുട്ടി പനി ബാധിച്ചിട്ടും വീട്ടിൽ തന്നെ തുടർന്നത്. എന്നാൽ ഇവരിൽ പലരും എംബിബിഎസും നേഴ്സിംഗും പഠിക്കുന്നുണ്ട്. ചികിൽസ ചെയ്യുന്നുമുണ്ട്. എന്നാൽ സ്വന്തം അസുഖം വരുമ്പോൾ മരുന്ന് കഴിക്കുയുമില്ല. സ്വയം വിശ്വാസമില്ലെങ്കിൽ എന്തിനാണ് ഇങ്ങനെ മരുന്ന് മറ്റുള്ളവർക്ക് കുറിച്ചു കൊടുക്കുന്നതെന്ന ചർച്ചയാണ് തൃശൂരിലെ സംഭവത്തോടെ ഉയരുന്നത്. ഇതര പെന്തകോസ്ത് സഭാ വിശ്വാസികളാണ് പ്രതിഷേധവുമായി എത്തുന്നത്.
തൃശൂരിലാണ് പെൺകുട്ടി ചികിൽസയോട് മുഖം തിരിച്ചത്. മന്ത്രി നിയോഗിച്ച സംഘം കുടുംബത്തെ 3 മണിക്കൂറോളം ഉപദേശിച്ച ശേഷമാണു ചികിത്സയ്ക്കു തയാറായത്. ഇതെത്തുടർന്നു പെൺകുട്ടിയെ ഐസലേഷൻ വാർഡിലാക്കി. സ്രവം പരിശോധനയ്ക്ക് അയച്ചു. വീട്ടുകാർ കരുതൽ നിരീക്ഷണത്തിലുമായി. തൃശൂരിൽ ചികിൽസ തേടുന്ന കൊറോണ സ്ഥിരീകരിച്ച വിദ്യാർത്ഥിക്കൊപ്പം വിമാനത്തിലാണ് ഈ പെൺകുട്ടിയും വന്നത്. പനി ബാധിച്ചിട്ടുമുണ്ട്. ഫോൺ വിളിച്ചിട്ടു പ്രതികരിക്കാത്തതിനാൽ ആരോഗ്യപ്രവർത്തകർ വീട്ടിലെത്തുകയായിരുന്നു. വീട്ടിൽ എത്തിയപ്പോഴാണ് പെൺകുട്ടി ചികിത്സക്ക് തയ്യാറാവാതെ പ്രാർത്ഥനയുമായി കഴിയുന്ന കാഴ്ച കണ്ടത്.
ഇതേത്തുടർന്ന് പെൺകുട്ടിയെ മെഡിക്കൽ സംഘം ബോധവത്കരണം നടത്തുകയായിരുന്നു. മൂന്നു മണിക്കൂറോളം നീണ്ട ബോധവത്കരണത്തിനു ശേഷം കുട്ടി ചികിത്സക്ക് തയ്യാറാവുകയായിരുന്നു. ബോധവത്കരണ ശ്രമം വിജയിച്ചില്ലെങ്കിൽ പെൺകുട്ടിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിൽ എത്തിക്കാനായിരുന്നു നീക്കം. ഇത് കുടുംബത്തെ അറിയിച്ചതോടെയാണ് സഹകരിക്കാൻ തയ്യാറായത്. ഇത് വാർത്തയായി. ഇതിന് പിന്നാലെയാണ് പെന്തകോസ്ത് ഗ്രൂപ്പുകളിൽ ചർച്ച തുടങ്ങിയതും.
കേരളത്തിലെ രണ്ടാമത്തെ കൊറോണബാധയും വുഹാൻ സർവകലാശാലയിൽ നിന്നെത്തിയ വിദ്യാർത്ഥിയാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇവർക്ക് രോഗബാധ സംബന്ധിച്ച് സ്ഥിരീകരിച്ചുകൊണ്ടുള്ള റിപ്പോർട്ട് ഇതുവരെ കിട്ടിയിട്ടില്ല. പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടത്തിയ പരിശോധനയിൽ പ്രാഥമിക നിഗമനം മാത്രമാണ് ഉണ്ടായതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 'ഇന്ന് ഒരു കേസ് കൂടി പോസിറ്റീവ് ആണെന്നത് പ്രാഥമിക പരിശോധനയിലെ നിഗമനമാണ്. പുണെയിൽ നിന്ന് പരിശോധനാ ഫലം ലഭിച്ചിട്ടില്ല. ഫോൺ വഴി ബന്ധപ്പെട്ടപ്പോൾ കിട്ടിയ വിവരം മാത്രമാണ് ഉള്ളത്. സംശയിക്കുന്നത്, ആലപ്പുഴ മെഡിക്കൽ കോളേജിലുള്ള കുട്ടിക്കാണ് കോറോണവൈറസ് ബാധയുള്ളത് എന്നാണ്. ഇത് നിഗമനം മാത്രമാണ്. റിപ്പോർട്ട് വരാതെ സ്ഥിരീകരിക്കാൻ സാധിക്കില്ല. വുഹാൻ സർവകലാശാലയിൽ നിന്ന് വന്നതാണ് ഈ കുട്ടിയു'മെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
രോഗമുള്ളവരോ രോഗ സാധ്യതയുള്ളവരോ ആരോഗ്യ വകുപ്പിന്റെ മുൻകരുതൽ നടപടിയുമായി പൂർണ്ണമായി സഹകരിക്കണം. ആരും അതിൽ വീഴ്ച വരുത്തരുത്. രോഗവ്യാപനം തടയാനും ആപത്തിലേക്ക് പോകാതിരിക്കാനുമാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകുന്നത്. അത് എല്ലാവരും മനസിലാക്കി പ്രവർത്തിക്കണമെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. കൊറോണ ബാധ തടയാൻ തുടക്കം മുതലേ ശ്രദ്ധയോടെ പരിശ്രമിക്കുന്നുണ്ട്. വുഹാനിൽ പഠിക്കാൻ പോയവരിൽ കേരളത്തിൽ നിന്നുള്ളവരാണ് അധികവും. അവരിൽ പലരും കേരളത്തിലേക്ക് തിരിച്ചെത്തി. ഇവരെ കണ്ടെത്തി നിരീക്ഷണത്തിൽ വയ്ക്കുകയാണ് ചെയ്യുന്നത്. ചൈനയിൽ നിന്ന് തിരിച്ച് വന്നവർ സർക്കാരിന്റെ നിർദ്ദേശം നിർബന്ധമായും കേൾക്കണം.
ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. ദേശീയ തലത്തിൽ 14 ദിവസമാണ് ഇൻകുബേഷൻ സമയം. സംസ്ഥാനത്ത് 28 ദിവസം നിരീക്ഷണം തുടരും. സുരക്ഷയ്ക്ക് വേണ്ടിയാണ് നിരീക്ഷണം നീട്ടിയത്. രോഗബാധ വന്നാൽ ഉടൻ മരിച്ചുപോകില്ല. വിശ്രമവും ഐസലേഷനുമാണ് പ്രധാന ചികിത്സ. സർക്കാരുമായി എല്ലാവരും സഹകരിക്കണം. രോഗബാധ സംശയിക്കുന്ന കുട്ടിയും നിരീക്ഷണത്തിലാണുള്ളത്. ആരും അസ്വസ്ഥരാകേണ്ടതില്ല. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ ആരോഗ്യവകുപ്പിനെ അറിയിക്കാതെ പുറത്തുപോകരുത്. വിവാഹങ്ങൾ നിർബന്ധമായും മാറ്റിവയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
മറ്റ് രാഷ്ട്രങ്ങളിൽ നിന്ന് വരുന്നവരെ മുഴുവൻ കണ്ടെത്തുക ശ്രമകരമായ ജോലിയാണെന്നും ഊർജ്ജിതമായി ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പുണെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പരിശോധനാ ഫലം കിട്ടാൻ വൈകുന്നു. ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിക്കാൻ സജ്ജമാണ്. ഇതിന് പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്ന് പരിശോധിക്കാനുള്ള അനുമതി വേണം. സ്വമേധയാ പരിശോധിക്കാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം രോഗബാധയേറ്റവർ സുഖപ്പെടുമെന്നും അവരെ ഡൽഹിയിലേക്കോ മറ്റിടങ്ങളിലേക്കോ മാറ്റുന്ന പ്രശ്നമേ ഇല്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ആലപ്പുഴയിൽ ചികിത്സയിലുള്ള വിദ്യാർത്ഥി കഴിഞ്ഞ മാസം 24 നാണ് നാട്ടിലെത്തിയതെന്ന് മന്ത്രി പറഞ്ഞു. 59 പേരിൽ 24 പേരുടെ പരിശോധനാ ഫലം ലഭിച്ചുവെന്നും അതിൽ ഒരാളുടെ മാത്രമാണ് സ്ഥിരീകരിക്കാനായത്. ആലപ്പുഴയിൽ ചികിത്സയിലുള്ള വിദ്യാർത്ഥിയുടെ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. നിപ്പയ്ക്ക് മരുന്നുണ്ടായിരുന്നില്ല, ഡങ്കിപ്പനിക്ക് മരുന്നില്ല. കൊറോണ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വേഗത്തിൽ പടരുമെന്നതാണ് വെല്ലുവിളിയെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 1797 പേർ നിരീക്ഷണത്തിൽ കഴിയുന്നതിൽ ബഹുഭൂരിപക്ഷവും സ്വമേധയാ ആരോഗ്യവകുപ്പിനെ സമീപിച്ചവരാണെന്ന് മന്ത്രി പറഞ്ഞു. കൂടുതൽ പേരും സഹകരിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ചൈനയിൽ നിന്ന് വന്നവരെ ശത്രുതയോടെ ആരും നോക്കരുത്. അവരെ മുഴുവൻ രോഗബാധയുള്ളവരായി കാണരുതെന്നും മന്ത്രി പറഞ്ഞു. രോഗബാധയേറ്റാൽ തന്നെ ചികിത്സിച്ച് ഭേദപ്പെടുത്തുമെന്നും മന്ത്രി ഉറപ്പുപറഞ്ഞു.
Stories you may Like
- ലോകാരോഗ്യ സംഘടന തയ്യാറാക്കിയ മാരകരോഗങ്ങളുടെ മുൻഗണനാപ്പട്ടികയിൽ
- ചൈനയിൽ അജ്ഞാത വൈറസ് വ്യാപനം, നിരീക്ഷണം ശക്തമാക്കി കേന്ദ്രസർക്കാർ
- മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
- ഒൻപത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തും നിപ വൈറസ് ബാധയ്ക്ക് സാധ്യത
- വീണ്ടും ആശങ്കയായി നിപയെത്തുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്