അവശ്യസാധനങ്ങളില്ലാതെ സപ്ലൈകോ വിൽപ്പനശാലകൾ; സബ്സിഡി ഇനങ്ങൾക്ക് ക്ഷാമം നേരിട്ടതോടെ വില കുതിച്ചുയരുന്നു; സപ്ലൈകോയിൽ കിലോയ്ക്ക് നാൽപ്പത്തിമൂന്ന് രൂപ വിലയുണ്ടായിരുന്ന കഞ്ഞി അരിക്ക് പൊതുമാർക്കറ്റിൽ ഇപ്പോൾ അൻപത്തിയഞ്ച് രൂപ; ഡിപ്പോകൾക്ക് പ്രാദേശികമായി സാധനങ്ങൾ വാങ്ങാനുള്ള അധികാരം എടുത്തുകളഞ്ഞ നടപടി പ്രശ്നമാകുന്നു; ദിവസവേതന ജീവനക്കാരും പാക്കിങ് തൊഴിലാളികളും ശമ്പളമില്ലാതെ ദുരിതത്തിൽ
കെ വി നിരഞ്ജൻ
കോഴിക്കോട്: വിലക്കയറ്റത്തിൽ നിന്ന് സാധാരണക്കാർക്ക് ആശ്വാസമാകുന്ന സപ്ലൈകോ വിൽപ്പനശാലകളിൽ അവശ്യസാധനങ്ങളില്ലാത്ത അവസ്ഥ. സബ്സിഡി ഇനങ്ങളായ മുളക്, വെളിച്ചെണ്ണ, കടല, വൻപയറ് എന്നിവയൊന്നും സപ്ലൈകോ വിൽപ്പനശാലകളിൽ ലഭ്യമാകാത്ത സ്ഥിതിയാണുള്ളത്. അതുകൊണ്ട് തന്നെ ഈ ഉത്പന്നങ്ങളുടെ വില പൊതുമാർക്കറ്റിൽ കുതിച്ചുയരുകയാണ്. നോൺ മാവേലി സാധനങ്ങളായ മൈദ, സൂചി, നിലക്കടല, കഞ്ഞി അരി, വെളുത്തുള്ളി എന്നിവയും സപ്ലൈകോയിൽ ലഭ്യമല്ലാതായിട്ട് മാസങ്ങളായി. സാധനങ്ങൾ വാങ്ങാൻ സപ്ലൈകോ വിൽപ്പനശാലകളിൽ എത്തുമ്പോൾ സ്റ്റോക്കില്ലെന്ന മറുപടി കേട്ട് മടങ്ങിപ്പോകേണ്ടുന്ന അവസ്ഥയിലാണ് ഉപഭോക്താക്കൾ.
നോൺമാവേലി ഇനങ്ങളായ മൈദ, സൂചി, വെളുത്തുള്ളി, ശർക്കര, കഞ്ഞി അരി എന്നിവയെല്ലാം വിറ്റാൽ മാത്രമെ സപ്ലൈകോയ്ക്ക് പിടിച്ചു നിൽക്കാൻ പറ്റുകയുള്ളു. ഇതിൽ കഞ്ഞിഅരിക്കാണ് വലിയ ഡിമാന്റുള്ളതെന്ന് ജീവനക്കാർ തന്നെ പറയുന്നു. ഇത് ലഭ്യമാകാതെ വന്നതോടെ കഞ്ഞി അരിക്ക് പൊതുമാർക്കറ്റിൽ വില കൂടി. സപ്ലൈകോയിൽ കിലോയ്ക്ക് 43 രൂപ വിലയുണ്ടായിരുന്ന കഞ്ഞി അരിക്ക് പൊതുമാർക്കറ്റിൽ ഇപ്പോൾ അമ്പത്തഞ്ച് രൂപ വിലയായിട്ടുണ്ട്. വെളുത്തുള്ളിക്ക് പുറത്ത് 300 രൂപയോളം വിലയുണ്ട്. മാസം നാലു ചാക്കോളം മുളക് മാത്രമാണ് ഇപ്പോൾ വിൽപ്പനശാലകളിൽ എത്തുന്നത്. നേരത്തെ ഇരുപത് ചാക്കോളം എത്താറുണ്ടായിരുന്നു. 