ഓരോ ദിവസവും അനേകം പേരുടെ ജീവനെടുത്തു കൊണ്ട് കൊലയാളി വൈറസ് കാട്ടു തീ പോലെ പടരുന്നു; വുഹാനിൽ നിന്നും കൊറോണ വൈറസ് 20 രാജ്യങ്ങളിലേക്ക് എത്തിയതോടെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന: രോഗബാധ സ്ഥിരീകരിച്ച് ആഴ്ചകൾ പിന്നിടുമ്പോൾ മരണ സംഖ്യ 213 ആയി: 9,6920 പേർ ഈ മഹാമാരിയുടെ പിടിയിൽ
മറുനാടൻ മലയാളി ബ്യൂറോ
ജനീവ: ഓരോ ദിവസവും അനേകം പേരുടെ ജീവനെടുത്തു കൊണ്ട് കൊലയാളി വൈറസ് കാട്ടു തീ പോലെ പടരുകയാണ് ചൈനയിലെ വുഹാനിൽഡ പൊട്ടിപുറപ്പെട്ട ഈ മഹാമാരി ഇന്ന് ഇന്ത്യയടക്കം ലോകത്തെ 20 രാജ്യങ്ങളിലേക്ക് എത്തി കഴിഞ്ഞു. ഇതോടെ ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. ഡിസംബർ വസാനം പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഇതുവരെ 213 പേരുടെ ജീവനെടുത്തു കഴിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 9,6920 പേർ ഈ മഹാമാരിയുടെ പിടിയിൽലുമാണ്. വ്യാഴാഴ്ച വൈകുന്നേരത്തെ കണക്കുകൾ പ്രകാരം വൈറസ് ബാധയേറ്റ 9,962 പേരിൽ 1527 പേരുടെ നില ഗുരുതരമാണ്.
അതേസമയം ചൈനയ്ക്കു പുറത്തേയ്ക്കും വൈറസ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതെന്ന് ലോകാരോഗ്യ സംഘടന തലവൻ ടഡ്രോസ് അദാനം ഗബ്രിയേസസ് ജനീവയിൽ പറഞ്ഞു. സ്ഥിതി ഗൗരവതരമാണെന്നും ആരോഗ്യ അടിയന്തരാവസ്ഥ സംബന്ധിച്ച് ഐക്യരാഷ്ട്ര സഭാ അംഗരാജ്യങ്ങളിലേയ്ക്കെല്ലാം നോട്ടീസ് നൽകുമെന്നും ടഡ്രോസ് അദാനം ഗബ്രിയേസസ് കൂട്ടിച്ചേർത്തു. രാജ്യാതിർത്തികൾ അടയ്ക്കുന്നതും വിമാനങ്ങൾ റദ്ദാക്കുന്നതും അടക്കമുള്ള കാര്യങ്ങളിൽ അതാത് രാജ്യങ്ങൾക്ക് തീരുമാനമെടുക്കാം. എന്നാൽ നിലവിലെ സാഹചര്യത്തിൽ അന്താരാഷ്ട്ര വിമാനസർവ്വീസുകൾ റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും ഡബ്ല്യു. എച്ച്. ഒ. വ്യക്തമാക്കി.
