യജമാനന്റെ കസേരക്കീഴിൽ എച്ചിലിനു കിടക്കുന്ന ഈ നായ ജന്മങ്ങളാണ് കേരളത്തിലെ ക്രിക്കറ്റ് ഇന്നത്തെ നിലയിലെത്തിച്ചത്; പിന്നെ അഭിപ്രായമുണ്ടായിട്ടും പറയാൻ ധൈര്യമില്ലാത്ത കുറെ ദുശ്ശളകളും; ഇനി ശേഷിക്കുന്നത് ശവമ'ക്കും കുറച്ച് ശേഷക്രിയകളും; പ്രാർത്ഥനയും ശാപവും ഒക്കെ ഒന്നും ചെയ്യാനില്ലാത്ത നിസ്സഹായന്റെ ആയുധങ്ങളാണ്; മറ്റുള്ളവരുടെ നേട്ടത്തിന്റെയും കോട്ടത്തിന്റെയും പങ്ക് പറ്റാനുള്ള കഴിവുകെട്ടവന്റെ ആയുധങ്ങൾ! ഗെയ്ഗി ഗംഗാധരൻ തുറന്നു കാട്ടുന്നത് കേരളാ ക്രിക്കറ്റിന്റെ തകർച്ചയുടെ കാരണങ്ങൾ
മറുനാടൻ ഡെസ്ക്
കൊച്ചി: ടിസി മാത്യുവിനെ പുറത്താക്കി കേരളാ ക്രിക്കറ്റിൽ വിപ്ലവം വിജയിപ്പിച്ച ജയേഷ് ജോർജും സംഘവും. ബിസിസിഐയുടെ ജോയിന്റെ സെക്രട്ടറി പദത്തിലുമെത്തി. അതു മാത്രമാണ് കേരളാ ക്രിക്കറ്റിന് ഈ സീസണിൽ അവകാശപ്പെടാനുള്ള നേട്ടം. രഞ്ജി ട്രോഫിയിലും ജൂനിയർ ക്രിക്കറ്റിലുമെല്ലാം കേരളം ഇത്തവണ സമ്പൂർണ്ണ പരാജയമാണ്. ഒടുവിൽ രഞ്ജി ട്രോഫി ക്യാപ്ടനെ മാറ്റി. അതിന് അപ്പുറത്തേക്ക് ഒന്നും സംഭവിച്ചില്ല. കളിക്കാർക്കിടയിൽ വിശ്വാസമില്ലാതെയാക്കിയ കെ സി എയാണ് ടീമിനെ തകർത്തതെന്ന് ഏവരും രഹസ്യമായി സമ്മതിക്കും. ഇത് പരസ്യമായി എഴുതുകയാണ് എറണാകുളത്തുകാരൻ ഗെയ്ഗി ഗംഗാധരൻ.
പ്രാദേശിക ക്രിക്കറ്റിലെ മികവിലൂടെ മാത്രമേ അന്താരാഷ്ട്ര താരങ്ങളെ വളർത്തിയെടുക്കാൻ കഴിയൂ, സഞ്ജു വി സാംസണ് ശേഷം ആരാകും അടുത്ത ഇന്ത്യൻ ക്രിക്കറ്റർ എന്ന ചോദ്യമുയർത്തിയവരെ നിരാശരാക്കുന്നതായിരുന്നു ഇത്തവണത്തെ കേരളത്തിന്റെ പ്രകടനങ്ങൾ. അതിന്റെ കാരണങ്ങൾ അക്കമിട്ട് നിരത്തുന്നതാണ് ഗെയ്ഗിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്. കേരളാ ക്രിക്കറ്റിലെ മുൻ അമ്പയർ ആയിരുന്നു ഗെയ്ഗി. എറണാകുളത്തെ പ്രമുഖ ക്രിക്കറ്റ് സംഘാടകനായിരുന്നു ഗെയ്ഗി ഒരുകാലത്ത്.
