പ്രതിമാസ ശമ്പളം 67,000 രൂപയെങ്കിൽ പഴയ രീതിയിൽ നികുതി അടയ്ക്കേണ്ടതില്ല; പുതിയതെങ്കിൽ 46,800 രൂപ കൊടുക്കണം; ഒരു ലക്ഷം രൂപ ശമ്പളമുള്ളവർക്ക് കിഴിവുകളിലൂടെ നികുതിയെ 70,200 രൂപയാക്കാം; കുറഞ്ഞ നിരക്കിൽ ഡിഡ്ക്ഷനില്ലാതെ കൊടുക്കേണ്ടി വരിക 1,19,600 രൂപയും; നിർമ്മലാ സീതാരാമന്റെ പ്രഖ്യാപനങ്ങൾ ശമ്പള വരുമാനമുള്ള ഇടത്തരക്കാർക്ക് ഗുണകരമല്ല; നേട്ടം ബിസിനസ്സുകാർക്കും; നികുതി പരിഷ്കരണത്തിൽ 'ഓപ്ഷൻ' കടന്നുവരുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ആദായ നികുതി നിരക്കു കുറച്ചുവെന്ന കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം തട്ടിപ്പ്. പുതിയ രീതിയിലേക്ക് മാറുന്നവർക്ക് കൂടുതൽ നികുതി കൊടുക്കേണ്ടി വരുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നിരക്കിലെ കുറവുകൾ നിബന്ധനകൾക്കു വിധേയമാണ്. കുറഞ്ഞ നിരക്കിന്റെ ആനുകൂല്യം വേണമെങ്കിൽ വിവിധ വകുപ്പുകളിൽപ്പെടുന്ന കിഴിവുകൾ എടുക്കാൻ പാടില്ല എന്നതാണ് ഇതിന് കാരണം. ചില ഡിസ്കൗണ്ട് പരസ്യങ്ങൾക്ക് താഴെ കണ്ടീഷൻസ് അപ്ലൈ എന്ന് ചെറിയ അക്ഷരത്തിൽ വ്യാപര സ്ഥാപനങ്ങൾ കൊടുക്കാറുണ്ട്. ഡിസ്കൗണ്ട് കണ്ട് സാധനം വാങ്ങാനെത്തുന്നവർ എല്ലാം വാങ്ങി കാശ് കൊടുക്കുമ്പോൾ മാത്രമാകും കണ്ടീഷൻസ് അപ്ലൈ എന്ന വാക്കിലെ ചതി മനസ്സിലാകൂ. ഇതാണ് കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമ്മലാ സീതാരാമനും ഒളിപ്പിച്ച് വയ്ക്കുന്നത്.
ഇളവുകൾ എടുത്തുള്ള വരുമാനത്തിനുമേൽ കൂടിയ നിരക്കിൽ നികുതി നൽകണോ അതോ ഇളവുകളില്ലാതെയുള്ള വരുമാനത്തിന്മേൽ കുറഞ്ഞ നിരക്കിൽ നികുതി അടയ്ക്കണോ എന്ന് നികുതിദായകനു തീരുമാനിക്കാം. റിട്ടേൺ നൽകേണ്ട തീയതി 2021 ജൂലൈ 31നകം തിരഞ്ഞെടുക്കണമെന്നു മാത്രം. ഓഡിറ്റ് ബാധ്യതയുള്ളവർക്ക് 2021 സെപ്റ്റംബർ 30 വരെ സമയമുണ്ട്. ബജറ്റിൽ കാര്യങ്ങൾ ഓപ്ഷണലാകുന്നത് മാത്രമാണ് ഏക ആശ്വാസം. പഴയ രീതിയെ പൂർണ്ണമായും ഒഴിവാക്കിയിരുന്നുവെങ്കിൽ പുതിയ പ്രഖ്യാപനങ്ങൾ വ്യാപക പ്രതിഷേധത്തിന് വക വയ്ക്കുമായിരുന്നു. പഴയ രീതിയിൽ തന്നെ നിൽക്കുന്നതാണ് നല്ലതെന്ന വിലയിരുത്തലാണ് വാണിജ്യ-വ്യവസായ ലോകവും വിദഗ്ധരുമെല്ലാം പങ്കുവയ്ക്കുന്നത്. ഭാവിയിൽ കിഴിവുകൾ ഉപയോഗിക്കുന്ന രീതി കേന്ദ്ര സർക്കർ എടുത്തു കളയാനും സാധ്യതയുണ്ട്.
