നിപയെ പ്രതിരോധിച്ച അനുഭവ സമ്പത്തുമായി രണ്ട് മലയാളി നേഴ്സുമാർ; ഒപ്പം ഡൽഹി ആർഎംഎൽ ആശുപത്രിയിലെ 5 വിദഗ്ധ ഡോക്ടർമാരും; പൈലറ്റുമാരും എയർ ഹോസ്റ്റസുമാരുമടക്കം എല്ലാവർക്കും പ്രത്യേക സുരക്ഷാ വേഷം; ജീവനക്കാർ ആരും ചൈനീസ് മണ്ണിൽ കാലു കുത്താതെയുള്ള രക്ഷാപ്രവർത്തനം; മടങ്ങിയെത്തുന്നവർ നേരെ പോവുക മനേസറിലേക്ക്; രണ്ടാഴ്ച വരെ എല്ലാവരും സൈനിക നിരീക്ഷണത്തിൽ; വുഹാനിൽ നിന്ന് വിമാനം പറന്നിറങ്ങുന്നത് 366 പേരുമായി; എയർ ഇന്ത്യാ രക്ഷാപ്രവർത്തനം പഴുതുകൾ അടച്ച്
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കൊറോണ ഭീതിയിൽ നിന്ന് രക്ഷപ്പെടുത്തി ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിച്ച ആദ്യ സംഘത്തിലുള്ളത് 366 പേർ. മടങ്ങാൻ താൽപര്യമറിയിച്ചവരും ആരോഗ്യസുരക്ഷാ പരിശോധന പൂർത്തിയാക്കിയവരുമാണിത്. വുഹാൻ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ 28 മലയാളി വിദ്യാർത്ഥികളും ഹ്യുബെ പ്രവിശ്യയിലുള്ള ഇന്ത്യൻ കുടുംബങ്ങളും ഇവരിലുൾപ്പെടുന്നു. അറുന്നൂറോളം പേരെയാണ് തിരികെപ്പോരുന്നതിനായി എംബസി ബന്ധപ്പെട്ടത്.
ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നവരെ രണ്ടാഴ്ച സമ്പൂർണ ആരോഗ്യ പരിശോധനയ്ക്കു വിധേയമാക്കാൻ കരസേനയും ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസും (ഐടിബിപി) രണ്ടിടത്തായി ക്യാംപുകൾ സജ്ജമാക്കി. 600 കിടക്കകളാണ് ഡൽഹി ചാവ്ല മേഖലയിലെ ഐടിബിപി ആസ്ഥാനത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. സ്ത്രീകളെയും കുട്ടികളെയുമാണ് ഇവിടെ താമസിപ്പിച്ചു നിരീക്ഷിക്കുക. 25 ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും. പുരുഷന്മാരെ മനേസറിലെ ആർമി ക്യാംപിലാണു താമസിപ്പിക്കുക. രോഗം സംശയിക്കുന്നവരെ ഡൽഹി കന്റോൺമെന്റിലെ ആശുപത്രിയിലേക്ക് മാറ്റും. സഫ്ദർജങ് ആശുപത്രിയിലും 50 കിടക്കകൾ ഒരുക്കും. രോഗമില്ലെന്ന് ഉറപ്പാക്കി മാത്രമേ ഇവരെ പുറത്തേക്ക് വിടൂ. അല്ലാത്ത പക്ഷം കൊറോണ വൈറസ് രാജ്യത്ത് വ്യാപിക്കുമെന്ന ആശങ്ക കേന്ദ്ര സർക്കാരിനുണ്ട്. രോഗ ലക്ഷണമില്ലാത്തവർ പോലും വൈറസ് വാഹകരാകുമെന്ന തിരിച്ചറിവാണ് ഇതിന് കാരണം.
