'ലോർഡ് ഭൗ ഭൗ' വിനെ ചോദ്യം ചെയ്തതിന്റെ പേരിൽ ചില വിമാനങ്ങൾ കുനാൽ കമ്രയെ വിലക്കിയിരിക്കുന്നു; താനുമൊന്നിച്ചായിരുന്നു യാത്രയങ്കിൽ അർണബ് ഗോസ്വാമി നേരിടേണ്ടി വരുമായിരുന്നത് ഇതിലും രൂക്ഷമായ ചോദ്യങ്ങളെന്ന് മാർക്കണ്ഡേയ കട്ജു; മാധ്യമപ്രവർത്തനത്തിന് കളങ്കമായാണ് താൻ അയാളെ കാണുന്നതെന്നും മുൻ സുപ്രീംകോടതി ജഡ്ജി
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: അർണബ് ഗോസ്വാമിയെ വിമർശിച്ച് മുൻ സുപ്രീംകോടതി ജഡ്ജി മാർക്കണ്ഡേയ കട്ജു. 'ലോർഡ് ഭൗ ഭൗ' വിനെ ചോദ്യം ചെയ്തതിന്റെ പേരിൽ ചില വിമാനങ്ങൾ കുനാൽ കമ്രയെ വിലക്കിയിരിക്കുന്നു. താനുമൊന്നിച്ചാണ് യാത്ര ചെയ്തിരുന്നതെങ്കിൽ ഇതിലും രൂക്ഷമായ ചോദ്യങ്ങൾ നേരിടേണ്ടി വരുമായിരുന്നു എന്നും കട്ജു ട്വിറ്ററിൽ കുറിച്ചു. മാധ്യമപ്രവർത്തനത്തിന് തന്നെ കളങ്കമായാണ് താൻ അയാളെ കാണുന്നത് എന്നും തനിക്ക് യാത്രാവിലക്ക് പ്രഖ്യാപിക്കാൻ ഏത് വിമാന സർവ്വീസിനാണ് ധൈര്യമുള്ളത് എന്നും അദ്ദേഹം ചോദിച്ചു.
കുനാൽ കമ്രയ്ക്ക് യാത്രാ നിരോധനം ഏർപ്പെടുത്തിയ നടപടിയെ നിരവധി പേർ രംഗത്തെത്തിയിരുന്നു. അർണബും റിപ്പബ്ലിക്കിലെ തൊഴിലാളികളും അന്യരുടെ സ്വകാര്യ ജീവിതത്തിലേക്ക് അതിക്രമിച്ചു കയറുന്നത് എങ്ങനെയെന്ന് കാണിച്ച് കൊടുക്കുകയായിരുന്നു കുനാലെന്ന് ശശി തരൂർ എം പി ട്വീറ്റ് ചെയ്തു. കുനാൽ കമ്രയെ വിലക്ക് അർണബ് എത്രത്തോളം ഭീരുവാണ് എന്നതിന്റെ തെളിവാണെന്ന് ജെഎൻയു മുൻവിദ്യാർത്ഥി നേതാവ് ഉമർ ഖാലിദും ട്വീറ്റ് ചെയ്തിരുന്നു.
ചൊവ്വാഴ്ച മുംബൈ-ലഖ്നൗ യാത്രയ്ക്കിടെയാണ് അർണാബിനെ കമ്ര ചോദ്യംചെയ്തത്. നിങ്ങൾ ഒരു ഭീരുവാണോ മാധ്യമപ്രവർത്തകനാണോ അല്ലെങ്കിൽ ദേശീയവാദിയാണോ എന്ന് പ്രേക്ഷകർക്ക് അറിയണമെന്നായിരുന്നു കംറയുടെ ചോദ്യം. ദൃശ്യങ്ങൾ കംറ ട്വിറ്ററിലൂടെ പുറത്തുവിടുകയും ചെയ്തു. ഈ ചോദ്യങ്ങളോടൊന്നും അർണാബ് പ്രതികരിച്ചില്ല. തന്റെ ലാപ്ടോപ്പിൽ നോക്കി ഇരിക്കുകയായിരുന്നു അർണാബ് ചെയ്തത്. അർണബിനോട് സംസാരിച്ച ശേഷം 20 സെക്കൻഡിൽ താൻ സ്വന്തം സീറ്റിൽ മടങ്ങിയെത്തി. ചെയ്തതിൽ തെറ്റോ മോശമായോ എന്തെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല.