നിലവിലെ നികുതി സ്ലാബ് വരുമാന പരിധി തുടങ്ങുന്നത് രണ്ടര ലക്ഷം രൂപയിലാണ്. അതായത് രണ്ടര ലക്ഷം രൂപയ്ക്ക് മേൽ വരുമാനമുള്ളവർ റിട്ടേൺ നൽകണം. എന്നാൽ അവർ നികുതി നൽകണമെന്ന് ഇതിലൂടെ ആർത്ഥമാകുന്നില്ല. കാരണം വരുമാനത്തിൽ നിന്ന് നിരവധി കിഴിവുകൾ അർക്ക് കുറയ്ക്കാം. ശമ്പളത്തിൽ നിന്നുമുള്ള 50,000 രൂപയുടെ സ്റ്റാൻഡേഡ് ഡിഡക്ഷൻ, ലീവ് ട്രാവൽ കൺസഷൻ, ഹൗസ് റെന്റ് അലവൻസ്
10 (14) വകുപ്പിൽ പറയുന്ന അലവൻസുകൾ (ചിലതൊഴികെ), ഭവന വായ്പാ പലിശ (2 ലക്ഷം രൂപവരെ) എന്നിവയാണ് ഇതിൽ പ്രധാനം. അതായത് ഭവന വായ്പ എടുത്തിട്ടുള്ള ശമ്പളക്കാർക്കെല്ലാം അഞ്ച് ലക്ഷം രൂപവരെ വരുമാനമുണ്ടെങ്കിലും നികുതി കൊടുക്കേണ്ടതില്ല. അഞ്ച് ലക്ഷത്തിൽ നിന്ന് ഭവനവായ്പയുടെ രണ്ട് ലക്ഷവും ശമ്പളത്തിലെ കിഴിവായ അമ്പതിനായിരവും ചേർക്കുമ്പോൾ രണ്ടര ലക്ഷം. അത് കുറയുമെന്ന സാഹചര്യമാണ് ഇതിന് കാരണം.
ഇതിനൊപ്പം എൽഐസി, പിപിഎഫ്, കുട്ടികളുടെ ട്യൂഷൻ ഫീസ് എന്നിവയ്ക്കൊക്കെ ഇളവു ലഭിക്കുന്ന 80 സി (ഒന്നര ലക്ഷം രൂപ വരെ), മെഡി ക്ലെയിമിനുള്ള 80 ഡി വകുപ്പു പ്രകാരമുള്ള 50,000 രൂപ വരെ കഴിവുകൾ, 80 സിസിസി, 80 സിസിഡി, 90 ഡിഡിബി, 80 ഇ, 80 ഇഇ, 80 ഇഇഎ, 80 ജി,80 ജിജി മുതലായ കിഴിവുകൾ, ബിസിനസ് വരുമാനക്കാർക്ക് 31 (1) (ഐഐഎ) മുതലായ വകുപ്പുകൾ പ്രകാരമുള്ള അധിക ഡിപ്രിസിയേഷനും 35 (2എഎ) 35എഡി 35 സിസിസി വകുപ്പുകൾ പ്രകാരമുള്ള കിഴിവുകളും ഉൾപ്പെടുമായിരുന്നു. ഫാമിലി പെൻഷൻകാർക്ക് 15,000 രൂപയുടെ കിഴിവും ഉണ്ടാവില്ല. അങ്ങനെ വലിയൊരു കുറവ് വരുമാനത്തിൽ കാണിച്ച് നികുതിയിൽ നിന്ന് രക്ഷപ്പെടാം. അംഗീകൃത പെൻഷൻ സ്കീമിലേക്കുള്ള 80 സിസിഡി (2) പ്രകാരമുള്ള കിഴിവും ലഭിക്കും.
പുതിയ ആദായ നികുതി പരിഷ്കരണം നടപ്പാക്കുകയാണെങ്കിലും, നികുതി ദായകന് നിലവിലെ രീതി തന്നെ തുടരാനുള്ള അവസരമുണ്ട്. 2 രീതികൾ ഓരോന്നും എത്രത്തോളം നികുതി ബാധ്യതയാണുണ്ടാക്കുക, ഇളവുകൾ പരമാവധി പ്രയോജനപ്പെടുത്തിയുള്ള പഴയ രീതിയാണോ ഇളവുകളില്ലാതെ കുറഞ്ഞ നിരക്കിലുള്ള പുതിയ രീതിയാണോ നല്ലത് എന്നതൊക്കെ ആശ്രയിച്ച് ഇനി ആളുകൾ തീരുമാനം എടുക്കും. 80 സി പ്രകാരമുള്ള 1.5 ലക്ഷം രൂപ പൂർണമായി ഉപയോഗപ്പെടുത്താനുള്ളവർക്ക് 50,000 രൂപ അടിസ്ഥാന കിഴിവുകൂടി ചേരുന്നതോടെ 2 ലക്ഷം രൂപയുടെ ഇളവുകൾ ലഭിക്കും. അതുകൊണ്ട് ഭവന വായ്പയുള്ള സ്ഥിരവരുമാനക്കാർക്ക് പഴയ രീതി തന്നെയാണ് നല്ലത്. 80 സി, ഭവനവായ്പാ പലിശ തുടങ്ങിയ കിഴിവുകൾ ലഭിക്കാനില്ലാത്തവരും ശമ്പളവരുമാനക്കാർക്കുള്ള 50,000 രൂപയുടെ അടിസ്ഥാന കിഴിവിന് അർഹരല്ലാത്തവരുമാണെങ്കിൽ പുതിയ രീതി ഗുണകരമായേക്കാം.