ഗെയ്ഗി ഗംഗാധരന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
കേരള ക്രിക്കറ്റിൽ അടിയന്തിരാവസ്ഥയ്ക്ക് സമാനമായ സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. കളിക്കുന്ന എല്ലാ മത്സര വിഭാഗങ്ങളിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ കളിക്കാർക്കാവുന്നില്ല. Under 19, senior വിഭാഗങ്ങൾ പ്ലേറ്റ് ഗ്രൂപ്പിലേക്ക് തരംതാഴ്ത്തപ്പെടൽ ഭീഷണിയിലാണ്. ഈ സാഹചര്യം നേരിടാൻ അടിയന്തിര പരിഹാരമായി എടുത്ത തീരുമാനം, രഞ്ജി ട്രോഫി ടീമിന്റെ ക്യാപ്റ്റനെ മാറ്റുക എന്നതാണ്. തോൽവികളുടെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുക്കാൻ ക്യാപ്പ്റ്റൻ തയ്യാറായപ്പോൾ എല്ലാം കാപ്റ്റന്റെ തലയിൽ വെച്ചു. യഥാർത്ഥ ഉത്തരവാദികൾക്ക്, (പ്രതികരണം ചോദിച്ചറിയാൻ പത്രക്കാർ വിളിച്ചപ്പോൾ ) അന്ന് 'വയറിളക്ക'മായിരുന്നു.എന്നിട്ടും ഒരു ഗുണവുമുണ്ടായില്ല എന്നു മാത്രമല്ല തുടർച്ചയായ ആറാം മത്സരത്തിലും കേരളത്തിന് മൂന്നു ദിവസം പോലും തികയ്ക്കാനായില്ല.
കുറച്ചു നാൾ മുമ്പ്, മുൻ ക്യാപ്റ്റനെതിരെ, കളിക്കാർ ചേർന്ന് ശ്രീലങ്കയിൽ വെച്ച് ഒപ്പിട്ട ഒരു പരാതി, കേരള ക്രിക്കറ്റ് അസ്സോസിയേഷന് കൊടുത്തപ്പോൾ എന്തോരു പുകിലായിരുന്നു, അന്ന്. അത് കളിക്കാരെക്കൊണ്ട് ചെയ്യിച്ചത് സന്തോഷ് കരുണാകരനാണെന്ന് പറഞ്ഞ് നടപടിയെടുത്തു. കളിക്കാർക്കെതിരെ അച്ചടക്ക നടപടി ഭീഷണി. വിശദീകരണം ചോദിക്കൽ, മാപ്പു പറയിക്കൽ. ആരാധനയോടെ കണ്ടിരുന്ന കളിക്കാർക്ക് മേൽ അവസരം കിട്ടിയപ്പോൾ അധികാരം സ്ഥാപിക്കുന്ന ഒരു തരം മനോരോഗം.
A KIND OF FATAL ATTRACTION SYNDROME BY PEOPLE HAVING BORDERLINE PERSONALITY DISORDER .
അതെല്ലാം കളിക്കാരുടെ ആത്മവിശ്വാസവും ആത്മാർത്ഥതയും നഷ്ടപ്പെടുത്തി. ഭരണ നേതൃത്വം, കളിയുടെയും കളിക്കാരുടെയും ഒപ്പം ഉണ്ടാവും എന്ന തോന്നൽ കളിക്കാരിൽ നിന്നും ചോർന്നു പോയത് വെറും സ്വാഭാവിക പരിണാമം മാത്രം. ഇന്ന് കുറ്റം മുഴുവൻ കളിക്കാർക്ക്. അല്ലെങ്കിലും responsibility shifting എന്ന കലയിൽ ഉന്നത മെഡൽ സ്വന്തമാക്കിയവർക്ക് ഇതൊക്കെ വെറും നിസ്സാരം.