ചൈനയിലെ അവസ്ഥ എന്ത് എന്നതിനേക്കാൾ മറ്റു രാജ്യങ്ങളിലേയ്ക്ക് വൈറസ് ബാധ പടരുന്നു എന്ന വസ്തുതയാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. വൈറസ് ബാധ നിയന്ത്രിക്കാൻ ചൈന ആവശ്യമായ നടപടികൾ കൈക്കൊണ്ടുവരുന്നുണ്ട്. എന്നാൽ, ദുർബലമായ ആരോഗ്യ സംവിധാനങ്ങൾ നിലനിൽക്കുന്ന രാജ്യങ്ങളിലേയ്ക്ക് വൈറസ് പടരുന്നത് സ്ഥിതി കൂടുതൽ സങ്കീർണമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചൈനയ്ക്ക പുറത്ത് 20 രാജ്യങ്ങളിലേക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചെങ്കിലും ചൈനയ്ക്ക് പുറത്ത് ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വൈറസ് വ്യാപനം തടയുന്നതിന് എല്ലാവരും ഒത്തൊരുമിച്ചുള്ള പ്രവർത്തനം ആവശ്യമാണെന്നും സഹായം ആവശ്യമുള്ളിടങ്ങളിൽ സാധ്യമായ എല്ലാ സഹായങ്ങളും എത്തിക്കാൻ ലോകാരോഗ്യ സംഘടന സന്നദ്ധമാണെന്നും ലോകാരോഗ്യ സംഘടന തലവൻ വ്യക്തമാക്കി.
ചൈനയ്ക്കു പുറത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇതുവരെ 75 ആണ്. ഇന്ത്യയടക്കം 20 രാജ്യങ്ങളിലാണ് രോഗം പടർന്നിട്ടുള്ളത്. ചൈനയിൽ ഇതുവരെ വൈറസ് ബാധയുണ്ടാകാതിരുന്ന ടിബറ്റിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ ചൈനയെ സാരമായി ബാധിച്ച വൈറസ് ബാധ ആഗോള ഓഹരി വിപണിയിലും ഇടിവുണ്ടാക്കി. ചൈനയിൽനിന്നു വിവിധ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കൽ തുടരുന്നു. അമേരിക്കൻ എയർലൈൻസ്, എയർ കാനഡ, ലുഫ്താൻസ , ബ്രിട്ടിഷ് എയർവെയ്സ് തുടങ്ങി വിവിധ രാജ്യാന്തര വിമാനക്കമ്പനികൾ ചൈനയിലേക്കുള്ള സർവീസ് നിർത്തി.
കൂടുതൽ കമ്പനികൾ ജീവനക്കാരുടെ അവധി നീട്ടി. ചൈനയിലെ വിവിധ നഗരങ്ങളിലെ റോഡുകൾ ഗതാഗതമൊഴിഞ്ഞു ശൂന്യമായി തുടരുന്നു. ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത് ആലോചിക്കാൻ ലോകാരോഗ്യസംഘടന വീണ്ടും യോഗം ചേരുന്നു. വിപണിയെ ബാധിക്കുമെന്നതിനാൽ പ്രഖ്യാപനത്തോടു ചൈനയ്ക്ക് താൽപര്യമില്ല.
75% പേരിലും വൈറസ് ബാധ കുഴപ്പമുണ്ടാക്കില്ല
രണ്ടു മുതൽ 14 ദിവസം വരെയുള്ള കാലയളവിനിടെ രോഗലക്ഷണങ്ങൾ പ്രകടമാകും. 75% പേരിലും വൈറസ് ബാധ കാര്യമായ കുഴപ്പമുണ്ടാക്കില്ല. ആരോഗ്യവും രോഗപ്രതിരോധശേഷിയുമുള്ളവരെ വൈറസ് കാര്യമായി ബാധിക്കില്ല. മുൻപു രോഗികളായിരുന്നവരിലും ഗർഭിണികളിലുമാണു പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.
നിരവധി രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ നാട്ടിലെത്തിക്കാൻ ചൈനയിൽ നിന്നും എയർ ലിഫ്റ്റിങ് നടത്താൻ ഒരുങ്ങുകയാണ്. എന്നാൽ ഇത് സ്ഥിതി കൂടുതൽ വഷളാക്കും. ഇവർ നാട്ടിലെത്തിയാലും അസുഖ ബാധയുണ്ടോ എന്ന് അറിയാൻ ദിവസങ്ങളെടുക്കും. അതിനിടയിൽ മറഖഖ്റ് പലരിലേക്കും വൈറസ് കടന്നു കൂടാം എന്നതാണ് ആശങ്കാ ജനകം. മചൈനയിൽ നിന്നും എത്തുന്നവർ അതിനാൽ 28 ദിവസം ഒറ്റപ്പെട്ടു കഴിയണം. അസുഖ ബാധയുണ്ടോ എന്ന് സ്ഥിരീകരിച്ച ശേഷം മാത്രമേ പുറത്തിറങ്ങാവു.
