സുപ്രീംകോടതി ഉത്തരവ് മാതൃത്വം തെളിയിക്കാനുള്ള പോരാട്ടത്തിൽ വിഘാതമായേക്കും; മുംബൈയിൽ കോടതിയിൽ കേസു നടത്തിയാൽ സാമ്പത്തിക ബാധ്യത പ്രശ്നമാകുമെന്ന ആശങ്കയിൽ കർമ്മല; അനുരാധ പഡ്വാൾ അമ്മയാണെന്ന് തെളിയിക്കാൻ പരമാവധി ശ്രമമെന്ന് കുടുംബം; വിധിയുടെ പകർപ്പ് ലഭിച്ചശേഷം തുടർ നടപടികളുമായി മുന്നോട്ടെന്ന് കർമ്മലയുടെ അഭിഭാഷകൻ അനിൽ പ്രസാദ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മാതൃത്വം തെളിയിക്കാനുള്ള പോരാട്ടത്തിൽ വന്നത് താത്കാലിക പ്രതിസന്ധിയെന്ന വിലയിരുത്തലിൽ കർമ്മല മോഡക്സും കുടുംബവും. ഏതറ്റം വരെ പോയാലും പ്രശസ്ത ഗായിക അനുരാധ പഡ്വാൾ തന്റെ അമ്മയാണെന്ന് തെളിയിക്കുക തന്നെ ചെയ്യണം എന്ന തീരുമാനത്തിലാണ് കുടുംബം. കാർമല നൽകിയ ഹർജി പ്രകാരം തിരുവനന്തപുരം കോടതിയിൽ നടന്നുവരുന്ന നടപടിക്രമങ്ങൾ താത്ക്കാലത്തേക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. കേസ് മുബൈയിലേക്കു മാറ്റണം എന്നാവശ്യപ്പെട്ട് അനുരാധ പഡ്വാൾ നൽകിയ ഹർജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി വന്നത്. സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിൽ അടുത്ത നടപടികൾ ആലോചിക്കുകയാണ് കുടുംബം. അനുരാധ പഡ്വാൾ തന്റെ അമ്മയാണെന്നും അവരുടെ സ്വത്തിൽ അവകാശമുണ്ടെന്നും കാണിച്ച് വർക്കല സ്വദേശി കർമ്മല മോഡക്സ് ആണ് തിരുവനന്തപുരം കുടുംബകോടതിയിൽ ഹർജി നൽകിയിരുന്നത്. സുപ്രീംകോടതി വിധിയുടെ പാശ്ചാത്തലത്തിൽ അനന്തര നടപടികൾ ആലോചിക്കും. പക്ഷെ വിധിയുടെ പകർപ്പ് ലഭിച്ചിട്ടില്ല. എന്താണ് വിധിയിൽ പറയുന്നത് എന്ന് നോക്കണം. ഒരു പക്ഷെ മുംബൈ കോടതിയിലേക്ക് കേസ് മാറ്റാൻ സുപ്രീംകോടതി ഒരുങ്ങുകയാവണം-കർമ്മലയുടെ അഭിഭാഷകൻ അനിൽ പ്രസാദ് മറുനാടൻ മലയാളിയോട് പറഞ്ഞു.
സുപ്രീംകോടതിയിൽ വന്ന ഹർജി പ്രകാരം കേസ് എവിടേയ്ക്ക് വേണമെങ്കിലും മാറ്റാൻ സുപ്രീംകോടതിക്ക് കഴിയും. പക്ഷെ കർമ്മലയുടെ സാമ്പത്തിക ശേഷി ആലോചിക്കേണ്ടതുണ്ട്. മുംബെ കോടതിയിലൊക്കെ പോയി കേസ് വാദിക്കണമെങ്കിൽ നല്ല തുക കണ്ടെത്തേണ്ടി വരും. ഇത് ആലോചിക്കേണ്ട കാര്യമാണ്. രണ്ടാമത് സുപ്രീംകോടതിയിൽ തന്നെ അപ്പീലിന് പോവുക. കക്ഷിയുടെ അവസ്ഥ ചൂണ്ടിക്കാട്ടി കേസ് തിരുവനന്തപുരം തന്നെ നിലനിർത്താൻ അപേക്ഷ നൽകുക. അതിൽ വരുന്ന കാര്യം കർമ്മലയ്ക്ക് സാമ്പത്തിക ശേഷിയില്ലെങ്കിൽ കേസ് വാദിക്കാൻ സർക്കാർ സഹായം ലഭ്യമാക്കാൻ സുപ്രീംകോടതിക്ക് ഉത്തരവിടാം. അതുപ്രകാരം സർക്കാർ അഭിഭാഷകർ ഈ കേസിൽ വരാനും സാധ്യതയുണ്ട്. പക്ഷെ എന്താണ് വിധിയിലെ വിശദാംശം എന്ന് ആദ്യം അറിയണം. സ്ട്രോങ്ങ് വാദങ്ങൾ അപ്പീലിൽ ഞങ്ങൾ ഫയൽ ചെയ്യും. ട്രാൻസ്ഫർ ഓർഡർ സുപ്രീംകോടതി ഇറക്കിയിട്ടില്ലെന്നും സ്റ്റേ മാത്രമാണെന്നുമാണ് അറിയാൻ കഴിഞ്ഞത്. അപ്പോൾ സ്വാഭാവികമായും സ്റ്റേ നീക്കാൻ അപ്പീൽ ഫയൽ നൽകണം. അതിനു കർമ്മലയുടെ കുടുംബവുമായി ആലോചിക്കേണ്ടതുണ്ട്. സുപ്രീംകോടതിയുടെ ഉത്തരവ് ലഭിച്ചശേഷം തുടർ നടപടികൾ സ്വീകരിക്കും-അനിൽ പ്രസാദ് പറയുന്നു.