രോഹിത് വെമുലയ്ക്ക് വേണ്ടിയാണ് താൻ ഇത് ചെയ്തതെന്നായിരുന്നു വീഡിയോ പോസ്റ്റ് ചെയ്ത കംറ ട്വീറ്റ് ചെയ്തത്. അർണബിനോട് സംസാരിക്കുന്നതിനിടയ്ക്ക് രോഹിത് വെമുലയുടെ അമ്മ രാധയെ നിങ്ങൾ ടെലിവിഷൻ ഷോയിലേക്ക് വിളിച്ച് അവരുടെ ജാതിയെക്കുറിച്ച് സംസാരിച്ചു. ഒരു അസഭ്യവാക്കിന് ശേഷം കംറ തുടർന്നു, ഈ പറഞ്ഞ വാക്ക് തെറ്റാണെന്ന് എനിക്ക് അറിയാം, അതിന്റെ പേരിൽ ഞാൻ ജയിലിൽ പോയാലും കുഴപ്പമില്ല. നിങ്ങൾ രോഹിത് വെമുലയുടെ ആത്മഹത്യക്കുറിപ്പ് വായിക്കണം, മനസ്സാക്ഷിയുണ്ടാകട്ടെ. കുനാൽ കംറ വീഡിയോയിൽ പറഞ്ഞു. ഹൈദരാബാദ് സർവകലാശാലയിൽ ജാതി അധിക്ഷേപം കാരണം 2016ൽ ജീവനൊടുക്കിയ ഗവേഷക വിദ്യാർത്ഥിയാണ് രോഹിത് വെമുല.
ഇത് ചെയ്തത് എന്റെ ഹീറോയ്ക്ക് വേണ്ടി.... രോഹിത്തിന് വേണ്ടി എന്ന് കുറിച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനോടകം നിരവധി പേർ കണ്ട വീഡിയോയിൽ വിമാനത്തിൽ വെച്ചു കണ്ടുമുട്ടിയ അർണബ് തന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നില്ലെന്നും കുനാൽ പറയുന്നുണ്ട്. തുടർച്ചയായി അർണാബിനെ ഭീരുവെന്ന് വിളിക്കുന്ന കുനാൽ ഈ ചോദ്യങ്ങൾ ചോദിക്കുന്നത് രോഹിതിന്റെ അമ്മയ്ക്കു വേണ്ടിയാണെന്നും പറയുന്നു. 'നിങ്ങൾ പറയുന്ന തുക്ഡെ തുക്ഡെ കഥയുടെ ഭാഗമാണ് ഞാനും, നിങ്ങൾക്കെന്നെയും താഴ്ത്തിക്കെട്ടാൻ ശ്രമിക്കാമെന്നും കമ്ര പറയുന്നുണ്ട്. നിങ്ങൾ ഒരു ഭീരുവാണോ അതോ മാധ്യമ പ്രവർത്തകനാണോ അതോ ദേശീയ വാദിയാണോ എന്ന് ഈ രാജ്യത്തിലെ ആളുകളുൾക്ക് അറിയാൻ താത്പര്യമുണ്ട്. നിങ്ങൾ ഭീരുവാണോ, അതോ ഒരു മാധ്യമ പ്രവർത്തകനോ, നിങ്ങളാരാണെന്ന് പറയൂ അർണബ് ' കുനാൽ ചോദിച്ചിരുന്നു.
'ഇത് നിങ്ങൾക്ക് വേണ്ടിയല്ല, നിങ്ങൾ നിങ്ങളുടെ പരിപാടിയിൽ ജാതിയെക്കുറിച്ച് ചർച്ച ചെയ്തിരുന്ന രോഹിതിന്റെ അമ്മയ്ക്കു വേണ്ടിയാണ്. രോഹിതിന്റെ പത്തു പേജുകളുള്ള ആത്മഹത്യാ കുറിപ്പെടുത്ത് വായിക്ക് അപ്പോൾ നിങ്ങൾക്ക് കുറച്ചെന്തെങ്കിലും വികാരം വരുമായിരിക്കും അല്ലെങ്കിൽ മനുഷ്യനാവുമായിരിക്കും' കുനാൽ വീഡിയോയിൽ പറയുന്നുണ്ട്. ചോദ്യങ്ങൾക്ക് അർണബ് ശ്രദ്ധ കൊടുക്കാതിരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
കമ്രയുടെ പ്രവർത്തി വിമാനത്തിലെ സുരക്ഷയ്ക്ക് യോജിച്ചതല്ലെന്നാണ് വിമാന കമ്പനികളുടെ നിലപാട്. യാത്രയ്ക്കിടെ സഹയാത്രക്കാരെ ആരും ശല്യപ്പെടുത്താൻ പാടില്ല. ഇതാണ് കുനാൽ കംറ ലംഘിച്ചത്. വിമാനത്തിലെ അന്തരീക്ഷം ആകെ മോശപ്പെടുത്തിയെന്നും അവർ വിലയിരുത്തുന്നു. അതുകൊണ്ടാണ് കുനാലിനെതിരെ ഇൻഡിഗോ നടപടി എടുത്തത്. സാധാരണ പ്രശ്നം ഉണ്ടാക്കുന്ന വിമാന കമ്പനി മാത്രമേ വിലക്ക് ഏർപ്പെടുത്താറുള്ളൂ. ഇവിടെ കേന്ദ്ര സർക്കാരിന്റെ നിലപാട് അർണാബിന് അനുകൂലമാണ്. അതിനാൽ എയർ ഇന്ത്യയും ഗൗരവത്തോടെ ഇതിനെ കണ്ടു. വിലക്കും ഏർപ്പെടുത്തി.