അന്നത്തെ ഓംബുഡ്സ്മാൻ സന്തോഷിനെതിരെയുള്ള നടപടി അസാധുവാക്കി ഒരു റിട്ടയേഡ് ജഡ്ജിയെക്കൊണ്ട് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടപ്പോൾ കെ സി എ ക്ക് അതിനു താൽപ്പര്യമില്ല. അവർക്ക് അവരുടെ അന്വേഷണത്തിൽ മാത്രമേ താൽപ്പര്യമുള്ളൂ. സന്തോഷിനെ വീണ്ടും വീണ്ടും വേട്ടയാടിക്കൊണ്ടിരിക്കുകയാണ്, ഇപ്പോഴും. അന്ന് കളിക്കാർ പറഞ്ഞതും ആവശ്യപ്പെട്ടതും സത്യമാണെന്ന് ബോധ്യപ്പെട്ടാൻ ഇത്രയും വലിയ ഗതികെട്ട അവസ്ഥയിൽ ക്രിക്കറ്റിനെക്കൊണ്ട് ചെന്നെത്തിച്ചി/ട്ട്, നേരിട്ടു ബോധ്യപ്പെടേണ്ടി വന്നല്ലോ, കഷ്ടം.
മടിയിൽ കനമുള്ളവൻ ഭയന്നു കൊണ്ടേയിരിക്കും. എന്തിനു പറയുന്നു, കെ സി എ യ്ക്ക് എതിരെ വിധി പറഞ്ഞ ഓംബുഡ്സ്മാനെ രാത്രിക്ക് രാത്രി മാറ്റിയില്ലേ?. എന്തിനായിരുന്നു? ആരെയാണിവർ ഭയക്കുന്നത്?
തൻ പ്രമാണിത്വം, സ്വജനപക്ഷപാതം, അഴിമതി എന്നിവ കിറുകൃത്യം അനുപാതത്തിൽ കെസിഎയിൽ അരങ്ങു തകർക്കുകയാണ്. പ്രസ്ഥാനത്തിനു വേണ്ടിയാണ് ജീവിക്കുന്നത് എന്ന് വീമ്പിളക്കി നടക്കുന്നവർ പ്രസ്ഥാനത്തെ ഈ അവസ്ഥയിലെത്തിച്ചു കഴിഞ്ഞു. കേരളത്തിലെ ക്രിക്കറ്റിനു വേണ്ടി അവതരിച്ചു എന്നവകാശപ്പെടുന്ന അഭിനവ ''നെപ്പോളിയൻ'' നീറോ ചക്രവർത്തിയെ പോലെ വീണ വായിച്ചു കൊണ്ടിരിക്കുന്നു. COA Clarification, ചിലർക്ക് ഒരു crisis ആയ സമയത്ത്, നിർഗുണ 'ഗൗതമ ബുദ്ധനെ' സെക്രട്ടറിയാക്കി, സ്വന്തം താൽപര്യങ്ങൾ യഥേഷ്ടം നടപ്പിലാക്കാൻ ആജീവനാന്ത 'Special invitee' ആയി കെ സി എ യിൽ വിലസാമെന്നു വരെ ആലോചിച്ചവരാണ് ഇന്ന് കേരള ക്രിക്കറ്റിന്റെ ശാപമെന്ന് കളിയോട് അൽപ്പമെങ്കിലും സ്നേഹമുള്ളവർ തിരിച്ചറിയണം.
തള്ളടി, അൽപ്പത്തരം, ഒതുക്കൽ!
ഇതാണ് ക്രിക്കറ്റിലെ മുദ്രാവാക്യം. അത് കേട്ടിരിക്കാൻ കുറെ പേർ. ക്രിക്കറ്റിനു വേണ്ടി എന്തെങ്കിലും വാ തുറക്കാൻ ആർക്കും നേരമില്ല.
ചിലർക്ക് ക്രിക്കറ്റ് അതിജീവനമാണ്.
ചിലർക്ക് ഉപജീവനം.
മറ്റു ചിലർക്ക് 'അമിതജീവന'വുമാണ്
അതിനു വേണ്ടിയുള്ള മത്സരമാണ് ഇന്ന്.