ബോളിവുഡിനെ ഇളക്കിമറിക്കുന്ന ഒരു വിവാദത്തിന്മേലാണ് ഇപ്പോൾ സുപ്രീംകോടതിയുടെ ഇടപെടൽ വന്നിരിക്കുന്നത്. പ്രശസ്ത ഗായിക അനുരാധ പഡ്വാൾ തന്റെ അമ്മയാണ് എന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്നാണ് കർമ്മല മറുനാടന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞത്. എന്തുകൊണ്ട് അമ്മ തന്നെ ഉപേക്ഷിച്ചുവെന്നും എത്ര തുക വേണമെങ്കിലും അനുരാധ നൽകാമെന്നും തന്റെ വളർത്തിയ പൊന്നച്ചനോട് അനുരാധ പറഞ്ഞിരുന്നു. മരണവേളയിൽ മാത്രമാണ് താനും ഭാര്യയും കർമ്മലയുടെ യഥാർത്ഥ മാതാപിതാക്കൾ അല്ലാ എന്നുള്ള കാര്യം പൊന്നച്ചൻ വെളിപ്പെടുത്തുന്നത്. പൊന്നച്ചന്റെ മരണശേഷമാണ് തനിക്ക് നഷ്ടമായ അമ്മയെന്ന സൗഭാഗ്യം തേടി കർമ്മല കുടുംബകോടതിയെ സമീപിക്കുന്നത്. കോടതിയിൽ വാദം നടന്നുവരവേയാണ് ഇപ്പോൾ സുപ്രീം കോടതിയുടെ ഇടപെടൽ വന്നിരിക്കുന്നത്.
അനുരാധ പഡ്വാൾ- അരുൺ പഡ്വാൾ ദമ്പതികളുടെ മൂത്ത മകളായ തന്നെ സംഗീത രംഗത്തെ തിരക്കുകാരണം കുടുംബ സുഹൃത്തും സൈനികനുമായ വർക്കല സ്വദേശി പൊന്നച്ചനെ നോക്കാനേൽപ്പിക്കുകയായിരുന്നെന്നും പൊന്നച്ചന്റെയും ഭാര്യ ആഗ്നസിന്റെയും മൂന്ന് മക്കളോടൊപ്പമാണ് താൻ വളർന്നതെന്നുമാണ് ഹർജിയിൽ കർമ്മല പറഞ്ഞത്. പൊന്നച്ചന് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം ലഭിച്ചപ്പോൾ അനുരാധയും ഭർത്താവുമെത്തി കർമ്മലയെ കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അന്ന് കുട്ടിയായിരുന്ന കർമല അവർക്കൊപ്പം പോയില്ല. അതിനുശേഷം അനുരാധ മകളെ മറന്നു. കർമ്മലയുടെ വിവാഹം നടത്തിയതും പൊന്നച്ചനാണ്. പൊന്നച്ചന്റെ മരണത്തിന് തൊട്ടുമുൻപാണ് തന്റെ യഥാർത്ഥ അമ്മ അനുരാധയാണെന്ന് കർമ്മലയെ അറിയിക്കുന്നത്.