മോശമായ പെരുമാറ്റവും മറ്റുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ചെയ്തികളും അംഗീകരിക്കാൻ കഴിയില്ലെന്ന് മാത്രമല്ല സുരക്ഷയെ ബാധിക്കുന്നതുമാണ്. ഈ വ്യക്തിക്ക് എതിരെ നടപടി സ്വീകരിക്കാൻ മറ്റു വിമാനക്കമ്പനികളോട് നിർദ്ദേശിക്കുകയല്ലാതെ മറ്റുവഴികളില്ല - ഇതായിരുന്നു കേന്ദ്രമന്ത്രി ഹർദീപ്സിങ് പുരിയുടെ ട്വീറ്റ്. ഇൻഡിഗോയുടെ ട്വീറ്റിന് കുനാൽ കംറ മറുപടി നൽകിയിട്ടുണ്ട്. ആറ് മാസം തന്നെ സസ്പെൻഡ് ചെയ്തു എന്നതിന് വളരെ നന്ദിയുണ്ട്. പക്ഷേ, മോദിജി എയർ ഇന്ത്യയെ എന്നെന്നേക്കുമായി സസ്പെൻഡ് ചെയ്തേക്കും എന്നായിരുന്നു കംറയുടെ മറുപടി. അങ്ങനെ കേന്ദ്ര സർക്കാരിനേയും വെല്ലുവിളിക്കുകയാണ് നടൻ. സ്റ്റാൻഡ് അപ് കോമഡിഷോകളിലൂടെ ശ്രദ്ധേയനായ കുനാൽ കംറ കടുത്ത ബിജെപി വിമർശകനാണ്. ഇതിന് മുൻപ് പലതവണ നരേന്ദ്ര മോദിയെയും ബിജെപിയുടെ നയങ്ങളെയും കംറ വിമർശിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെ നിരന്തരം ബിജെപിക്ക് എതിരെ ആഞ്ഞടിക്കുന്ന കംറയുടെ പല വീഡിയോയും വൈറലായിട്ടുണ്ട്.
അർണബ് ഗോസ്വാമി ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകരെയും സ്ഥിരമായി വിമർശിക്കാറുണ്ട്. കേന്ദ്ര സർക്കാർ അനുകൂല നിലപാടിന്റെ പേരിലാണ് ഇത്. അർണബിന്റെ മാധ്യമപ്രവർത്തനത്തെക്കുറിച്ച് മനസ്സിലാക്കാൻ താൻ ശ്രമിച്ചു എന്നും എന്നാൽ മാനസികനില തകർന്നയാൾ എന്നാണ് അർണബ് തന്നെ വിശേഷിപ്പിച്ചതെന്നും കംറ, ഇൻഡിഗോയിൽ ഉണ്ടായ സംഭവത്തെക്കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കംറ വീഡിയോ പോസ്റ്റ് ചെയ്തത്. ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാൻ താൻ ശ്രദ്ധിച്ചിരുന്നു എന്ന് കംറ പിന്നീട് പ്രസ്താവയിൽ എഴുതി.
Some airlines banned Kunal Kamra for what he said to Lord Bhow Bhow on a flight. I intend to say much more offensive things to him if we r in a flight together, as I regard him a disgrace to journalism. So let us see whether the airlines will have the courage to ban me too
— Markandey Katju (@mkatju) January 30, 2020
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