അവരെല്ലാം നഗ്നനായ രാജാവിന്റെ ഇല്ലാത്ത വസ്ത്രത്തെ വാനോളം പുകഴ്ത്തുന്നു.
അല്പനായ രാജാവ് 'മാർജ്ജാര' പരിവേഷം തിരിച്ചറിയാതെ എല്ലായിടത്തും കയറി 'കുമ്മനടിച്ചു' വിലസുന്നു.
പുറത്തിരുന്നു പലരും ആ അൽപ്പത്തരം കണ്ട് വാ പൊത്തി ചിരിക്കുന്നത് രാജാവറിയുന്നുണ്ടോ?
അവർക്ക് compromise ചെയ്യാൻ ഒന്നു മാത്രമേ ഇവിടെയുള്ളൂ;
ക്രിക്കറ്റ്!
ക്രിക്കറ്റ് മാത്രം.
ഈ ഒരു സാഹചര്യത്തിൽ അടിയന്തിരമായി ചെയ്യേണ്ട ഒരു കാര്യമുണ്ട്.
Crisis Management.
സ്വന്തം കസേര തെറിക്കും എന്ന രീതിയിൽ ഇലക്ഷനു മുമ്പ് COA യുടെ guide line വന്നപ്പോൾ Delhi യിലേക്ക് പറന്നതാണ് കേരള ക്രിക്കറ്റ് കണ്ട ഏക CRISIS MANAGEMENT!
അന്ന് ഗൗതമ ബുദ്ധൻ നാവിൽ വെള്ളവുമായി വടക്കോട്ട് നോക്കിയിരുന്നു.
യജമാനന്റെ കസേരക്കീഴിൽ എച്ചിലിനു കിടക്കുന്ന ഈ നായജന്മങ്ങളാണ് കേരളത്തിലെ ക്രിക്കറ്റ് ഇന്നത്തെ നിലയിലെത്തിച്ചത്. ഒരു സംശയവുമില്ല. പിന്നെ അഭിപ്രായമുണ്ടായിട്ടും പറയാൻ ധൈര്യമില്ലാത്ത കുറെ ദുശ്ശളകളും.
ഇവർ ചേർന്ന്, അവരുടെയൊക്കെ സ്വർത്ഥ താൽപര്യങ്ങൾക്കായി ക്രിക്കറ്റ് compromise ചെയ്ത് ചെയ്ത് ഇന്ന് കേരളത്തിലെ ക്രിക്കറ്റിനെ സമസ്ത മേഖലയിലും കൊന്നു കഴിഞ്ഞു. എന്തു ചെയ്യണമെന്നു പോലും ഇപ്പോൾ ഇവർക്കറിയില്ല.
ഇനി അവശേഷിക്കുന്നത് ശവമടക്ക് മാത്രം. പിന്നെ കുറച്ച് ശേഷക്രിയകളും.
-------.
ചിലപ്പോൾ തുടർന്നേക്കാം...... കേരള ക്രിക്കറ്റിന്റെ ശവമടക്കിനു മുമ്പ് പറയാനുള്ളത് പറഞ്ഞില്ലെങ്കിൽ കാലം മാപ്പു തരില്ല എന്ന ഒരു തോന്നൽ.
വാൽക്കഷണം: ക്രിട്ടിക്കുകൾ പരാജയത്തിനായി പ്രാർത്ഥിക്കുന്നുവത്രെ. ആ വാക്കുകൾ കുറച്ചൊന്നുമല്ല നോവിച്ചത്. അതാണ് പ്രചോദനം.
ഓർക്കുക. പ്രാർത്ഥനയും ശാപവും ഒക്കെ ഒന്നും ചെയ്യാനില്ലാത്ത നിസ്സഹായന്റെ ആയുധങ്ങളാണ്.
മറ്റുള്ളവരുടെ നേട്ടത്തിന്റെയും കോട്ടത്തിന്റെയും പങ്ക് പറ്റാനുള്ള കഴിവുകെട്ടവന്റെ ആയുധങ്ങൾ!
- ഗെയ്ഗി ഗംഗാധരൻ.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്