കർമ്മല അനുരാധയെ കണ്ട് വിവരം പറഞ്ഞെങ്കിലും മകളായി അംഗീകരിക്കാൻ തയ്യാറായില്ല. അനുരാധയുടെ മറ്റു രണ്ടു പെൺമക്കൾ ഇക്കാര്യം അംഗീകരിക്കില്ലെന്നാണ് കാരണമായി പറഞ്ഞത്. ഇതേതുടർന്നാണ് കുടുംബ കോടതിയിൽ കേസ് ഫയൽ ചെയ്തത്. തനിക്കു ലഭിക്കേണ്ട മാതൃത്വവും ബാല്യ, കൗമാര, യൗവന കാലഘട്ടങ്ങളിലെ പരിചരണവും നിഷേധിച്ചതിനാൽ 50 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. നേരത്തെ വഞ്ചിയൂർ കുടുംബകോടതി മുമ്പാകെ ഗായിക ഹാജരാകണമെന്ന് കോടതി ഉത്തവിട്ടിരുന്നു. ഇതിനെ എതിർത്തു കൊണ്ടും മുംബൈയിലേക്ക് കേസ് മാറ്റണം എന്ന ആവശ്യം ഉന്നയിച്ചുമാണ് അനുരാധ പഡ്വാൾ സുപ്രീംകോടതിയെ സമീപിച്ചത്. കേസ് തുടർന്നു പോകാൻ ഒരു ഡിഎൻഎ പരിശോധനക്ക് അടക്കം കർമ്മല തയ്യാറായിരുന്നു. ഇതിന്നിടയിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ വന്നിരിക്കുന്നത്.
കർമല പറഞ്ഞ ജീവിത കഥ ഇങ്ങനെ:
1969-ലാണ് അനുരാധ പട്വാൾ-അരുൺ പട് വാൾ വിവാഹം നടക്കുന്നത്. 1974-ൽ ഇവർ പ്രശസ്തിയുടെ പാരമ്യത്തിൽ എത്തിയിരുന്നു. ഈ ഘട്ടത്തിലാണ് മൂത്ത മകൾ ആയി കാർമല ജനിക്കുന്നത്. വളരെ ബിസി കരിയർ ആയിരുന്നു അനുരാധയുടേത്. പൊന്നച്ചനും ആഗ്നസും അന്ന് മുംബൈയിലാണ്. അനുരാധയുടെ കുടുംബവുമായി വ്യക്തി ബന്ധവും. ഒരു മാസമായ കാർമലയെയാണ് ഇവർ പൊന്നച്ചനെയും ആഗ്നസിനെയും ഏൽപ്പിക്കുന്നത്. ഇവർക്ക് മൂന്നു മക്കളാണ്. ഇവരുടെ മകളായാണ് അനുരാധയുടെ മകളെ ഈ കുടുംബം വളർത്തിയത്. കാർമല ഇവിടെ സന്തോഷത്തോടെ വളർന്നു. അഞ്ചു വയസുവരെ ഇവർ നോക്കി വളർത്തി. അനുരാധയും ഭർത്താവും ഇടയ്ക്ക് വരും. അപ്പോൾ അഞ്ചു വയസായി. പൊന്നച്ചനു ട്രാൻസ്ഫർ ആയി. വർക്കലയ്ക്ക്. കുഞ്ഞിനെ തിരിച്ചെടുക്കാൻ അനുരാധ വന്നു. കുഞ്ഞു കരച്ചിലും ബഹളവും. ഇവർക്ക് ആണെങ്കിൽ കാർമലയെ വിട്ടുകൊടുക്കാനും മടി. ഇതോടെയാണ് പരിഹാരമായി ഇവർ കാർമലയെ ഇവരെ തന്നെ ഏൽപ്പിക്കുന്നത്. എല്ലാ സഹായവും ഞങ്ങൾ ചെയ്യാം എന്നാണ് ഇവർ പറഞ്ഞത്. പൊന്നച്ചനും ആഗ്ന്സും ഈ കാര്യം ഒരിക്കലും കാർമലയോടോ മറ്റു മക്കളോടോ വെളിപ്പെടുത്തിയില്ല. കുട്ടി ഒറ്റപ്പെടും എന്ന കാരണത്താലാണ് ഇവർ ജനനരഹസ്യം വെളിപ്പെടുത്താതിരുന്നത്.