7.5 ലക്ഷം രൂപ വരുമാനമുള്ള വ്യക്തിക്ക് 80 സി പ്രകാരം ഒരു ലക്ഷം രൂപയും 50,000 രൂപ അടിസ്ഥാന കിഴിവും ലഭ്യമാണെങ്കിൽ പഴയ രീതി പ്രകാരം 32,500 രൂപയാണ് നികുതി വരിക. ഇത് പുതിയ നിരക്കുകളിലാവുമ്പോൾ 37,500 രൂപ വരും. സ്വകാര്യ ജോലിയുള്ള മാസ ശമ്പളം: 45,800 രൂപയുള്ള വ്യക്തിക്ക് ആകെ വാർഷിക വരുമാനം 5,50,000 രൂപയാണ്. ഇതിൽ സ്റ്റാൻഡേഡ് ഡിഡക്ഷൻ 50,000രുപയും 80 സി പ്രകാരമുള്ള ഇളവുകൾ (എൽഐസി, പിപിഎഫ്, ട്യൂഷൻ ഫീ മുതലായവ) 1,50,000 (പരമാവധി), 80 ഡി (മെഡിക്ലെയിം) 25,000, ഭവനവായ്പ പലിശ 2,00,000 (പരമാവധി), കിഴിവുകൾക്ക് ശേഷമുള്ള വരുമാനം 1,25,000 ആയി നികുതി കണക്കിൽ കാണിക്കാനാകും. പഴയ രീതിയിൽ ഇവിടെ നികുതി അടയ്ക്കേണ്ട. എന്നാൽ പുതിയ നികുതി ഓപ്ട് ചെയ്താൽ അടയ്ക്കേണ്ട നികുതിയാവട്ടെ 18,200 രൂപയും.
പ്രതിമാസ ശമ്പളം 67,000 രൂപയുള്ള ഒരാൾക്ക് ആകെ വാർഷിക വരുമാനം 8,00,000 രൂപയായിരിക്കും. പഴയ രീതിയിൽ കിഴിവുകൾക്ക് ശേഷമുള്ള വരുമാനം 3,75,000. ഇവർക്ക് പഴയ രീതി പിന്തുടർന്നാൽ നികുതി അടയ്ക്കേണ്ടി വരില്ല. വരുമാനം അഞ്ച് ലക്ഷത്തിൽ താഴെയായതു കൊണ്ടാണ് ഇത്. എന്നാൽ പുതിയ രീതി സ്വീകരിച്ചാൽ നികുതി 46,800 രൂപ അടയ്ക്കേണ്ടിയും വരും. പ്രതിമാസ വരുമാനം ഒരു ലക്ഷം രൂപയെങ്കിൽ ആകെ വാർഷിക വരുമാനം 12,00,000 രൂപയാകും. കിഴിവുകൾക്ക് ശേഷമുള്ള വരുമാനം 7,75,000ഉം. പഴയ രീതിയിൽ അടയ്ക്കേണ്ട നികുതി 70,200 രൂപയാണ്. പുതിയ രീതി എങ്കിൽ നികുതി 1,19,600 അടയ്ക്കേണ്ടിയും വരും.
ആകെ വാർഷിക വരുമാനം 14,00,000 രൂപയാണെങ്കിൽ പ്രതിമാസവരുമാനം 1.17 ലക്ഷം രൂപയായിരിക്കും. ഇവിടെ കിഴിവുകൾക്ക് ശേഷമുള്ള വരുമാനം 9,75,000 രൂപയും. പഴയ രീതിയിൽ അടയ്ക്കേണ്ട നികുതി 1,11,800 രൂപയായിരിക്കും പുതിയ രീതി എങ്കിൽ നികുതി 1,69,000 രൂപയും. ഇങ്ങനെ ശമ്പളക്കാർക്കെല്ലാം പഴയ രീതിയാണ് ഗുണകരം. എന്നാൽ ബിസിനസ്സുകാർക്ക് കാര്യങ്ങൾ മാറി മറിയും. പ്രതിമാസവരുമാനം: 1.67 ലക്ഷം രൂപയുള്ള ബിസിനസ്സുകാർക്ക് ആകെ വാർഷിക വരുമാനം 20,00,000 രൂപയായിരിക്കും. കിഴിവുകൾക്ക് ശേഷമുള്ള വരുമാനവും 20,00,000 രൂപ. അങ്ങനെ വന്നാൽ പഴയ സംവിധാനത്തിൽ അടയ്ക്കേണ്ട നികുതി 4,29,400 രൂപയായിരിക്കും. പുതിയ രീതി എങ്കിൽ നികുതി 3,51,000 രൂപയും. ഇത്തരക്കാർക്ക് നേട്ടമാകും പുതിയ സംവിധാനം. ശമ്പള ജോലിയുള്ള ഇടത്തരക്കാർക്ക് പഴയ രീതി തന്നെയാകും മെച്ചം.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