അതേസമയം ചൈനയിലെ അവസ്ഥ ഭീതിതമാണ്. ജനങ്ങൾ വളരെ പരിഭ്രാന്തിയോടെയാണ് ദിവസങ്ങൾ തള്ളി നീക്കുന്നത്. കൊലയാളി വൈറസിനെ നശിപ്പികകാൻ മരുന്ന് കണ്ടു പിടിക്കാത്ത ഈ സാഹചര്യത്തിൽ ജീവനും കയ്യിൽ പിടിച്ചാണ് പിഞ്ചു കുഞ്ഞുങ്ങളടക്കം വുഹാനിലെ ജനങ്ങൾ ജീവിക്കുന്നത്. ചൈനയിലേക്ക് കുടിയേറിയ നിരവധി മലയാളികളുംഭീതിയോടെയാണ് ദിവസങ്ങൾ തള്ളി നീക്കുന്നത്.
'ഭയമുണ്ട് എല്ലാവർക്കും. യാത്രകൾ കുറച്ചു. പലരും പുറത്തിറങ്ങാറില്ല. 30 വർഷത്തെ ചൈനാ ജീവിതത്തിൽ ഇങ്ങനെയൊരു അനുഭവം ആദ്യം' ബെയ്ജിങ് സർവകലാശാലയിൽ പഠിച്ച്, ചൈനക്കാരിയെ വിവാഹം ചെയ്ത്, ഷെൻജനിൽ കുടുംബമായി താമസിക്കുന്ന ഷാഹുൽ ഹമീദിന്റെ വാക്കുകൾ. ചൈനയിലെ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ മേധാവിയായിരുന്നു ഷാഹുൽ. ബിസിനസ് നടത്തുന്നു. സർക്കാർ സർവീസിലാണ് ഭാര്യ ചെൻഷിസു. പെൺമക്കളായ ഷാഷയും അഫിയയും സ്കൂൾ വിദ്യാർത്ഥികൾ. പക്ഷേ, ആരും വീടിനു പുറത്തിറങ്ങുന്നില്ല.
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാൻ നഗരത്തിൽനിന്ന് 1200 കിലോമീറ്റർ അകലെയുള്ള ഷെൻജനിൽ ഇതാണു സ്ഥിതി. പുതുവർഷ അവധികളെല്ലാം നീട്ടിയിരിക്കുകയാണ്. ജനുവരി 24 വൈകിട്ട് പഴയ വർഷത്തെ യാത്രയയയ്ക്കുന്നതിന്റെ ഭാഗമായി കുടുംബാംഗങ്ങളെല്ലാമൊത്ത് അത്താഴം ചൈനയിലെ രീതിയാണ്. നാട്ടിൽ വീടുള്ളവരെല്ലാം അവിടേക്കു പോകും. ബസും ട്രെയിനും വിമാനവും ഫുൾ. അതേ സമയത്താണ് കൊറോണ പടർന്നത്. രോഗലക്ഷണം പ്രകടമാകാൻ 14 ദിവസമെടുക്കും. സർവ വിദ്യാർത്ഥികളും ഫാക്ടറി തൊഴിലാളികളുമെല്ലാം തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന സമയത്താണ് ഈ വിപത്ത്.