വിവാഹ സമയം ആയപ്പോൾ പൊന്നച്ചൻ അനുരാധയെ കണ്ടു. മകളായി ഇനി ഒരിക്കലും കാർമലയുടെ പേര് പറയാൻ കഴിയില്ല. നിങ്ങൾ ഈ കാര്യം മനസിലാക്കണം. നിങ്ങൾ തന്നെ നോക്കിക്കോളൂ. പക്ഷെ സാമ്പത്തിക സഹായം എത്ര വേണമെങ്കിലും നൽകാം എന്നാണ് അനുരാധ പറഞ്ഞത്. പക്ഷെ സാമ്പത്തിക സഹായം ഒന്നും കൈപ്പറ്റാതെ വിവാഹകാര്യം മാത്രം അറിയിച്ച് പൊന്നച്ചൻ മടങ്ങി. വിവാഹം നടക്കുകയും ചെയ്തു. പക്ഷെ മരണ സമയത്ത് പൊന്നച്ചൻ രഹസ്യം കാർമലയോട് വെളിപ്പെടുത്തി. പൊന്നച്ചൻ പറഞ്ഞ കാര്യം വിശ്വസിക്കാനോ അവിശ്വസിക്കാനോ കാർമലയ്ക്ക് കഴിഞ്ഞില്ല. ഇവർ ഭർത്താവിനോടും മക്കളോടും ഈ കാര്യം വെളിപ്പെടുത്തിയില്ല. കാർമല പക്ഷെ രഹസ്യമായി അനുരാധയുമായി ബന്ധപ്പെട്ടു. കാര്യങ്ങൾ മനസിലായപ്പോൾ അനുരാധ കാർമലയുടെ നമ്പർ ബ്ലോക്ക് ചെയ്തു. ഇതോടെയാണ് കാർമല ഭർത്താവിനോട് ഈ കാര്യം പറയുന്നത്.
നിയമനടപടിക്കായാണ് ഇവർ അനിൽ പ്രസാദിനെ സമീപിക്കുന്നത്. ഇനി വാദമുഖങ്ങൾ കുടുംബകോടതിക്ക് മുൻപാകെ എന്നാണ് അനിൽ പ്രസാദ് പറയുന്നത്. വളരെ മെല്ലെ വന്ന വാർത്ത ഇപ്പോൾ ദേശീയ മാധ്യമങ്ങളിലേക്ക് തന്നെ വന്നിട്ടുണ്ട്. വരും ദിനങ്ങൾ ചലച്ചിത്ര ലോകം ഏറ്റെടുക്കുക്കയും ചർച്ച ചെയ്യുകയും ചെയ്യുന്ന വാർത്ത കൂടിയാകും ഈ അനുരാധ വാർത്തകൾ. തന്റെ ജീവിതത്തിൽ ഇല്ലാത്ത ഒരു പ്രതിസന്ധി മുന്നിൽ കാണുന്ന അനുരാധ എന്ത് നിലപാട് എടുക്കും എന്നാണ് അറിയാനുള്ളത്. അനുരാധ നേരിട്ട് ഹാജരാകുന്ന ദിവസം ദേശീയ മാധ്യമങ്ങൾ തന്നെ കുടുംബകോടതിക്ക് മുൻപിൽ അണിനിരക്കും. എന്നാൽ ഇതൊന്നും കൂസാതെ അനുരാധ പട്വാൾ തന്റെ അമ്മയാണെന്ന് തെളിയിക്കാൻ ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറാണെന്ന നിലപാടിലാണ് കാർമല മോഡക്സ്. 1974-ലാണ് അനുരാധ പഡ്വാൾ- അരുൺ പഡ്വാൾ ദമ്പതികളുടെ മകളായി താൻ ജനിച്ചതെന്നാണ് കാർമല തന്റെ അഭിഭാഷകനായ അനിൽപ്രസാദിനെ അറിയിച്ചിരിക്കുന്നത്.
ഡിഎൻഎ പരിശോധനയുടെ ആവശ്യകത പോലും ഈ കാര്യത്തിൽ ഇല്ലെന്നാണ് കാർമല തന്നെ പറഞ്ഞിരിക്കുന്നത്. എല്ലാ കാര്യങ്ങളും തന്റെ അമ്മയായ അനുരാധയ്ക്ക് അറിയാം. അതുകൊണ്ട് തന്നെ നിയമനടപടികളിലേക്ക് അമ്മ അനുരാധ നീങ്ങില്ലെന്നാണ് കാർമല കരുതുന്നത്. അനുരാധയുടെ മൂത്ത മകളാണ് താൻ. മൂത്തമകളെ നിഷേധിച്ചിട്ടു ഒരമ്മയ്ക്കും മുന്നോട്ടു പോകാൻ കഴിയില്ല. തന്റെ രണ്ടു സഹോദരങ്ങൾക്കും ഈ കാര്യം അറിയാം. ഈ കാര്യങ്ങൾ അറിഞ്ഞിട്ടും മൂടിവയ്ക്കാനാണ് അനുരാധയും കുടുംബവും ശ്രമിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്