260 രൂപയാണ് പൊതുമാർക്കറ്റിൽ മുളകിന്റെ വില. സപ്ലൈകോയിൽ സബ്സിഡിയോടുകൂടി എൺപത്തൊന്ന് രൂപയാണ് വില. അഞ്ഞൂറ് മി. ലിറ്റർ വെളിച്ചെണ്ണയ്ക്ക് സപ്ലൈകോയിൽ 46 രൂപയാണ് വില. പുറത്ത് ഇപ്പോൾ നൂറു രൂപയാണ് വില. സപ്ലൈകോയിൽ 46 രൂപയുള്ള കടലയ്ക്ക് പൊതുവിപണിയിൽ 80 രൂപ നൽകണം. ഉഴുന്നിന് സപ്ലൈകോയിൽ എഴുപത് രൂപയാണെങ്കിൽ പുറത്ത് 150 രൂപയാണ് വില. സപ്ലൈകോ വിൽപ്പനശാലകളിൽ സാധനങ്ങളുടെ ദൗർലഭ്യം കാരണം മറ്റ് കടകളെ ആശ്രയിക്കേണ്ടി വരുന്ന സാധാരണക്കാരന് വലിയ പ്രയാസമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
പന്ത്രണ്ടോളം സാധനങ്ങളാണ് സബ്സിഡി വിലയ്ക്ക് നൽകുന്നത്. ഇതിനൊപ്പം നോൺ മാവേലി ഇനങ്ങൾ കൂടുതലായി വിറ്റാൽ മാത്രമെ സപ്ലൈകോയെ ലാഭത്തിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുകയുള്ളു. ഡിപ്പോ മാനേജ്മെന്റ് കമ്മിറ്റികൾ സാധനങ്ങൾ നേരിട്ടു വാങ്ങുന്നത് നിർത്തിയതാണ് സപ്ലൈകോയ്ക്ക് തിരിച്ചടിയാവുന്നത്. ഇതുകൊണ്ട് തന്നെ സാധനങ്ങൾ യഥാസമയത്ത് ലഭിക്കുന്നില്ല. വില വർദ്ധിച്ചതും സപ്ലൈകോയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുകയാണ്. വിപണനകേന്ദ്രങ്ങളിൽ സാധനങ്ങൾ തീരുമ്പോൾ ഡിപ്പോ മാനേജ്മെന്റ് കമ്മിറ്റികൾ വഴി ഇന്റന്റ് നൽകി സാധനങ്ങൾ വാങ്ങുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്. ഇതിൽ മാവേലി ഇനങ്ങൾ ഹെഡ് ഓഫീസിൽ നിന്ന് ഡിപ്പോ വഴി അയക്കും. നോൺ മാവേലി ഇനങ്ങൾ ഡിപ്പോ മാനേജ്മെന്റ് കമ്മിറ്റികൾ നേരിട്ട് വാങ്ങുകയാണ് ചെയ്തിരുന്നത്.
ഒന്നര മാസത്തോളമായി സാധനങ്ങളുടെ ലഭ്യത കുറയാൻ തുടങ്ങിയിട്ടെന്ന് ജീവനക്കാർ പറയുന്നു. ഡിപ്പോകൾക്ക് പ്രാദേശികമായി സാധനങ്ങൾ വാങ്ങാനുള്ള അധികാരം നേരത്തെ എടുത്തു കളഞ്ഞിരുന്നു. അഴിമതി സാധ്യക കുറയ്ക്കാനാണ് ഇങ്ങനെ ചെയ്തതെങ്കിലും കേന്ദ്രീകൃത പർച്ചേസിലേക്ക് മാറിയതോടെ ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ കൊച്ചി ഹെഡ് ഓഫീസിൽ നിന്നാണ് നേരിട്ട് സാധനങ്ങൾ എത്തുന്നത്. ജീവനക്കാർ അഴിമതി നടത്തുന്നത് കണ്ടെത്തിയതിനെത്തുടർന്നാണ് ഡിപ്പോ വഴി നേരിട്ട് സാധനങ്ങൾ വാങ്ങുന്നത് സപ്ലൈകോ തടഞ്ഞത്. എന്നാൽ ഇതിപ്പോൾ വലിയ തിരിച്ചടിയായിട്ടുണ്ട്. ഹെഡ് ഓഫീസിൽ നിന്ന് സാധനങ്ങൾ വാങ്ങുന്ന സ്ഥിതി വന്നതോടെ സബ്സിഡി ഇല്ലാത്ത നോൺ മാവേലി ഇനങ്ങൾക്ക് പൊതുവിപണിയേക്കാൾ വിലയേറിയ സാഹചര്യവുണ്ട്.