ചൈനയിൽ പറന്നിറങ്ങിയ എയർ ഇന്ത്യാ വിമാനവും കുട്ടി ആശുപത്രിയായിരുന്നു. ഡോക്ടർമാരും നഴ്സുമാരുമുണ്ടായിരുന്നു. യാത്രക്കാരെല്ലാം മാസ്ക് ധരിച്ചു കരുതലെടുത്തു. സമീപകാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ രക്ഷാദൗത്യങ്ങളിലൊന്നായി എയർ ഇന്ത്യ ബി 747 വിമാനത്തിന്റെ വുഹാൻ യാത്ര. ക്യാപ്റ്റൻ അമിതാബ് സിങ്ങിന്റെ നേതൃത്വത്തിൽ 5 കോക്പിറ്റ് ക്രൂവും 15 പേരടങ്ങുന്ന കാബിൻ ക്രൂവും മാത്രമായിരുന്നില്ല, 2 മലയാളി നഴ്സുമാരും സംഘത്തിലുണ്ടായിരുന്നു. നിപ്പ വൈറസിനെതിരെ പ്രതിരോധം തീർത്ത അനുഭവത്തിന്റെ പേരിലാണു മലയാളി നഴ്സുമാരെ ആരോഗ്യ മന്ത്രാലയം സഹായത്തിനു വിളിച്ചത്. ഒപ്പം ഡൽഹി ആർഎംഎൽ ആശുപത്രിയിലെ 5 വിദഗ്ധ ഡോക്ടർമാരും.
വൈറസ് ആശങ്ക പൂർണമായി അകന്നിട്ടില്ലാത്തതിനാൽ യാത്രക്കാരുമായി പരമാവധി സമ്പർക്കം കുറയ്ക്കാൻ ഇരിപ്പിടങ്ങൾക്കരികിൽ മുൻകൂട്ടി ഭക്ഷണവും മാസ്ക്കും അടക്കം തയാറായിരുന്നു. പൈലറ്റുമാരും എയർ ഹോസ്റ്റസുമാരുമടക്കം പ്രത്യേക സുരക്ഷാ വേഷത്തിലായിരുന്നു. ഔപചാരിക ആശയവിനിമയം അടക്കം അനൗൺസ്മെന്റ് വഴിയായിരുന്നു. രണ്ടര മണിക്കൂറോളം വുഹാനിലെ വിമാനത്താവളത്തിൽ തങ്ങിയിട്ടും വിമാന ജീവനക്കാരും ആരോഗ്യ പ്രവർത്തകരും പുറത്തിറങ്ങാതെ തന്നെ എംബസിയുമായി ഏകോപിപ്പിച്ചു യാത്രക്കാരെ വിമാനത്തിലെത്തിച്ചു.
എത്തിയവരെ സ്വീകരിക്കാൻ ഇന്ത്യൻ സേന തയാറായി നിന്നു. തീർന്നിട്ടില്ല, വുഹാൻ ഉൾപ്പെടുന്ന ഹ്യുബെ പ്രവിശ്യയിലുള്ളവരിൽ ഒരു സംഘമേ തിരികെ വന്നിട്ടുള്ളൂ. അതുകൊണ്ട് തന്നെ ബാക്കിയുള്ളവരെ കൊണ്ടു വരാൻ ഇന്നു രണ്ടാമത്തെ വിമാനം ചൈനയിലേക്കു പറക്കും. കൊറോണ വൈറസ് ബാധിച്ച ചൈനയിലെ വുഹാനിൽനിന്ന് ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനായി എയർ ഇന്ത്യയുടെ പ്രത്യേകവിമാനം വെള്ളിയാഴ്ചയാണ് വുഹാനിലെത്തിയത്. ശനിയാഴ്ച പുലർച്ചെ വുഹാനിൽനിന്ന് 325 പേരുമായി വിമാനം തിരിച്ചു. നാല്പതോളം മലയാളിവിദ്യാർത്ഥികൾ ഇതിലുണ്ടെന്ന് വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.
ഡൽഹി റാംമനോഹർ ലോഹ്യ ആശുപത്രിയിലെ അഞ്ചുഡോക്ടർമാരും എയർ ഇന്ത്യയുടെ പാരാമെഡിക്കൽ സ്റ്റാഫുമായി ഡൽഹിയിൽനിന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് ബോയിങ് 747 വിമാനം യാത്രതിരിച്ചത്. വൈകിട്ടോടെ വുഹാനിലെത്തിയ വിമാനത്തിൽ യാത്രക്കാരെ പരിശോധനകൾക്കു വിധേയരാക്കിയശേഷം വെള്ളിയാഴ്ച രാത്രി പതിനൊന്നുമണിയോടെ ബോർഡിങ് നടപടികൾ പൂർത്തിയാക്കി. രോഗബാധയില്ലാത്തവരെയാണ് തിരികെക്കൊണ്ടുവരുന്നത്. വൈറസ് ബാധയില്ലെന്ന് ചൈനീസ് അധികൃതർ പരിശോധിച്ചുറപ്പാക്കിയവരെയാണ് തിരികെ കൊണ്ടുവരുന്നത്ു. എന്നാൽ, മുൻകരുതലെന്നോണം അവരെ വീണ്ടും പരിശോധിക്കും. ഇവരെ അവരുടെ നാടുകളിലേക്ക് വിടില്ല. ഇവരെ പ്രത്യേകം പാർപ്പിക്കാൻ ഹരിയാണയിലെ മനേസറിനടുത്ത് കരസേന സൗകര്യമൊരുക്കി. വൈറസ്ബാധ വെളിപ്പെടാനുള്ള കാലമായ രണ്ടാഴ്ച അവരെ അവിടെ താമസിപ്പിച്ച് നിരീക്ഷിക്കും. അതിനായി ഡോക്ടർമാരെയും മെഡിക്കൽ ജീവനക്കാരെയും ഒരുക്കി.