ഷെൻജനിൽ 25 പേരെ മാത്രമേ വൈറസ് ബാധിച്ചിട്ടുള്ളൂവെന്നാണു സർക്കാർ കണക്ക്. ചൈനയിൽ മലയാളികളേറെയുള്ളതു പ്രധാന വാണിജ്യ കേന്ദ്രമായ ഗ്വാങ്ചൗ നഗരത്തിലാണ്. ഷാങ്ഹായിൽ മലയാളി ഐടി, ബാങ്കിങ് പ്രഫഷനലുകളുണ്ട്. വുഹാനിൽ മലയാളികൾ പൊതുവേ കുറവായതു ഭാഗ്യമെന്നു ഷാഹുൽ ഹമീദ് പറഞ്ഞു.
വുഹാനിൽ നിന്നു മടങ്ങുന്ന ബ്രിട്ടിഷ് പൗരന്മാരുടെ പങ്കാളികളെയും കുടുംബാംഗങ്ങളെയും ഒപ്പം പോകാൻ അനുവദിക്കണമെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ചൈനയോടാവശ്യപ്പെട്ടു. ബ്രിട്ടിഷ് പൗരന്മാർക്കു മടങ്ങാനുള്ള വിമാനത്തിന് ചൈന അനുമതി നൽകിയിട്ടില്ല.
- വുഹാനിൽ കുടുങ്ങിയ പൗരന്മാരെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ദക്ഷിണ കൊറിയയിൽ പ്രതിഷേധം. മടങ്ങിയെത്തുന്നവർ രാജ്യത്തു രോഗം പടർത്തുമെന്ന ആശങ്ക ഉയർത്തി ജനക്കൂട്ടം മന്ത്രിക്കു നേരെ മുട്ടയെറിഞ്ഞു.
- റഷ്യ ചൈനയുമായുള്ള അതിർത്തി അടച്ചു. ചൈനീസ് പൗരന്മാർക്ക് വീസ നൽകുന്നത് നിർത്തിവച്ചു.
- ബ്രിട്ടിഷ് എയർവേയ്സ് ചൈനയിലേക്കുള്ള എല്ലാ വിമാനങ്ങളും ഒരു മാസത്തേക്കു നിർത്തി. ഹോങ്കോങ് സർവീസുകൾ തുടരും.
- ഇസ്രയേൽ എയർലൈൻസ് മാർച്ച് 25 വരെയുള്ള ബെയ്ജിങ് വിമാന സർവീസുകൾ റദ്ദാക്കി.
- ചെക് റിപ്പബ്ലിക് ചൈനീസ് പൗരന്മാർക്കു വീസ നിർത്തിവച്ചു.
- ചൈനയിലേക്കു സർവീസ് നിർത്താൻ എയർ ഫ്രാൻസ് വിമാനക്കമ്പനി ജീവനക്കാരുടെ ആവശ്യം.
- സ്വീഡിഷ് ഫർണിച്ചർ ബ്രാൻഡായ ഐക്കിയ ചൈനയിലെ എല്ലാ കടകളും പൂട്ടി. 14,000 ജീവനക്കാർക്കും ശമ്പളത്തോടുകൂടി അനിശ്ചിതകാല അവധി.
- കൊറോണ വൈറസുമായി ബന്ധപ്പെട്ടു വ്യാജസന്ദേശം വാട്സാപ്പിലൂടെ പ്രചരിപ്പിച്ചതിന് കസഖ്സ്ഥാനിൽ രണ്ട് ആംബുലൻസ് ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു.
Stories you may Like
- ലോകാരോഗ്യ സംഘടന തയ്യാറാക്കിയ മാരകരോഗങ്ങളുടെ മുൻഗണനാപ്പട്ടികയിൽ
- മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
- ഓണവിപണിയിൽ കോടികൾ ചെലവിട്ട് കേരളം
- ചൈനയിൽ അജ്ഞാത വൈറസ് വ്യാപനം, നിരീക്ഷണം ശക്തമാക്കി കേന്ദ്രസർക്കാർ
- പള്ളി പണിയിൽ തർക്കം; ഇടവകക്കാരുടെ പേരിൽ വികാരിയുടെ വക 'മരണക്കുർബാന'
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്