അരിയുടെ കാര്യത്തിൽ മട്ട അരി ലഭ്യമാകുന്നുണ്ടെങ്കിലും കുറുവ അരി ലഭിക്കുന്നില്ലെന്ന് ജീവനക്കാർ വ്യക്തമാക്കുന്നു. പൊന്നി അരി ഡിപ്പോ പർച്ചേസ് ആയിരുന്നപ്പോൾ 32 രൂപയായിരുന്നു വില. ഹെഡ് ഓഫീസ് പർച്ചേസ് ആയപ്പോൾ 38 രൂപയാണ് വില. സപ്ലൈകോയ്ക്ക് സാധനങ്ങൾ വിതരണം ചെയ്ത കമ്പനികൾക്ക് പണം കൊടുക്കാനുണ്ട്. അതുകൊണ്ട് തന്നെ കമ്പനികൾ സാധനം നൽകുന്നത് കുറച്ചിരിക്കുകയാണ്. ലഭ്യമാകുന്ന സബ്സിഡി ഇനങ്ങൾ മാത്രം വാങ്ങിപ്പോവുകയാണ് ഉപഭോക്താക്കൾ. ഇത് കാരണം വലിയ നഷ്ടമാണ് സപ്ലൈകോ വിപണന കേന്ദ്രങ്ങൾക്ക് ഉണ്ടായിരിക്കൊണ്ടിരിക്കുന്നത്.
ഉത്പന്നങ്ങൾ ആവശ്യത്തിന് ലഭ്യമല്ലാത്തതിനാൽ സപ്ലൈകോയിൽ ദിവസ വേതന, പായ്ക്കിങ് തൊഴിലാളികളുടെ ജീവിതവും ദുരിതത്തിലാണ്. കച്ചവടം കുറവായതിനാൽ മാസത്തെ കളക്ഷൻ കുറവു വരുന്നതിനാൽ പല തൊഴിലാളികൾക്കും ജോലി ഇല്ലാത്ത അവസ്ഥയാണ്. പാക്കിങ് തൊഴിലാളികൾക്ക് സാധനം ചെലവാകുന്നതിനസിരിച്ചാണ് കൂലി. ഒരു പാക്കിന് 1 രൂപ 40 പൈസയാണ് കൂലിയായി ലഭിക്കുക. ഇപ്പോൾ സാധനങ്ങൾ കുറവായതുകൊണ്ട് ഇവർക്ക് പാക്കിങ് ജോലി കുറവാണ്. ദിവസ വേതനക്കാരന് അഞ്ഞൂറ് രൂപയാണ് ഒരു ദിവസം കൂലിയായി ലഭിക്കുക. പക്ഷെ മാസം പത്ത് ലക്ഷം വിൽപ്പനയായാൽ മാത്രമെ ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാരന് ശമ്പളം ലഭിക്കുകയുള്ളു. അല്ലെങ്കിൽ ശമ്പളം വീതം വെയ്കേണ്ട അവസ്ഥയാണ് ഉണ്ടാവുക. അതുകൊണ്ട് തന്നെ പലപ്പോഴും പലപ്പോഴും പകുതി ശമ്പളം മാത്രമാണ് ലഭിക്കുക.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