വിമാനമെത്തിയാലുടൻ വിമാനത്താവളത്തിൽത്തന്നെ ആദ്യപരിശോധന. സായുധസേനാ മെഡിക്കൽ സർവീസസും വിമാനത്താവള ആരോഗ്യ അഥോറിറ്റിയും സംയുക്തമായാകും പരിശോധിക്കുക. അതിനുശേഷമാകും അവരെ മനേസറിലേക്ക് മാറ്റുക. 325 പേരെയും ഒരുമിച്ചുതാമസിപ്പിക്കുന്നത് സുരക്ഷിതമല്ലാത്തതിനാൽ, 50 പേർക്കുവീതം കഴിയാവുന്ന ബാരക്കുകളാണ് ഒരുക്കിയത്. ഒരിടത്തുള്ളവരെ മറ്റൊരിടത്തുള്ളവരുമായി ഇടപഴകാൻ അനുവദിക്കില്ല. ഹുബെ പ്രവിശ്യയിൽനിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് മന്ത്രി പറഞ്ഞു. ഹുബെയിൽ വിമാനമിറങ്ങാൻ അനുമതി തേടിയിട്ടുണ്ട്. അനുമതി കിട്ടിയാലുടൻ ഇവിടുള്ള ഇന്ത്യക്കാരെ തിരികെ കൊണ്ടു വരും.
വൈറസ്ബാധ സംശയിക്കുന്നവരെ പ്രത്യേകം പാർപ്പിക്കാനും അടിസ്ഥാന വൈദ്യസഹായം നൽകാനും ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് തെക്കൻ ഡൽഹിയിലെ ഛാവ്ലയിൽ സൗകര്യമൊരുക്കി. 600 കിടക്കകളുള്ള ക്യാമ്പാണിത്. സഫ്ദർജങ് ആശുപത്രിയിലെ 15 ഡോക്ടർമാരുടെയും ഐ.ടി.ബി.പി.യിലെ പത്തു ഡോക്ടർമാരുടെയും സംഘത്തെയാണ് ഇവിടെ നിയോഗിക്കുകയെന്ന് സേനാവക്താവ് വിവേക് കുമാർ പാണ്ഡെ പറഞ്ഞു. കുട്ടികളെയും സ്ത്രീകളെയും താമസിപ്പിക്കാൻ പ്രത്യേക സൗകര്യവുമുണ്ട്. വിദേശകാര്യം, ആഭ്യന്തരം, ആരോഗ്യം എന്നീ മന്ത്രാലയങ്ങളും ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസിയും യോജിച്ചാണ് നടപടികൾ സ്വീകരിക്കുന്നത്. ചൈനീസ് സർക്കാരും സഹകരിക്കുന്നുണ്ട്. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
Stories you may Like
- 'ചങ്കിലെ ചൈനയിൽ' സംഭവിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ
- അരുണാചലിന്റെ പേരു മാറ്റിയുള്ള ചൈനീസ് പ്രകോപനം ഇത് മൂന്നാം തവണ
- ഫിലിപ്പീൻസിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ
- ലോകാരോഗ്യ സംഘടന തയ്യാറാക്കിയ മാരകരോഗങ്ങളുടെ മുൻഗണനാപ്പട്ടികയിൽ
- ഭൂപടം പുതുക്കുന്നത് പതിവു രീതി, അതിനെ അമിതമായി വ്യാഖ്യാനിക്കുന്നത് അവസാനിപ്പിക്കണം
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